മലയാളി എന്തുകൊണ്ടാണ് ഇപ്പോഴും വയലാറിനെ നെഞ്ചിൽ കൊണ്ടു നടക്കുന്നത്? വയലാർ രാമവർമ്മ ശരിക്കും ആരായിരുന്നു? വയലാറിന്റെ മരണ ശേഷം ആ കുടുംബത്തിന് എന്തുപറ്റി? വയലാറിന്റെ സംഗീതം എങ്ങനെയാണ് അനശ്വരമായത്: ലണ്ടനിൽ എത്തിയ മകൻ വയലാർ ശരത്ചന്ദ്രവർമ്മ മറുനാടൻ മലയാളിക്കു വേണ്ടി രശ്മി പ്രകാശിനോട് മനസ്സു തുറക്കുമ്പോൾ
രശ്മി പ്രകാശ്
ലണ്ടൻ: വയലാർ എന്ന സ്ഥല പേര് അറിയാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാവുമോ? മഹാഭൂരിപക്ഷം മലയാളികളും വയലാർ സന്ദർശിച്ചിട്ടുണ്ടെങ്കിലും വയലാർ എന്നത് സുന്ദരമായ ഒരു കുട്ടനാടൻ ദേശമാണെന്ന് എല്ലാവർക്കും അറിയില്ല. പുന്നപ്ര വയലാർ സമരത്തിലൂടെ അറിയപ്പെട്ട വയലാർ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത് വയലാർ എന്ന ഗാനരചയിതാവിന്റെയും കവിയുടെയും പേരിലാണ്. മലയാളികളുടെ മനസ്സിൽ ഇത്രമേൽ ഇടം പിടിച്ച ഒരു ഗാനരചയിതാവില്ല. ഒഎൻവി എന്ന അനശ്വര ഗായകൻ മുക്കാൽ നൂണ്ടാണ്ട് കൊണ്ട് സമ്മാനിച്ചത്രയും ഒന്നരപതിറ്റാണ്ടുകൊണ്ട് വയലാർ നേടി എന്നതാണ് സത്യം. വയലാറിന്റെ ഓരോ കവിതയും ഓരോ പാട്ടും ഇന്നലെ ഇറങ്ങിയതു പോലെ ഓരോ മലയാളിയുടെയും മനസ്സിലുണ്ട്. ഒരിക്കൽ എങ്കിലും വയലാറിന്റെ ഒരു പാട്ടെങ്കിലും മൂളിയിട്ടില്ലാത്ത ആരും ഒരു പക്ഷെ മലയാളികളായി ഉണ്ടാവില്ല.
ആ വയലാറിന്റെ രക്തത്തിൽ പിറന്ന ഒരാൾ ഇതാ ഇപ്പോൾ നമ്മോടൊപ്പം ഉണ്ട്. മകനും കവിയുമായ വയലാർ ശരത്ചന്ദ്രവർമ്മ. കലാ ഹാംപ്ഷെയർ എല്ലാ വർഷവും നടത്തി പോരുന്ന ഓൾ ഈസ് ഗോൾഡ് എന്ന അപൂർവ്വ ഗാനങ്ങളുടെ സംഗമത്തിന്റെ അതിഥിയായി സൗത്താംപ്ടണിൽ എത്തിയ വയലാർ ശരത്ചന്ദ്ര വർമ്മയുമായി സംഭാഷണം നടത്തുന്നത് കവയത്രിയും ഗാനരചയിതാവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ രശ്മി പ്രകാശാണ്. അഭിമുഖത്തിലേക്ക്,
യുകെയിൽ എത്തിയതിനെ കുറിച്ച്
ആദ്യമായാണ് ഞാൻ യുകെയിൽ വരുന്നത്. ഇവിടെ നല്ല കാലാവസ്ഥ ആണെങ്കിലും എനിക്ക് തണുപ്പ് ഒട്ടും പറ്റില്ല. എങ്കിലും ഇവിടെ വരാനും യുകെ മലയാളികളുടെ സ്നേഹം അനുഭവിച്ച് അറിയാനും സാധിച്ചതിൽ സന്തോഷമുണ്ട്. വയലാറിന്റെ മകനായതു കൊണ്ടു മാത്രമാണ് എനിക്ക് ഇവിടെ വരാൻ സാധിച്ചത്. കടലിനക്കരെ പോണോരേ.. കാണാപൊന്നിനു പോണോരേ എന്ന ഗാനമാണ് ഇവിടെ ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്. അതുപോലെ, ഇവിടുത്തെ സംസ്കാരവും ജീവിത രീതികളും ശൈലികളും എല്ലാം നമ്മുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. നമുക്ക് ശീലമാക്കി എടുക്കാവുന്ന ഒട്ടേറെ നല്ല കാര്യങ്ങൾ ഉണ്ട്. അത്തരം ശീലങ്ങൾ നമുക്ക് അനുകരിക്കാവുന്നതാണ്. ഓസ്ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ആഗ്രഹം ആദ്യമായിട്ടാണ്.
സിനിമ എന്ന മായിക ലോകത്ത് സാധാരണക്കാരനായി നിലനിൽക്കാൻ എങ്ങനെ സാധിക്കുന്നു?
എവിടെച്ചെന്നാലും ഞാൻ വയലാറിന്റെ മകൻ ആണെന്ന ബോധ്യം എനിക്കുണ്ട്. അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ, അദ്ദേഹത്തിന്റെ മര്യാദ, ലാളിത്യം, കാണിച്ചു തന്ന ചിരി ഇവയൊക്കെ പാലിച്ചു കൊണ്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്. സിനിമയെന്ന മായിക ലോകത്തേക്ക് ഞാൻ പോയിട്ടില്ല. എഴുത്തിൽ മെയ്ക്കപ്പ് ഇടാൻ എനിക്ക് സാധിക്കില്ല. 51 അക്ഷരം കൊണ്ട് കാണിക്കുന്ന വിദ്യയാണ് എഴുത്ത്. അതു കൃത്യമായി ചേർക്കാൻ കഴിയുന്നത് നമ്മുടെ മാത്രം കഴിവല്ലാത്തതിനാൽ അതിന്റെ പേരിൽ അഹങ്കരിക്കാൻ അവകാശം ഇല്ലാത്തതിനാൽ ഏറ്റവും ലളിതമായി ഈ മേഖലയിൽ നിൽക്കാൻ എനിക്ക് സാധിക്കുന്നു.
വയലാറിന്റെ ചൂടില്ലാത്ത മകനാണ് ഞാൻ. വെളിച്ചം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. അച്ഛന് ലഭിച്ച അംഗീകാരവും സ്നേഹവും എന്നും എനിക്കു സിനിമയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷെ, കാലം മാറുന്നതിന് അനുസരിച്ച് സിനിമയിൽ തുടരാൻ സാധിച്ചില്ല. അത് എന്റെയോ സിനിമയുടെയോ പ്രശ്നമല്ല, കാലഘട്ടത്തിന്റെ മാറ്റം മാത്രമാണ്.
പാട്ടിന്റെ ശൈലിയും എഴുത്തും മാറിയ ഈ കാലഘട്ടത്തിൽ പാട്ട് എഴുതുന്നത് ദുഷ്കരമാണെന്ന് തോന്നിയിട്ടുണ്ടോ?
അക്ഷരം നമുക്ക് ആവശ്യത്തിന്റെ ഉണ്ടോ എന്ന കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അക്ഷരത്തെ തിരിച്ചു കൊണ്ടുവരാൻ വയലാറിന്റെ മകൻ എന്ന സ്ഥാനത്തു നിന്നും എന്നെക്കൊണ്ട് കഴിയുന്നതു പോലെ ഞാൻ ശ്രമിക്കും.
കാലത്തിനു മുൻപേ നടന്നു മനുഷ്യ മനസ്സുകൾ വായിച്ചറിഞ്ഞു അവയെല്ലാം തന്റെ അക്ഷരങ്ങളിലാവാഹിച്ച അസാമാന്യ പ്രതിഭയായിരുന്നു വയലാർ. മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കും ആ മതങ്ങൾ ഒരു ദൈവത്തെയല്ല പല ദൈവങ്ങളെ സൃഷ്ടിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ തന്റെ അക്ഷരങ്ങളിലൂടെ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകിയ ദീർഘദർശിയാണ് വയലാർ രാമവർമയെന്ന് അഭിമുഖത്തിലൂടെ പറഞ്ഞു വെക്കുന്നു.
വയലാർ രാമവർമയിലൂടെ സഞ്ചരിച്ചു നമ്മൾ ശരത് ചന്ദ്രവർമയിലേക്കാണ് എത്തുന്നത്. അച്ഛന്റെ പാദത്തിനടിയിലെ ഒരു തരി മണ്ണ് മാത്രമാണ് ഞാനെന്നു അതീവ വിനയത്തോടെ പറയുന്ന മകനാണ് ശരത്ചന്ദ്ര വർമ. വയലാർ രാമവർമയുടെയും ഭാരതി തമ്പുരാട്ടിയുടെയും മകനായി 1960 ജനുവരി 25 നായിരുന്നു ശരത്ചന്ദ്ര വർമയുടെ ജനനം. സിനിമാ ഗാനരചനയുടെ തിരക്കിൽ മുഴുകിപ്പോയ അച്ഛന്റെ വാത്സല്യം, ശരിക്കു നുകരാൻ കഴിയാത്ത ഒരു ബാല്യമായിരുന്നു ശരത്ചന്ദ്ര വർമയുടേത്. ബോർഡിങ്ങിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ കുഞ്ഞു ശരത്ചന്ദ്രന് അച്ഛനെ നഷ്ടപ്പെടുന്നത്. മുത്തശ്ശിയും അമ്മയും മൂന്നു സഹോദരിമാരുമായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ആ ബാലന്റെ മുഖം ശരത്ചന്ദ്ര വർമയുടെ വാക്കുകളിലൂടെ നമുക്കിപ്പോഴും കാണാൻ കഴിയും.
1991 ൽ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ എന്നെ മനോഹരമായ ഗാനത്തോടെയാണ് ശരത്ചന്ദ്ര വർമ മലയാള ചലച്ചിത്രഗാന രംഗത്തേക്ക് കടന്നു വന്നത്. അച്ഛന്റെ അനുഗ്രഹം പോലെ ദേവരാജൻ മാഷായിരുന്നു ആ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഇതുവരെ എഴുനൂറിലധികം ഗാനങ്ങൾ ശരത് ചന്ദ്രവർമ രചിച്ചു കഴിഞ്ഞു.
കാലം മാറിയപ്പോൾ സിനിമയുടെ കെട്ടും മറ്റും പാടെ മാറി. കഥാമൂല്യമുള്ള സിനിമകൾക്ക് അർത്ഥവത്തായ ഗാനങ്ങളെഴുതി മലയാളിക്ക് സമ്മാനിച്ച വയലാർ രാമവർമയുടെ മകൻ ഇപ്പോൾ നിൽക്കുന്നത് സിനിമക്ക് ഗാനങ്ങൾ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്ന ന്യൂ ജനറേഷൻ സിനിമാക്കാരുടെ കൂടെയാണ്. അത്ര സുഗമമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോഴും തന്റെ ഏറ്റവും വലിയ ശക്തി സ്വന്തം കുടുംബവും, വയലാർ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികളുമാണെന്നു ശരത്ചന്ദ്ര വർമ ഏറെ സന്തോഷത്തോടെ പറയുന്നു.
ശരത്ചന്ദ്ര വർമ - ശ്രീലത ദമ്പതികൾക്ക് ഒരു മകളാണുള്ളത്, ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കുന്ന സുഭദ്ര. ഭാര്യക്കും മകൾക്കും അമ്മ ഭാരതി തമ്പുരാട്ടിക്കും ഒപ്പം വയലാറിലാണ് ശരത്ചന്ദ്രവർമ താമസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍