യു എസ് ടി യുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് 2023-ലെ കെഎംഎ പുരസ്കാരങ്ങൾ
സ്വന്തം ലേഖകൻ
കൊച്ചി, ഇന്ത്യ, 28 മാർച്ച് 2023: മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി.ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) രണ്ട് സി.എസ്.ആർ പുരസ്കാരങ്ങൾ ലഭിച്ചു. 'പരിസ്ഥിതിയും പച്ചപ്പും', 'ആരോഗ്യവും ശുചിത്വവും' എന്നീ വിഭാഗങ്ങളിലെ സംഭാവനകൾക്കുള്ള അവാർഡുകൾ യു.എസ്.ടി നേടി. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നടത്തിയ ക്യാമ്പയിനുകൾക്കും പ്രവർത്തനങ്ങൾക്കുമാണ് അവാർഡുകൾ ലഭിച്ചത്.
1999ൽ സ്ഥാപിതമായ കാലഘട്ടം മുതൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷനുകളിലെ ആഗോള ഭീമന്മാരായ യു എസ് ടി തങ്ങളുടെ ബിസിനസ് നടത്തുന്ന പ്രദേശങ്ങളിലെ സമൂഹങ്ങളുടെ വികസനത്തിനു വേണ്ടി പ്രവർത്തിച്ചുവരികയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ സേവനമേഖലകളിൽ അവലംബിക്കുകയും, സിഎസ് ആർ സംരംഭങ്ങളിൽ സന്നദ്ധസേവനം നടത്തുന്നതിന് വേണ്ടി സ്റ്റാഫ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യു എസ് ടി യുടെ സിഎസ്ആർ സംരംഭങ്ങളിലൂടെ വ്യക്തിജീവിതം മെച്ചപ്പെടുന്നതിനൊപ്പം തന്നെ സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിപൂർണ്ണമായി പരിഹരിക്കുവാനും വേണ്ടിയുള്ള സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്.
'സമൂഹ പുരോഗതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ സിഎസ്ആർ ശ്രമങ്ങൾക്കുള്ള അംഗീകാരമായി കേരള മാനേജ്മെന്റ് അസോസിയേഷനിൽ നിന്ന് ലഭിച്ച അവാർഡുകളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. യു എസ് ടി യിലെ മുഴുവൻ ആളുകളും ഞങ്ങൾ ജീവിക്കുന്ന സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും,' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ഇന്ത്യയിൽ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വൈകല്യമുള്ളവരെയും ഗുരുതര രോഗാവസ്ഥയിലുമുള്ളവരെ സഹായിക്കുന്ന സംരംഭങ്ങളെ യു എസ് ടി പിന്തുണച്ചിട്ടുണ്ട്. അതിനോടൊപ്പം ലഹരി വസ്തുക്കളുടെ ദുരുപയോഗം കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളിലും കമ്പനി ഭാഗമാകുന്നു. മാതൃ-ശിശു ആരോഗ്യത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള പരിപാടികളെ പിന്തുണച്ച് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് ചെറുക്കുന്നതിന് യു എസ് ടി പ്രവർത്തിച്ചിട്ടുണ്ട്. മെച്ചപ്പെട്ട പോഷകാഹാരത്തിലൂടെയും ലൈംഗിക, പ്രത്യുൽപാദന, മാനസികാരോഗ്യ അവബോധത്തിലൂടെയും മാതൃ ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ട് ശിശു മരണത്തിന്റെ പ്രധാന കാരണങ്ങളെ ചെറുക്കാനാണ് ബഹുമുഖപ്രയത്നം രൂപകല്പന ചെയ്തിരിക്കുന്നത്. ആയിരത്തിലധികം സൗജന്യ ഡയാലിസിസ് നൽകുക വഴി 250ലധികം പേരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റത്തിനു യു എസ് ടി കാരണമാകുകയും ചെയ്തിട്ടുണ്ട്. റീജിയണൽ ക്യാൻസർ സെന്ററിലെ ഫ്രീ ഡ്രഗ് ബാങ്ക് വഴി 500ലധികം കാൻസർ രോഗികൾക്ക് കമ്പനി സൗജന്യ മരുന്നുകൾ നൽകി.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംരംഭങ്ങളെ സഹായിക്കുന്നതിലും യു.എസ്. ടി, സി എസ് ആർ നിക്ഷേപങ്ങൾ നടത്തിവരുന്നു. കേരളത്തിലെ തിരുവനന്തപുരത്തുള്ള മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രമായ ശാന്തി മന്ദിരത്തിലെ രോഗികൾക്കും അന്തേവാസികൾക്കും വേണ്ടി കമ്പനി ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അവരുടെ അടിസ്ഥാന ആവശ്യങ്ങളായ മരുന്നുകൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഭക്ഷണസാധനങ്ങൾ എന്നിവ ഒരുക്കുന്നതിലുപരിയായി അവർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനും മാനസികരോഗികളെ സമീപിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുവാനും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ വിതരണം ചെയ്യുവാനും രോഗികളുടെ മാനസികോല്ലാസത്തിന് വേണ്ടിയുള്ള വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും യു എസ് ടി യും യു എസ് ടി യുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തകരും പതിവായി ശാന്തിമന്ദിരം സന്ദർശിച്ചു വരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതികൾക്ക് അനുസൃതമായി നമ്മുടെ ആവാസ വ്യവസ്ഥയുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും ജൈവവൈവിധ്യം സംരക്ഷിക്കുവാനും വേണ്ടി പാരിസ്ഥിതിക സിഎസ്ആർ ക്യാമ്പയിനുകൾ യു എസ് ടി നടത്തുന്നു. വനനശീകരണം തടയുവാൻ വേണ്ടിയും നശിപ്പിക്കപ്പെട്ട വനമേഖലയ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ജൈവവൈവിധ്യവും പ്രകൃതിദത്ത ആവാസവ്യവസ്ഥയും സംരക്ഷിക്കുവാനുള്ള യു എസ് ടി യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് കെ.എം.എ യുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. മിയാവാക്കി സംവിധാനത്തിലൂടെ ചെറു വനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും, ഗ്രാമ്യ-നഗര മേഖലകളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമാക്കാനും യു എസ് ടി ശ്രദ്ധ ചെലുത്തുന്നുണ്ട്. ഭൂമിയുടെയും ശുദ്ധജലത്തിന്റെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും അവയുടെ പുനഃസ്ഥാപിക്കലും ലക്ഷ്യം വെച്ച് കമ്പനി ഇന്ത്യയിൽ നടത്തുന്ന മറ്റ് പാരിസ്ഥിതിക സിഎസ്ആർ പ്രവർത്തനങ്ങളും പൊതുജനശ്രദ്ധ നേടിയിട്ടുള്ളതാണ്.
'സിഎസ്ആർ ക്യാമ്പയിനുകളിൽ പങ്കെടുക്കുന്നതിലൂടെ കേരള സമൂഹത്തിനുവേണ്ടി കോർപ്പറേറ്റ് മൂല്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തനം നടത്തുന്ന യു എസ് ടി യിലെ ജീവനക്കാർ ഞങ്ങൾക്ക് അഭിമാനമാണ്. സുസ്ഥിരത ശക്തിപ്പെടുത്തിയും ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അടുത്ത തലമുറയ്ക്ക് വേണ്ടി ഒരു പുത്തൻ ലോകം നിർമ്മിക്കുകയാണ് നമ്മൾ ചെയ്യുന്നത്,' യു എസ് ടി സിഎസ്ആർ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ പറഞ്ഞു. സുനിൽ ബാലകൃഷ്ണൻ, സ്മിത ശർമ, സോഫി ജാനറ്റ് (സിഎസ്ആർ അംബാസഡർ തിരുവനന്തപുരം), പ്രശാന്ത് സുബ്രഹ്മണ്യൻ (സിഎസ്ആർ അംബാസഡർ കൊച്ചി), യു എസ് ടിയുടെ മറ്റ് സിഎസ്ആർ ലീഡർമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍