'ലോക്കപ്പിനുള്ളിലിട്ട് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കില്ല' ;പീരുമേട് സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരെങ്കിൽ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; 'വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിലെ എല്ലാ പ്രതികളും പൊലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്'; പിണറായിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പീരുമേട്ടിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. ആളുകളെ ലോക്കപ്പിനുള്ളിൽ വെച്ച് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനേയും സംരക്ഷിക്കില്ലെന്നും അത്തരം ഉദ്യോഗസ്ഥർ സർവീസിലുണ്ടാകില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് പിണറായി വിജയൻ. സംഭവത്തിൽ കേസ് ദുർബലമാക്കുവാൻ ശ്രമം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്റെ അടിയന്ത്ര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ഇടുക്കി എസ്പിക്ക് നേരെ കൃത്യമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിക്കാഞ്ഞതിൽ പ്രതിഷേധിച്ച് സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്നും വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിലെ എല്ലാ പ്രതികളും ഇപ്പോൾ പൊലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വരാപ്പുഴ കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥാനകയറ്റം നൽകി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി താങ്കൾ നിയമിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമാർ തീരെ അവശനായിരുന്നെന്നു സഹതടവുകാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവശനായിട്ടും എന്തുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതെന്നു മനസിലാകുന്നില്ല. 19, 20 തീയതികളിൽ കുമാറിനെ പീരുമേട്ടിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുവന്നിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്രയും ദൂരം യാത്ര ചെയ്ത് കോട്ടയത്തുകൊണ്ടുവന്നതെന്ന് മനസിലാകുന്നില്ല. കോട്ടയത്ത് അഡ്മിറ്റ് ചെയ്യാനും ഉദ്യോഗസ്ഥർ തയാറായില്ല. 21ന് രാവിലെയാണ് കുമാർ മരിക്കുന്നത്.
എറണാകുളം റേഞ്ച് ഐജിയാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയായശേഷം തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാരെ ആരെയും സർക്കാർ സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തിൽ വിട്ടുവീഴ്ച ഇല്ല. ദിവസങ്ങളോളം കുമാർ കസ്റ്റഡിയിൽ കഴിഞ്ഞ കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരിക്കണം. അക്കാര്യവും അന്വേഷിക്കും. ഉദ്യോഗസ്ഥരെ ന്യായീകരിക്കേണ്ട കാര്യം സർക്കാരിനില്ല. ജനങ്ങളെ തല്ലിക്കൊല്ലുന്നവർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടുകാരാണ് കുമാറിനെ മർദിച്ചതെന്നു വരുത്തിത്തീർത്ത് കേസ് ദുർബലമാക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നു വി.ഡി.സതീശൻ ആരോപിച്ചു. കുമാറിനൊപ്പം പൊലീസ് പിടികൂടിയ ശാലിനി, മഞ്ചു എന്നിവരെ പൊലീസ് പിറ്റേദിവസം റിമാൻഡ് ചെയ്തു. എന്നാൽ കുമാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. നാട്ടുകാരാണ് കുമാറിനെ മർദിച്ചതെങ്കിൽ കസ്റ്റഡിയിൽ എടുക്കുമ്പോൾതന്നെ നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
നാട്ടുകാർ കുമാറിനെ മർദിച്ചതായി പഞ്ചായത്ത് അംഗം ആലീസ് തോമസ് എസ്പിക്കു പരാതി നൽകിയത് ഫാക്സിലാണ്. കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവർ പരാതി നൽകിയത്. ഇതിൽ ദുരൂഹതയുണ്ട്. 1000 രൂപ നൽകിയാൽ ഒരു ലക്ഷം രൂപ വായ്പ ലഭിക്കുമെന്നു വാഗ്ദാനം നൽകിയാണ് ജനങ്ങളിൽനിന്ന് കുമാർ പണം വാങ്ങിയത്. പട്ടം കോളനി സഹകരണ സംഘത്തിലാണ് കുമാർ പൈസ നിക്ഷേപിച്ചിരുന്നത്. എല്ലാ ദിവസവും വൈകിട്ട് പണം പിൻവലിച്ചിരുന്നു. ഭരണസമിതി അറിയാതെ ഇതു നടക്കില്ല. സിപിഎം നേതാവ് നേതൃത്വം നൽകുന്ന സഹകരണ ബാങ്കാണിത്.
പണത്തട്ടിപ്പ് പുറത്തുകൊണ്ടുവരാനല്ല, പണം തട്ടിയെടുക്കാനാണ് നെടുങ്കണ്ടം പൊലീസ് ശ്രമിച്ചത്. ഇതേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുൻപ് ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ മുറിയിലുണ്ടായിരുന്ന 2 ലക്ഷം രൂപ അടിച്ചു മാറ്റിയിരുന്നു. ആത്മഹത്യ ചെയ്ത ആളിന്റെ മകൻ പരാതിപ്പെട്ടപ്പോൾ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയപ്പോഴാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഇപ്പോൾ ക്രൈം ബ്രാഞ്ച് സംഘത്തിലുള്ള ഡിവൈഎസ്പി പണത്തട്ടിപ്പു കേസിൽ നടപടി നേരിട്ടയാളാണെന്നു വി.ഡി.സതീശൻ ആരോപിച്ചു.
ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ആത്മഹത്യ ചെയ്തവരുടേയും പോക്കറ്റിലെ പണത്തിലാണ് പൊലീസിന്റെ കണ്ണ്. ആർക്കും നിയന്ത്രണമില്ലാത്ത പൊലീസ് നയമാണ് ഇതിനെല്ലാം കാരണം. ഇങ്ങനെ പോയാൽ ആശുപത്രികളിൽ 'ടോർച്ചർ മെഡിസിൻ' എന്ന ശാഖ തുടങ്ങേണ്ടിവരും. മന്ത്രി എം.എം.മണി മുൻപ് 1,2,3.. പറഞ്ഞു പാർട്ടി കൊന്നവരെ പറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതിൽ നാലാമത്തെ ആളാണോ കുമാറെന്നു വ്യക്തമാക്കണം. ഉന്നത ഉദ്യോഗസ്ഥർ അറിയാതെ കസ്റ്റഡി മരണം നടക്കില്ല. നരനായാട്ട് നടത്തുകയാണ് ഇടുക്കി എസ്പിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല; വി ഡി സതീശൻ;
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍