മറൈൻ ഡ്രൈവിൽ പുസ്തകപ്രളയവുമായി കൃതി;അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവത്തിനും തിരിതെളിച്ച് ഗവർണർ; മറൈൻ ഡ്രൈവിൽ നടക്കുന്ന പുസ്തകമേളയിൽ അണിനിരക്കുക 136 പ്രസാധകരും 248 സ്റ്റാളുകളും
കൊച്ചി: പൂർണമായും ശീതീകരിച്ച പ്രദർശന നഗരിയും മികച്ച അനുബന്ധ സൗകര്യങ്ങളുമായി കേരളം കണ്ട ആദ്യത്തെ ആഗോള നിലവാരത്തിലുള്ള പുസ്തകമേളയായി മാറിയ കൃതിയുടെ രണ്ടാം പതിപ്പ് കൊച്ചി മറൈൻ ഡ്രൈവിൽ സൃഷ്ടിച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരു പുസ്തകപ്രളയം.
കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 136 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വൻകിട പ്രസാധകർക്കുമൊപ്പം കേരളത്തിൽ നിന്നുള്ള 22 ചെറുകിട പ്രസാധകരുമുണ്ടെന്നതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. ചെറുകിടക്കാരുടെ സ്റ്റാൻഡുകളുൾപ്പെടെ 248 സ്റ്റാളുകളാണ് മേളയിലുള്ളത്. സാധാരണ നിലയ്ക്ക് കേരള വിപണയിൽ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചിൽഡ്രൻസ് പുസ്തകങ്ങളാണ് മേളയിൽ കേരളീയരെ കാത്തിരിക്കുന്നത്.
പെൻഗ്വിൻ റാൻഡം ഹൗസ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, സേജ്, മക് ഗ്രാഹിൽ, എസ്. ചന്ദ് ആൻഡ് കമ്പനി തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരും അമർ ചിത്രകഥ, സ്കോളാസ്റ്റിക്സ്, തൂലിക, സ്പൈഡർ, പെഗസ്സസ് തുടങ്ങിയ കുട്ടികളുടെ പുസ്തക പ്രസാധകരും എസ്പിസിഎസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, മനോരമ, പൂർണ, സിഐസിസി, ഗ്രീൻ ബുക്സ് തുടങ്ങിയ മിക്കവാറും എല്ലാ മലയാള പ്രസാധകരും കൃതിയിലുണണ്ട്.
പരീഷാ സീസണിൽ നടന്നിട്ടും 5 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം കൃതി സന്ദർശിച്ചത്. ഇക്കുറി ഇന്ത്യയിലെ മറ്റ് വലിയ പുസ്തകമേളകളും കേരളത്തിലെ പരീക്ഷാ സീസണും കണക്കിലെടുത്ത് ഒരു മാസം മുന്നോട്ടാക്കിയ കൃതി കഴിഞ്ഞ വർഷത്തേതിനേക്കാൾ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ജനറൽ കൺവീനർ എസ്. രമേശൻ പറഞ്ഞു.
കേരളത്തിന്റെ പുനർനിർമ്മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്ന് ഗവർണർ
കൊച്ചി: കേരളത്തിന്റെ പുനർനിർമ്മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട) പി. സദാശിവം പറഞ്ഞു. രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും കൊച്ചി മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ. പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാൽ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചിട്ടില്ല.
അടിസ്ഥാനസൗകര്യമേഖലയിലും കാർഷികരംഗത്തും സംസ്ഥാനത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുയാണ്. ഇതിനൊപ്പം നമ്മുടെ ബൗദ്ധികമായ പുരോഗതി സാക്ഷാത്കരിക്കാനുള്ള ശ്രമമായാണ് താൻ കൃതിയെ കാണുന്നതെന്ന് ഗവർണർ പറഞ്ഞു. കൃതിയുടെ ഈ പതിപ്പിൽ തമിഴ് സംസ്ക്കാരത്തിനും സാഹിത്യത്തിനും സവിശേഷ പ്രാധാന്യം നൽകുന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഐക്യത്തിന് കരുത്തേകാൻ ഇത്തരം ശ്രമങ്ങൾക്ക് കഴിയും. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാൻ മലയാള സാഹിത്യം ശ്രമിക്കണമെന്നും ഗവർണർ പറഞ്ഞു.
പ്രളയത്തെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയായെന്ന് അധ്യക്ഷ പ്രസംഗത്തിൽ സഹകരണ, ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയാനന്തര കാലത്ത് സാഹോദര്യത്തിലൂിയ പുതിയ സമൂഹത്തെ വാർത്തെടുക്കാൻ കൃതി പോലുള്ള മേളകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തി. കൃതി കോ-ഓർഡിനേറ്റർ ജോബി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ, കൊച്ചി മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംഎൽഎ, പ്രൊഫ. കെ. വി. തോമസ് എംപി, എന്നിവർ ആശംസകൾ നേർന്നു. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭനെ ഗവർണർ ചടങ്ങിൽ ആദരിച്ചു. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തി.
കൃതിയിലുമുണ്ടൊരു വില്ലൻ - ഗോവിന്ദൻകുട്ടി
വൻകിടക്കാരുടെ സ്റ്റാളുകൾക്കൊപ്പം 22 ചെറുകിട പ്രസാധകരുടെ സ്റ്റാൻഡുകൾ കൃതിയെ വ്യത്യസ്തമാക്കുന്നു
22 ചെറുകിട പ്രസാധകരുടെ സ്റ്റാൻഡുകളാണ് കൃതി പുസ്തകമേളയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന സംഗതി. 'സാധാരണ ഇത്ര മികച്ച നിലവാരത്തിൽ സംഘടിപ്പിക്കുന്ന പുസ്തകമേളകൾ ഞങ്ങളെപ്പോലുള്ള ചെറുകിട പ്രസാധകർക്ക് അപ്രാപ്യമായിരിക്കും. അതാണ് ഇക്കുറി കൃതി തിരുത്തിയിരിക്കുന്നത്,' കൃതിയിൽ സ്റ്റാൻഡുള്ള ജി കെ റീഡേഴ്സ് മീഡിയ ഉടമ കെ. വേണുഗോപാൽ പറയുന്നു. ജി കെ എ്ന്നാൽ ഗോവിന്ദൻകുട്ടി. ഒരു കാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ വെറുപ്പു മുഴുവൻ വാരിക്കൂട്ടിയ മികച്ച വില്ലൻ, ഒരുപാട് വടക്കൻപാട്ട് സിനിമകളുടെ തിരക്കഥാകൃത്ത്. മികച്ച കഥാകൃത്തും നോവലിസ്റ്റും കൂടിയായിരുന്ന ഗോവിന്ദൻകുട്ടി (1924-1994) തന്റെ ജീവിതകാലത്ത് 45-ഓളം വിവിധ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതിൽ അദ്ദേഹത്തിന്റെ ആത്മകഥ ഉൾപ്പെടെ പതിനഞ്ചോളം പുസ്തകങ്ങൾ കൃതിയെല ജി കെ റീഡേഴ്സ് സ്റ്റാൻഡിൽ വിൽപ്പനയ്ക്കുണ്ട്.
എഴുത്തുകാർ തന്നെ പ്രസാധകരായവരുടെ സ്റ്റാൻഡുകളും ഇക്കൂട്ടത്തിലുണ്ട്. ഏലം ഒരു ശീലമാക്കൂ എന്ന മുദ്രാവാക്യത്തിലൂടെ പ്രസിദ്ധനായ മലയാളത്തിന്റെ പ്രിയ കവി പി ഐ ശങ്കരനാരായണനാണ് നവമന ബുക്സ് എന്ന സ്ഥാപനത്തിന്റെ സ്റ്റാൻഡിലുള്ളത്. 'പണ്ട് മഹാനായ എഴുത്തുകാരൻ ബഷീർ തന്റെ പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റിരുന്നതത് നമുക്കറിയാം. ഇന്ന് കൃതി പോലെ അപൂർവം ചില പുസ്തകമേളകൾ ഒറ്റപ്പെട്ട എഴുത്തുകാർക്കും ഇതുപോലെ പ്രോത്സാഹനമാകുന്നു. നമ്മുടെ വായനക്കാർ ഇവിടെ നമ്മളെ തേടിയെത്തുന്നു,' പി. ഐ ശങ്കരനാരായണൻ പറയുന്നു
കൃതിയുടെ രണ്ടാം പതിപ്പിന് ഒരു പങ്കാളി-സംസ്ഥാനമുണ്ട് - തമിഴ്നാട്
കൊച്ചി: കൊച്ചിക്കാർക്ക് വയനാടിനെപ്പറ്റി എന്തറിയാം? അല്ലെങ്കിൽപ്പോട്ടെ, എറണാകുളം ജില്ലയിൽത്തന്നെയുള്ള കോതമംഗലത്തെപ്പറ്റി എന്തറിയാം? കേരളത്തിലുള്ളവർക്ക് കേരളത്തിലെ സ്ഥലങ്ങളേക്കാൾ അറിയുന്നത് ദുബായിയെപ്പറ്റിയും ന്യൂയോർക്കിനെപ്പറ്റിയുമാണ്. അപ്പോൾപ്പിന്നെ തമിഴ്നാടിനെപ്പറ്റി പറായനുണ്ടോ? പോരാത്തതിന് ഇടയിലൊരു സഹ്യപർവതവും. ഒരു സഹ്യപർവതം, എത്രയോ അസഹ്യപർവതങ്ങൾ.
ഈ അസഹിഷ്ണുതയും അജ്ഞതയും ഇല്ലാതാക്കാനാണ് പങ്കാളിത്ത സംസ്ഥാനങ്ങൾ എന്ന ആശയത്തിന് കൃതി സാക്ഷാത്കാരം നൽകിയിരിക്കുന്നത്. ഇതാദ്യമാായാണ് ഇത്തരത്തിൽ മറ്റൊരു സംസ്ഥാനത്തിന് മേളയിൽ പ്രത്യേക പ്രാധാന്യം നൽകുന്നത്.
തമിഴ് ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള നാലു സെഷനുകളാണ് കൃതി വിജ്ഞാനോത്സവത്തിൽ ഒരുക്കയിരിക്കുന്നത് മേളയിലുണ്ടാവും. നാളെ (ഫെബ്രു 10) വൈകിട്ട് 5.30ന് രണ്ടാമത്തെ വേദിയായ രാജലക്ഷ്മിയിൽ നടക്കുന്ന സമകാലീന തമിഴ് സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചയിൽ നന്തമിഴ് നങ്കൈ, സൂര്യകാന്തൻ, മിനിപ്രിയ എന്നിവർ പങ്കെടുക്കും. 12ന് വൈകിട്ട് നാലിന് ചിലപ്പതികാരം ആധുനിക സാഹിത്യത്തിൽ എന്ന വിഷയത്തിൽ എച്ച്എസ് ശിവ്പ്രസാദ് സംസാരിക്കും. 13ന് ഉച്ചക്ക് രണ്ടിന് തമിഴ് തിണൈ സംസ്കൃതി എന്ന വിഷയത്തിൽ നിർമൽ സെൽവമണി, എംആർ രാഘവ വാര്യർ, കേശവൻ വെളുത്താട്ട് എന്നിവരും വൈകിട്ട് അഞ്ചിന് തമിഴ് നാട്യ സംസ്കൃതി എ്ന്ന വിഷയത്തിൽ ലാവണ്യ അനന്ത്, ലക്ഷ്മി വിശ്വനാഥ് എന്നിവരും സംസാരിക്കും.
പുസ്തകമേളിയിലാകട്ടെ തമിഴ് പുസ്തകങ്ങൾക്കായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ന്യൂ സെഞ്ച്വറി ബുക്സ്, കാലച്ചുവട് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് സ്റ്റാളിൽ ലഭ്യമാവുക. വൈക്കം മുഹമ്മദ് ബഷീറും എംടി വാസുദേവൻ നായരുമടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ തമിഴ് പരിഭാഷകളും സ്റ്റാളിൽ ലഭ്യമാണ്.
കൃതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആർട്ട് ഫെസ്റ്റിലും തമിഴ് കലാ പ്രകടനങ്ങൾ ഇടം നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് (ഫെബ്രു 9) മദ്രാസ് മെയിൽ മ്യൂസിക് ബാൻഡ് ആർട്ഫെസ്റ്റിന്റെ ഭാഗമായി വേദിയിലെത്തും. 6-30നാണ് പരിപാടി.
100ാം വർഷത്തിലേക്ക് കടന്ന കുമാരനാശാന്റെ ചിന്താവിഷ്ട സീതയെ ആസ്പദമാക്കിയുള്ള ഭരതനാട്യവും ആർട് ഫെസ്റ്റിവലിൽ അരങ്ങേറും. 12ന് വൈകിട്ട് ലാവണ്യാ അനന്താണ് ചിന്താവിഷ്ടയായ സീതയുമായി അരങ്ങിലെത്തുക.
കൃതിയിൽ ഇന്ന് (ഫെബ്രു 9 ശനി)
കൃതി അന്താരാഷ്ട്ര വിജ്ഞാനോൽസവം
വേദി - 1: കേസരി
വൈകിട്ട് 4 മുതൽ 5 വരെ: എം. ഗോവിന്ദൻ ഓർമ - ടി. പത്മനാഭൻ
5 മുതൽ 6 വരെ: എനിക്ക് പറയാനുള്ളത് - എം. മുകുന്ദൻ
6 മുതൽ 7 വരെ: കവിതയ്ക്കു പിന്നിലെ കഥ - വി. മധുസൂദനൻ നായർ
വേദി 2: രാജലക്ഷ്മി
6 മുതൽ 7 വരെ: എന്റെ വായനാനുഭവങ്ങൾ - എം. കെ മുനീർ, പി. ടി തോമസ
ഡോക്യുമെന്ററി ഫെസ്റ്റിവൽ
വൈകിട്ട് 7.00: ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, by ഷൈനി ജേക്കബ് ബെഞ്ചമിൻ.
7.55: കലാമണ്ഡലം ഹൈദരലി by മണിലാൽ പടവൂർ
ആർട്ട് ഫെസ്റ്റ്
മദ്രാസ് മെയിൽ, ദ ബാൻഡ് 6-30
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്