ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ച വീടെത്ര? വെറും 3,724 വീടുകളെന്ന പച്ചക്കള്ളം പറഞ്ഞ് മന്ത്രി എം വി ഗോവിന്ദൻ; തെളിവ് സഹിതം പ്രതിപക്ഷ നേതാവ് വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശകു മൂലമെന്ന് മന്ത്രി; ഭരണപക്ഷത്തിന്റെ കള്ളക്കണക്കുകൾ പൊളിച്ച് സഭയിൽ വീണ്ടും സ്റ്റാറായി സതീശൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഏറെ കൊട്ടിദ്ഘോഷിക്കപ്പെട്ടതാണ് ലൈഫ് പദ്ധതിയെ കുറിച്ച്. വലിയ വാഗ്ദാനങ്ങളായിരുന്നു പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. എന്നാൽ, ഈ പദ്ധതിയുടെ നേട്ടത്തിനായി ഉമ്മൻ ചാണ്ടി സർക്കാറിന്റെ നേട്ടങ്ങളെ തള്ളിപ്പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരുന്നത്. ഇത്തരമൊരു നീക്കത്തെ തള്ളിപ്പറഞ്ഞു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശിൻ ഇന്നലെ സഭയിൽ ശോഭിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഭവന രഹിതർക്കായി നിർമ്മിച്ച വീടുകളുടെ എണ്ണത്തെച്ചൊല്ലി നിയമസഭയിൽ തർക്കം. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു സഭയിൽ അന്നത്തെ മുഖ്യമന്ത്രി നൽകിയ കണക്കനുസരിച്ച് 3,724 വീടുകൾ മാത്രമാണു വിവിധ ഭവന പദ്ധതികൾ വഴി പൂർത്തിയാക്കിയതെന്നു മന്ത്രി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടിയതു പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
സഭയിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. എന്നാൽ വാദത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദ്യം ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ 2011 മുതൽ 2016 വരെ 4.34 ലക്ഷം വീടുകളാണു നിർമ്മിച്ചു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 2017 ൽ അന്നത്തെ തദ്ദേശ മന്ത്രി കെ.ടി.ജലീൽ സഭയിൽ നൽകിയ ഉത്തരത്തിൽ ഇതു വ്യക്തമാണ്. ഇന്ദിരാ ആവാസ് യോജന വഴി 2.74 ലക്ഷവും ഫിഷറീസ് വകുപ്പ് പദ്ധതി പ്രകാരം 19,000 വീടും പൂർത്തിയാക്കി. പട്ടിക വിഭാഗ പദ്ധതികളിൽ അടക്കമാണു മറ്റു വീടുകൾ പൂർത്തിയാക്കിയതെന്നും സതീശൻ പറഞ്ഞു.
ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒമ്പതു ലക്ഷം അപേക്ഷകരിൽ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വർഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് ലക്ഷക്കണക്കിന് ഭവനരഹിതർക്കുണ്ടായ ആശങ്ക ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗം പി.കെ ബഷീർ നൽകിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി എം.വി ഗോവിന്ദൻ കള്ളക്കണക്കുകൾ നിരത്തിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 3074 വീടുകൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളന്ന് പഴയൊരു നിയമസഭാ രേഖ മുൻ നിർത്തി പറഞ്ഞാണ് മന്ത്രി സഭയിൽ രാഷ്ട്രീയ നാടകം കളിച്ചത്. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് ഇതേ ചോദ്യത്തിന് മന്ത്രി കെ.ടി ജലീൽ നൽകിയ മറുപടിയുടെ പകർപ്പ് സഭയിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം തിരിച്ചടിച്ചു.
ആ മറുപടിയിൽ 2011 മുതൽ 2016 വരെ 4,34,0000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മിച്ചു നൽകിയതിന്റെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് വിവരിച്ചു. അതേസമയം, ആസൂത്രണ ബോർഡിന്റെ കണക്കിലെ പിശകാണ് അത്തരമൊരു രേഖയ്ക്ക് ആധാരമായതെന്ന് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദൻ ഉരുണ്ടു കളിക്കാൻ ശ്രമിച്ചെങ്കിലും നിയമസഭാ രേഖയുടെ ആധികാരികത ഉറക്കെപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് മന്ത്രിയുടെ വായടച്ചു. അഞ്ചുവർഷത്തിനിടെ അഞ്ചുലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് അവകാശപ്പെട്ട പിണറായി സർക്കാർ ഇതുവരെ നൽകിയ വീടുകളുടെ എണ്ണവും യുഡിഎഫ് സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളുടെ യഥാർത്ഥ കണക്കുകളും പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ഇതോടെ ഭരണപക്ഷം സമ്പൂർണമായി പ്രതിരോധത്തിലായി. അച്ചടിപ്പിശകാണ് സംഭവിച്ചതെന്നാണ് എം വി ഗോവിന്ദൻ സഭയിൽ പറഞ്ഞത്. ഒടുവിൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
കേരളം ഭരിക്കുന്ന ഇ.എം.എസിന്റെ പാർട്ടി അധികാര വികേന്ദ്രീകരണം എന്ന ആശയത്തെ അട്ടിമറിച്ച് കേന്ദ്രീകരണത്തിലേക്ക് മാറിയെന്ന് നോട്ടീസ് അവതരിപ്പിച്ച പി.കെ ബഷീർ പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ വഴി നടപ്പാക്കിയ വീട് നിർമ്മാണം ലൈഫ് എന്ന് പേരിട്ട് സർക്കാർ സ്വന്തമാക്കി മേനി നടിക്കുകയാണ്. 2020 ആകുമ്പോഴേക്കും സംസ്ഥാനത്ത് ഭവന രഹിതരുണ്ടാവില്ലെന്നാണ് അധികാരത്തിലേറിയപ്പോൾ പിണറായി വിജയൻ പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ രണ്ടര ലക്ഷത്തോളം വീടുകൾ പോലും നൽകാനായില്ലെന്ന് പി.കെ ബഷീർ കുറ്റപ്പെടുത്തി. നേരത്തെ ത്രിതല പഞ്ചായത്തുകളും പട്ടികജാതി, വർഗ വകുപ്പും ഫിഷറീസ് വകുപ്പുമൊക്കെ നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണം ചേർത്താണ് സർക്കാർ ലൈഫ് മിഷൻ വീടുകളുടെ കണക്ക് ഒപ്പിക്കുന്നത്. ഇപ്പോൾ പദ്ധതി സ്തംഭനത്തിലാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി അപേക്ഷ ക്ഷണിച്ചിട്ട് 17 മാസം കഴിഞ്ഞിട്ടും നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. ജില്ലാ തലത്തിൽ യോഗങ്ങളോ മോണിറ്ററിങ് കമ്മിറ്റികളോ ചേരുന്നുപോലുമില്ലെന്ന് ബഷീർ കുറ്റപ്പെടുത്തി. ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും പരിശീലനം നൽകാനൊരുങ്ങുകയാണ് സർക്കാർ. അതുവഴി അനാവശ്യ ചെലവുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ മുഖ്യമന്ത്രിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം ക്ലാസ് എടുക്കുന്ന എം.വി ഗോവിന്ദൻ ലൈഫ് മിഷൻ പദ്ധതി സ്തംഭിച്ചത് കാര്യ കാരണ സഹിതം സൂക്ഷ്മമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് മറുപടി നൽകിയ മന്ത്രി എംവി ഗോവിന്ദൻ, ലൈഫ് മിഷൻ ഭവന പദ്ധതിയുടെ പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് സഭയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കാരണമാണ് പദ്ധതി വൈകിയതെന്നും അർഹരായവർക്കെല്ലാം വീട് നൽകുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍