തൊഴിലാളി വിരുദ്ധതയിൽ മോദിയുടെ വഴിയേ പിണറായി സർക്കാരും : റസാഖ് പാലേരി
അഞ്ചു വർഷത്തെ മോദീ സർക്കാരിന്റെ ഭരണം രാജ്യത്തെ തൊഴിലാളികൾ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലുടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത ഭരണഘടനാപരമായ അവകാശങ്ങളെ റദ്ദ് ചെയ്ത് കോർപറേറ്റുകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തീവ്രശ്രമത്തിലെ കാലഘട്ടമാണ്. തൊഴിലവകാശങ്ങളുടെ നിലപിനുള്ള ഭീഷണിയായ് തന്നെ ഈ സർക്കാർ നയങ്ങളെ മനസ്സിലാക്കി രാജ്യത്തെ മുഴുവൻ തൊഴിലാളികളും പൊതുമേഖലാ-സർക്കാർ ജീവനക്കാരും ചെറുത്ത് നിൽപ് സമരങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് .
മോദിയുടെ കോർപ്പറേറ്റ്-ജനവിരുദ്ധ നയങ്ങളുടെ പരീക്ഷണ ശാലകൾ എന്നറിയപ്പെടുന്ന രാജസ്ഥാനിലും ,ഗുജറാത്തിലും 300ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എല്ലാ നിയമപരമായ പരിരക്ഷകളും റദ്ദാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതികൾ നടപ്പാക്കി കഴിഞ്ഞു. വർഷം രണ്ട് കോടി തൊഴിലവസരം വാഗ്ദാനം ചെയ്ത മോദി സർക്കാർ 5 വർഷം പൂർത്തിയാക്കാമ്പോൾ മുൻകാലങ്ങളിലൊന്നും നേരിടാത്ത തരത്തിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. നോട്ട് നിരോധനവും ജി.എസ്.ടി യും ചെറുകിട വ്യവസായ സംരംഭങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഇല്ലാതാക്കി ഇത് വലിയ പ്രതിസന്ധി തൊഴിൽ മേഖലയിൽ സൃഷ്ടിച്ചു.
പെൻഷൻ ഫണ്ടും തൊഴിലാളി ക്ഷേമ ഫണ്ടും ഉൾപ്പെടെ സാമൂഹ്യ ക്ഷമത്തിനു വേണ്ടി വിനിയോഗി ക്കേണ്ട മുഴുവൻ ഫണ്ടുകളുടെയും കൈകാര്യ കർതൃത്വം കുത്തകകൾക്ക് തീറെഴുതി കൊടുത്തു. ലോകബാങ്കും ലോക സാമ്പത്തിക രാഷ്ടീയ നയങ്ങളെയും അപ്പടെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് കമ്പനികൾ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾ അപ്പാടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നയപരമായ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻ കൈ എടുക്കുന്നത്.
തൊഴിലാളി വർഗ പാർട്ടി എന്നവകാശപ്പെടുന്ന രണ്ട് പാർട്ടികളുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന കേരളത്തിലും സമാന കാഴ്ചയാണ് കാണാനാവുന്നത്. ഫാസിസ്റ്റ് കോർപ്പറേറ്റ് പ്രതിരോധം സാദ്ധ്യമാകണമെങ്കിൽ അവർ വിതക്കുന്ന രാഷ്ടീയ സമീപനങ്ങളെയും ഭരണസമീപനങ്ങളെയും നയപരമായി പ്രതിരോധിക്കേണ്ടതാണ് എന്ന തിരിച്ചറിവ് പാർട്ടികൾക്കും സർക്കാരുകൾക്കും നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കേരള സംസ്ഥാനത്തെ തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നു എന്നവകാശപെടുന്നവർ തന്നെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരാവുമ്പോൾ ഈ വസ്തുതയാണ്ണ്തയാണ് ബോധ്യപ്പെടുന്നത്.
ഇന്ന് കേരളത്തിൽ അധികാരത്തിലുള്ളത് മോദീ സർക്കാരിന്റെ അതേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന സർക്കാരാണ്. സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് വ്യാവസായിക ലോകത്തിന് ആശങ്കയുണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. അത്തരം ആശങ്കകൾ മാറ്റുന്നതിനും വ്യാവസായിക സൗഹൃദ കേരളം സൃഷ്ടിക്കുന്നതിനുമായി തൊഴിൽ നിയമ ഭേദഗതികൾ നടപ്പിലാകേണ്ടത് അനുവാര്യമാണെന്ന് ഇടക്കിടെ അദ്ദേഹം ആവർത്തിക്കുന്നുമുണ്ട്.
തൊഴിലാളികൾ ശല്യക്കാരും ബാധ്യതയുമാണെന്ന കോർപ്പറേറ്റ് സമീപനം തന്നെയാണ് ഇടതു സർക്കാരും പ്രഖ്യാപിക്കുന്നത് എന്ന് ചുരുക്കം. അതിനാൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ മുൻപിൽ എത്തുന്നതിനായി (ഇപ്പോൾ 77ആം റാങ്ക് ആണ് ഇന്ത്യയ്ക്ക്) കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം തൊഴിൽ നിയമ ഭേദഗതികളെല്ലാം ഒന്നൊന്നായി കേരള സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നു .ഇതിനായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.പി.ആർ (സെന്റർ ഫോർ പബ്ലിക് പോളിങ് റിസർച്ച് )എന്ന സ്ഥാപനത്തെ ചുമതല പെടുത്തുകയും അവർ നിശയിച്ച ലൈനിനുസരിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ നിർദ്ദേശിച്ചതും, രാജസ്ഥാനിലും ഗുജറാത്തിലുമെക്കെ ബിജെപി സർക്കാരുകൾ നടപ്പിലാക്കുകയും ചെയ്ത തൊഴിൽ നിയമ ഭേതഗതികൾ അതേ പോലെ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന ഗവർമെന്റും നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്.
എന്നാൽ ഇത് തിരിച്ചറിയാൻ കേരളത്തിലെ ഇടത് വലത്-തൊഴിലാളി സംഘടനകൾക്ക് പോലും സാധ്യമാകാതെ പോകുന്നു എന്നതാണ് ഏറെ ദുഃഖകരമായ കാര്യം. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് സൗഹൃദ തൊഴിലാളി വിരുദ്ധനയങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നതിന് വഴിയെടുക്കുന്ന സമീപനങ്ങളാണ് കേരളത്തിലെ സാമ്പ്രദായിക തൊഴിലാളി പ്രസ്ഥാനങ്ങളും ഭരണ പ്രതിപക്ഷ പാർട്ടികളും സ്വീകരിക്കുന്നത്. ഈ നിയമ ഭേതഗതികൾക്ക് ജനകീയ മുഖം നൽകുന്നതിന് വേണ്ടി നോക്കുകൂലി നിരോധനം, സ്ത്രീ തൊഴിലാളികൾക്ക് തൊഴി ലിടങ്ങളിൽ ഇരിക്കുവാനുള്ള അവകാശം തുടങ്ങി മീഡീയ ഗിമ്മിക്കുകൾ സൃഷ്ടിക്കാൻ സർക്കാറിനും തൊഴിൽ മന്ത്രിക്കും സാധ്യമായപ്പോൾ ഈ തൊഴിൽ നിയമ ഭേദഗതികളെ കേരളീയ പൊതു സമൂഹം ആഘോഷപൂർവം സ്വീകരിച്ചു.
മധുരത്തിൽ പൊതിഞ്ഞ കൊടും വിഷം തിരിച്ചറിയാൻ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും കഴിയാതെ പോയി എന്നതാണ് വസ്തുത. നേരത്തേ തന്നെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങളുടെ നിർദ്ദേശങ്ങൾ മുന്നിൽ വെച്ച് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് കേരളത്തിൽ പിണറായി സർക്കാർ തൊഴിൽ നിയമ ഭേതഗതികൾ നടപ്പിലാക്കിയത്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ ജോലി സമയം രാവിലെ 9 മണി മുതൽ 7 മണിവരെ എന്നുള്ളത്, രാത്രി 9 മണിവരെ ആക്കുകയും, രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്ത്രീതൊഴിലാളികളെ ജോലിയെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന, ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുക എന്ന സമീപനമുള്ള നിയമമാണ് ഇരുപ്പവകാശത്തിന്റെ മറ പിടിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ചെടുത്തത്. .
ഇത് അത്യന്തം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. ലിംഗനീതി ഉറപ്പാക്കുകയും, സ്ത്രീ സുരക്ഷയെക്കുറിച്ച് വാചക വടിക്കുകയും ചെയ്യുന്ന സർക്കാർ ആണീ നയങ്ങൾ നടപ്പിലാക്കുന്നത്. .നോക്ക് കൂലിയെ എതിർക്കുന്നു എന്ന പേരിൽ ചുമട്ടു തൊഴിലാളികളുടെ സംഘടിത പ്രവർത്തനത്തെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് പിണറായി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി സ്വീകരിച്ചിരിക്കുന്നത് .
രണ്ട് പതിറ്റാണ്ടുകളായി തൊഴിൽ എടുത്തിരുന്ന കെ എസ് ആർ ടി സി യിലെ എം പാനൽ ജീവനക്കാരെ കോടതിവിധിയുടെ പേരിൽ പിരിച്ചുവിട്ട് തെരുവിലേക്ക് എറിഞ്ഞത് കേരളത്തിന്റെ തൊഴിലാളി ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. ഇവർക്ക് എന്തെങ്കിലും പുനരധിവാസം പോലും നടപ്പിലാക്കിയിട്ടില്ല. അനുകൂല സുപ്രീം കോടതി വിധി ഉണ്ടായിട്ടും കെ എസ് ഇ ബി യിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ഇപ്പോഴും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കോർപറേറ്റുകൾ കേരള സംസ്ഥാന ഭരണത്തിലും പിടി മുറുക്കി കൊണ്ടിരിക്കുകയാണ്. ക്ഷേമ നിധി ബോർഡുകളിലുള്ള ഒഴിവുകൾ നികത്തുവാനോ സ്ഥിരം മേധാവികളെ നിയമിക്കുവാനോ പിണറായി സർക്കാർ തയ്യാറാവുന്നില്ല.
സംസ്ഥാനത്തെ ലേബർ ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമല്ല തൊഴിൽ തർക്കങ്ങൾ ഉദ്യോഗസ്ഥന്മാരുടെ അഭാവത്തിൽ നീണ്ടു പോകുന്നു ഇതിന്റെ ഗുണം ലഭിക്കുന്നത് തൊഴിലാളികൾക്കല്ല എന്നതാണ് വാസ്തവം. തൊഴിൽ മേഖലയിൽ നിന്നുള്ള നിരവധിപരാതികൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. മോദി സർക്കാർ നടപ്പിലാക്കുന്ന ഇത്തരം തൊഴിലാളി വിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ രാജ്യത്താകമാനമുള്ള തൊഴിലാളികൾ ഒന്നിച്ചുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും കേരളത്തിൽ അധികാരത്തിലിരിക്കുന്ന തൊഴിലാളി പക്ഷ സർക്കാർ എന്ന്പറയുന്ന പിണറായി സർക്കാർ മോദി സർക്കാരിന്റെ അതേ തൊഴിലാളി ദ്രോഹ നയങ്ങൾ നടപ്പാക്കാൻ തന്നെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് സൂചികയിൽ മുന്നിൽ എത്തുന്നതിന് വേണ്ടി കേരളത്തിൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ പോലും കുത്തകകൾക്ക് അനുകൂലമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിൽ യാതൊരു വൈമനസ്യവും കേരള സർക്കാരിന് ഇല്ല. , ഏറ്റവും അവസാനം സർക്കാർ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യം നൽകാനുള്ള കരാർ പോലും അംബാനിക്ക് തീറെഴുതിക്കഴിഞ്ഞു. കേരളത്തിൽ നടപ്പാക്കിയ ചുമട്ടുതൊഴിലാളി നിയമ ഭേദഗതി, പീടിക തൊഴിലാളി നിയമ ഭേദഗതി, തുടങ്ങിയവ മോദി സർക്കാരിന്റെ വിനീത വിധേയരായി മാറാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇടതുമുന്നണി സർക്കാർ നടത്തുന്നത്. ഫെഡറൽ സംവിധാനത്തിന്റെ സാധ്യതകളും സംസ്ഥാന അധികാരവും പ്രയോജനപ്പെടുത്തി മോദിയുടെ കോർപ്പറേറ്റ് പക്ഷ നിലപാടുകളെ ചെറുത്തു തോൽപ്പിക്കാനുള്ള ആർജ്ജവമാണ് ഇടതു പക്ഷത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.
ഈ മെയ് ദിനത്തിൽ സാർവ്വദേശീയമായി തൊഴിലാളികളുടെ നിലനിൽപ്പിനുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടുകയും രക്തസാക്ഷികളെ സ്മരിക്കുകയും ചെയ്യുന്നതോടൊപ്പം , ഇന്ത്യയിൽ മോദി സർക്കാർ അനുവർത്തിക്കുന്ന എല്ലാ രീതിയിലുമുള്ള ജന വിരുദ്ധ നയങ്ങളെയും വർഗ്ഗീയ ഫാസിസ്റ്റ് നിലപാടുകൾ ക്കെതിരെയും പോരാട്ടം ശക്തിപ്പെടുത്തി മുന്നോട്ട് പോകണം . അതോടൊപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അധികാരത്തിൽ വന്നതിന് ശേഷം കോർപ്പറേറ്റ് ദല്ലാൾമാരുടെ ആക്ഞ്ജാനുവർത്തികളായി മാറി കൊണ്ടിരിക്കുന്ന ഇടത് സർക്കാരിന്റെ വഞ്ചന തുറന്ന് കാണിക്കുകയും ചെയ്യണം. ഈ മെയ് ദിനത്തിൽ നാം ഓർമിക്കുന്ന ധീരയായ തൊഴിലവകാശങ്ങൾക്ക് വേണ്ടി പൊരുതി മരിച്ച ധീര രക്തസാക്ഷികൾ നമുക്ക് നൽകുന്ന ആവേശം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തി കൊണ്ടിരിക്കുന്ന തൊഴിലാളി നയങ്ങൾക്കെതിരായ ഉജ്ജ്വലമായ പേരാട്ടിത്തിന്റേതാണ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്