ലാളിത്യത്തിന്റെ നിറവിൽ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ്: പ്രവാസികൾ ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യം നിറവേറ്റണം: മാർ ബോസ്കോ പുത്തൂർ
ടോം ജോസഫ്
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ് നവമ്പർമാസം 4 ആം തിയതി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ലാളിത്യം കൊണ്ടുംഎന്നാൽ സംഘടകമികവ് കൊണ്ടും വേറിട്ട് നിന്ന ചടങ്ങിൽ മെൽബൺ രൂപതബിഷപ്പ് മാർ ബോസ്കോ പുത്തൂർ , ബ്രിസ്ബേൻ ആർച്ചുബിഷപ്പ് അഭിവന്ദ്യമാർക്ക് കോൾറിഡ്ജ് പിതാവും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.ഓസ്േ്രടലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന്വിശ്വാസികളുടെ സാന്നിധ്യത്തിൽനടന്ന കൂദാശാ കർമത്തിന്
ദിവ്യബലിയോടെയാണ് തുടക്കമായത്.
മാർ ബോസ്ക്കോ പുത്തൂരിന്റെമുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് മാർക്കോൾറിഡ്ജ് വചനസന്ദേശം പങ്കുവെച്ചു. മെൽബോൺ രൂപതാ വികാരിജനറൽഫാദർ ഫ്രാൻസിസ് കോലഞ്ചേരി, ബ്രിസ്ബേൻ അതിരൂപതാ വികാരി ജനറാൾമോൺ. പീറ്റർ മനീലി, ഇടവക വികാരി ഫാദർ വര്ഗീസ് വാവോലിൽ , സെൻറ്അൽഫോൻസാ ഇടവക വികാരി ഫാദർ എബ്രഹാം കഴിന്നടിയിൽ, കൂട്ടായ്മയിൽസേവനംചെയ്തിരുന്ന ഫാദർ തോമസ് അരീക്കുഴി മെൽബൺ രൂപതയുടെയും
ബ്രിസ്ബേൻ അതിരൂപതയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വിവിധ
വൈദികർ തുടങ്ങിവർ തിരുക്കർമ്മങ്ങളിൽ സഹ കാർമ്മികരായി.നാം ഓരോരുത്തരും പുതിയ ജറുസലേമിലെ ദൈവാലയങ്ങൾ’ : ആർച്ച്ബിഷപ്പ്ഡോ. മാർക് കോൾറിഡ്ജ്പീഡാസഹനങ്ങൾ ഏറ്റുവാങ്ങി കുരിശുമരണം വരിച്ച് ഉയർത്തെഴുന്നേറ്റക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളാൽ സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരുമാണ്
പുതിയ ജറുസലേമിലെ ദൈവാലയങ്ങളെന്ന് ആർച്ച്ബിഷപ്പ് ഡോ. മാർക്കോൾറിഡ്ജ് ഉദ്ബോധിപ്പിച്ചു. ദിവ്യബലിമധ്യേ വചനസന്ദേശംനൽകുകയായിരുന്നു അദ്ദേഹം. ദൈവത്തിനുവേണ്ടി കൂടാരം ഉണ്ടാക്കാന്മോശയോട് ആവശ്യപ്പെട്ടതുപോലെയും, ആരാധനക്ക് ഏറ്റം യോഗ്യനായദൈവത്തിനുവേണ്ടി രാജകീയമായ ദൈവാലയം ഉണ്ടാക്കാൻ സാമുവേലിനോട്ആവശ്യപ്പെട്ടത് പോലെയുമാണ് ഈ ദൈവജനത്തിന് ഒരു ദൈവാലയം നിർമ്മിക്കാൻഅവിടുന്ന് പ്രചോദനം നൽകിയത്.
കോറിന്തോസുകാരോട് പൗലോസ് പറഞ്ഞതുപോലെ, നിങ്ങൾ തന്നെയാണ്ദൈവാലയം. കുരിശു മരണം ഏറ്റുവാങ്ങുകയും ഉയർത്തെഴുന്നേൽക്കുകയുംചെയ്ത യേശുവാണ് പുതിയ ദൈവാലയം. അതുകൊണ്ടുതന്നെ, ക്രിസ്തുവിനോട്ചേർന്നുനിൽക്കുന്ന നിങ്ങളിൽ തന്നെ പരിശുദ്ധമായ ദൈവാലയമുണ്ടാക്കാൻനിങ്ങൾക്കു കഴിയണം. അല്ലാത്തപക്ഷം നാം എത്ര വലിയ ദൈവാലയങ്ങൾനിർമ്മിച്ചാലും ദൈവത്തിന്റെ രാജത്വത്തിന് അവിടെ വസിക്കാൻ കഴിയാതെ വരും.എല്ലാവരും ഒന്നായി ചേർന്ന്, ഒരു പുതിയ ജെറുസലേമിനെ നിർമ്മിക്കാനുള്ള
മാർഗമായിരിക്കണം ഈ ദൈവാലയം. സമാധാനത്തിന്റെ, ദൈവസ്നേഹത്തിന്റെ
പരമോന്നതിയിൽ പുതിയ ജറുസലേമിലെ കുഞ്ഞാടിനോടൊപ്പം നിത്യം വസിക്കാൻ
ഈ ദൈവാലയം ഇടയാവട്ടെ എന്നുപ്രാർത്ഥിക്കുന്നുവെന്നും ആർച്ച്ബിഷപ്പ്
കൂട്ടിച്ചേർത്തുകുട്ടികളുടെ വിശ്വാസപരിശീലനത്തിനായി ആരംഭിക്കുന്ന കാറ്റിക്കിസം
സെന്ററിന്റെ കൂദാശാകർമം ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് നിർവഹിച്ചു.
തിരുക്കർമങ്ങൾക്കുശേഷം, കൃതജ്ഞതാസൂചകമായി വിശുദ്ധരുടെതിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ദൈവാലയത്തിന് ചുറ്റും നടത്തിയആഘോഷമായ പ്രദിക്ഷിണത്തിൽ വിശ്വാസസമൂഹം ഒന്നടങ്കം പങ്കെടുത്തതുംശ്രദ്ധേയമായി.
തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ്ബോസ്കോ പുത്തൂർ അധ്യക്ഷനായിരുന്നു. ഏതു ദേശത്തായിരുന്നാലും,ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യമായിരിക്കണം ഓരോ പ്രവാസിക്രൈസ്തവന്റെയും കടമയെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ഓസ്ട്രേലിയയിലെപ്രവാസി സമൂഹം സുവിശേഷവത്കരണത്തിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്നഒരു അനുഗ്രഹീത കൂട്ടായ്മയായി നിലനിൽക്കണമെന്നതാണ് സഭയുടെ ആഗ്രഹംഅദ്ദേഹം പറഞ്ഞു.ക്രിസ്തുകേന്ദ്രീകൃതമാകണം എന്നും നമ്മുടെ ജീവിതം. അപ്പോൾ മാത്രമേആത്യന്തികമായ ദൈവാനുഗ്രഹം ജീവിതത്തിൽ നേടാനും ക്രിസ്തുവിന്റെ
സുവിശേഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സാധിക്കൂ. സമൃദ്ധികൾ
നിറഞ്ഞു നിൽക്കുന്ന, അവസരങ്ങൾ ഏറെയുള്ള ഈ നാട്ടിൽ നമ്മെ എത്തിച്ചതിനു
പിന്നിൽ ദൈവത്തിന് വലിയ പദ്ധതിയുണ്ട്. ഈ നാട്ടിൽ ക്രിസ്തുവിന്റെ
സ്നേഹത്തിന്റെ സുവിശേഷം പങ്കുവെക്കുക എന്നതുതന്നെയാണത്. ഈ
തിരിച്ചറിവോടെ ജീവിക്കാനും നമ്മുടെ വാക്കും പ്രവൃത്തിയും ജീവിത സാക്ഷ്യവും
അനേകരെ ഈശോയുടെ സ്നേഹത്തിലേക്ക് അടുപ്പിക്കാനുമുള്ള ശക്തിയേറിയ
മാർഗമായി ഈ ദൈവാലയം മാറട്ടെയെന്നും മാർ പൂത്തൂർ ആശംസിച്ചു. മെൽബൺ
രൂപതയിലെ ആദ്യത്തെ ദേവാലയം വെഞ്ചെരിക്കുവാൻ അവസരമൊരുക്കി തന്ന
ഇടവക വിശ്വാസികൾക്ക് അദ്ദേഹം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.
ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിന്റെ കൂദാശാകർമത്തിനു ശേഷം സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ബിഷപ്പ്.
പ്രാർത്ഥനാ തീക്ഷ്ണതയിലും പാരമ്പര്യ വിശ്വാസത്തിലും ഉറച്ചുനിൽക്കുന്ന സീറോമലബാർ സഭക്ക് ഓസ്ട്രേലിയൻ സഭയുടെ വിശ്വാസവളർച്ചയിൽ നിർണായക പങ്ക്വഹിക്കാനാകുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചബ്രിസ്ബേൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറിഡ്ജ് ഉദ്ബോധിപ്പിച്ചു ഓസ്ട്രേലിയൻകാത്തലിക് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റുകൂടിയായ അദ്ദേഹം.തീക്ഷ്ണതയും പ്രാർത്ഥനയിലുറച്ച സഭാ ജീവിതവുംകൊണ്ട് ഭരതത്തിൽനിന്ന്കുടിയേറിയെത്തിയ പ്രവാസി സഭാകൂട്ടായ്മയെ വളരെ വേഗത്തിൽ
വളർത്തിയടുത്ത നിങ്ങൾക്ക് ഓസ്ട്രേലിയയിലെ മുഴുവൻ സഭയെയുംവളർത്തുന്നതിൽ വലിയ പങ്കു വഹിക്കാനാകും എന്നും അതുപോലെതന്നെആഗോളസഭക്ക് സീറോ മലബാർ സഭയുടെ സംഭാവനകൾ ഏറെ ഫലം ചെയ്യുമെന്ന്തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽതന്നെ വളരെ വേഗത്തിൽ സീറോ മലബാർ സഭ
ഇവിടെ പന്തലിച്ചതിനു പ്രധാന കാരണം ബിഷപ്പ് മാർ ബോസ്കോ
പുത്തൂരിന്റെയും വൈദികരുടെയും അൽമായ നേതൃത്വത്തിന്റെയും വ്യക്തമായ
വീക്ഷണവും സമർപ്പണവുംതന്നെയാണ്,’ ബിഷപ്പ് കോൾറിഡ്ജ് കൂട്ടിച്ചേർത്തു.
ആർച്ബിഷപ്പ് മാർ കോൾറിഡ്ജ് ഉദ്ഘാടകനായ സമ്മേളനത്തിൽ മോൺ.
പീറ്റർ മാനേലി, ലോഗൻ സിറ്റി കൗൺസിലർ ലൗറി സ്മിത്ത്, ലോഗൻ എം. പി ലീനസ്
പവർ എന്നിവർ ആശംസകൾ നേർന്നു. സമ്മേളനത്തിന്റെ സമാപന സന്ദേശത്തിൽ
ബാജി ഇട്ടീര വിശിഷ്ട വ്യക്തികൾക്ക് കൃതജ്ഞത രേഖപെടുത്തി. ബിഷപ്പ്ബോസ്കോ പുത്തൂരിന്റെ സമാപന ആശിർവാദത്തോട് കൂടി പരിപാടികൾസമാപിച്ചു. തുടർന്ന് ചാണ്ടങ്കിൽ പങ്കെടുത്തവർക്ക് സ്നേഹവിരുന്നുംഉണ്ടായിരുന്നു.തിരുക്കർമങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കാനെത്തിയവിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ളവർക്ക് ഊഷ്മള സ്വീകരണമാണ് ഫാ. വർഗീസ്വവോലിലിന്റെ നേതൃത്വത്തിൽ ഇടവകസമൂഹം ഒരുക്കിയത്
പാവപ്പെട്ടവർക്ക് വീടുവെക്കാൻ സഹായം നൽകി ഇടവക മാതൃകയായി
ബ്രിസ്ബേൻ ഇടവക ദേവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ചു കുട്ടനാട്
മേഖലയിൽ വീടില്ലാത്തതോ, ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് നഷ്ട്ടപെട്ടു
പോയതോ ആയ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചനൽകുവാൻ ഇടവക
കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഇതിലേക്കായി പതിനായിരം ഓസ്ട്രേലിയൻ
ഡോളർ ആണ് ഇടവക കമ്മിറ്റി കണ്ടെത്തിയത്.
ദേവാലയവെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സ്ത്രോത്ര കാഴ്ചയിലൂടെ ലഭിച്ചവരുമാനവും ഇടവകയിലെ പുറത്തും ഉള്ള നല്ലവരായ വ്യെക്തികളുടെസഹകരണവും കൊണ്ടാണ് ഇതിനു സാധിച്ചത്.ദേവാലയവെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ വെച്ച്ഇടവകസമൂഹത്തെ പ്രീതിനിധീകരിച്ചു കൈക്കാരന്മാരായ ബാജി ഇട്ടീര ,ജോസ് തോമസ് ആനിത്തോട്ടത്തിൽ എന്നിവർ ഈ തുകയുടെ ചെക്ക്മെൽബൺ രൂപത വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കൊലെഞ്ചേരിക്ക്കൈമാറുകയുണ്ടായി. ദൈവം ഇടവക്ക് തന്ന അനന്തമായ കാരുണ്യത്തിനുദൈവവചനമനുസരിച്ചു പ്രവർത്തിയിലൂടെ സമൂഹത്തിനുമാതൃകയാവുകയാണ് വികാരി ഫാദർ വര്ഗീസ് വാവോലിയും, ഇടവകസമൂഹവും
വളർച്ചയിലേക്ക് കുതിച്ച് ബ്രിസ്ബേൻ സെന്റ് തോമസ് ഇടവക
മലയാളി കുടിയേറ്റം ശക്തമായ 2004ലാണ് ബ്രിസ്ബേനിലെ സീറോ മലബാർകൂട്ടായ്മയുടെ ആരംഭം. ട്യൂമ്പ രൂപതയിൽ സേവനം ചെയ്തിരുന്ന എം.സി.ബി.എസ്സഭാംഗം ഫാ. തോമസ് അരൂക്കുഴിയുടെ നേതൃത്വത്തിൽ 13 കുടുംബങ്ങളുമായിതുടക്കം കുറിച്ച കൂട്ടായ്മ അംഗസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് ബ്രിസ്ബേൻനോർത്ത്, സൗത്ത് എന്നീ കൂട്ടായ്മകളായി മാറുകയായിരുന്നു. ഈ കൂട്ടായ്മയിൽആദ്യ ദിവ്യബലി അർപ്പിച്ചു ഫാദർ ആന്റണി വടകരയാണ് സെൻറ് തോമസ്കമ്മ്യൂണിറ്റിക്കു ഔദ്യോഗികമായി തുടക്കം കുറിച്ചത്. കൂട്ടായ്മ 10- ആം പിറന്നാൾആഘോഷിച്ച 2014ൽ മെൽബൺ സീറോ മലബാർ രൂപത സ്ഥാപിതമായി. ഫാ. പീറ്റർ
കാവുംപുറം ചാപ്ലൈനായി നിയമിതനാകുകയുംചെയ്തു. 2015 ജൂലൈ അഞ്ചിന്
ഇടവകയായി ഉയർത്തപ്പെട്ടു. കൂട്ടായ്മയുടെ ആരംഭനാളുകളിൽതന്നെ നാമ്പിട്ട,
സ്വന്തം ദൈവാലയം എന്ന ആഗ്രഹം തീവ്രമായതും അന്നാളുകളിലാണ്. അതിന്റെ
പൂർത്തീകരണമാണ് നവംബർ നാലിന് യാഥാർത്ഥ്യമായത്.
അധികൃതർ അടച്ചുപൂട്ടാൻ ഒരുങ്ങിയ ലൂഥറൻ ദൈവാലയം വാങ്ങി സീറോമലബാർ ആരാധനക്രമപ്രകാരം പുനർനിർമ്മിക്കുകയായിരുന്നു. 400ൽപ്പരം പേർക്ക്ഇരിപ്പിട സൗകര്യമുള്ള ദൈവാലയത്തോട് ചേർന്ന് പള്ളിമേടയും 14 ക്ലാസ്മുറികളുള്ള ചൈൽഡ് കെയർ സെന്ററുമുണ്ട്. ഈ ചൈൽഡ് കെയർ സെന്ററാണ്വിശ്വാസപരിശീലന ക്ലാസുകളാക്കി മാറ്റുന്നത്. കൂടാതെ, ഈ സ്ഥലം പാരിഷ്ഹാളായി ഉപയോഗിക്കാനുമാകും.
തോമസ് കാച്ചപ്പിള്ളി, രജി കൊട്ടുകാപ്പള്ളി എന്നിവർ കൺവീനറും സോണി കുര്യൻ
ജോയിന്റ് കൺവീനറുമായ ചർച്ച് ഡവലപ്മെന്റ് കമ്മിറ്റി 2017ലാണ് ദൈവാലയം
വാങ്ങി പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോഴത്തെകൈക്കാരന്മാരായ ബാജി ഇട്ടീര, ജോസ് ആനിത്തോട്ടത്തിൽ എന്നിവരുടെനേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏതാണ്ട് നാല്ഏക്കർ സ്ഥലത്താണ് ദൈവാലയം സ്ഥിതിചെയ്യുന്നതിനാൽ, ഭാവി വളർച്ചയ്ക്കുംപ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. 350 കുടുംബങ്ങളിലായി ഏതാണ്ട് ആയിരംഅംഗങ്ങളുള്ള കൂട്ടായ്മയാണ് ഇന്ന് സെന്റ് തോമസ് ഇടവക. 417 കുട്ടികൾ
മതബോധനം നടത്തുന്ന ഇടവകയിൽ സീറോ മലബാർ യുവജന വിഭാഗം, മാതൃവേദി
എന്നീ സംഘടനകളും സജീവമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്