വെറും 21 കിലോ മാത്രം ഭാരം വെച്ച് ട്രാക്കിൽ നഗ്നപാദയായി ഓടി ആദ്യ നേട്ടം കൊയ്തു; ഇല്ലായ്മയോടു പടവെട്ടി ട്രാക്കിൽ മിന്നൽ പോരാട്ടം കാഴ്ച്ച വച്ച വേഗതയുടെ 'ചിത്രശലഭത്തിന്' രാജ്യത്തിന്റെ നിറകയ്യടി; ജോലിയെന്ന സ്വപ്നം റെയിൽവേയിലെ ക്ലാർക്ക് എന്ന പദവി വഴി സ്വന്തമായെങ്കിലും തന്നെ വളർത്തിയ ട്രാക്കിനെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു; ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കം സ്വന്തമാക്കിയ പി.യു ചിത്രയെന്ന പടക്കുതിര ഇനിയും കുതിക്കും
മറുനാടൻ ഡെസ്ക്
ദോഹ: വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ട്രാക്കിൽ വേഗതയുടെ അഗ്നിയായി ജ്വലിച്ചപ്പോൾ മലയാളക്കരയിൽ നിന്നും ഭാരതത്തിന്റെ അഭിമാനമായി മാറിയ പി.യു ചിത്രയെന്ന മിടുമിടുക്കി ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കമാണ് നേടിയത്. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ 4.14.56 സെക്കണ്ടിൽ ഫിനിഷ് ചെയ്ത ചിത്ര ഒന്നാം സ്ഥാനം കരങ്ങളിൽ ഉയർത്തി ഇന്ത്യയ്ക്കായി ഒരു സ്വർണ മെഡൽ കൂടി നേടിയിരിക്കുന്നു. അവസാന മുന്നൂറ് മീറ്ററിലെ കുതിപ്പ് വഴി ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വർണം നേടിയ ചിത്രയ്ക്ക് ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4: 13:58 സെക്കണ്ട് എന്ന റെക്കോർഡ് ആവർത്തിക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമായിരുന്നു ഒരു ചെറിയ കുറവ്.
എന്നാൽ പോരാട്ട വീര്യത്തിന്റെ തീച്ചൂളയിൽ ചിത്ര നേടിയെടുത്ത സ്വർണത്തിന് ചെങ്കനലിന്റെ തിളക്കമുണ്ട്. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വർണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കൻഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ചിത്രയെന്ന കൊച്ചുമിടുക്കിയുടെ ജീവിതം തന്നെ നോക്കിയാൽ നിലനിൽപിനായുള്ള ഓട്ടമായിരുന്നു ഓരോ ദിനവും താരം നടത്തിയിരുന്നത്.
പതിനൊന്ന് വർഷം മുൻപാണ് ചിത്രയെന്ന ട്രാക്കിലെ മിന്നൽ പിണരിനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 2008 നവംബർ 27ന് മുട്ടികുളങ്ങര കെ.എ.പി മൈതാനത്ത് നടന്ന റവന്യു ജില്ലാ സ്കൂൾ മീറ്റിലാണ് മുണ്ടൂർ സ്കൂളിലെ വിദ്യാർത്ഥിനിയായ ആ പെൺകുട്ടി ട്രാക്കിൽ വിസ്മയം തീർത്തത്. 1500 മീറ്ററിൽ പറളിയുടെ അന്തർദേശീയ താരം വി.വി ശോഭയെ വിസ്മയിപ്പിക്കുന്ന വേഗം കൊണ്ട് തോൽപിച്ച ആ നാലരയടി ഉയരക്കാരിക്ക് നിറ കണ്ണുകളോടെ അന്ന് മലയാളക്കര കൈയടി നൽകി. 3000 മീറ്ററിലും 800 മീറ്ററിലും വിജയം കൊയ്ത ശോഭ അന്ന് 1500 മീറ്റർ മത്സരത്തിന്റെ ആദ്യ ലാപിലും മുന്നിലായിരുന്നു. എന്നാൽ രണ്ടാം ലാപു മുതൽ വീറോടെ മുന്നേറിയ ആ മെലിഞ്ഞ പെൺകുട്ടിയെ കാണികൾ ശ്രദ്ധിക്കാൻ തുടങ്ങിയ സെക്കണ്ട് മുതലുള്ള കരഘോഷങ്ങൾ അവളുടെ മുന്നേറ്റത്തിന് ഇന്ധനമായി മാറി.
ട്രാക്കിൽ മിന്നൽപിണരിനെ തോൽപിക്കുന്ന വേഗത്തിൽ അവൾ പാഞ്ഞു. മുന്നിലുള്ളത് മത്സരമല്ല താൻ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ജീവിതമാണ് എന്ന ചിന്തയിൽ പാഞ്ഞ ചിത്ര തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച വിജയ നിമിഷത്തെ അന്ന് സൃഷ്ടിച്ചെടുത്തു. വെറും 21 കിലോ മാത്രം ഭാരമുണ്ടായിരുന്ന ആ 22കാരിക്ക് സ്പൈക്ക് ധരിക്കാൻ സാധിച്ചിരുന്നില്ല. നഗ്നപാദയായി ഓടിയ ആ പാച്ചിൽ വെറുതേയായില്ല. കായിക ലോകത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആ ചിത്രശലഭം പറന്നുയരുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിന് മുൻപ് ചിത്രയെ വാർത്തകളിൽ നിറച്ച മത്സരമായിരുന്നു 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക്ക് മീറ്റ്.
മത്സരത്തിന്റെ ആരംഭം മുതൽ അഞ്ചാമതായിരുന്ന ചിത്ര മത്സരം അവസാനിക്കാൻ 200 മീറ്റർ മാത്രം ദൂരം മുന്നിൽ നിന്ന വേളയിൽ മിന്നൽ പിണർ തോൽക്കുന്ന വേഗതയിൽ ട്രാക്കിൽ പാഞ്ഞു. രണ്ടാമത്തെ രാജ്യാന്തര സ്വർണം നേടി ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിന് യോഗ്യത നേടിയ ആ വിജയ നിമിഷം ഇന്നും കായിക പ്രേമികൾ മറന്നിട്ടില്ല. ബഹ്റൈനിന്റെയും ചൈനയുടേയും താരങ്ങളുടെ വരെ വേഗതയെ നിമിഷ നേരം കൊണ്ട് തോൽപിച്ച് മുന്നേറുന്ന ചിത്രയെന്ന പ്രതിഭ കടന്നു വന്ന വഴി കനലിൽ തീർത്ത പാതയാണ്. മുണ്ടൂർ ഹൈസ്കൂളിൽ തന്റെ കായിക അദ്ധ്യാപകനായിരുന്നു എൻ.എസ് സിജിന്റെ ശിക്ഷണത്തിൽ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചിത്ര 2009 മുതൽ തുടർച്ചയായി അഞ്ചുവർഷം 1,500ൽ സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ ജേതാവാണ് ചിത്ര. 3,000, 5,000 മീറ്ററുകളിലും ജേതാവാണ്.
2013ലെ ഏഷ്യൻ സ്കൂൾ അത്ലറ്റിക്സിൽ 1,500ൽ സ്വർണം, രണ്ടുതവണ അന്തർ സർവകലാശാലാ മീറ്റിൽ ജേതാവ്, കഴിഞ്ഞ സാഫ് ഗെയിംസിൽ സ്വർണം. ഏഷ്യൻ അത്ലറ്റിക് മീറ്റിൽ തന്റെ ഏറ്റവുംമികച്ച സമയവുമായി (4മിനിറ്റ് 17.92 സെക്കൻഡ്) സ്വർണവും നേടി. ചിത്രയുടെ വീട്ടിലേക്ക് നടപ്പുവഴി മാത്രമുള്ളപ്പോഴാണ് യു.പി.യിൽ നടന്ന ദേശീയസ്കൂൾ മീറ്റിൽ മികച്ചതാരത്തിനുള്ള നാനോ കാർ ലഭിക്കുന്നത്. കാർ നാട്ടിലെത്തുന്നതിനുമുമ്പേ നാട്ടുകാർചേർന്ന് അതിവേഗം റോഡ് നിർമ്മിച്ചിരുന്നു. സ്ഥലം എംഎൽഎ.യായ വി എസ്. അച്യുതാനന്ദൻ റോഡിന് പണവും അനുവദിച്ചിരുന്നു.
കൂലിപ്പണിയെടുത്ത് തന്നെ പോറ്റി വളർത്തിയ അച്ഛനമ്മമാർ
വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴും ചിത്ര ഇപ്പോഴും സ്മരിക്കുന്നത് തന്റെ അച്ഛനമ്മമാരുടെ കഷ്ടപ്പാടാണ്. വിജയത്തിന്റെ കൊടുമുടി കീഴടക്കുമ്പോഴും അതിന്റെ തിളക്കം മുഴുവനും അവർക്ക് സമർപ്പിക്കുകയാണ് താരം. പ്രോത്സാഹനത്തോടൊപ്പം മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണ് മകൾക്ക് വേണ്ടതെന്ന തിരിച്ചറിവ് മാതാപിതാക്കളെ ഒരുകാലത്ത് ആശങ്കപ്പെടുത്തിയിരുന്നത് എന്ന കാര്യം നാം മാധ്യമങ്ങളിലൂടെ മുൻപ് നിറകണ്ണുകളോടെ വായിച്ച വാർത്തകളാണ്.
2017ൽ ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ 44 വർഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞപ്പോൾ അതിൽ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്. മകളുടെ മുഖം ടിവിയിൽ തെളിഞ്ഞപ്പോൾ ആ അമ്മയുടെ ഉള്ളു പിടഞ്ഞു. അന്ന് ആ അമ്മയുടെ കരച്ചിലിനൊപ്പം മലയാളക്കരയും തേങ്ങിയിരുന്നു. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ മകൾക്ക് വേണ്ടതെല്ലാം നൽകാൻ മത്സരിച്ചപ്പോൾ ഒഡീഷയിലെ കലിംഗത്തിൽ ഈ പാലക്കാട്ടുകാരി അന്ന് നടത്തിയത് യഥാർത്ഥത്തിൽ കലിംഗ യുദ്ധം തന്നെയായിരുന്നെന്നു വേണം പറയാൻ. ഒന്നും ഇല്ലായ്മയിൽ നിന്നാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി.
1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ സ്വർണ മെഡൽ നേട്ടം ഇതാദ്യമായല്ല. കേരള സംസ്ഥാന സ്കൂൾ കായിക മേളയിലും ദേശിയ സ്കൂൾ കായിക മേളയിലുമായി മുൻപ് ആറ് വട്ടം സ്വർണ മെഡൽ നേടിയിട്ടുണ്ട്. സ്കൂൾ മീറ്റിലെ മികച്ച പ്രകടനത്തിന് യുപി സർക്കാരും കേരള സർക്കാരും നാനോ കാർ സമ്മാനമായി നൽകിയും ചിത്രയെ ആദരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ വസന്തകുമാരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ചിത്ര.
ജോലിയെന്ന സ്വപ്നം പൂവണിഞ്ഞത് റെയിൽവേയിലെ നിയമനത്തിലൂടെ
കായികതാരം പി.യു. ചിത്ര ഇനി റെയിൽവേ ജീവനക്കാരിയായി എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് കേരളം ഏതാനും മാസങ്ങൾക്ക് മുൻപ് കേട്ടത്. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ ഓഫീസിൽ സീനിയർ ക്ലാർക്കായിട്ടായിരുന്നു ചിത്രയുടെ നിയമനം. നിയമനോത്തരവ് ഡി.ആർ.എം. പ്രതാപ് സിങ് ഷമി ചിത്രയ്ക്ക് കൈമാറി. ഇതിനിടെ ഒളിമ്പ്യൻ പ്രീജാ ശ്രീധരൻ അഭിനന്ദനവുമായെത്തിയിരുന്നു.
കേരളത്തിനും രാജ്യത്തിനുംവേണ്ടി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടും ഏറെക്കാലമായി ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സ്കൂൾ അത്ലറ്റിക് മീറ്റിലൂടെ കായികരംഗത്ത് ശ്രദ്ധനേടിയ ചിത്ര പടിപടിയായി അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്നു. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടി.
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ പി യു ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ദോഹയിൽ നാല് മിനിറ്റ് 14.56 സെക്കൻഡിലാണ് മലയാളിതാരം ദൂരം പൂർത്തിയാക്കിയത്. തുടർച്ചയായി രണ്ട് ഏഷ്യൻ മീറ്റുകളിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ചിത്ര. ലോക ചാമ്പ്യൻഷിപ്പിനും ചിത്ര യോഗ്യത നേടി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്