കേരളാ ലോട്ടറി : നികുതികൾ സംബന്ധിച്ചു ജേതാക്കൾക്കു വിവരം നൽകണം
സ്വന്തം ലേഖകൻ
കോട്ടയം: കേരളാ ലോട്ടറി നറുക്കെടുപ്പിൽ സമ്മാനാർഹർ നൽകേണ്ട നികുതികൾ സംബന്ധിച്ചു ലോട്ടറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാൽ വലിയ തുകകൾ സമ്മാനം ലഭിക്കുന്നവർക്കു പിന്നീട് വൻ ബാധ്യതകൾ ഉണ്ടാവാൻ സാധ്യത നിലനിൽക്കുന്നതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേരളാ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച പാലാ കണ്ണാടിയുറുമ്പ് മഠത്തിൽപറമ്പിൽ അന്നമ്മ ഷൈജു എന്നയാളാണ് സഹായം തേടി ഫൗണ്ടേഷനെ സമീപിച്ചത്. തുടർന്നു ലോട്ടറി വകുപ്പിൽ അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭ്യമാക്കിയില്ല. ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിൽ സമീപിച്ചപ്പോൾ നികുതി അടയ്ക്കേണ്ടി വരുമെന്നു അറിയിച്ചു. ഇതു പ്രകാരം പാലായിലെ നമ്പ്യാർ ആൻഡ് തോമസ് ചാറ്റേർഡ് അക്കൗണ്ടന്റിനെ സമീപിച്ചു. അവരാണ് അടയ്ക്കേണ്ട നികുതി സംബന്ധിച്ചു വിവരങ്ങൾ ലഭ്യമാക്കിയത്.
ഒരു കോടി സമ്മാനത്തുകയിൽ ഏജൻസി കമ്മീഷൻ 12 ശതമാനമായ പന്ത്രണ്ട് ലക്ഷം രൂപ ആദ്യം കുറയ്ക്കും. ബാക്കി വരുന്ന 88 ലക്ഷം രൂപയുടെ മുപ്പത് ശതമാനം ആദായ നികുതി തുകയായ ഇരുപത്തി ആറു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിടിച്ച ശേഷം ലോട്ടറി ജേതാവിന് നൽകിയത് അറുപത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ്. അങ്ങനെ കിട്ടിയ പണം കടബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ചെലവൊഴിക്കും. എന്നാൽ 50 ലക്ഷത്തിൽ കൂടുതൽ സമ്മാനം ലഭിച്ചതിനാൽ ടാക്സിന്റെ 10 ശതമാനം സർചാർജും ടാക്സിന്റെയും സർചാർജിന്റെയും നാലു ശതമാനം സെസും സമ്മാന ജേതാവിന്റെ ബാധ്യതയായി നില നിൽക്കും.
ഇതു സംബന്ധിച്ചു ലോട്ടറി വകുപ്പ് നിർദ്ദേശമൊന്നും നൽകാത്തതിനാൽ കിട്ടിയ പണം ചിലവഴിച്ചു കഴിഞ്ഞ് നാളുകൾക്കു ശേഷമാകും ഇൻകം ടാക്സ് നോട്ടീസ് ലഭിക്കുക. ഇതിൽ അടയ്ക്കാതിരുന്ന കാലത്തെ പലിശയും പെനാൽറ്റിയും ഉൾപ്പെടെ വൻ ബാധ്യതയാണ് സമ്മാന ജേതാവിനുണ്ടാകുക. ഇൻകം ടാക്സ് ലോട്ടറി വകുപ്പ് പിടിച്ചിട്ടാണ് ബാക്കി തുക ലഭ്യമാക്കുന്നത്. സർച്ചാർജും സെസും പിടിക്കാതിരിക്കുകയും ഇതു സംബന്ധിച്ച് അറിയിപ്പ് നൽകാതിരിക്കുകയും ചെയ്യുന്നത് വഞ്ചനയാണ്.
ഈ കേസിൽ ഇൻകം ടാക്സ് 26,40,000 രൂപയും 2,64,000 സർചാർജും ഇവയുടെ സെസ് 1,16,160 രൂപയും ചേർത്ത് മുപ്പത് ലക്ഷത്തി ഇരുപതിനായിരത്തി ഒരു നൂറി അറുപത് രൂപയാണ് ആകെ നികുതി ബാധ്യത വന്നിരുന്നത്. ഇതിൽ 26,40,000 രൂപ ഇൻകംടാക്സ് ലോട്ടറി വകുപ്പ് പിടിച്ചതിനാൽ ബാക്കി ബാധ്യത മൂന്നു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി അറുപത് രൂപയാണ് വന്നിരിക്കുന്നത്. അത് കൃത്യസമയത്ത് അടയ്ക്കാത്തതിനാൽ പലിശയും മറ്റും 30,597 രൂപ കൂടി ചേർത്ത് അവർക്ക് നാലു ലക്ഷത്തി പതിനായിരത്തി എഴുനൂറ്റി അറുപത് രൂപ ഈ 31 നുള്ളിൽ അടയ്ക്കണമെന്നാണ് ചാറ്റേർഡ് അക്കൗണ്ടന്റ് അറിയിച്ചിരിക്കുന്നത്. സമയത്ത് അടച്ചില്ലെങ്കിൽ തുക മാസം തോറും ഉയരും. ലോട്ടറി വകുപ്പ് നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിൽ വെറുതെ പണം നഷ്ടമാകില്ലായിരുന്നു. വിവരം ലഭിച്ചിരുന്നെങ്കിൽ ഈ ബാധ്യത കൂടി കണക്കിലെടുത്തേ സമ്മാന ജേതാവ് പണം ചെലവാക്കുകയുള്ളൂ. നികുതി നേരത്തെ അടയ്ക്കാനും സാധിക്കുമായിരുന്നു.
ഒരു കോടി സമ്മാനം അടിച്ച ആളുടെ അവസ്ഥ ഇതാണെങ്കിൽ 10 കോടിയും പുതിയ 25 കോടിയും സമ്മാനം ലഭിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഫൗണ്ടേഷൻ ചോദിച്ചു. സർചാർജും സെസും അടയ്ക്കേണ്ടങ്കിൽ അക്കാര്യം ലോട്ടറി വകുപ്പ് വ്യക്തമാക്കണം. ലോട്ടറിയിൽ സമ്മാനം ലഭിച്ചതിന്റെ പേരിൽ ജേതാക്കൾക്കു ഭാവിയിൽ ബാധ്യത ഉണ്ടാവാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകാൻ ലോട്ടറി വകുപ്പിന് ഉത്തരവാദിത്വമുണ്ട്.
സർക്കാർ ലോട്ടറി സംബന്ധിച്ചു ഒട്ടേറെ പരാതികൾ ഉയരാറുണ്ട്. നികുതി അടയ്ക്കുന്നതു സംബന്ധിച്ചു കൃത്യമായി രേഖാമൂലം ലോട്ടറി ജേതാക്കൾക്കു വിവരം കൊടുക്കാൻ ലോട്ടറി വകുപ്പ് തയ്യാറാകണം. ഒരു ലക്ഷത്തിനു മുകളിൽ സമ്മാനത്തുകയുള്ള ലോട്ടറി ലഭ്യമായതു സംബന്ധിച്ചു ജേതാക്കൾക്കു ഔദ്യോഗികമായി രേഖകൾ സർക്കാർ നൽകണം. മറ്റു ചെറിയ നറുക്കെടുപ്പുകൾക്കു പോലും ടിക്കറ്റ് എടുക്കുന്നവരുടെ പേര് കൗണ്ടർ ഫോയിലിൽ രേഖപ്പെടുത്താറുണ്ട്. ലോട്ടറിയിലും കൗണ്ടർ ഫോയിലും പേരും ഫോൺ നമ്പരും എഴുതാൻ നടപടി സ്വീകരിക്കണം. കള്ള പണമിടപാട് ഒഴിവാക്കാൻ ഇതു വഴി സാധിക്കും. ലോട്ടറിക്കു പിന്നിൽ പലതും എഴുതിയിട്ടുണ്ട്. വായിക്കാൻ പാടില്ലാത്ത വിധം ചെറിയ അക്ഷരത്തിലും ഇംഗ്ലീഷിലുമാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്. ഭരണഭാഷ മലയാളമാണ്. ഇംഗ്ലീഷ് അറിയാത്തവർ ആണ് കൂടുതലും ടിക്കറ്റ് എടുക്കുന്നത്.
ആയതിനാൽ അത് അടിയന്തിരമായി പൂർണ്ണമായും മലയാളത്തിൽ ആക്കണം. വിജയികളെ കണ്ടെത്താനാത്തതിനാൽ ഒട്ടേറെ പണം നൽകാതെ സർക്കാരിനു തന്നെ തിരികെ ലഭിക്കുന്നുണ്ട്. സത്യത്തിൽ ഇത് സർക്കാർ എടുക്കേണ്ട കാര്യമില്ല. വിജയികളെ കണ്ടെത്താനാവാത്ത പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച ശേഷം ഗുരുതര അസുഖങ്ങൾ ബാധിച്ചവർക്കു ചികിത്സയ്ക്കായി നൽകാൻ നടപടി സർക്കാർ സ്വീകരിക്കണം. ലോട്ടറി എടുക്കുന്നത് പലപ്പോഴും അതു വിൽക്കുന്നവരോടുള്ള കാരുണ്യത്തിന്റെ ഭാഗമായിരിക്കും. പിന്നീട് നറുക്കെടുപ്പ് ദിവസം നോക്കാൻ ശ്രമിക്കാറില്ലാതെ വരുന്നതോടെയാണ് ജേതാക്കളെ കണ്ടെത്താനാവാതെ വരുന്നത്.
ബാധ്യത അടച്ചു തീർക്കുമെന്ന് അന്നമ്മ ഷൈജു പറഞ്ഞു. ഭാവിയിൽ മറ്റൊരു സമ്മാന ജേതാവും ബുദ്ധിമുട്ടരുതെന്ന ആഗ്രഹം മൂലമാണ് ഈ വിഷയത്തിൽ പരാതി ഉന്നയിക്കുന്നതെന്നും അവർ അറിയിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ബിപിൻ തോമസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍