Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനെതിരെ ഡോക്ടർമാർ സ്വയം മുന്നണിപ്പോരാളികളായി: മാണി സി കാപ്പൻ

കോവിഡിനെതിരെ ഡോക്ടർമാർ സ്വയം മുന്നണിപ്പോരാളികളായി: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: കോവിഡിനെ പ്രതിരോധിക്കാൻ ഡോക്ടർമാർ സ്വയം മുന്നണിപോരാളികളായി മാറുകയായിരുന്നുവെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ചു പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർമാർ മുന്നണിപ്പോരാളികൾ ആണെന്ന് ലോകം തിരിച്ചറിഞ്ഞത് കോവിഡ് എന്ന മഹാമാരി നമ്മെ ആക്രമിച്ചപ്പോഴായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടർമാരും നേഴ്‌സുമാരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ബൈപ്പാസ് : സൂര്യാ ലോഡ്ജിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റും: മാണി സി കാപ്പൻ

പാലാ: പാലാ ബൈപാസിന്റെ ഒന്നാം റീച്ച് പൂർത്തീകരണത്തിനായി ഒരു കോടി 32 ലക്ഷം രൂപയുടെ ടെൻഡർ നടപടികളായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. സിവിൽ സ്റ്റേഷൻ മുതൽ ആർ വി ജംഗ്ഷൻ വരെയുള്ളതാണ് റീച്ച് ഒന്ന്. ഈ ഭാഗത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി. 34 അവകാശികളുള്ള നാലുനില സൂര്യാലോഡ്ജിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇവർക്കുള്ള നഷ്ടപരിഹാരവും അനുവദിച്ചിരുന്നു. സൂര്യാ ലോഡ്ജിന്റെ ഭാഗം പൊളിച്ചു നീക്കുന്നതിനായുള്ള ടെൻഡർ സൂപ്രണ്ടിങ് എഞ്ചിനീയർ നടപടി സ്വീകരിക്കുന്നതോടെ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നതു സംബന്ധിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസുമായി മാണി സി കാപ്പൻ ചർച്ച നടത്തി.

പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസ്സപ്പെടുകയായിരുന്നു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. സ്ഥലമേറ്റെടുപ്പ് കേസിൽ കുടുങ്ങിയതോടെ നടപടികൾ ഇല്ലാതാകുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിന്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെയാണ് തുടക്കംകുറിച്ചത്. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്റ്റംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാന്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാന്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാന്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP