അനന്തന്റെ മണ്ണിൽ അരങ്ങുണർത്തി പ്രതീക്ഷ കാശിയും വിദ്യാമോളും: കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാളിൽ അരങ്ങേറിയത്
തിരുവനന്തപുരം: മോഹിനിനൃത്തത്തിന്റെ ലാസ്യതാളവുമായി വിദ്യാമോളും ശിൽപചാരുതയും ദ്രുതചലനവുമായി പ്രതീക്ഷകാശിയും ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദിനമായിരുന്നു കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാൾ.
രണ്ടാമത് കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിദ്യാമോൾ അവതരിപ്പിച്ച മോഹിനിയാട്ടം ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മോഹിനിയാട്ടത്തിലെ ആദ്യത്തെ ഇനമായ ചൊൽകെട്ട് അവതരിപ്പിച്ച് തുടങ്ങിയ വിദ്യാമോൾ സദസ്സിന് മുന്നിൽ തന്റെ അസാമാന്യമായ നൃത്തപാഠവം വെളിവാക്കുകയായിരുന്നു. കേദാരഗൗള രാഗം ആദിതാളത്തിൽ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി രചനയും സംഗീതവും നിർവ്വഹിച്ച ഈ ചൊൽകെട്ടിന്റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്തിയത് ഡോ. നീനാപ്രസാദ് ആയിരുന്നു.
ബാണായുദ്ധം ആട്ടക്കഥയിൽനിന്നും തയ്യാറാക്കിയ പാദവർണം ആയിരുന്നു വിദ്യാമോളുടെ അടുത്ത നൃത്താവതരണം. ചാരുകേശിരാഗത്തിൽ ആദിതാളത്തിൽ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി തന്നെ സംഗീതം നിർവ്വഹിച്ച് കലാമണ്ഡലം സുഗന്ധി ദാമോദരൻ ചിട്ടപ്പെടുത്തിയ ഈ വർണം ബാണാസുര മഹാരാജാവിന്റെ പുത്രി ഉഷ, ഭഗവാൻ ശ്രീകൃഷ്ണന്റെ പൗത്രൻ അനിരുദ്ധനെ സ്വപ്നം കണ്ട സന്തോഷത്തിൽ ചെയ്യുന്ന നൃത്ത ഇനമായിരുന്നു.
ഉദ്യാനത്തിൽ വച്ച് പെട്ടെന്നുണ്ടായ മയക്കത്തിൽ താൻ കണ്ട സ്വപനത്തിലെ സുന്ദരനായ കുമാരനെക്കുറിച്ച് തന്റെ തോഴി ചിത്രലേഖയോട് പറയുന്നതും തോഴി കാണിച്ച് കൊടുക്കുന്ന രാജകുമാരന്മാരുടെ ചിത്രങ്ങളിൽനിന്നും തന്നെ സ്വപ്നത്തിൽ വശംവദയാക്കിയ അനിരുദ്ധനെ തിരിച്ചറിയുന്നതും വിദ്യാമോൾ അവതരിപ്പിച്ചത് കലാപ്രേമികളെ തെല്ലൊന്നുമല്ല രസിപ്പിച്ചത്. ബിഹാഗ് രാഗം ആദിതാളത്തിലുള്ള തില്ലാനയോട് കൂടി വിദ്യാമോൾ വേദിയോട് വിടപറയുമ്പോൾ അഭിനയവും ദൃശ്യഭംഗി തുളുമ്പിയ മോഹിനിയാട്ടം നൃത്താവിഷ്ക്കാരത്തിന് നിറഞ്ഞ കരഘോഷമായിരുന്നു കാണികൾ സമ്മാനിച്ചത്. നട്ടുവാംഗത്തിൽ ഡോ. നീനാ പ്രസാദും വായ്പാട്ടിൽ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയും മൃദംഗത്തിൽ വിപിൻ സതീഷും വീണയിൽ മുരളികൃഷ്ണൻ അന്തിക്കാടും ഇടയ്ക്കയിൽ തൃശ്ശൂർ കൃഷ്ണകുമാറും ആയിരുന്നു വിദ്യാമോളുടെ മോഹിനിയാട്ടം നൃത്താവതരണത്തിന് പക്കമേളമൊരുക്കിയത്. വർഗ്ഗീസ് ചാലക്കുടി ചമയം ഒരുക്കി.
ശിൽപചാരുതയും ദ്രുതചലനവുമായി പ്രതീക്ഷകാശിയുടെ കുച്ചിപ്പുടി
ഭക്തർക്ക് അഭയം തരുന്ന ദേവിയുടെ ശക്തിയും സൗന്ദര്യവും പ്രകീർത്തിച്ചും, ഭക്തവത്സലനായ ശ്രീകൃഷ്ണനെ നൃത്ത ഭംഗികൊണ്ട് മനോഹരമാക്കിയും കന്നട ചലച്ചിത്രതാരവും പ്രശസ്ത കുച്ചിപ്പുടി നർത്തകിയുമായ പ്രതീക്ഷ കാശി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം ദിവസം ആരാധകരുടെ മനം കവർന്നു. കുച്ചുപ്പുടിക്ക് അനന്തപത്മനാഭന്റെ മണ്ണിൽ എത്രമാത്രം ആരാധകരും ആസ്വാദകരും ഉണ്ട് എന്നതിനും നിറഞ്ഞു കവിഞ്ഞ സദസ്സ് തെളിവായി. നീലാംബരി രാഗം ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ശൃംഗാരലഹരി എന്ന ഇനത്തോടെ തന്റെ നൃത്താവതരണം ആരംഭിച്ച പ്രതീക്ഷകാശി പിന്നിട് ഒന്നിനൊന്ന് വ്യത്യസ്തമായ ഐറ്റങ്ങളിലുടെ ആസ്വാദകരെ കൈയിലെടുത്തു. ദേവി ഭഗവതിയുടെ സൗന്ദര്യവും ശക്തിയും വർണിച്ചുള്ള ആദ്യ ഐറ്റത്തിന് പിന്നാലെ ജനുതശബ്ദം എന്ന കുച്ചിപ്പുടിയിലെ പരമ്പരാഗത നൃത്താവതരണം അതിമനോഹരമായി അവതരിപ്പിച്ച് കലാപ്രേമികളെ വിസ്മയിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിൽ ഭരണം കൈയാളിയ പ്രതാപസിങ് രാജാവിനെ പ്രകീർത്തിക്കുന്ന ഈ നൃത്തരൂപം മോഹനരാഗം ആദിതാളത്തിലായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. പിന്നീട് കുച്ചിപ്പുടിയിലെ പ്രത്യക ഐറ്റമായ തരംഗം ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി അവതരിപ്പിച്ചത് നൃത്താസ്വാദകർക്ക് വേറിട്ട അനുഭവമായി. കുച്ചിപ്പുടിയിൽ അഭിനയിത്തിന് പ്രാധാന്യം നൽകുന്ന അഷ്ടപതി ആയിരുന്നു പ്രതീക്ഷ പിന്നീട് അരങ്ങിലെത്തിച്ചത്.
നൃത്തോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് നിർവഹിക്കും. ഇ പി ജയരാജൻ എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നൃത്തമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന കലാഭാരതി നാട്യശ്രേഷ്ഠ പുരസ്ക്കാരം പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിക്കും നൃത്തത്തെ ജനകീയ വത്ക്കരിക്കാനുള്ള ഇടപെടലിനുള്ള നൃത്തശ്രീ അവാർഡ് മഞ്ജുവാര്യർക്കും സമ്മാനിക്കും. തുടർന്ന് നീലമന സഹോദരിമാരുടെ കുച്ചിപ്പുടി ഭരതനാട്യം ജുഗൽബന്തിയും 7.30ന് പാരീസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം നൃത്താവതരണവും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍