ഭക്ഷണം പോഷണസമ്പന്നമാക്കൽ സൂക്ഷ്മപോഷകങ്ങളുടെ കുറവിന് പരിഹാരം കാണൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭക്ഷണത്തിൽ കുറവുള്ള സൂക്ഷ്മപോഷകങ്ങൾ കൂട്ടിചേർക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ മാധ്യമങ്ങളുമായി സംവദിച്ചു. കേരള ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷന്റെ (ജിഎഐഎൻ) പിന്തുണയോടെ കർണാടക ഹെൽത്ത് പ്രൊമോഷൻ ട്രസ്റ്റ് (കെ എച്ച് പി ടി) ആണ് പരിപാടി സംഘടിപ്പിച്ചത്.
കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ശ്രീ അജയ കുമാർ (ഐ എ എസ്) പരിപാടി ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഗർഭിണികളിലും കുട്ടികളിലും പോഷക കുറവ് കൂടുതൽ ആണെന്ന് അദ്ദേഹം പറഞ്ഞു. നിർദിഷ്ട ഭക്ഷണ സമ്പുഷ്ട്ടീകരണ ബിൽ അനുസരിച്ച് 15 കിലോഗ്രാമിന് താഴെയുള്ള പാക്കറ്റുകളിലെ വെളിച്ചെണ്ണയിൽ സൂക്ഷ്മ പോഷണങ്ങൾ നിർബന്ധമായും ചേർത്തിരിക്കണം എന്ന വകുപ്പ് ഉണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം വെളിച്ചെണ്ണ ലൂസ് ആയി വിൽക്കാനും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ഉദാഹരണം ആക്കി അദ്ദേഹം പറഞ്ഞു.
കെ എച്ച് പി ടിയുടെ ഫോർട്ടിഫിക്കേഷൻ ടീം ലീഡ് ഗുരുരാജ് പാട്ടീൽ സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു.
മുഖ്യാഹാരമായ അരി, ഗോതമ്പ് മാവ്, പാൽ, ഭക്ഷ്യ യോഗ്യമായ എണ്ണകൾ എന്നിവയിൽ സൂക്ഷ്മപോഷകങ്ങൾ (ഫോളിക് ആസിഡ്, ജീവകം ബി12, ജീവകം ഡി തുടങ്ങിയവ) കൂട്ടിച്ചേർക്കുന്നതിനെയാണ് ഭക്ഷണം പോഷണസമ്പന്നമാക്കൽ (ഫുഡ് ഫോർട്ടിഫിക്കേഷൻ) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം കുട്ടികളുടെ ബൗദ്ധിക, പഠന കഴിവുകളും ഉൽപാദനക്ഷമതയും കുറയുകയും അനാരോഗ്യം ഉണ്ടാകുകയും മരണനിരക്ക് കൂടുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മപോഷക കുറവുള്ള വ്യക്തികൾ ഉള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഏകദേശം 70 ശതമാനത്തോളം പേർക്കും ദിനംപ്രതി ഒരു വ്യക്തി ഭക്ഷിക്കേണ്ട പോഷകങ്ങളുടെ പകുതിയിൽ കുറവ് പോഷകങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. ഇന്ത്യാ സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ (എൻ ഐ എൻ) കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മോണിറ്ററിങ് ബ്യൂറോ (എൻ എൻ എം ബി) സംസ്ഥാനങ്ങളിൽ നടത്തിയ സർവേകൾ അനുസരിച്ച് ഇന്ത്യൻ ജനതയിൽ 62 ശതമാനത്തോളം പേരിലും ജീവകം എയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലേയും 50 മുതൽ 94 ശതമാനം വരെയുള്ള ജനങ്ങളിൽ ജീവകം ഡിയുടെ കുറവുമുണ്ട്.
സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം രാജ്യത്ത് ഓരോ വർഷവും ജിഡിപിയിൽ 90,200 കോടി രൂപയ്ക്ക് അടുപ്പിച്ച് നഷ്ടം ഉണ്ടാകുന്നതായി ലോക ബാങ്കിന്റെ ഒരു രേഖയിൽ (1) പറയുന്നു. അതേസയമം, സൂക്ഷ്മപോഷകങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്കായി വർഷം 4300 കോടി രൂപയിൽ കുറവ് ചെലവേ വരുന്നുള്ളൂ. പോഷകാംശക്കുറവ് പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണ് ഭക്ഷണത്തെ പോഷണ സമ്പുഷ്ടമാക്കൽ.
കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവന്ന ദേശീയ കുടുംബ ആരോഗ്യ സർവേ-5-ൽ പോഷണവുമായി ബന്ധപ്പെട്ട സൂചകങ്ങളായ വിളർച്ച, ജീവകം ഡിയുടെ അളവ് എന്നിവയിൽ മിക്ക സംസ്ഥാനങ്ങളും മോശം പ്രകടനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സർവേ നടത്തിയത്. ഗോവ, കേരളം (19.7 ശതമാനത്തിൽ നിന്നും 23.4 ശതമാനമായി വർദ്ധിച്ചു), തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കുട്ടികളിലെ വളർച്ചാ മുരടിപ്പ് വർദ്ധിച്ചു. കേരളത്തിൽ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ശതമാനം 16.1-ൽ നിന്നും 19.7 ശതമാനമായി വർദ്ധിച്ചു. തെലങ്കാനയിലും കുട്ടികളുടെ ഭാരക്കുറവ് 26.6-ൽ നിന്നും 28.9 ശതമാനമായി വർദ്ധിച്ചു.
22 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 13 എണ്ണത്തിൽ പകുതിയിലധികം കുട്ടികളും സ്ത്രീകളും വിളർച്ച ബാധിതരാണ്. നാലാമത്തെ സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ പകുതിയോളം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഗർഭിണികളിലെ വിളർച്ച വർദ്ധിച്ചു.
തെലങ്കാന, കർണാടക, കേരള എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികളിലേയും സ്ത്രീകളിലേയും പുരുഷന്മാരിലേയും കണക്കുകൾ യഥാർത്ഥ ചിത്രം നൽകും.
തെലങ്കാനയിൽ വിളർച്ച ബാധിച്ച കുട്ടികളുടെ എണ്ണം 60.7 ശതമാനത്തിൽ നിന്നും 70 ശതമാനമായി വർദ്ധിച്ചു. കർണാടകയിൽ 60.9 ശതമാനത്തിൽ നിന്നും 65.5 ശതമാനമായും കേരളത്തിൽ 35.7 ശതമാനത്തിൽ നിന്നും 39.4 ശതമാനമായും വർദ്ധിച്ചു.
സ്ത്രീകളുടെ കാര്യത്തിൽ കണക്കുകൾ ഇപ്രകാരമാണ്: തെലങ്കാന- 56.6 ശതമാനത്തിൽ നിന്നും 57.6 ശതമാനമായി, കർണാടക- 44.8 ശതമാനത്തിൽ നിന്നും 47.8 ശതമാനമായി, കേരളം- 34.3 ശതമാനത്തിൽ നിന്നും 36.3 ശതമാനമായി വർദ്ധിച്ചു.
പുരുഷന്മാരുടെ കാര്യത്തിൽ തെലങ്കാനയിൽ മാറ്റം ഉണ്ടായില്ലെങ്കിലും കർണാടകത്തിലും കേരളത്തിലും സൂചകങ്ങൾ വഷളായി. കർണാടകത്തിൽ 18.2 ശതമാനത്തിൽ നിന്നും 19.6 ശതമാനമായും കേരളത്തിൽ 11.7 ശതമാനത്തിൽ നിന്നും 17.8 ശതമാനമായും വർദ്ധിച്ചു.
ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായം മുഖ്യമായും ധാന്യങ്ങളെ (അരിയും ഗോതമ്പും) അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവ ആവശ്യംവേണ്ട മാംസ്യമോ ജീവകം എ, ഡി പോലുള്ള സൂക്ഷ്മപോഷകങ്ങളോ നൽകുന്നില്ല. ഈ പോഷകങ്ങളുടെ അഭാവം പോഷകാഹാര കുറവിനും രോഗങ്ങൾ വരാൻ സാധ്യത കൂടുകയും ചെയ്യുന്നു.
ഭക്ഷ്യ പദ്ധതികളുടെ ഉപഭോക്താക്കളായവരിൽ മിക്കവരും മാംസ്യ സമ്പുഷ്ടമായ ആഹാരങ്ങളും സൂക്ഷ്മപോഷകങ്ങൾ അടങ്ങിയ ഇലവർഗങ്ങളും പഴങ്ങളും വാങ്ങാൻ കഴിയാത്തവിധം ദരിദ്രരും ആണ്. ഭക്ഷണത്തെ പോഷണസമ്പന്നമാക്കൽ ചെലവ് കുറഞ്ഞ ശാസ്ത്രീയ മാർഗമായി തെളിയിക്കപ്പെട്ടതും വ്യാപകമാക്കാവുന്നതുമാണ്.
ദേശീയ വികസന അജണ്ടയിൽ പോഷണം ഒരു പ്രധാന മേഖലയാണ് (ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതാണ് ഇത്). ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, പാൽ എന്നിവയിൽ യോജിച്ച സൂക്ഷ്മപോഷകങ്ങൾ ചേർക്കുന്ന ഭക്ഷ്യ സംസ്കരണ വ്യവസായത്തിലേയും ഭക്ഷണ വ്യാപാരത്തിലേയും നയങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) ആണ്. അതിനാൽ പോഷണസമ്പുഷ്ടമാക്കിയ ഭക്ഷണം പൊതുവിപണിയിലും പൊതുവിതരണ സംവിധാനത്തിലൂടേയും സംയോജിത ശിശു വികസന സേവനങ്ങളിലൂടെയും (ഐ സി ഡി എസ്), ഉച്ചഭക്ഷണ പദ്ധതിയിലൂടേയും വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകളുടെ പക്കലും ലഭ്യമാണ്.
പൊതുവിതരണ സംവിധാനം, സർക്കാരിന്റെ പദ്ധതികൾ കൂടാതെ പൊതുവിപണി എന്നിവയിലൂടെ സൂക്ഷ്മപോഷണങ്ങൾ അടങ്ങിയ ഭക്ഷണം ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ സർക്കാർ ഭക്ഷണം പോഷണസമ്പുഷ്ടമാക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എഫ് എസ് എസ് എ ഐ നിശ്ചയിച്ച നിലവാരത്തിൽ ഭക്ഷണ പോഷണസമ്പുഷ്ടമാക്കൽ നടക്കുന്നുവെന്നും ഉറപ്പു വരുത്തണം.
ഇന്ത്യയിൽ ഭക്ഷണ പോഷണസമ്പുഷ്ടീകരണം ഒരു ചട്ടമാക്കാൻ സർക്കാർ അനവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ എച്ച് പി ടിയുടെ ഫോർട്ടിഫിക്കേഷൻ ടീം ലീഡ് മിസ്റ്റർ ഗുരുരാജ് പാട്ടീൽ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യ എണ്ണയിലും പാലിലും ഭക്ഷണ പോഷണ സമ്പുഷ്ടീകരണം നിർബന്ധമാക്കുന്നതിനുള്ള നിർദ്ദേശം എഫ് എസ് എസ് എ ഐ മുന്നോട്ടു വച്ചിട്ടുണ്ട്. പോഷണ സമ്പുഷ്ടീകരണം നടത്തിയ ഗുണനിലവാരമുള്ള ഭക്ഷണം സാമൂഹിക സുരക്ഷാ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയും വർദ്ധിപ്പിക്കുകയും ചെയ്താൽ ഇന്ത്യൻ ജനതയിൽ കാണപ്പെടുന്ന സൂക്ഷ്മ പോഷണ കുറവിന് പരിഹാരം കാണാൻ സാധിക്കും. ജനങ്ങൾക്കിടയിൽ പോഷണ സമ്പുഷ്ടീകരണം നടത്തിയ ഭക്ഷണത്തിന്റെ ഫലങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിലൂടെ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കും, ഗുരുരാജ് പാട്ടീൽ പറഞ്ഞു.
പോഷണസമ്പുഷ്ടമാക്കിയ ഭക്ഷണ പായ്ക്കറ്റുകളുടെ മുകളിൽ നീല നിറത്തിൽ +എഫ് എന്ന് എഴുതിയ ലോഗോ ഉണ്ടാകും. ഇത്തരത്തിലെ പാക്കറ്റുകളിൽ കൂടുതലായി ചേർത്തിട്ടുള്ള സൂക്ഷ്മപോഷണങ്ങൾ ഏതെന്നും അവയുടെ അളവും എഫ് എസ് എസ് എ ഐ നിർദ്ദേശിച്ചിട്ടുള്ളത് പോലെ രേഖപ്പെടുത്തണം. പോഷണസമ്പുഷ്ടമാക്കിയിട്ടില്ലാത്ത ഉൽപന്നങ്ങൾ ഈ ലോഗോ ഉപയോഗിക്കാൻ പാടില്ല.
കെ എച്ച് പി ടിയെ കുറിച്ച്
ഇന്ത്യയിലെ സമൂഹങ്ങൾക്കിടയിൽ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങൾ (കെ എച്ച് പി ടി). കർണാടകയിലെ എച്ച് ഐ വിയുടെ സാന്നിദ്ധ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2003-ൽ ആണ് കെ എച്ച് പി ടി സ്ഥാപിതമായത്. ഈ പദ്ധതിയുടെ വിജയം ദേശീയ, ആഗോള തലങ്ങളിൽ വളർത്താവുന്ന മാതൃകയായി കെ എച്ച് പി ടിയെ മാറ്റി. നൂനതമായ സമീപനങ്ങൾക്കുള്ള പഠന സ്ഥലമാണ് കെ എച്ച് പി ടി.
ഭക്ഷണ പോഷണസമ്പുഷ്ടമാക്കുന്നതിലൂടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സൂക്ഷ്മപോഷണ ദൗർലഭ്യ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനായി ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷ്യൻ (ജി എ ഐ എൻ) ഞങ്ങൾക്ക് ധനസഹായം നൽകുന്നു. സർക്കാരുകളുമായുള്ള ഇടപെടലിലൂടെയും ഭക്ഷ്യ വ്യവസായങ്ങൾ, അക്കാദമിക വിദഗ്ദ്ധർ, പരീക്ഷണശാലകൾ എന്നിവയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെയും കെ എച്ച് പി ടി സൂക്ഷ്മപോഷണ ദൗർലഭ്യം കുറയ്ക്കാൻ ലക്ഷ്യമിടുന്നു. പോഷകാഹാര പദ്ധതികൾ അടക്കമുള്ള അനവധി പൊതു ജനാരോഗ്യ ഇടപെടലുകൾ വിജയകരമായി നടപ്പിലാക്കിയ കെ എച്ച് പി ടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നയരൂപകർത്താക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള കഴിവുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്
- നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്സിനുകൾ നൽകിയത്
- 'സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു'; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം; മൗനം പാലിച്ചു ഭാര്യ രമ്യയും
- ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി
- കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാം പിടിവിട്ടു; ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും ബുദ്ധിമുട്ട്; ജനിതക വ്യതിയാനം പ്രധാന ഘടകം; വകഭേദം വന്ന വൈറസുകൾ വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; വായുവിൽ തങ്ങുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരി; അടച്ചിട്ട മുറികളിലെ ആൾക്കൂട്ടം സ്ഥിതി രൂക്ഷമാക്കും
- ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?
- ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെയായിരുന്നു; മറച്ച് വെച്ചത് മറ്റ് പെൺകുട്ടികളുടെ പിന്തുണ പോകുമെന്ന് കരുതി; തമിഴ് സിനിമയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത് അസൂയ കൊണ്ടെന്നും നടി മീര മിഥുൻ; വിമർശനവുമായി സൈബർ ലോകവും
- മകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണും
- 'ഗോവയിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തിയതാണ്': കൊല്ലൂർ മൂകാംബികയിൽ സനുമോഹൻ സ്വയം പരിചയപ്പെടുത്തിയത് ചെറുപുഞ്ചിരിയോടെ; കുടുംബം നാട്ടിലാണെന്നും ഒരുമകൾ ഉണ്ടെന്നും പരിചയപ്പെടുത്തൽ; സനു മോഹന്റെ ചതി മറുനാടനോട് വെളിപ്പെടുത്തി കൊല്ലൂർ ബീനാ റെസിഡൻസി മാനേജർ
- ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയ വഴിയിൽ; ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്; കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ശിഖർ ധവാന്റെ ബാറ്റിങ് കരുത്തിൽ; തിങ്കളാഴ്ച ചെന്നൈയും രാജസ്ഥാനും നേർക്കുനേർ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- പ്രസാവാവധിയിൽ ആയിരുന്ന വിജിയെ പൊലീസും ആദ്യം തിരിച്ചറിഞ്ഞില്ല; ജീപ്പ് എത്തിച്ചത് ആശുപത്രിയിലേക്ക് യൂസഫലിയേയും ഭാര്യയേയും മാറ്റും വരെ വിശ്രമമില്ലാത്ത രക്ഷാ പ്രവർത്തനം; സിവിൽ പൊലീസ് ഓഫീസർ വിജിയും ഭർത്താവും കാട്ടിയത് അസാമാന്യ ഇടപെടൽ; പനങ്ങാട്ട് ലുലു ഗ്രൂപ്പ് ഉടമ തിരിച്ചറിഞ്ഞത് സ്നേഹത്തിന്റെ കരുതൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്