ദുരന്തനിവാരണം: ജനകീയ പങ്കാളിത്തവുംസുതാര്യതയും ഉറപ്പാക്കാൻ കേരള മാതൃകയുമായി കുടുംബശ്രീ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദുരന്തനിവാരണത്തിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും സുതാര്യതയും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്തുന്ന സർവേയിലൂടെകുടുംബശ്രീ മറ്റൊരു കേരള മാതൃകകൂടി സൃഷ്ടിക്കുന്നു.പ്രളയം ഏറ്റവുമധികം ബാധിച്ച ഏഴ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 489 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രളയബാധിതരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നസർവേയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
യുനിസെഫ്, കില, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വിവിധ ഗവൺമെന്റ് വകുപ്പുകൾ എന്നിവയുടെ പിന്തുണയോടെയാണ്ജനകീയ പങ്കാളിത്തവും പുനർനിർമ്മാണവും (ജെപിപി) എന്ന പേരിൽ കുടുംബശ്രീപ്രത്യേക സർവേ നടത്തുന്നത്. പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന സർവേആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്ജില്ലകളിലായാണ് പുരോഗമിക്കുന്നത്. പ്രളയത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞനവംബർ- ഡിസംബർ മാസങ്ങളിലായി സർവേയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു.
പ്രളയബാധിതരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഗവൺമെന്റിന്റെ പുനർനിർമ്മാണ- വികസന പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്ന് റീബിൽഡ് കേരളഇനിഷ്യേറ്റീവ് (ആർകെഐ) സിഇഒയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.വേണു പറഞ്ഞു. അതിദുർബല വിഭാഗങ്ങളുടെ വികസനാവശ്യങ്ങൾക്കും
അഭിപ്രായങ്ങൾക്കും ഗവൺമെന്റ് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
മുൻ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ രംഗത്തെ വിദഗ്ദരിൽപ്രധാനിയുമായ എസ്.എം.വിജയാനന്ദിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയാണ് സർവേക്ക് മാർഗ നിർദ്ദേശം നൽകുന്നത്. സംസ്ഥാന ആസൂത്രണബോർഡ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കില,സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, യുനിസെഫ്, ടിസ്, സ്പിയർ ഇന്ത്യ,റിഥി ഫൗണ്ടേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്നതാണ് ഉപദേശക സമിതി.തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രളയബാധിതരുടെ വീട്ടിലെത്തികുടുംബശ്രീ പ്രവർത്തകർ വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധത്തിലാണ് സർവേക്രമീകരിച്ചിരിക്കുന്നത്. വിവിധ ഗവൺമെന്റ് പദ്ധതികളിലൂടെ ലഭിച്ച സഹായങ്ങൾ,പദ്ധതികൾ സംബന്ധിച്ച് നൽകിയ പരാതികളുടെ നിലവിലുള്ള സ്ഥിതി, പ്രളയബാധിതരുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്നിവ സംബന്ധിച്ച
ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുന്നു.
പ്രളയമുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് കുട്ടികൾ മോചിതരായോ,
പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നോ, പ്രളയശേഷംതൊഴിലിൽ നിന്ന് പഴയതുപോലെ വരുമാനം വീണ്ടും കിട്ടിത്തുടങ്ങിയോഎന്നീ കാര്യങ്ങളും സർവേയിലൂടെ പരിശോധിക്കുന്നു.ദുരന്തബാധിതരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നത്ഗവൺമെന്റ് സംവിധാനത്തിന്റെ ഭാഗമാക്കണമെന്നും ഈ രീതി സംസ്ഥാനത്ത്തുടരണമെന്നും യുനിസെഫ് ഇന്ത്യ കമ്മ്യൂണിക്കേഷൻ ഫോർ ഡവലപ്പ്മെന്റ്വിഭാഗം മേധാവി സിദ്ദാർത്ഥ ശ്രേഷ്ഠ പറഞ്ഞു.
ദുരന്തപ്രതിരോധവും ലഘൂകരണവും സംബന്ധിച്ച് പൊതുജനങ്ങൾക്കും
ഗവൺമെന്റ് ഏജൻസികൾക്കും പൂർണ്ണ അറിവുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുംസർവേ വഴിയൊരുക്കും. ഇവ സംബന്ധിച്ച് നാട്ടിലും വീടുകളിലുംനടപ്പിലാക്കിയിട്ടുള്ള ബോധവൽക്കരണം, അതതു പ്രദേശത്തെ അപകട സാധ്യതകൾഎന്നിവയും സർവേ വിഷയങ്ങളാണ്.ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, സംസ്ഥാനആസൂത്രണ ബോർഡ്, വിവിധ ഗവൺമെന്റ് വകുപ്പുകൾ, അതത് ജില്ലാഭരണകൂടങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി പങ്കുവെയ്ക്കും. പ്രളയബാധിതർക്കുവേണ്ടി വിവിധ തലങ്ങളിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ദുരന്ത പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും സർവേവിവരങ്ങൾ സഹായകമാകും.
തദ്ദേശ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതിതയ്യാറാക്കുന്നതിനും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.ദുരന്തപ്രതിരോധവും പുനർ നിർമ്മാണവും സംബന്ധിച്ച അടിസ്ഥാന മാനവികമാനകങ്ങൾ (കോർ ഹ്യുമാനിറ്റേറിയൻ സ്റ്റാൻഡേർഡ്സ് - സിഎച്ച്എസ്) അനുസരിച്ച്
ദുരന്ത ബാധിതർക്ക് തങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാൻഅവകാശമുണ്ട്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടൽ,പരാതികളും നിർദേശങ്ങളും ഉന്നയിക്കൽ എന്നിവയും ദുരന്തബാധിതരുടെ അവകാശമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഏജൻസികളും മറ്റ്സംഘടനകളും പൊതുജന പങ്കാളിത്തം, സുതാര്യത, വിവരങ്ങൾ പങ്കുവെക്കൽഎന്നിവയ്ക്ക് പ്രതിജ്ഞാബദ്ധരാണ്. ദുരന്തബാധിതരോടുള്ള ഉത്തരവാദിത്വം(അക്കൗണ്ടബിലിറ്റി ടു അഫക്റ്റ്ഡ് പോപ്പുലേഷൻ- എഎപി) എന്നാണ് ഈ പ്രക്രീയആഗോള തലത്തിൽ അറിയപ്പെടുന്നത്.
ലോകവ്യാപകമായി 60 രാജ്യങ്ങളിൽ ഇതിനകം എഎപി സർവേ നടന്നിട്ടുണ്ടെന്നുംഎന്നാൽ ലോകത്താദ്യമായാണ് ഒരു ഗവൺമെന്റ് ഏജൻസി ഇത്നടപ്പിലാക്കുന്നതെന്നും ഐക്യരാഷ്ട്ര സഭാ കേരള കോർഡിനേറ്റർ ജോബ് സഖറിയപറഞ്ഞു. വിപുലമായ രീതിയിൽ 489 തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ഈസർവേയിലൂടെ ദുരന്തനിവാരണത്തിൽ പൊതുജന പങ്കാളിത്തത്തിന്റെയുംസുതാര്യതയുടെയും മാതൃക കേരളം സൃഷ്ടിക്കുകയാണ്. ഇത് മറ്റ്രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും അനുകരിക്കാനാകുന്ന മാതൃകയാണെന്നുംജോബ് സഖറിയ ചൂണ്ടിക്കാട്ടി.അന്യ സംസ്ഥാന തൊഴിലാളികൾ, മീൻപിടുത്തക്കാർ, എസ്സി/എസ്ടി
വിഭാഗക്കാർ, അംഗപരിമിതർ, സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുംബം,
വയോധികർ, കൂലിപ്പണിക്കാർ, കർഷകർ എന്നിങ്ങനെ സമൂഹത്തിലെ അതീവ ദുർബലവിഭാഗങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിനും സർവേ പ്രത്യേക പ്രധാന്യം നൽകുന്നു.
സർവേ നടത്തുന്ന ഏഴു ജില്ലകളിലും കുടുംബശ്രീയുടെ വനിതാ പ്രവർത്തകർ
ഇത്തരം ദുർബല വിഭാഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്ച്ചയും നടത്തും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍