സപ്തതി നിറവിൽ മാർ ബോസ്കോ പുത്തൂർ; ആഘോഷങ്ങൾ 29ന് മെൽബൺ ഫോക്നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ
പോൾ സെബാസ്റ്റ്യൻ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്പ്, സീറോ മലബാർ ഓസ്ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ്പ് എന്നിങ്ങനെ നടന്നു കയറിയ വഴിത്താരകളെല്ലാം ശോഭിതമാക്കുകയും കർമ്മനൈപുണ്യവും നേതൃത്വസിദ്ധിയും ആസൂത്രണപാടവും കൊണ്ട് സീറോ മലബാർ സഭ വിശ്വാസി സമൂഹത്തിനും സഭാപിതാക്കന്മാർക്കും പ്രിയങ്കരമായിത്തീർന്ന വ്യക്തിത്വത്തിന് ഉടമയുമാണ് മാർ ബോസ്കോ പുത്തൂർ. വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും പിതാവുമായി ഇടപഴകുന്നവർക്ക് അനുഭവഭേദ്യമാകും. സഭാ സേവനത്തിന്റെ വിവിധതലങ്ങളിൽ അനുഭവസമ്പന്നനായ മാർ ബോസ്കോ, തന്റെ കർമ്മരംഗങ്ങൾ ഏതായാലും, നേരിടേണ്ടി വരുന്ന വൈതരണികൾ എത്ര സങ്കീർണ്ണമായാലും, സ്വതസിദ്ധമായ പ്രസന്നത കൊണ്ടും ലളിതശൈലി കൊണ്ടും അവയെല്ലാം സമുചിതമായി കൈകാര്യം ചെയ്യുവാനുള്ള പിതാവിന്റെ നയചാതുര്യത ശ്രദ്ധേയമാണ്.
തൃശൂർ അതിരൂപതയ്ക്ക് വൈദീകരെയും സമർപ്പിതരെയും സംഭാവന ചെയ്യുന്നതിൽ സമ്പന്നമായ പറപ്പൂർ ഇടവകയിലെ, പുത്തൂർ അന്തോണി-കുഞ്ഞിലക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയ മകനായി 1946 മെയ് 28 നാണ് ബിഷപ് ബോസ്കോ പുത്തൂരിന്റെ ജനനം. പറപ്പൂർ സെന്റ് ജോൺസ് സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിനു ശേഷം തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. രണ്ടു വർഷത്തെ മൈനർ സെമിനാരി പഠനത്തിനു ശേഷം ദൈവശാസ്ത്ര പഠനത്തിനായി ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തി. മംഗലപ്പുഴ സെമിനാരിയിൽ രണ്ടു വർഷത്തെ പഠനം പിന്നിട്ടപ്പോഴാണ് വത്തിക്കാനിലെ പ്രൊപ്പഗാന്ത കോളേജിൽ തുടർന്ന് പഠിക്കുവാൻ നിർദ്ദേശം ലഭിക്കുന്നത്. 1971 മാർച്ച് 27 ന് പ്രൊപ്പഗാന്ത കോളേജ് ചാപ്പലിൽ വച്ച് കർദ്ദിനാൾ ആഗ്നലോ റോസിയിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് ബെൽജിയത്തിലെ ലുവൈൻ സർവ്വകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1975 ൽ തൃശൂർ രൂപതയിലെ ഒല്ലൂർ ഇടവകയിൽ സഹവികാരിയായി വൈദീകജീവിതം ആരംഭിച്ചു. തുടർന്ന് തോപ്പ് മൈനർ സെമിനാരിയിൽ ഒരു വർഷം ഫാദർ പ്രീഫെക്റ്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1977 മുതൽ 16 വർഷത്തോളം മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്നു. ഇതിനിടയിൽ രണ്ടു മാസത്തോളം തൃശൂർ ബസിലിക്കായിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1992 മുതൽ മൂന്നു വർഷക്കാലം തൃശൂർ രൂപത മൈനർ സെമിനാരി റെക്ടറായി പ്രവർത്തിച്ചു. തുടർന്ന് തൃശൂർ അതിരൂപതയുടെ വികാരി ജനറാളായി ചുമതലയേറ്റു. തൃശൂർ രൂപത അദ്ധ്യക്ഷന്മാരായിരുന്ന മാർ ജോസഫ് കൂണ്ടുകുളത്തിന്റെയും മാർ ജേക്കബ് തൂങ്കൂഴിയുടെയും സേവനകാലത്ത് രൂപത വികാരി ജനറാളായി പ്രവർത്തിക്കാൻ ബിഷപ് ബോസ്കോയ്ക്ക് ഭാഗ്യം ലഭിച്ചു. വികാരി ജനറാൾ സ്ഥാനത്തു നിന്നും തൃശൂർ ലൂർദ്ദ് കത്തീഡ്രൽ വികാരിയായി മൂന്നുമാസത്തോളം സേവനം ചെയ്തു. തുടർന്ന് സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റു. സുറിയാനി ക്രിസ്താനികളുടെ ചരിത്രപരവും സംസ്കാരികവുമായ പൈതൃകസമ്പത്ത് സ്വരുകൂട്ടി 'സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയം' കാക്കനാട് മൗണ്ട് സെന്റ് തോമസിൽ യാഥാർത്ഥ്യമാക്കി. സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയത്തെ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമാക്കി മാറ്റാനും ബിഷപ്പ് ബോസ്കോയ്ക്ക് കഴിഞ്ഞു. ആറു വർഷത്തോളം റിസേർച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന ബിഷപ് ബോസ്കോ 2005ൽ ആലുവ മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി നിയമിതനായി. 2010 ഫെബ്രുവരി മാസത്തിൽ സീറോ മലബാർ സഭയുടെ പ്രഥമ കൂരിയാ ബിഷപ്പായി അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിലിന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് സീറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. മെൽബൺ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായും ന്യൂസിലാൻഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും 2014 മാർച്ച് 25ന് ബിഷപ്പ് ബോസ്കോ പുത്തൂർ ചുമതലയേറ്റു.
ഓസ്ട്രേലിയയുടെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് സഭാസമൂഹങ്ങൾക്ക് രൂപം കൊടുക്കുവാൻ ബിഷപ്പ് ബോസ്കോ പുത്തൂർ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ 30ഓളം ഇടവകകൾ എല്ലാ ഞായറാഴ്ചയും ദിവ്യബലിയർപ്പണവും വിശ്വാസപരിശീലന ക്ലാസുകളുമായി സജീവമായി പ്രവർത്തിക്കുന്നു. ബോസ്കോ പിതാവിന്റെ നേതൃത്വത്തിൽ 25ഓളം വൈദീകരെ രൂപതിയിലെ വിവിധ ഇടവകകളിൽ അജപാലന സൗകര്യാർത്ഥം നിയമിച്ച് കഴിഞ്ഞു. ഓസ്ട്രേലിയയിലെ സീറോ മലബാർ രൂപതയുടെ ഭാവി പ്രതീക്ഷകളായ യുവതലമുറയെ സീറോ മലബാർ സഭാ വിശ്വാസത്തിൽ ആഴപ്പെടുത്തൂന്നതിന് സഹായകരമായ വിവിധങ്ങളായ പദ്ധതികൾ പിതാവ് നടപ്പിലാക്കിയിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ടവരായ യുവജനങ്ങളെ ഒരുമിപ്പിച്ച് കൂട്ടുവാൻ പിതാവ് തന്നെ മുൻകയ്യെടുത്ത് രൂപതയിലെ യുവജന വിഭാഗത്തിന്റെ സഹായത്തോടെ യുവജന കൺവെൻഷനുകൾ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. അദ്ധ്യാപകനായും റെക്ടറായും ഏറെക്കാലം സെമിനാരിയിൽ ചിലവഴിച്ച ബിഷപ്പ് ബോസ്കോയുടെ ചിരകാലാഭിലാഷമായിരുന്നു മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി ഒരു മൈനർ സെമിനാരി. ഈ അടുത്ത കാലത്ത് കേരളത്തിലെ തൃശൂർ ജില്ലയിലുള്ള പഴയന്നൂരിൽ ആരംഭിച്ച മൈനർ സെമിനാരിയിലൂടെ, രൂപതയിൽ സേവനം ചെയ്യാൻ രൂപതയുടെ സ്വന്തമായ വൈദീകർ എന്ന, പിതാവിന്റെ സ്വപ്നമാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ പൂവണിയുന്നത്. വിശുദ്ധ അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിന്റെയും രൂപത കാര്യാലയത്തിന്റെയും ബിഷപ്പ് റസിഡൻസിന്റെയും നിർമ്മാണ പ്രവർത്തനങ്ങളും രൂപത പാസ്റ്ററൽ സെന്ററും ഏറെ താമസിയാതെ ആരംഭിക്കുവാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ബിഷപ്പ് ബോസ്കോ പുത്തൂർ.
ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ സപ്തതി ആഘോഷങ്ങൾ മെയ് 29ന് ഞായറാഴ്ച മെൽബണിലെ ഫോക്നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ വച്ച് നടക്കും. ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകർ എല്ലാവരും സഹകാർമ്മികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, വൈദിക സമിതി സെക്രട്ടറി ഫാ. എബ്രഹാം കുന്നത്തോളി, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, വിവിധ ഇടവക പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. ഓസ്ട്രേലിയയിൽ സേവനം ചെയ്യുന്ന മലയാളി വൈദീകരുടെ നേതൃത്വത്തിൽ പിതാവിന്റെ സപ്തതി ആഘോഷങ്ങൾ മെയ് 30 ന് മെൽബണിൽ വച്ചു നടക്കും. ഓസ്ട്രേലിയയിലെ വിവിധ രൂപതകളിൽ പ്രവർത്തിക്കുന്ന നിരവധി വൈദീകർ പിതാവിന് ആശംസകൾ നേരാനായി ഒരുമിച്ച് കൂടും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍