കേരളാ പേപ്പർ പ്രൊഡക്ട്സിന്റെ ന്യൂസ് പ്രിന്റ് ഉൽപാദനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉൽപാദനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 19 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ, കയർ, വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ തുടങ്ങിയ വിശിഷ്ടാതിഥികൾ സംബന്ധിക്കും. യുണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പർ നിർമ്മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി കേരള സർക്കാരും കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനും (എച്ച്പിസി) കോട്ടയത്തെ വെള്ളൂരിൽ വൻകിട പേപ്പർ നിർമ്മാണശാല സ്ഥാപിക്കുന്നതിനായി 1974-ൽ ഒരു ദീർഘകാല ധാരണയിൽ ഏർപ്പെട്ടിരുന്നു. നിർദ്ദിഷ്ട നിലവാരത്തിലുള്ള മര അസംസ്കൃത വസ്തുക്കൾ, ജലം, വൈദ്യുതി, യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ കേരള സർക്കാർ ലഭ്യമാക്കാമെന്ന് സമ്മതിച്ചിരുന്നു. ഇതിനു പുറമെ 1979-ൽ കേരള സർക്കാർ 700 ഏക്കർ ഭൂമി എറ്റെടുക്കുകയും ഹിന്ദുസ്ഥാൻ ന്യൂസ്പേപ്പർ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പർ നിർമ്മാണ ശാലയുടെ പ്രവർത്തനങ്ങൾക്കായി പാട്ടത്തിനു നൽകുകയും ചെയ്തു. കേരള സർക്കാരിന്റെ ഈ ഗുണകരമായ നീക്കങ്ങളിൽ നിന്നാണ് എച്ച്എൻഎലിന്റെ കഥ ആരംഭിക്കുന്നത്. 1982-ൽ പ്ലാന്റ് കമ്മീഷൻ ചെയ്യുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ആദ്യ മൂന്നു ദശാബ്ദങ്ങളിൽ മികച്ച റെക്കോർഡുകൾ കാഴ്ച വെച്ച ശേഷം വിവിധ കാരണങ്ങളാൽ തുടർന്നുള്ള ദശാബ്ദത്തിൽ അതു മങ്ങി തുടങ്ങുകയും 2019 ജനുവരിയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.
ഈ ഘട്ടത്തിൽ മുഖ്യ പങ്കാളിയും ഗുണഭോക്താവുമായ കേരള സർക്കാർ അത് ഏറ്റെടുക്കാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യർത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സർക്കാർ തുടർന്ന് 2019 നവംബർ 28-ന് എൻസിഎൽടിയുടെ കൊച്ചി ബഞ്ചിൽ കോർപറേറ്റ് ഇൻസോൾവെൻസി ആൻഡ് റെസലൂഷൻ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷൻ അപേക്ഷകരിൽ നിന്ന് താൽപര്യ പത്രം ക്ഷണിച്ചു. കേരള സർക്കാരിനു വേണ്ടി കിൻഫ്ര റസലൂഷൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എൻസിഎൽടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടർന്ന് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. രജിസ്റ്റാർ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നൽകുകയും കേരള പേപ്പർ പ്രൊഡക്ട്സ് ലിമറ്റഡ് എന്ന പേരിൽ കമ്പനി രൂപവൽക്കരിക്കുന്നതിനായി 2021 ഡിസംബർ 20-ന് സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപറേഷൻ ലഭ്യമാക്കുകയും ചെയ്തു. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവർത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
നിലവിലെ പ്ലാന്റും യന്ത്രങ്ങളും പുതുക്കുന്നതിന് രണ്ടു ഘട്ടങ്ങളായുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. പേപ്പർ മെഷീൻ, ഡി -ഇങ്കിങ് പ്ലാന്റ്, പവർ ബോയിലറുകൾ അനുബന്ധ പ്ലാന്റുകൾ, യുട്ടിലിറ്റി സേവനങ്ങൾ എന്നിവ വീണ്ടും ആരംഭിക്കുന്നതായിരുന്നു ഇതിന്റെ ആദ്യ ഘട്ടം. ആദ്യ ഘട്ടത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് മേഖലകളിലെ അറ്റകുറ്റ, സംരക്ഷണ ജോലികൾക്കായി 34.30 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിന് അഞ്ചു മാസമായിരുന്നു തുടക്കത്തിൽ അനുവദിച്ചിരുന്നത്. മെക്കാനിക്കൽ, കെമിക്കൽ പൾപ്പിങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനാണ് രണ്ടാം ഘട്ടത്തിൽ ശ്രദ്ധ നൽകിയിരുന്നത്. ഇവയുടെ അനുബന്ധ പ്ലാന്റുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ആറു മാസ കാലാവധിയും 44.94 കോടി രൂപ ചെലവുമാണ് രണ്ടാം ഘട്ടത്തിനായി നിശ്ചയിച്ചത്.
രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണത്തോടെ നിലവിലുള്ള മുഴുവൻ സംവിധാനവും പൂർണമായി പ്രവർത്തന സജ്ജമാകുകയും പുനചംക്രമണം ചെയ്യുന്ന പൾപ്പും മരത്തിൽ നിന്നുള്ള പൾപ്പും ഉപയോഗിച്ച് സ്വന്തമായ പൾപ്പുകളിലൂടെ പേപ്പർ നിർമ്മാണം ആരംഭിക്കുകയും ചെയ്യാനാണ് വിഭാവന ചെയ്തത്. ഇതോടെ പൾപ്പ് വാങ്ങേണ്ട ആവശ്യവും ഒഴിവാക്കാനാവും. ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവർത്തന മൂലധനമായ 75.15 കോടി രൂപ അടക്കം 154.39 കോടി രൂപയായിരുന്നു പുനരുദ്ധാരണ പദ്ധതിക്കായി ആകെ വകയിരുത്തിയത്. പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റ്ും നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപറുകൾ എന്നിവയും ഉൽപാദിപ്പിക്കാൻ സാധിക്കും.
വ്യാവസായിക, ചെറുകിട മേഖലകളിലായി പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായങ്ങളിൽ വൻ വളർച്ചയാണ് ആഭ്യന്തര, ആഗോള വിപണികളിൽ ഇപ്പോൾ ദർശിക്കുന്നത്. ഇ-കോമേഴ്സ്, ഓൺലൈൻ റീട്ടെയിൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷണ-പാനീയ മേഖല തുടങ്ങിയ രംഗങ്ങളിലെ വളർച്ച, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിനു പിൻബലവുമാകുന്നു. വളർന്നു വരുന്ന ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും വിധം ദീർഘകാല നിലനിൽപ് കണക്കിലെടുത്തുള്ള ഉൽപന്ന വൈവിധ്യവൽക്കരണ, ശേഷി വികസന പദ്ധതികളാണ് കെപിപിഎൽ മുന്നോട്ടു വെക്കുന്നത്. ഇതിനായി പാക്കേജിങ്, പേപ്പർ ബോർഡ് മേഖലകളിലേക്കു പ്രവേശിക്കുകയും ചെയ്യും.
ശേഷി വികസനത്തിനും ഉൽപന്ന വൈവിധ്യവൽക്കരണത്തിനുമുള്ള തന്ത്രപരമായ പദ്ധതിയാണ് മൂന്നാം ഘട്ടത്തിലുള്ളത്. വിവിധ ഗ്രേഡുകളിലുള്ള പേപ്പർ ബോർഡുകളുടെ നിർമ്മാണം രണ്ടാം ഘട്ടത്തിനു ശേഷം ആരംഭിക്കുന്നത് അടക്കമുള്ള ഈ ഘട്ടത്തിനായി 650 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുക. 27 മാസമാണു കാലാവധി. നിലവിലുള്ള മെഷിനറികൾ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പർ നിർമ്മിക്കാനായി പുനർ നിർമ്മിക്കുന്നത് കേന്ദ്രീകരിച്ചുള്ള നാലാം ഘട്ടത്തിനായി 350 കോടി രൂപയുടെ നിക്ഷേപമാണ് വേണ്ടി വരിക. 17 മാസമാണ് ഇതിന്റെ നടപ്പാക്കലിനു വേണ്ടത്. മൂന്നും നാലും ഘട്ടങ്ങൾക്കായുള്ള നിക്ഷേപം ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടേയും പിന്തുണയോടെ സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 46 മാസങ്ങളിലായി പൂർത്തീകരിക്കുന്ന നാലു ഘട്ടങ്ങളും വഴി കെപിപിഎല്ലിനെ ഇന്ത്യൻ പേപ്പർ വ്യവസായ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായി ഉയർത്തുകയും 3000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുകയും (ഇപ്പോഴത്തെ വിപണി വില അനുസരിച്ച്) പ്രതിവർഷം അഞ്ചു ലക്ഷം മെട്രിക് ടണ്ണിലേറെ ഉൽപാദന ശേഷി കൈവരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയിട്ടതു കൃത്യമായി പാലിച്ചു കൊണ്ട് കമ്പനി വീണ്ടും തുറക്കുകയും കേരളത്തിനുള്ള പുതുവൽസര സമ്മാനമായി 2022 ജനുവരി ഒന്നിന് ഒന്നാം ഘട്ട പുനരുദ്ധാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. റിവൈവൽ ആൻഡ് റീസ്റ്റാർട്ട് പദ്ധതിയുടെ ഭാഗമായി പേപ്പർ മെഷിൻ, ഡീ ഇങ്കിങ് പ്ലാന്റ്, പവർ ബോയിലറുകൾ എന്നിവയുടെ മെയിന്റനൻസ് ജോലികളും ഇതോടൊപ്പം തന്നെ 2022 ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. നിലവിൽ പുതുക്കൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ഡീ ഇങ്കിങ് പ്ലാന്റ്, പവർ ബോയിലർ പ്ലാന്റ് എന്നിവയിൽ ഉൽപാദന ട്രയൽ വിജയകരമായി നടത്തുകയും പേപ്പർ മെഷ്യൻ പ്ലാന്റിൽ ഉൽപാദന ട്രയൽ നടത്തുകയും ചെയ്തിട്ടുണ്ട്. പുനരുദ്ധാരണത്തിനു ശേഷമുള്ള ആദ്യ റീൽ പേപ്പർ 2022 മെയ് 19-ന് പുറത്തിറക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്വന്തമായ ഡീ ഇങ്ക്ഡ് പൾപ്പ്, ടിഎൻപിഎല്ലിൽ നിന്നു വാങ്ങിയ പൾപ്പ് എന്നിവ ഉപയോഗിച്ച് ഉൽപാദന ട്രയലും പ്രാരംഭ ഉൽപാദനവും നടത്താനാണ് പദ്ധതി. 2022 മെയ് 31-ന് പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്ന ഒന്നാം ഘട്ടം അതിനും മുൻപേ തന്നെ വിജയകരമായി പൂർത്തീകരിക്കുകയാണെന്നത് ശ്രദ്ധേയമാണ്. 2022 ജനുവരി ഒന്നു മുതൽ എല്ലാ വിഭാഗം ജീവനക്കാരും നടത്തിയ പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങളുടെ ഫലമാണിത്. രണ്ടാം ഘട്ടം 2022 മാർച്ച് 17-ന് ആരംഭിക്കുകയും പദ്ധതിയനുസരിച്ചു പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ 252 ജീവനക്കാരെയാണ് മാനേജീരിയൽ- മാനേജിരിയൽ ഇതര വിഭാഗങ്ങളിലായി ഒന്നും രണ്ടും ഘട്ടങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്.
പ്രവർത്തനങ്ങൾക്കായി മര അസംസ്കൃത വസ്തുക്കൾ ആവശ്യാനുസരണം ലഭ്യമാക്കുന്നു എന്നുറപ്പു വരുത്താൻ വ്യവസായ മന്ത്രി വനം മന്ത്രിയുടെ സാന്നിധ്യത്തിൽ 2022 ഏപ്രിൽ 21-നും ഏപ്രിൽ 26-നും രണ്ട് ഉന്നത തല യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. കെപിപിഎല്ലിന്റെ അടിയന്തര ആവശ്യങ്ങൾ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നതും യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നു. റീസൈക്കിൾഡ് പൾപ്പിങ് പ്ലാന്റിനായുള്ള അസംസ്കൃത വസ്തു ആവശ്യം നിറവേറ്റാൻ സംസ്ഥാന വ്യാപകമായി ഉപയോഗിച്ച പേപ്പർ ശേഖരിക്കുന്ന സംവിധാനം തയ്യാറാക്കുന്നതും ചർച്ച ചെയ്തിരുന്നു. കുടുംബശ്രീയുടെ വിപുലമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഈ പദ്ധതി ഉടൻ ആരംഭിക്കും.
കേന്ദ്ര സർക്കാരിനു കീഴിലായിരുന്നതും മൂന്നു വർഷത്തിലേറെയായി അടച്ചു പൂട്ടിയിരുന്നതുമായ പഴയ എച്ച്എൻഎല്ലിനെ ലിക്വിഡേഷന്റെ വക്കിൽ നിന്ന് കേരള പേപ്പർ പ്രൊഡക്ട്സ് എന്ന പേരിൽ പുനരുദ്ധരിച്ചത് കേരളത്തിന്റെ വ്യാവസായിക രംഗത്തെ വലിയൊരു കുതിച്ചു ചാട്ടമാണ്. വ്യാവസായിക വികസനത്തിന്റെ ബദൽ മാതൃക സംബന്ധിച്ച സൂചനകൾ നൽകുന്ന ഇത് രാജ്യത്തിനു മുഴുവൻ വലിയ സന്ദേശമാണു നൽകുന്നത്. രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം നടക്കുന്ന ഇത്തരത്തിലെ തിരിച്ചു വരവിന്റെ ചരിത്രപരമായ ഒരു സന്ദർഭം കൂടിയാണിത്.
തന്ത്രപരമായ ഈ പദ്ധതികൾ സമയാധിഷ്ഠിതമായി നടപ്പാക്കി വരുമ്പോൾ വെല്ലൂരിലെ കെപിപിഎൽ കാമ്പസ് രാജ്യത്തെ പേപ്പർ നിർമ്മാണ രംഗത്തെ മുഖ്യ മേഖലകളിൽ ഒന്നായി മാറുകയും ചരിത്രം സൃഷ്ടിക്കുകയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്