അമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആയതിന് പിന്നാലെ സഹകരണ ബാങ്കിങ് രംഗത്ത് പൊളിച്ചുപണികൾക്ക് തുടക്കമായി. ബാങ്കിങ് കമ്പനികളുടെ മാതൃകയിൽ സഹകരണബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനമായ മാറ്റമായി വിലയിരുത്തുന്നത്. ഓഹരി എടുക്കുന്നവർ സഹകരണബാങ്കുകളിൽ അംഗങ്ങളാകണം എന്ന വ്യവസ്ഥ ഇല്ലെന്നതും സഹകരണ മേഖലയെ കൂടുതൽ ഉദാരമാക്കുന്നു.
ഓഹരിയുടമകൾ അംഗങ്ങളാകുകയും അവർ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസർവ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അർബൻ ബാങ്കുകളിലെ കാര്യമാണ് പറയുന്നതെങ്കിലും, അന്തിമ വിജ്ഞാപനം വരുന്നതോടെ ഇത് കേരളബാങ്കിനും ബാധകമാകും. ഈ നിയമഭേദഗതിയിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്.
ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ നടപടി. റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയോടെയാണ് ഓഹരി വിൽപ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിൻവലിക്കുന്നതും വിലക്കി. 9 ശതമാനം മൂലധനപര്യാപ്തത ഇല്ലാത്ത സഹകരണബാങ്കുകളിലെ ഓഹരി പിൻവലിക്കാനാകില്ല. ഇത് കേരള ബാങ്കിന്റെ അടക്കം നിക്ഷേപകരെ വെട്ടിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂരിപക്ഷം അർബൻ ബാങ്കുകൾക്കും കേരളബാങ്കിനും നിലവിൽ 9 ശതമാനം മൂലധനപര്യാപ്തതയില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകൾക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. അന്തിമവിജ്ഞാപനം ഇറങ്ങുന്നതോടെ ഇത് പിൻവലിക്കുന്നതിന് കഴിയില്ല.
നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന ഉറപ്പിൽ ഓഹരി വിൽക്കാം. ഇതനുസരിച്ച് ലാഭമുണ്ടെങ്കിൽ മാത്രമായിരിക്കും ആ വർഷം വിഹിതം കിട്ടുക എന്നതാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന പ്രധാനകാര്യം. നിശ്ചിത ശതമാനം ലാഭവിഹിതം നിർബന്ധമായും നൽകുമെന്ന ഉറപ്പിൽ വിൽക്കാം. ആ വർഷം ലാഭമില്ലെങ്കിൽ തുടർവർഷം ലാഭമുണ്ടാകുമ്പോൾ കുടിശ്ശികസഹിതം നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.
നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന് ഉറപ്പിൽ നിശ്ചിതകാലത്തേക്കു മാത്രം ഓഹരി വിൽക്കാം. കാലാവധി കഴിയുമ്പോൾ ഓഹരി പിൻവലിക്കാനും കഴിയും. ഓരോവർഷം ലാഭം വിഭജിക്കുമ്പോൾ, ഇത്തരത്തിൽ പ്രത്യേകം സ്കീമിലൂടെ ഓഹരി വാങ്ങിയവർക്കായിരിക്കും ആദ്യപരിഗണന. ബാക്കിയുള്ള തുകമാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരംഅംഗങ്ങൾക്ക് നൽകുക.
അതേസമയം പൊതുജനങ്ങളിൽനിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്കരണത്തോട് സംസ്ഥാനത്തിന് കടുത്ത എതിർപ്പാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എന്തുനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഹരി പിൻവലിക്കുന്നത് വിലക്കിയുള്ള ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സഹകരണ ബാങ്കുകളെയും ഇടപാടുകാരെയും പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. വായ്പയെടുക്കുമ്പോൾ വായ്പത്തുകയുടെ ഒരു ശതമാനം ഓഹരിയാക്കി മാറ്റുന്ന രീതി സഹകരണ ബാങ്കുകളിലുണ്ട്. വായ്പ തിരിച്ചടച്ചുകഴിഞ്ഞാൽ ഇത് പിൻവലിക്കാം. പുതിയ ഭേദഗതി നിലവിൽവരുന്നതോടെ ഇതിന് കഴിയാതെവരും. കോടികളാണ് ഇത്തരത്തിൽ വ്യക്തിഗത ഓഹരിയായി സഹകരണ ബാങ്കുകളിലുള്ളത്.
കേന്ദ്രനിയമഭേദഗതിയെ സംസ്ഥാനസർക്കാർ ശക്തമായി എതിർക്കുന്നുണ്ട്. കേരള ബാങ്കിൽ പ്രധാനമായും ഓഹരിയുള്ളത് പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ്. പ്രത്യേകിച്ച് പ്രാഥമിക സഹകരണ ബാങ്കുകൾ എന്നറിയപ്പെടുന്ന പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങൾക്ക്. പ്രാഥമിക സഹകരണ ബാങ്കുകൾ, അർബൻ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്കാണ് കേരള ബാങ്കിൽ അംഗത്വമുള്ളത്. ഇവയ്ക്കാകെ 940 കോടിരൂപയുടെ ഓഹരി കേരള ബാങ്കിലുണ്ട്. ഒന്നുമുതൽ അഞ്ചുകോടി രൂപവരെയാണ് പ്രാഥമിക സഹകരണ ബാങ്കുകളുടെ ശരാശരി ഓഹരി.
നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ ഉയർന്ന നിരക്കിൽ ലാഭവിഹിതം നൽകാമെന്ന വാഗ്ദാനം നൽകിയാണ് ജില്ലാ ബാങ്കുകൾ പ്രാഥമിക സംഘങ്ങളിൽനിന്ന് ഓഹരി വാങ്ങിയിരുന്നത്. ജില്ലാ ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചപ്പോൾ ഈ ഓഹരികളെല്ലാം കേരള ബാങ്കിന്റേതായി. നിക്ഷേപമായി സ്വീകരിച്ച തുകയാണ് ഇത്തരത്തിൽ പ്രാഥമിക സംഘങ്ങൾ ഓഹരിയാക്കി മാറ്റിയിട്ടുള്ളത്. അഞ്ചുകോടി രൂപയ്ക്ക് വർഷം 40 ലക്ഷം രൂപയെങ്കിലും പ്രാഥമിക സംഘങ്ങൾ പലിശയായി നിക്ഷേപകർക്ക് നൽകേണ്ടിവരുന്നുണ്ട്. ഓഹരിത്തുക പിൻവലിക്കാൻ കഴിയാതെവന്നാൽ ഈ ബാധ്യത സ്ഥിരമായി സംഘങ്ങൾക്കുണ്ടാകും.
സംഘങ്ങളുടെ ദീർഘകാല സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനും റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിവേണം. മൂലധന പര്യാപ്തതയ്ക്ക് ദീർഘകാല സ്ഥിരനിക്ഷേപവും മാനദണ്ഡമാക്കാമെന്നാണ് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നത്. അതിനാൽ ഈ രീതിയിലും കോടികൾ സംഘങ്ങളിൽനിന്ന് സ്ഥിരനിക്ഷേപം വാങ്ങിയിട്ടുണ്ട്. മൂലധന പര്യാപ്തത കുറഞ്ഞാൽ അത് പിൻവലിക്കുന്നതിനും തടസ്സമാകും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍