റിയാസിന്റെ മുകളിലേക്ക് വളരാൻ 'ഷംസീറിനെ' അനുവദിക്കില്ലേ? ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി ''അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ?'' എന്ന് മുഖ്യമന്ത്രി ചോദിച്ചത് രണ്ടു തവണ; ഷംസീറിനെ പിണറായി വിരട്ടിയോ? പ്രതിപക്ഷ ആരോപണം ചർച്ചകളിൽ നിറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷം ഇല്ലാതെയും നിയമസഭ നടത്താമെന്ന മനോഭാവത്തിലേക്കാണോ സർക്കാർ. നിയമസഭയിലെ സംഘർഷങ്ങളിൽ ഞെട്ടുന്നത് പ്രതിപക്ഷമാണ്. സ്പീക്കർ എഎൻ ഷംസീറിന്റെ നിലപാടും അവരെ ഞെട്ടിക്കുന്നു. സഭാ ചട്ടം അനുസരിച്ച് സഭ നടത്തിയ ഷംസീർ പെട്ടെന്ന് പിന്നോട്ട് മാറുന്നു. ജനകീയ സ്പീക്കറെന്ന പേരും വേണ്ടെന്ന് വയ്ക്കുന്നു. സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമായി കരുതുന്ന ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസുകൾക്ക് ഈ സഭാ സമ്മേളനത്തിൽ 4 തവണ അവതരണാനുമതി നിഷേധിച്ചു. എല്ലാം നിർണ്ണായക വിഷയങ്ങൾ. ഇതിന് പിന്നിൽ പ്രതിപക്ഷം സംശയിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലാണ്.
പ്രതിപക്ഷത്തോട് അനുഭാവത്തോടെ ഇടപെട്ടിരുന്ന സ്പീക്കർ എ.എൻ.ഷംസീർ നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ ശാസനയ്ക്കു ശേഷമെന്ന് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ സമ്മേളനത്തിനിടെ മുൻ സ്പീക്കറായ മന്ത്രി എം.ബി.രാജേഷിന്റെ പ്രസംഗം നീണ്ടപ്പോൾ ചുരുക്കാൻ സ്പീക്കർ എ.എൻ.ഷംസീറിന്റെ കർശന ഇടപെടൽ ഉണ്ടായി. ഡിസംബർ 13 ന് സർവകലാശാലാ ബിൽ ചർച്ചയ്ക്കിടെ എൽഡിഎഫിലെ കെ.ടി.ജലീലിന്റെ പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. ഫെബ്രുവരി 7ന് നിയമസഭയിൽ സത്യഗ്രഹമിരുന്ന പ്രതിപക്ഷ എംഎൽഎമാരെ സന്ദർശിച്ച് അവർക്കൊപ്പം സമയം ചെലവിട്ട് സ്പീക്കർ. അതേ ദിവസം നിയമസഭാ സമ്മേളനം നടക്കുമ്പോൾ വാട്ടർ ചാർജ് കൂട്ടി ഉത്തരവിറക്കിയതിന് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങും എത്തി.
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചപ്പോൾ സ്പീക്കർ: ''ഭരണപക്ഷം മിണ്ടാതിരിക്കണം. മര്യാദ കാണിക്കണം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്നതാണ്'. പിന്നീട് ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി 2 തവണ മുഖ്യമന്ത്രി: ''അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ?''. അതിന് ശേഷമാണ് സ്പീക്കറുടെ മനസ്സ് മാറിയത്. അതിന് ശേഷം മുഖ്യമന്ത്രി അതിശക്തമായി സ്പീക്കറെ നിയന്ത്രിക്കുന്നുവെന്നാണ് പ്രതീക്ഷ ആരോപണം. ഇത് മനസ്സിലാക്കിയാണ് മന്ത്രി മുഹമ്മദ് റിയാസിനെ കൂടി ചേർത്തുള്ള പ്രതിപക്ഷ ആരോപണം.
മാർച്ച് 1 ന് ഐജിഎസ്ടി പിരിവ് സംബന്ധിച്ച റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. മുഖ്യമന്ത്രി ഭയപ്പെടുത്തിയതിനാലാണ് സ്പീക്കറിൽ ഈ മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. മാർച്ച് 3ന് തുടർച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളി. പിന്നീട് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടന്റെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് സ്പീക്കർ നീക്കി. മാർച്ച് 14ന് കൊച്ചി കോർപറേഷനിൽ യുഡിഎഫ് അംഗങ്ങളെ പൂട്ടിയിട്ട സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടിസ് തള്ളി. പ്രതിഷേധിച്ചപ്പോൾ: ''ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കും.''. ഇത് സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകളായി.
തർക്കങ്ങളുടെ പേരിൽ സഭ പ്രക്ഷുബ്ധമാകുമ്പോൾ തൽക്കാലത്തേക്കു നിർത്തിവച്ച് ഭരണപ്രതിപക്ഷ നേതാക്കളെ ചേംബറിൽ വിളിച്ച് ഒത്തുതീർപ്പിനു സ്പീക്കർ ശ്രമിക്കുന്ന മുൻകാലരീതി ഈ സഭാ സമ്മേളനത്തിലുണ്ടായില്ല. പ്രതിപക്ഷത്തെ കേൾക്കാനില്ലെന്ന മനോഭാവമാണ് ഇതുവഴി സർക്കാർ വ്യക്തമാക്കിയത് ഇന്ന് സ്പീക്കർ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ സ്പീക്കറുടെ നിലപാടുകൾ നിർണ്ണായകമാകും. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും അവരെ കൂടുതൽ പ്രകോപിപ്പിക്കാനും ഭരണപക്ഷം നേരിട്ടു മുതിരുന്ന കാഴ്ചയും ഈ സമ്മേളന കാലത്ത് കണ്ടു കഴിഞ്ഞു.
ഇതിനിടെയാണ് നിയമസഭാ മന്ദിരത്തിലെ സംഘർഷത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിക്കാനുള്ള തീരുമാനം. സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് തീരുമാനം. നിയമസഭയിൽ നടന്ന പ്രതിഷേധത്തിൽ പൊലീസിൽ പരാതി നൽകുന്നതിൽ തീരുമാനമായില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിനാൽ ഇന്ന് ചേരേണ്ട കാര്യോപദേശക സമിതി യോഗം നടന്നില്ല. നിയമസഭ പിരിഞ്ഞതിന് ശേഷം സ്പീക്കറുടെ ചേംബറിൽ മുഖ്യമന്ത്രി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പെടെ എട്ട് നിയമസഭാ ജീവനക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഴഞ്ഞുവീണ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും ചികിത്സയിലാണ്. സനീഷ് കുമാറിനെ കാണുന്നതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജനറൽ ആശുപത്രിയിലെത്തിയിരുന്നു. കെകെ രമ എംഎൽഎയയ്ക്കും പരിക്കേറ്റിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍