ഇൻഫാം ദേശീയ നേതൃസമ്മേ ളനവും കർഷക റാലിയും 27ന് കാഞ്ഞിരപ്പള്ളിയിൽ
കോട്ടയം: ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ദേശീയ നേതൃസമ്മേളനവും കർഷകറാലിയും കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 27ന് നടക്കും. ഇൻഫാമിന്റെ 17-ാം ദേശീയ നേതൃസമ്മേളനത്തിനാണ് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കുന്നത്. ദേശീയ സമ്മേളനത്തിനും കർഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീളം 100 കേന്ദ്രങ്ങളിൽ നടന്ന കർഷകവിളംബരസമ്മേളനങ്ങൾ ഇതിനോടകം പൂർത്തിയായി.
കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടുപ്രകാരമുള്ള ന്യായവിലകർഷകന് ലഭ്യമാക്കുക, വിള ഇൻഷ്വറൻസിനോടൊപ്പം കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തുക, റബർ, കുരുമുളക്, ഏലമുൾപ്പെടെ കാർഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യന്തര കരാറുകൾ തിരുത്തുക, കൃഷിഭൂമിയുടെ താരിഫ് വില കാർഷിക വരുമാനത്തിന നുസൃതമായി പുനർനിർണ്ണയിക്കുക, പരിസ്ഥിതിമൗലികവാദികൾ കൈക്കലാക്കുന്ന കാർബൺഫണ്ട് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന കർഷകർക്ക് ലഭ്യമാക്കുക, കൃഷിഭൂമിയുടെ നികുതിയെടുക്കൽ നിഷേധിക്കുന്ന നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുക, സമയബന്ധിതമായി നെല്ലുസംഭരിച്ച് സംഭരണവില കൃത്യമായി നൽകുക, കേരള കാർഷിക വികസനനയത്തിൽ പ്രഖ്യാപിച്ച പതിനായിരം രൂപ കർഷകപെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യുക, കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമുണ്ടാകുക, പശ്ചിമഘട്ടപരിസ്ഥിതിലോല പ്രശ്നമുൾപ്പെടെ വിവിധ ഭൂപ്രശ്നങ്ങൾക്ക് അടിയന്തരനിയമനിർമ്മാണവും നടപടികളുമുണ്ടാകുക തുടങ്ങി വിവിധ കാർഷിക വിഷയങ്ങളിൽ ശക്തമായ കർഷക നീക്കങ്ങൾക്ക് ദേശീയസമ്മേളനം തുടക്കം കുറിക്കും. ബദൽ കാർഷിക വികസനനയവും കർഷക അവകാശരേഖയും സമ്മേളനത്തിൽ പ്രഖ്യാപിക്കും.
ഇൻഫാം സ്ഥാപകചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കുവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാർത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണം ഏപ്രിൽ 27 വെള്ളിയാഴ്ച 1.45 മണിക്ക് ആരംഭിക്കും. ദീപശിഖാപ്രയാണം 26-ാം മൈലിൽ എത്തുമ്പോൾ അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും കർഷകറാലിക്ക് തുടക്കമാകും. പേട്ടക്കവലയിൽ ദീപശിഖാ ഘോഷയാത്രയ്ക്കു പിന്നിലായി കർഷകറാലി അണിചേരും. റോഡിന്റെ വലതുവശം ചേർന്ന് റാലി നീങ്ങും. മഹാജൂബിലി ഹാളിൽ (ഫാ.മാത്യു വടക്കേമുറി നഗർ) റാലി എത്തിച്ചേരുമ്പോൾ സമ്മേളനം ആരംഭിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ദേശീയനേതൃസമ്മേളനം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി,സി.സെബാസ്റ്റൻ കർഷക അവകാശരേഖയും ബദൽ കാർഷികനയവും പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവർ സംസാരിക്കും. സമ്മേളനത്തിൽവച്ച് ഇൻഫാം ആഗ്രോ ഇന്നൊവേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർഷകർ സംഘടിച്ചു നീങ്ങുന്നതിന്റെ തുടക്കമാണ് ഇൻഫാം കർഷകറാലി. വിവിധ കാർഷികമേഖലയിൽ നിന്ന് ആയിരക്കണക്കിന് കർഷകർ റാലിയിൽ പങ്കുചേരും.
ഇൻഫാം ദീപശിഖാപ്രയാണം കൂവപ്പള്ളിയിൽ നിന്നും
കൂവപ്പള്ളി സെന്റ് ജോസഫ് ചർച്ചിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇൻഫാം സ്ഥാപക ചെയർമാൻ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കൽ ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നടത്തുന്ന പ്രാർത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണത്തിന് തുടക്കമാകും. ഇൻഫാം ദേശീയ സമ്മേളനത്തിന്റെയും കർഷകറാലിയുടെയും ജനറൽ കൺവീനർ ഫാ.മാത്യു പനച്ചിക്കൽ പുഷ്പചക്രം അർപ്പിക്കും. ഫാ.മാത്യു വടക്കേമുറി സ്മാരക ക്ഷീരകർഷക അവാർഡുജേതാവായ ജോണി കാരയ്ക്കാട്ട,് ചെല്ലാർകോവിലാണ് പ്രത്യേകം അലങ്കരിച്ച രഥത്തിൽ ദീപശിഖ കൈകളിലേന്തുന്നത്. നൂറുകണക്കിന് ബൈക്കുകളിൽ റാലിയായി ഇൻഫാം സന്നദ്ധസേനയുടെ പിന്നിലായി ദീപശിഖ സമ്മേളനനഗറിലേയ്ക്ക് നീങ്ങും. 2.30ന് പേട്ടക്കവലയിൽവെച്ച് ദീപശിഖാപ്രയാണത്തിന് പുറകിലായി റാലി സന്ധിക്കും. സമ്മേളന നഗറിൽ ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി ദീപശിഖ ഏറ്റുവാങ്ങും.
ഇൻഫാം കർഷകറാലി അക്കരപ്പള്ളി ഗ്രൗണ്ടിൽ നിന്നും തുടക്കം
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ഏപ്രിൽ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആയിരക്കണക്കിന് കർഷകപ്രതിനിധികൾ എത്തിച്ചേരും. 2.15ന് ആരംഭിക്കുന്ന കർഷകറാലി ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. റാലിയുടെ മുന്നിൽ നാലുനിരകളിലായി ഇൻഫാം ദേശീയ, സംസ്ഥാന, രൂപതാ നേതാക്കൾ അണിനിരക്കും. കാർഷികമേഖലയിലെ പ്രശ്നങ്ങൾ വിളിച്ചറിയിക്കുന്നതായിരിക്കും കർഷകറാലി.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽവെച്ച് കൂവപ്പള്ളിയിൽ നിന്നും എത്തിച്ചേരുന്ന ദീപശിഖാപ്രയാണത്തിന് പിന്നിലായി റാലി സംഗമിക്കും. കാഞ്ഞിരപ്പള്ളി ടൗൺ, കുരിശുകവല, സഹകരണബാങ്ക് ജംഗ്ഷൻ, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വഴി ഫാ.മാത്യു വടക്കേമുറി നഗറിൽ (മഹാജൂബിലിഹാൾ) റാലി എത്തിച്ചേരുമ്പോൾ ദേശീയസമ്മേളനം ആരംഭിക്കും
ഇൻഫാം ദേശീയ സമ്മേളനവും കർഷകറാലിയും-ഗതാഗത നിയന്ത്രണങ്ങൾ
യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാത്ത രീതിയിലാണ് ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയുള്ള സമയങ്ങളിൽ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കുനിന്നും എത്തുന്ന വാഹനങ്ങൾ പേട്ടക്കവലയിൽനിന്ന് കുരിശുകവലയിലേയ്ക്ക് ആനത്താനം റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്. മുണ്ടക്കയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ പ്രധാന റോഡിലൂടെ സാധാരണ നിലയിൽ യാത്രചെയ്യാം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റോഡിന്റെ പകുതിഭാഗം മാത്രമേ റാലിക്കായി ഒന്നരമണിക്കൂർ സമയം ഉപയോഗിക്കുകയുള്ളൂ. കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിപ്പടിക്കൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് മണ്ണാറക്കയം-പട്ടിമറ്റം റോഡിലൂടെ 26-ാം മൈൽ വഴി മുണ്ടക്കയം ഭാഗത്തേയ്ക്കും തിരിച്ച് കോട്ടയം റൂട്ടിലേയ്ക്കും സ്വകാര്യ വാഹനങ്ങൾക്ക് പോകാവുന്നതാണ്. ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള സ്വകാര്യവാഹനങ്ങൾക്ക് പൊടിമറ്റത്തുനിന്നും വലത്തേയ്ക്കു തിരിഞ്ഞ് ആനക്കല്ലിലൂടെ പ്രധാനറോഡിലെത്താം.
റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണം
മുൻകൂട്ടി അറിയിച്ചിരിക്കുന്നതിൻ പ്രകാരം കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ റാലിയിൽ പങ്കെടുക്കുന്ന കർഷകരെ ഇറക്കിയശേഷം ബസുകൾ എ.കെ.ജെ.എം.സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്. മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പേട്ടക്കവലയ്ക്കു മുമ്പായി ഇടതുവശത്തേയ്ക്കു തിരിഞ്ഞ് ആനത്താനം റോഡിലെ ഗ്രൗണ്ടിൽ റാലിയിൽ പങ്കെടുക്കുന്ന കർഷകരെ ഇറക്കേണ്ടതാണ്. തുടർന്ന് വാഹനം കുരിശുപള്ളി ജംഗ്ഷൻ വഴി എ.കെ.ജെ.എം. സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. പാല, തൊടുപുഴ, മൂവാറ്റുപുഴ ഉൾപ്പെടെ വടക്കൻ മേഖലയിൽ നിന്നുള്ള ബസുകൾക്ക് തമ്പലക്കാട് റോഡിലൂടെ എത്തിച്ചേരാം. ഇവർ റാലിയിൽ പങ്കെടുക്കുവാൻ കത്തീദ്രൽ പള്ളിക്കുസമീപത്തുകൂടി അക്കരപ്പള്ളി മൈതാനത്തേയ്ക്ക് നടന്നുനീങ്ങണം. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് റാലിയിൽ പങ്കെടുക്കാൻ വരുന്നവർ അക്കരപ്പള്ളി ജംഗ്ഷന് 200 മീറ്റർ പുറകിലായി കർഷകരെ ഇറക്കണം. റാലി ആരംഭിക്കുന്ന മൈതാനത്ത് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല. കാർ, ജീപ്പ് ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് കത്തീദ്രൽ പള്ളിഗ്രൗണ്ട്, സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ട്, തമ്പലക്കാട് റോഡിന്റെ ഇടതുവശം എന്നിവിടങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. റാലി കടന്നുപോകുന്ന വഴികളിൽ റാലിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ് അനുവദിക്കുന്നതല്ല. പൊലീസ് സേനയും 150 വോളണ്ടിയർ ടീമും 50 അംഗങ്ങളടങ്ങുന്ന ഇൻഫാം ഹരിതസേനയും നൽകുന്ന നിർദ്ദേശങ്ങൾ റാലിയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ടതാണ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്