Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്

ഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത  തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ പങ്കുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടിയത്. എന്നാൽ കോടതി പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്കുണ്ട്. ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ് വഴക്കത്തിനാണ് പ്രധാന്യമെന്ന് സ്പീക്കർ ഇന്നലെ സഭയിൽ വ്യക്തമാക്കിയതുമാണ്. അതിനു പിന്നാലെയാണ് ഇന്ന് ചട്ടം ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നത്. ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല. നിരപരാധിയായ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വർണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലെന്ന് വി.ഡി സതീശൻ പറഞ്ഞു.

അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തിൽ നടത്തിയ പ്രതീകാത്മക അടിയന്തിര പ്രമേയ അവതരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശിവശങ്കരന്റെ മൊഴി മുഖ്യമന്ത്രിക്ക് എതിരല്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നാണ് പറയുന്നത്. മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സിപിഎം മറക്കരുത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ തെറ്റായിരുന്നെങ്കിൽ അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് നിയമസഭയിൽ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി സി.ആർ.പി.സി 166 പ്രകാരമുള്ള കുറ്റസമ്മതത്തിനു തുല്യമാണ്. ഇത് തെളിവായി കോടതി പരിഗണിക്കും. മുഖ്യമന്ത്രി യു.എ.ഇ സന്ദർശിക്കുന്നതിനു മുന്നോടിയായി നയതന്ത്ര ചാനൽ വഴി ഒരു പാക്കറ്റ് കൊണ്ടുപോയെന്നാണ് സ്വർണക്കടത്തു പ്രതി സ്വപ്നയുടെ വെളിപ്പെടുത്തൽ. പാക്കറ്റിലുള്ളത് അതിഥികൾക്കുള്ള സമ്മാനമെന്നാണ് പറഞ്ഞത്. എന്നാൽ അത് വിദേശ കറൻസി ആയിരുന്നെന്നാണ് സ്വപ്ന കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്.

സ്വർണക്കടത്തിൽ അന്വേഷണം നടത്തിയ കേന്ദ്ര ഏജൻസികളെ നിരന്തരമായി തടസപ്പെടുത്താൻ സർക്കാർ ശ്രമിച്ചിരുന്നു. ആദ്യം ബാലാവകാശ കമ്മിഷനെ ഉപയോഗിച്ചു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ഉപയോഗിച്ചു. പിന്നാലെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുപ്പിക്കുകയും ജഡീഷ്യൽ കമ്മിഷനെ നിയോഗിക്കുകയും ചെയ്തും. കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. രഹസ്യങ്ങൾ ഒളിച്ചുവയ്ക്കാനായി എല്ലാ മാർഗങ്ങളും ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP