Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംസ്‌കാരത്തെയും പ്രകൃതിയേയും നില നിർത്തിക്കൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്ന് മാതാ അമൃതാനന്ദമയി; ദളിത് ആദിവാസി മേഖലകളിൽ അമ്മ ചെയ്യുന്ന സേവനം മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോം; അമൃതപുരിയിൽ ജന്മദിനാഘോഷത്തിന് കൊടിയിറങ്ങി

സംസ്‌കാരത്തെയും പ്രകൃതിയേയും നില നിർത്തിക്കൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്ന് മാതാ അമൃതാനന്ദമയി; ദളിത് ആദിവാസി മേഖലകളിൽ അമ്മ ചെയ്യുന്ന സേവനം മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോം; അമൃതപുരിയിൽ ജന്മദിനാഘോഷത്തിന് കൊടിയിറങ്ങി

അമൃതപുരി: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരൊ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിർത്തിക്കൊണ്ടുള്ള വികസനമാണ് നമ്മൾ നടത്തേണ്ടതെന്നും അമ്മ പറഞ്ഞു 64ാം ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിന സന്ദേശം നൽകുകയായിരുന്നു അമ്മ. കർമ്മങ്ങളെ മുൻ നിർത്തി ആഗ്രഹങ്ങൾപൂർത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലുംപണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മഓർമ്മിപ്പിച്ചു. സമൂഹത്തിൽ വളർന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാൽഭീകരമാണെന്ന് അമ്മ പറഞ്ഞു.

ബുദ്ധിയും ഓർമ്മശക്തിയും മാത്രം വികസിപ്പിച്ച് കുഞ്ഞുങ്ങളെ യന്ത്രങ്ങളാക്കിമാറ്റുന്ന വിദ്യാഭ്യാസ സംബ്രദായമാണ് ഇതിനുത്തരവാദിയെന്നും അമ്മ പറഞ്ഞു. ജീവിതത്തിൽ ചിട്ടയുംമൂല്യവും തിരികെ കൊണ്ടു വന്നാൽ ഈ പ്രതിസന്ധി മറി കടക്കണമെന്നും അമ്മ നിർദ്ദേശിച്ചു. കള്ളപ്പണംതടയാൻ നോട്ടു വിതരണം കൊണ്ടു വന്നത് ബാഹ്യമായ നടപടി മാത്രമാണ്. ഇത് ലക്ഷ്യപ്രാപ്തിയിൽ എത്താൻ സ്വാർഥതയും അഹങ്കാരവും വെടിയണമെന്നും അമ്മ പറഞ്ഞു. വിദ്യാലയത്തിന്റെയുംതൊഴിലിടങ്ങളുടെയും രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശുചിയാക്കാ എല്ലാവരും തയ്യാറാവണമെന്നുംഅമ്മ ജന്മദിന സന്ദേശത്തിൽആഹ്വാനം ചെയ്തു.

രാജ്യത്ത ദളിത് ആദിവാസി മേഖലകളിൽ അമ്മ ചെയ്യുന്ന സേവനം മഹ ത്തരവും മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോം

അമൃതപുരി: എല്ലാവരേയും ഒരു പോലെ കാണാനാണ് അമ്മ ശ്രമിക്കുന്നത് അതു കൊണ്ടുതന്നെ ഈശ്വരീയ അംശം താൻ അ്മ്മയിലും ദർശിക്കുന്നതായി കേന്ദ്ര മ ്രന്തി ജുവൽ ഓറം പറഞ്ഞു. രാജ്യ െത്ത ദളിത് ആദിവാസി മേഖലകളിൽ അ്മമ ചെയ്യുന്ന സേവനം മഹ ത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മദിനങ്ങൾ ആർഭാടമായി ആഘോഷിക്കുമ്പോൾ പാവങ്ങളുടേയും പാർശ്വവൽക്കരിക്കെപ്പട്ട വരുടേയും കണ്ണീരൊപ്പാനുംഅവർക്കായി സേവന പ്രവർത്തനങ്ങൾ സമർപ്പിക്കാനുമാണ് ജന്മദിന ത്തിൽ ശ്രീ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുന്നതെന്ന്ചടങ്ങിൽ ആശംസകൾ അർപ്പി ച്ച് രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ വ്യക്തമാക്കി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കുന്ന അമ്മ സനാധന ധർമ്മത്തിന്റെ മൂർ ത്തീഭാവമാണെന്ന് പി ജെകുര്യൻ പറഞ്ഞു.

സർക്കാരിനു പോലും സാധ്യമല്ലാത്ത സേവന പ്രവർ ത്തനമാണ് അമ്മചെയ്യുന്നതെന്നും ഇത് എല്ലാവരുംമാതൃകയാക്കേതാണെന്നും കേന്ദ്ര മ ്രന്തി വൈ എസ് ചൗധരി പറഞ്ഞു. ജന്മദിന ത്തിൽ മറ്റാർക്കും ചെയ്യാൻ കഴിയാ ത്തത്ര സേവനപ്രവർ ത്തങ്ങൾ അശരണർക്കായി സമർപ്പിക്കുന്ന അന്മ ലോക ത്തിനു മുന്നിൽ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹ മ ്രന്തി സത്യപാൽ സിങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ മലയാള ത്തിന്റെ മാധുര്യമാവാൻ അമ്മക്ക് കഴിഞ്ഞുവെന്നത്മലയാള ത്തിന്റെ ഭാഗ്യമാണെന്നും സ്‌നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും ലോക്
സഭാ എം പി എം കെ രാഘവൻ ആശംസിച്ചു.

ഓരോ വർഷം കഴിയുേന്താറും അമ്മയുടെ കാരുണ്യം വറ്റാ ത്ത നീരുറവയായി ഓരോഇട േത്തക്കും ഒഴുകിയെ ത്തുകുയാണെന്നും തുടർ്ന്ന് സംസാരിച്ച കെ സി വേണു ഗോപാൽ എം പി പറഞ്ഞു. അമ്മയുടെ സ്‌നേഹംഅനുഭവിക്കുന്നതോടൊ പ്പം അത് മറ്റുള്ളവർക്ക് പകർന്ന് നൽകാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു.കലുഷിതമായ ഈ
സാമൂഹ്യ അ ന്തരീക്ഷ ത്തിൽ അമൃതവർഷമായി അമ്മ മാറുന്ന കാഴ്ചയാണ് ഈ ജന്മദിനചടങ്ങിൽ താൻ കതെന്നും ലോക ത്തിനുമുന്നിൽ ഇ െപ്പാൾ നിറഞ്ഞു നില്ക്കുന്ന ഒരു അത്ഭുതമാണെന്നും മാതാ അമൃതാനന്ദമയി ദേവിയെന്ന് പ്രതിപക്ഷ നേതാവുരമേശ് ചെന്നി ത്തല പറഞ്ഞു. സൃഷ്ടിയിൽ മഹത്വപൂർണ്ണം മനുഷ്യ ജന്മമെന്നും ആ മനുഷ്യ ജന്മ ത്തിൽ പിറവിയെടു ത്ത ദൈവ ത്തിന്റെ തനിസ്വരൂപമാണ് അമ്മയന്നും പി സി ജോർജ്ജ് എം എൽ എ യും പറഞ്ഞു.

ഇ ന്ത്യയിൽ നിന്നും വിദേശ ത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് ജന്മദിനഘോഷ ത്തിനായി അമൃതപുരിയിലേക്ക്ഒഴുകിയെ ത്തിയത്. ജന്മദിനഘോഷ ത്തിന് എത്തിയ മുഴുവൻ ഭക്തര്ക്കും അന്നദാനവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.തിങ്കളാഴ്ച പുലർ െച്ച മഹാഗണപതി ഹോമ െത്താടെയാണ് ചടങ്ങുകൾ ആരംഭി ച്ചത്. തുടർന്ന് 9 മണിക്ക്
ജന്മദിനാഘോഷത്തിലെ പ്രധാന ചടങ്ങായ ഗുരു പാദ പൂജ നടന്നു. മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയർമാനുംപ്രഥമ ശിഷ്യനുമായ സ്വാമി അമൃത സ്വരൂപാനന്ദ പുരി നേതൃത്വ ത്തിൽ ആയിരുന്നു പാദപൂജ തുടർന്ന് അമ്മ ജന്മദിന സന്ദേശംനൽകി. തുടർന്ന് നടന്ന ജയന്തി സമ്മേളന ത്തിൽ മുൻ മുഖ്യമ ്രന്തി ഉമ്മൻ ചാണ്ടി, എം പി മാരായ സുരഷ് ഗോപി, എം എൽ എമാരായ ആർ രാമചന്ദ്രൻ ഒ രാജഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി എസ് ശിവ കുമാർ, ബിജെപി ദേശീയഉപാധ്യക്ഷൻ ശ്യാം ജെജു, ശിവഗിരി മഠ ത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി പ്രകാശാനന്ദ, ശാ ന്തിഗിരി ആശ്രമംഓർഗനൈസ്ഡ് സെക്രട്ടറി ഗുരു രത്‌നം ജ്ഞാന തപസ്വി എന്നിവരും ചടങ്ങിൽ പങ്കെടു ത്തു.

ജന്മദിനാഘോഷ ചടങ്ങുകളോടനുബന്ധിച്ച് മഠം നാലുലക്ഷം പേർക്കുള്ള സാരിവിതരണവും വൈദ്യുതിയെത്താത്ത ഗ്രാമങ്ങളിലെവീടുകളിലേക്കുള്ള ആയിരം സൗരോർജ്ജ സൈക്കിളുകളും വിതരണം ചെയ്തു. 54 പേരുടെ സമൂഹവിവാഹവും അമ്മയുടെ
കാർമ്മികത്വ ത്തിൽ നടന്നു. ഇവർക്കാവശ്യമായ ആഭരണങ്ങളും വ്‌സ്ത്രങ്ങളും മഠം വിതരണം ചെയ്തു.

അമൃതകീർത്തി പുരസ്‌കാരം എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നതായി ഡോ എം ലക്ഷ്മികുമാരി

അമൃതപുരി:ശ്രീ മാതാമൃതാനന്ദമയി ദേവി ചെയ്യുന്ന മഹത്തായ സേവന പ്രവർത്തനങ്ങൾ ഉൾക്കൊണ്ട് സത്യധർമ്മപ്രവർത്തനങ്ങൾക്കായി നമ്മൾ ഒരോരുത്തരും സ്വയം സമർപ്പിക്കാൻ തയ്യാറാവണമെന്ന് വിവേകാനന്ദ വേദിക്‌വിഷൻ അദ്ധ്യക്ഷയും ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാര ജേതാവുമായ ഡോ എം ലക്ഷ്മികുമാരിഅമ്മയുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര പട്ടിക വർഗ്ഗ മന്ത്രി ജുവൽ ഒറോമിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.അമ്മ ചെയ്യുന്ന വലിയ സേവനങ്ങൾക്കൊപ്പം ഒരു അണ്ണാൻകുഞ്ഞിന്റേതു പോലുള്ള പങ്കു മാത്രമാണ് താൻ ഇതു വരെ ചെയ്തത്. അതു കണ്ടെത്തി അമ്മ അനുഗ്രഹിച്ചത്‌വലിയ പുണ്യമായി കരുതുന്നതായും ഈ പുരസ്‌കാരം എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നതായുംലക്ഷ്മികുമാരി പറഞ്ഞു. 123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവുംപ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സർക്കാർ ഭവനദാന പദ്ധതിയിൽ മഠത്തിന്റെ സഹായം ചർച്ച ചെയ്യുമെന്ന് മന്ത്രിസുധാകരൻ

അമൃതപുരി: ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടു വെച്ചു നല്കുന്ന സംസ്ഥാന സർക്കാരിന്റെപ്ദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠത്തെ സഹകരിപ്പിക്കുന്ന കാര്യം ചർച്ചചെയ്യുമെന്ന് പൊതു മരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അമ്മ്യ്ക്ക് ജന്മദിനാശംസകൾ നേരാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചു. ലൈഫ് പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന്
അമൃതാനന്ദമയി ദേവി തന്നോട് പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.

സമൂഹത്തിന്റെ സ്വാന്ത്വനമാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് മാർ ക്രിസോസ്റ്റം തിരുമേനി

അമൃതപുരി: ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സ്വാന്ത്വനവുമാണ് ശ്രീ മാതാഅമൃതാനന്ദമയി ദേവിയെന്ന് വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസ്റ്റോം തിരുമേനി.അമ്മയുടെ 64 ാം ജന്മവാർഷികാഘോഷത്തിൽ ആശംസകൾ നേരുകയായിരുന്നു തിരുമേനി. അമ്മയുമായുള്ള ബന്ധംപണ്ടേ തുടങ്ങിയതാണ് അത് തന്റെ ജീവിതത്തിലെ എന്നുമുള്ള നല്ല ഓർമ്മകളാണെന്നും വലിയ തിരുമേനിവ്യക്തമാക്കി. നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വർഗ്ഗതിൽ പോയാൽ ദൈവംചോദിക്കും . അമൃതപുരിയിൽ വരാൻ കഴിഞ്ഞതും അമ്മയെ കാണാൻ കഴിഞ്ഞു എന്നതുമാണ് അതിനുള്ള തന്റെഉത്തരം ഈ മഹാ ജന സമുദ്രമാണോ അമ്മയാണോ കേരളത്തിനു ലഭിച്ച വലിയ അനുഗ്രഹമെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി തന്റെ ഈ നൂറാം വയസ്സിലും അവശേഷിക്കുന്നതായി പറഞ്ഞാണ് തിരുമേനി തന്റെസരസമായ ആശംസാപ്രസംഗം അവസനിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP