ഇരുപത് മന്ത്രിമാർക്കുമായി 480 പേഴ്സണൽ സ്റ്റാഫുകൾ! ചെലവിടുന്നത് പ്രതിമാസം 2 കോടി രൂപ; കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകവയ്ക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു; എത്ര കാറുകൾ ഉണ്ടെന്ന് പ്രതിപക്ഷം തുടർച്ചയായി നാലുവർഷം ചോദിച്ചിട്ടും മറുപടിയില്ല; മന്ത്രിമാരുടെ ഇടക്കിടെയുള്ള വിദേശയാത്രകളും ഇരട്ടി ബാധ്യത; പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോഴും ചർച്ച ധൂർത്തിനെ ചൊല്ലി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഡോ: ടിഎം തോമസ് ഐസക് വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഏവരും ഒരു പോലെ ഉറ്റു നോക്കുന്ന ബജറ്റ് കൂടിയാണ് ഇത്. ഇതിനിടയിൽ കേന്ദ്രം കേരളത്തിന്റെ വിഹിതം കൂടി വെട്ടികുറച്ചതും കേരളത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ട്.അതിനാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാനായിട്ടുള്ള പദ്ധതികൾ ഈ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുമെന്നുതന്നെയാണ് റിപ്പോർട്ടുകൾ .
സംസ്ഥാന ബജറ്റ് സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിമാരുടെയും വകുപ്പുകളുടെയും ധൂർത്തുകളെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചെലവിന് ഒരു നിയന്ത്രണവുമില്ലാതെയാണ് പല വകുപ്പുകളും പെരുമാറുന്നത് എന്നാണ് പൊതുവെ ഉള്ള ആക്ഷേപം. ഇത് കൂടാതെ കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകുപ്പുകൾ അത് വകവെക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു എന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തെ നിയമസഭാ സമ്മേളനങ്ങളിലും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ഒരു ചോദ്യമാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്നത്. എന്നാൽ നാളിതുവരെ ഇതിന്റെ ഉത്തരം കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനു പകരം വിവരം ശേഖരിച്ചുവരുന്നു എന്ന ഉത്തരം മാത്രമാണ് കൊടുക്കാൻ കഴിയുന്നത്.
എണ്ണി തീരാത്ത അത്രയും വാഹനങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ മറു ചോദ്യം.
സർക്കാർ നാലു വർഷം തികയ്ക്കാൻ ഇനി തൊണ്ണൂറു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഇരുപത് മന്ത്രിമാർക്കുമായി നാനൂറ്റി എൺപതു പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. പേഴ്സണൽ സ്റ്റാഫുകൾക്ക് മാത്രമായി ഖജനാവിൽ നിന്ന് പ്രതിമാസം 2 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചുരുക്കത്തിൽ ധൂർത്തിന്റെ കുത്തരങ്ങു ആകുകയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം. ഇതിന്റെ പ്രധാന കാരണം വേണ്ടപ്പെട്ടവരെ കുത്തിത്തിരുകാനുള്ള മത്സരമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് വഴിവെച്ചിരിക്കുന്നത് എന്നതാണ്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചിരിക്കുന്നത്. ഇരുപത്തിയാറു പേർ. ഏറ്റവും കുറവ് പേഴ്സണൽസ്റ്റാഫുകൾ ഉള്ളത് വൈദ്യുതവകുപ്പു മന്ത്രി എം എം മണിയാണ് ഇരുപതു പേരാണ് മണിയാശാന് ഉള്ളത്.
ഇതിനിടയിൽ ചില വകുപ്പുകൾ അനാവശ്യ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നുവെങ്കിലും എത്ര തസ്തികകൾ ഒഴിവാക്കേണ്ടി വരും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും വകുപ്പുകൾക്ക് ഇല്ല. ഉദാഹരണമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കേരളത്തിലെ പതിനാലു ജില്ലകളിലും ഡെപ്യൂട്ടി കളക്ടർമാരെ നിയമിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നപ്പോൾ, തസ്തിക ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്ന പണി
ഇല്ലാതിരുന്ന ഡെപ്യൂട്ടി കളക്ടർമാരെ ദുരന്തനിവാരണ ചുമതല ഏൽപ്പിച്ചിരിക്കയാണ സർക്കാർ ചെയ്തത്. ചുരുക്കത്തിൽ തസ്തിക ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്നു എങ്കിലും അത് നിലനിർത്തേണ്ട അവസ്ഥയാണ് സർക്കാരിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇത് കൂടാതെ മന്ത്രിമാരും വകുപ്പ് മേധാവികളും അടിക്കടി വിദേശയാത്രകൾ നടത്തുകയും ചെയ്യുന്നതു സർക്കാരിന്ഇരട്ടി ബാധ്യതയാണ് വരുത്തി വെക്കുന്നത്; എന്നാൽ ഈകാര്യത്തിൽ നിയന്ത്രണമേർപ്പെടുത്തേണ്ട ധനമന്ത്രി മൗനം ഭജിക്കുകയാണ് എന്ന ആക്ഷേപവും ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവില 10 % ശതമാനം വർധിപ്പിച്ചിട്ടും രെജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിഇനത്തിലും വരുമാനവളർച്ച ഉണ്ടായിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം തകർന്നടിഞ്ഞ റിയൽ എസ്റ്റേറ്റ്മേഖല ഇനിയുംഉണർന്നിട്ടില്ല കൂടാതെകഴിഞ്ഞരണ്ടു വർഷത്തെപ്രളയവും റിയൽ എസ്റ്റേറ്റ് മേഖലയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ന്യായവിലവർധിപ്പിക്കുന്നതു മേഖലയെ ഒന്ന് കൂടിക്ഷീണിപ്പിക്കും. അതിനാൽ ഈ മേഖല കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാകും എന്ന് സാരം.
പുതിയ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുമ്പോൾ കഴിഞ്ഞ ബഡ്ജറ്റിൽ നീക്കി വെച്ച പദ്ധതി വിഹിതത്തിൽ 55 % ശതമാനം മാത്രമാണ് സർക്കാരിന് ചിലവഴിക്കാൻ സാധിച്ചത്. അതായത് 39 ,982 കോടിരൂപയുടെ പദ്ധതികളിൽ 21 , 880 കോടിരൂപയാണ് സർക്കാർ ചിലവഴിച്ചത് ബാക്കിയുള്ള 17 , 902 കോടിരൂപയും ചിലവഴിച്ചില്ല. ഇതിൽ 30 % വെട്ടികുറയ്ക്കുന്നു എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചുരുക്കത്തിൽ പദ്ധതികൾ ഒന്നും ഇനി നടപ്പാകില്ല എന്ന് സാരം. ധൂർത്തിന്റെയും പ്രതിസന്ധിയുടെയും ഇടയിൽ നിന്ന് വെള്ളിയാഴ്ച്ച ധനമന്ത്രി അവതരിപ്പിക്കുന്ന സമ്പൂർണ ബഡ്ജറ്റിൽ പദ്ധതി വിഹിതത്തിൽ വൻ കുറവ് ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍