സ്വർണ്ണക്കള്ളക്കടത്ത്: ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി സർക്കാരിന് ഒഴിയാനാവില്ല - എസ്.യു.സിഐ (കമ്യൂണിസ്റ്റ്)
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലൊമാറ്റിക് ബാഗേജ് വഴി നടത്തിയ സ്വർണ്ണക്കള്ളക്കടത്തിന്റെ യഥാർത്ഥ വസ്തുതകൾ ഇനിയും പുറത്തുവരാനുണ്ടെങ്കിലും ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങൾ പ്രകാരം നാടിനെ ഞെട്ടിപ്പിച്ച ഈ കള്ളക്കടത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനും പൊതുവിൽ സർക്കാരിനും ഒഴിയാനാകില്ലെന്ന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഈ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നു കസ്റ്റംസ് അധികൃതർ സൂചിപ്പിച്ചിട്ടുള്ള വനിത, മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐടി വകുപ്പിന്റെ കീഴിൽ ഒരു പ്രോജക്റ്റിന്റെ ഓപ്പറേഷണൽ മാനേജർ എന്ന തസ്തികയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ആ വ്യക്തിയാകട്ടെ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ പ്രതിയുമാണ്. കേരള ഹൈക്കോടതിയിൽ പ്രസ്തുത കേസ് നടക്കുന്ന വേളയിൽത്തന്നെയാണ് അവരെ ഉയർന്ന ഒരു തസ്തികയിലേക്ക് നിയമിച്ചിട്ടുള്ളതും.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഈ വനിതയും തമ്മിൽ ദൃഢമായ ചങ്ങാത്തം നിലനിന്നിരുന്നുവെന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ വിവാദ വനിതയുടെ നിയമനം തന്നെ ഇവർ തമ്മിലുള്ള ഇടപാടുകളുടെ ഭാഗമാണോ എന്ന സംശയവും ന്യായമായും ഉയർന്നിട്ടുണ്ട്. പ്രോജക്റ്റ് കൺസൽറ്റന്റായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലേക്കു ഈ വനിതയെ ഐ.ടി വകുപ്പാണ് റഫർ ചെയ്തതെന്ന് പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുള്ളതിനാൽ ഈ നിയമനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐ.ടി വകുപ്പിനു തന്നെയാണ്. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് അവഗണിച്ചും അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ ആധികാരികത പോലും പരിശോധിക്കാതെയും ഒരു ഉയർന്ന തസ്തികയിലേക്കു നിയമനം നടത്താൻ ചുക്കാൻ പിടിച്ച ഐ.ടി വകുപ്പ് ഗുരുതരമായ ക്രമക്കേടാണ് കാട്ടിയിട്ടുള്ളത്. വളഞ്ഞമാർഗ്ഗങ്ങളിലൂടെ നേടിയ ഉയർന്ന ജോലിയും അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളിലുള്ള സ്വാധീനവും സ്റ്റേറ്റ് കാറും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡും ഇവയെല്ലാം ഉപയോഗപ്പെടുത്തി ഈ വനിത നടത്തിയിട്ടുള്ള സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും എങ്ങിനെയാണ് സർക്കാരിന് ഒഴിയാനാവുക? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, തന്റെ വ്യക്തിഗതമായ ഉത്തരവാദിത്തത്തിൽ മാത്രമായിട്ടാണ് പ്രവർത്തിച്ചിരിക്കുന്നതെങ്കിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് ഗുരുതരമായ വീഴ്ചയാണ്. ഈ വിധത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ സംസ്ഥാന ഇന്റലിജൻസിനും കഴിയാതെ പോയോ? അതോ അവരുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞതോ? ഏതുനിലയിൽ പരിശോധിച്ചാലും സ്വർണ്ണക്കള്ളക്കടത്തിന്റെ പ്രധാന പ്രതി വിവാദ വനിതയാണെങ്കിൽ ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കേരള സർക്കാരിന് കൈകഴുകി രക്ഷപെടാനാവില്ല.
ആഗോളവൽക്കരണം മുന്നോട്ടുവയ്ക്കുന്ന ഭരണനിർവ്വഹണത്തിന്റെയും പദ്ധതിനടത്തിപ്പിന്റെയും പുതിയ മാർഗ്ഗങ്ങൾ അഴിമതികളുടെയും കമ്മീഷനുകളുടെയും വൻ സാധ്യതകളാണ് തുറന്നിട്ടുള്ളത്. ഇപ്പോൾ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളായ കെ.ഫോൺ, റീബിൽഡ് കേരള, ഡ്രീം കേരള, ഇ -മൊബിലിറ്റി, സ്പേസ് പാർക്ക് തുടങ്ങിയ നിരവധി പദ്ധതികളുടെ കൺസൾറ്റൻസിയുടെയും പ്രോജക്റ്റ് മാനേജുമെന്റിന്റെയും രംഗത്ത് പ്രവർത്തിക്കുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്, കെപിഎംജി, സ്പ്രിങ്ളർ തുടങ്ങിയ സ്ഥാപനങ്ങൾ കമ്മീഷനും കിക്ക് ബാക്കും നൽകി കരാർ നേടിയെടുക്കുന്നതിൽ കുപ്രസിദ്ധി നേടിയവയാണ്. സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ഇത്തരം തട്ടിപ്പു കമ്പിനികളുടെ നിരവധി ഓഫീസുകളാണ് ഇന്നു പ്രവർത്തിക്കുന്നത്. ഭരണമെന്നാൽ കൺസൾട്ടൻസിയും പോജക്റ്റ് മാനേജുമെന്റ് യൂണിറ്റും കോടികളുടെ കമ്മീഷനും വഴിവിട്ട ഇടപടുകളുമായി മാറിക്കഴിഞ്ഞു. പിണറായി സർക്കാരിന്റെ ഈ പ്രധാനപ്രവർത്തനമേഖലയുടെ മുഖ്യനടത്തിപ്പുകാരൻ ഇപ്പോൾ പുറത്താക്കപ്പെട്ട ഐ.ടി സെക്രട്ടറി കൂടിയായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. സ്പ്രിങ്ലറും ബെവ് ക്യു ആപ്പുമൊക്കെ വലിയ വിവാദമായപ്പോഴും ഈ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് സിപിഎം നേതൃത്വമാണ്. ഈ കൺസൾട്ടൻസി ഏർപ്പാടിന്റെ അനവധി പ്രയോജനങ്ങളിലൊന്ന് നിയമന രംഗമാണ്. ഭരണ - രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വേണ്ടപ്പെട്ടവരെ വലിയ ശമ്പളം നൽകി പോജക്റ്റുകളിൽ നിയമിക്കുക എന്നത് കൺസൾട്ടൻസി കരാർ ലഭിക്കുന്ന ഏജൻസികളുടെ സ്ഥിരം പ്രവർത്തനരീതിയാണ്. രാജ്യത്തുനിലനിൽക്കുന്ന നിയമനത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങളൊന്നും പാലിക്കാതെ രാഷ്ട്രീയനേതൃത്വങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനും അതേസമയം നിയമനത്തിന്റെ ക്രമക്കേട് ആരെങ്കിലും ഉയർത്തിയാൽ നിയമനത്തിൽ തങ്ങൾക്കു പങ്കില്ലെന്നുപറഞ്ഞ് കൈയൊഴിയാനും ഇതു വഴിയൊരുക്കുന്നു.
ഇപ്പോൾ കള്ളക്കടത്തിൽ ആരോപിതയായ വനിതയുടെ നിയമനത്തിന്റെ കാര്യത്തിലും ഇതാണ് നടന്നിട്ടുള്ളത്. ഐ.ടി വകുപ്പിന്റെ ജീവനക്കാരിയല്ല, താൽക്കാലിക ജീവനക്കാരിയാണ്, നിയമിച്ചത് തങ്ങളറിഞ്ഞില്ല എന്നൊക്കെയുള്ള വാദങ്ങൾ തികഞ്ഞ കാപട്യം മാത്രമാണ്. അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും അന്വേഷണ വിധേയമാക്കണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍