Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈതമുക്ക് - ചമ്പക്കട - പേട്ട റോഡ് കാലതാമസമില്ലാതെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ കൈതമുക്ക്-ചമ്പക്കട - പേട്ട റോഡ് കാലതാമസം കൂടാതെ വീതികൂട്ടി നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.

കൈതമുക്ക് - ചമ്പക്കട - പേട്ട റോഡിന് 2018 - 19 ലെ ബജറ്റിൽ ഒരു കോടി വകയിരുത്തിയിരുന്നു. ഇതിൽ നിന്ന് പദ്ധതി അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പിന് ബോധ്യമുള്ളതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭജോലികൾ പോലും ആരംഭിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി.

റോഡ് നവീകരിക്കാൻ 30 കോടിയുടെ പ്രാരംഭ എസ്റ്റിമേറ്റ് 2019 ഡിസംബർ 4 ന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. എന്നാൽ 2010 ലെ ബജറ്റിലും റോഡ് നവീകരണത്തിനായി 98 ലക്ഷം അനുവദിച്ചിരുന്നതാണെന്നും എന്നാൽ തുക പാഴാക്കിയെന്നും പരാതിക്കാരനായ കൈതമുക്ക് സൗഹ്യദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബി. താണുപിള്ള കമ്മീഷനെ അറിയിച്ചു. തകരപറമ്പ്,പേട്ട മേൽപാലങ്ങൾ നിർമ്മിച്ചതോടെയാണ് കൈതമുക്ക് -ചമ്പക്കട റോഡിൽ തിരക്ക് വർധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP