മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ
കൊച്ചി: മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള തന്റെ സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. നാടുകടത്തപ്പെട്ടുവെങ്കിലും ലോകമെങ്ങു നിന്നും ലഭിക്കുന്ന സ്നേഹത്തിലും ഐക്യദാർഢ്യത്തിലും താൻ വീട് കണ്ടെത്തുകയാണെന്നും തസ്ലീമ കൂട്ടിച്ചേർത്തു. കൃതി പുസ്തകോത്സവത്തിൽ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ലജ്ജയുടെ ഇരുപതാമത് മലയാളം പതിപ്പിന്റേയും ബ്രഹ്മപുത്രാനദിക്കരയിൽ-ന്റെ ഒന്നാം പതിപ്പിന്റെയും പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അവർ.
ജനാധിപത്യത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യം വിലക്കാൻ പാടില്ലാത്തതാണ്. ഞാൻ മനുഷ്യത്വത്തിലും മതേതരത്വത്തിലും യുക്തിയിലും വിശ്വസിക്കുന്നു. അതേസമയം ഞാനുൾപ്പെടെയുള്ള വിവിധ തരം ന്യൂനപക്ഷക്കാർ ലോകമെങ്ങും പീഡിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. അവരുടെ അവകാശങ്ങൾക്കുവേണ്ടി ഞാനെന്നും പൊരുതും.
ബംഗ്ലാദേശിനു പുറത്ത് ജീവിക്കുമ്പോൾ ബംഗാളിയിൽ എഴുതാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ത്യയിൽ ഞാൻ എന്റെ ജന്മനാട്ടിൽ ഒരാൾ ആയിരിക്കേണ്ടതു പോലെ സുരക്ഷിത മായിരിക്കുന്ന തായി തോന്നുന്നു. എന്നാൽ ഇന്ത്യയിൽ നിന്നു കൂടി ഇനി എന്നാണ് വലിച്ചെറിയപ്പെടുക എന്നറിയില്ല. ഇവിടെത്തുടരാമെന്നാണ് എന്റെ പ്രതീക്ഷ.
ഒരു പുസ്തകത്തിന്റെ ഇരുപതാം പതിപ്പിറങ്ങുന്നത് അതിന്റെ കർത്താവിന് ആഹ്ലാദ കരമാകേണ്ടതാണ്. എന്നാൽ സർക്കാരുകൾ മാറിയിട്ടും എന്റെ നാട്ടിൽ അതിനുള്ള നിരോധനം നിലനിൽക്കുന്നതോർത്ത് എനിക്ക് ദുഃഖമാണുള്ളത്.തസ്ലിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്നത് എന്നേയ്ക്കുമായി നഷ്ടപ്പെട്ട ഒന്നിനു വേണ്ടിയുള്ള പ്രാർത്ഥന പോലെയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം. കെ. സാനു പറഞ്ഞു.
ലിംഗനീതിയിൽ ഇന്ത്യക്കാർ മണ്ണിരകളേക്കാൾ മോശമെന്ന് കൽക്കി സുബ്രഹ്മണ്യം
ഭിന്നലിംഗക്കാരോടുള്ള നീതിയിൽ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിൽ; അതുകൊണ്ട് അവർ നാടും വീടും വിടാൻ നിർബന്ധിതമാകുന്നു
കൊച്ചി: സ്ത്രീപുരുഷ സമത്വമല്ല സർവലിംഗ സമത്വമാണ് വേണ്ടെതെന്ന് ആഞ്ഞടിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത ഭിന്നലിംഗ എഴുത്താൾ കൽക്കി സുബ്രഹ്മണ്യം കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ പ്രബുദ്ധ മലയാളിയെ ഞെട്ടിച്ചു. ഭിന്നലിംഗക്കാരോടുള്ള നീതിയിൽ കേരളം തമിഴ്‌നാടിന്റെ ബഹുദൂരം പിന്നിലാണെന്നും കൽക്കി പറഞ്ഞു. പെരിയാർ ഇ. വി രാമസ്വാമി നായ്ക്കരുടെ ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാടിനെ ഇക്കാര്യത്തിൽ തുണച്ചത്.
2008-ൽ ആദ്യമായി കേരളത്തിൽ വരുമ്പോൾ ദയനീയമായിരുന്നു ഇവിടുത്തെ സ്ഥിതി. ശീതൾ ശ്യാമിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളാൽ സ്ഥിതി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൊലീസിന്റെ വരെ അക്രമണം നേരിടുന്ന വിധം ഇവിടുത്തെ അവസ്ഥ മോശമാണ്.
ഭിന്നലിംഗക്കാരിൽ പാട്ടു പാടാനും കവിത എഴുതാനും എന്തുതരം ഉയർന്ന ജോലികളെടുക്കാനു ൊക്കെ കഴിവുള്ളവരുണ്ട്. പക്ഷേ ആർക്കും ഉയർന്നു വരാനാവുന്നില്ല. അവരെ സ്‌കൂളുകളിലും കോളേജുകളിലും പോലും പ്രവേശിപ്പിക്കാത്ത അവസ്ഥയുണ്ട്. അവരും പ്രകൃതിയുടെ സന്തതികളാണ്. പ്രകൃതി എല്ലാവരേയും തുല്യമായി കാണുന്നു. എന്നിട്ടും എന്താണ് ഭിന്നലിംഗക്കാരായ എൻജിനീയർമാരേയും ഡോക്ടർമാരേയും രാഷ്ട്രീയക്കാരെയുമൊന്നും കാണാത്തത്.
നമ്മുടെ പുരാണങ്ങൽലും പൗരാണിക വാസ്തുശിൽപ്പങ്ങളിലുമെല്ലാം ഭിന്നലിംഗക്കാർക്ക് അംഗീകാരം ലഭിച്ചിരുന്നു. ജന്തുലോകത്തിലുമുണ്ട് ദ്വിലിംഗ ജീവികൾ. ചില മണ്ണിരകൾ ദ്വിലിംഗ ജീവികളാണ്. അവർക്കുള്ള പോലും നീതിബോധം ഇല്ലാത്തവരാണ് ഇക്കാര്യത്തിൽ ഇന്ത്യക്കാർ.
മിമിക്രിയിലും സിനിമയിലുമെല്ലാം ഭിന്നലിംഗക്കാരെ പരിഹസിക്കാൻ ഇപ്പോഴും മലയാളികൾ മിടുക്കു കാട്ടുന്നു. ഇതാണ് പൊതുജീവിതത്തിലും പ്രതിഫലിക്കുന്നത്. സ്ത്രൈണതയുള്ള എത്ര ആൺകുട്ടികൾ ജനിക്കുന്നു? ഇത്തരക്കാരെയെല്ലാം ചെറുപ്പം മുതലേ മോശമായി പരിഗണിക്കുന്നു. സ്‌കുളുകളിൽ ഇവർ പരിഹാസപാത്രമാകുന്നു.
അച്ഛനമ്മമാരാൽപ്പോലും തിരസ്‌ക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ജോലി ചെയ്യാനും എങ്ങനെ സാധിക്കും? നിലനിൽക്കാൻ വേണ്ടിയായിപ്പോകുന്നു അവരുടെ പരിശ്രമങ്ങളെല്ലാം. അങ്ങനെയാണ് അവർ രാജ്യമെമ്പാടും ഭിക്ഷാടനത്തിലേയ്ക്കും ലൈംഗികതൊഴിലിലേയ്ക്കും തിരിയേണ്ടി വരുന്നതെന്നും കൽക്കി ചൂണ്ടിക്കാണിച്ചു.
നാടാകെ മാറിയെന്ന് പെരുമാൾ മുരുഗൻ
കൊച്ചി: 'അസഹിഷ്ണുതയാണ് എന്റെ എഴുത്തിനെതിരെ തിരിയാൻ അവരെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം ഞാൻ എന്റെ നാട്ടിൽ തിരിച്ചെത്തുമ്പോൾ നാടാകെ മാറിയെന്ന് തോന്നി. എല്ലാവരുടേയും രീതികളിൽ മാറ്റം വന്നു,' പെരുമാൾ മുരുഗൻ താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് കൃതി സാഹിത്യ-വിജ്ഞാനോത്സവ ത്തിൽ മനസ്സു തുറന്നു. തന്റെ കൃതികളിലെ അനുഭവങ്ങൾ തന്റെ സ്വന്തം അനുഭവങ്ങളാണെന്നു പറയാൻ കഴിയുകയില്ല.
തമിഴ്‌നാടിന്റെ ആചാര സവിശേഷതകൾക്ക് മറ്റൊരു തലം കൂടിയുണ്ടെന്നും അത് നിർവചി ക്കപ്പെടുകയോ തിരിച്ചറിയുകപ്പെടുകയോ ചെയ്യണമെന്ന് താൻ നിർബന്ധബുദ്ധി കാണിക്കാ റില്ലെന്നും മുരുഗൻ പറഞ്ഞു.കങ്കണം എന്ന പുതിയ നോവലിന്റെ രചനാഅന്തരീക്ഷം വ്യക്തമാക്കിയ മുരുഗൻ കങ്കണംകെട്ട് എന്ന തമിഴ്‌ച്ചടങ്ങ് വിവാഹത്തോടനുബന്ധിച്ച് വരനും വധുവും നിർവഹിക്കുന്നതാണെന്ന് വിശദീകരിച്ചു. എന്നാൽ ആ ചടങ്ങിന് മറ്റൊരർത്ഥം കൂടിയുണ്ട്. ഏറ്റെടുത്ത നിലപാടുകളിൽ നിന്ന് പിന്തിരിയാതിരിക്കുക എന്നതാണത്. കങ്കണം മലയാള പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
വെല്ലുവിളിയുടെ കാലത്ത് പൊതുജനങ്ങളുടെ സഹകരണം എന്നുമുണ്ടായിരുന്നു. പ്രോഗ്രാസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ എല്ലാ പിന്തുണയും നൽകി. സിപിഐഎം നേതാക്കളും സംഘടനകളും ഏത് സഹായത്തിനും ഒപ്പം നിന്നു. പൂനാച്ചി എന്ന നോവലിനെക്കുറിച്ചും തന്റെ മറ്റ് പുസ്തകളെക്കുറിച്ചും കൃതിയുടെ വേദിയിൽ അദ്ദേഹം ശ്രോതാക്കളുമായി സംവദിച്ചു.
കേരളത്തെക്കുറിച്ച് പറയുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഒട്ടേറെപ്പേർ കേരളത്തിൽ നിന്ന് പെൺകുട്ടികളെ വധുവായി സ്വീകരിക്കുന്നുണ്ടെന്നും പെരുമാൾ മുരുഗൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ധനികരുടെ ഇടയിൽ സ്വത്ത് വീതം വെച്ചു പോകാതിരിക്കാനായി ജനിച്ച ഉടനെ പെൺകുഞ്ഞുങ്ങളെ കൊന്നുകളയുന്ന പതിവുണ്ടായിരുന്നു. അതിനെത്തുടർന്നാണ് ഇപ്പോൾ വിവാഹത്തിന് പെൺകുട്ടികളെ അന്വേഷിച്ച് മലയാളി പെൺകുട്ടികളെത്തേടി അവരെത്തുന്നത്. പല തമിഴ് ഗ്രാമങ്ങൽും ഇപ്പോൾ മലയാളിപ്പെൺകുട്ടികളെ കണ്ടെത്തി ക്കൊടുക്കും എന്ന മട്ടിലുള്ള വിവാഹ ബ്രോക്കർമാരുടെ ബോർഡുകൾ വരെ ഉയർന്നിട്ടുണ്ടെന്നും പെരുമാൾ മുരുഗൻ പറഞ്ഞു.
എഴുത്തിൽ ഭയത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച പെരുമാൾ മുരുഗനായിരുന്നു ഇന്നലെ കൃതി സാഹിത്യങ്ങളിലെ താരങ്ങളിലൊരാൾ.
സോഷ്യലിസത്തിനു വേണ്ടിയുള്ള സമരം ഇനി ഒറ്റപ്പാർട്ടിയിലൂടെ നടപ്പില്ലെന്ന് പ്രഭാത് പട്നായിക്
കൊച്ചി: ഇക്കാലത്ത് സോഷ്യലിസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഒരു പാർട്ടി അധികാരം പിടിച്ചടക്കുകയും തൊഴിലാളിവർഗ സർവാധിപത്യം കൊണ്ടുവരികയും ചെയ്യുന്ന ക്ലാസിക്കൽ രീതിയിലൂടെ നടക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഇടത് ചിന്തകനുമാ പ്രഭാത് പട്നായിക് പറഞ്ഞു. ബോൾഗാട്ടിയിൽ നടക്കുന്ന കൃതി സാഹിത്യ വിജ്ഞാനോത്സവ ത്തിൽ പ്രതിസന്ധിയുടെ കാലത്തെ മൂലധനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഒരു ഉന്നത മാതൃകയായി മാത്രമേ ഇനി സോഷ്യലിസത്തെപ്പറ്റി സങ്കൽപ്പിനാകൂ. ഭാവിയിലെ സോഷ്യലിസ നിർമ്മാണം ബഹുസ്വരതയിൽ ഊന്നുന്ന സ്വത്തുടമാ ബന്ധങ്ങളിൽ ഊന്നുന്നതായിരിക്കും. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ വൈരുധ്യങ്ങളും അനീതികളും സോഷ്യലിസ്റ്റിക് ആയ വ്യവസ്ഥയെ അഭികാമ്യമാക്കുന്നുവെന്നും പട്നായിക് പറഞ്ഞു.
സോവിയറ്റ് യൂണിയനിലെ ഒറ്റപ്പാർട്ടി വ്യവസ്ഥ തൊഴിലാളിവർഗത്തിന്റെ സർവാധിപത്യ ത്തിൽ നിന്ന് പാർട്ടിയുടെ സർവാധിപത്യമായി ജീർണിച്ചു. ഇത് ന്യായീകരിക്കാവുന്നതല്ല. എന്നാൽ മുൻകാല സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ഏറെ തലങ്ങളിൽ പ്രസക്തമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോവിയറ്റ് യൂണിയന്റെ മൂന്ന് നേട്ടങ്ങൾ ആർക്കും തുടച്ചു നീക്കാനാവില്ല. ്അത് ഫാസിസത്തെ ഇല്ലാതാക്കി. സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്നിങ്ങനെ ഇരുന്ന് സംസാരിക്കുമായിരുന്നില്ലെന്ന് കേംബ്രിഡ്ജ് പ്രൊഫസർ ജോവാൻ റോബിൻസൺ പറയാറുള്ള കാര്യവും പട്നായിക് അനുസ്മരിച്ചു. കൊളോണിയലിസത്തിന്റെ തകർച്ചയ്ക്കും സോവിയറ്റ് യൂണിയന്റെ സംഭാവനകൾ കനത്തതാണ്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഒരുപാട് രാജ്യങ്ങൾക്ക് സോവിയറ്റ് ബ്ലോക്ക് സഹായഹസ്തം നീട്ടിയതും മറക്കാവതല്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷേമരാഷ്ട്ര സങ്കൽപ്പം നടപ്പാക്കിയതും നടത്തിക്കൊണ്ടുപോയതുമാണ് മൂന്നാമത്തെ വലിയ നേട്ടം. ഫാസിസത്തിനും ക്യാപ്പിറ്റലിസത്തിനുമെതിരെ മുന്നണികൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത സെഷനിൽ സംസാരിച്ച പ്രൊഫ. അനിൽ ഭട്ടി ഊന്നിപ്പറഞ്ഞു. പ്രൊഫ. സി. പി. ചന്ദ്രശേഖർ മോഡറേറ്ററായിരുന്നു.
ബഷീറിന്റെ പുസ്തകക്കട ബോൾഗാട്ടിയിൽ
കൊച്ചി: എറണാകുളം ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള കാനൺ ഷെഡ് റോഡിലായിരുന്നു ബഷീറിന്റെ പ്രസിദ്ധമായ ബുക് സ്റ്റാൾ. കൃതി സാഹിത്യ-വിജ്ഞാനോത്സവം അരങ്ങേറുന്ന ബോൾഗാട്ടിയിൽ ബഷീറിന്റെ ആ പുസ്തകക്കടയുടെ ഓർമയ്ക്ക് നാലു ദിവസത്തേയ്ക്ക് ഒരു പുസ്തകക്കട തുറന്നിട്ടുണ്ട്. കൃതിയിൽ പങ്കെടുക്കുന്ന 330-ഓളം വരുന്ന വിദേശ, ഭാരതീയ, മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവിടെ വിൽപ്പനയ്ക്കും പ്രദർശനത്തിനുമുണ്ട്.
എസ്‌പിസിഎസിന്റെ ആദ്യകാല അമരക്കാരായ കാരൂർ, എം. പി പോൾ, തകഴി, പൊൻകുന്നം, ലളിതാംബിക അന്തർജനം എന്നിവരുടെ പേരുകളിലാണ് ബോൾഗാട്ടിയിലെ വിവിധ സെഷനുകൾ അരങ്ങേറുന്ന വേദികൾ. ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളും നോവലുകളും പ്രചരിപ്പിച്ച മഹാനായ എഴുത്തുകാരനായ ബഷീറിനും കൃതി അങ്ങനെ സ്മാരകമൊരുക്കിയിരിക്കുന്നു.
ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ യൂണിവേഴ്സിറ്റി ഉണ്ടാക്കുന്നു, 1000 കോടി ചെലവാക്കുന്നു - പി. കെ. പോക്കർ
കൊച്ചി: ഭാഷ, ദേശീയത, ഭക്ഷണം, എന്നിവയിലൂടെ മനുഷ്യർക്കിടയിൽ പരസ്പരം അക്രമിക്കാനുള്ള ത്വര ഉണർത്തുകയാണ് കപടദേശീയ വാദികൾ ചെയ്യുന്നതെന്ന് പി. കെ. പോക്കർ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ സാംസ്‌കാരിക ഫാസിസം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയഗാനത്തിന്റെ പേരിലായാലും ആശയാവിഷ്‌കാരത്തിന്റെ പേരിലായാലും മതചിഹ്നങ്ങളുടെ പേരിലായാലും ആശയാവിഷ്‌കാരത്തിനെതിരെയുള്ള ഫാസിസ്റ്റ് നിലപാടുകളാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന്ത് മനുഷ്്യന്റെ അടിസ്ഥാന സ്വാതന്ത്ര്യമാണ്. ഗൗരി ലങ്കേഷ് ആവർത്തിക്കപ്പെടാതിരിക്കാൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും പോക്കർ പറഞ്ഞു. ആശയങ്ങളെ നേരിടുന്നവരാരും ഇന്നുവരെ മൗലികമായ ആശങ്ങൾ ഉത്പ്പാദിപ്പിക്കുന്ന പ്രതിഭ കാഴ്ചവെച്ചിട്ടില്ലെന്ന് സിദ്ദിക് എം. എ. പറഞ്ഞു.
രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്ന് കെ. പി. രാമനുണ്ണി
കൊച്ചി: ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളാണ് കൃതികളെന്നും രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്നും കെ. പി. രാമനുണ്ണി. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ എഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാമനുണ്ണി. കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ പ്രചാരണ സാഹിത്യം തന്നെയാണ് താൻ എഴുതുന്നതെന്ന സമ്മതിക്കാൻ മടിയില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ട നാളുകളിലാണ് സൂഫി പറഞ്ഞ എന്ന നോവലെഴുതുന്നത്. അപ്പോൾ അതിൽ അക്കാലത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവകിമാണല്ലൊ. എഴുത്ത് നമ്മിലുണ്ടാക്കുന്ന ചലനങ്ങൾ എന്തെന്നറിയാൻ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം കൂടി അറിയണമെന്നും രാമനുണ്ണി പറഞ്ഞു.
ടി. എം. കൃഷ്ണ ഇന്ന് കൃതി വേദിയിൽ
പ്രശസ്ത സംഗീതജ്ഞൻ ടി. എം. കൃഷ്ണ ഇന്ന് (March 8) രാവിലെ കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലും വൈകിട്ട് കൃതി കലോത്സവ വേദിയിലും എത്തും.കർണാടക സംഗീതത്തിൽ അതുല്യമായ ആലാപന ശൈലിയിലൂടെ ചെറുപ്പത്തിൽ തന്നെ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച ടി. എം. കൃഷ്ണ ഇന്ന് ഏറ്റവും പ്രശസ്തനായ സംഗീതജ്ഞനാണ്. കർണാടക സംഗീതത്തിലെ പരബര്യങ്ങളെ ചോദ്യം ചെയ്ത് കച്ചേരി സമ്പ്രദായത്തിൽ സ്വന്തമായ ഒരു പന്ഥാവ് അദ്ദേഹം സ്വീകരിച്ചു. എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും അദ്ദേഹം ഏറെ സ്വീകരിക്കപ്പെട്ടു.
കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിൽ (കാരൂർ ഹാൾ ) രാവിലെ പത്തുമണിക്ക് ടി. എം. കൃഷ്ണ ' ജനാധിപത്യത്തിൽ കല' (Art in Democracy) എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. എറണാകുളം മറൈൻ ഡ്രൈവിലെ കൃതി കലോത്സവ വേദിയിൽ വൈകിട്ട് ആര് മണിക്ക് ടി. എം. കൃഷ്ണയുടെ സംഗീത കച്ചേരി നടക്കും. പ്രവേശനം സൗജന്യം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍