'ഇതിലും വലിയ പ്രതിഷേധം താൻ കണ്ടിട്ടുണ്ട്'; നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ നിയമസഭയിൽ തന്നെ തടഞ്ഞ പ്രതിപക്ഷത്തെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണറുമായി നേരിട്ട് കൊമ്പുകോർത്ത പ്രതിപക്ഷം നയപ്രസംഗത്തിൽ വിയോജിപ്പോടെ 18ാം ഖണ്ഡിക ഗവർണർ വായിച്ചതോടെ അമ്പരന്നു പോയത് പ്രതിപക്ഷം; കൈയടിച്ചു സ്വീകരിച്ചു ഭരണപക്ഷവും; ഗവർണറുടെ വിയോജനാ പ്രസ്താവന സഭാ രേഖകളിൽ സ്ഥാനം പിടിക്കുമോ എന്ന കാര്യത്തിൽ തീരുമാനം സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈക്കൊള്ളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഇതിലും വലിയ പ്രതിഷേധം താൻ കണ്ടിട്ടുണ്ട്'-നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ശേഷം നിയമസഭയിൽ നിന്നും പുറത്തിറങ്ങി പോകുന്ന വേളയിൽ മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. തന്നെ തടഞ്ഞ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രതിപക്ഷത്തെ വിമർശിച്ച് നിയമമന്ത്രി എ കെ ബാലൻ അടക്കമുള്ളവരും രംഗത്തെത്തിയതോടെ ഒടുവിൽ പണി കിട്ടിയത് പ്രതിപക്ഷത്തിനായിരുന്നു.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ബജറ്റ് സമ്മേളനത്തിൽ ഗവർണറുമായി നേരിട്ട് കൊമ്പുകോർത്ത പ്രതിപക്ഷം നയപ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഭാഗം ഗവർണർ വായിച്ചതോടെ അത് ഭരണപക്ഷത്തിന് നേട്ടമായി മാറി. അതേസമയം പ്രതിപക്ഷത്തിന് ക്ഷീണമുണ്ടാക്കുന്ന കാര്യവുമായി മാറി ഇത്. രാവിലെ ചേർന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിൽ ഗവർണർ കയറി വരുമ്പോൾത്തന്നെ തടയാനും പ്രതിഷേധിക്കാനും, അങ്ങനെ പൗരത്വ പ്രതിഷേധത്തിൽ ഒരുപടി മുന്നിൽ യുഡിഎഫാണെന്ന് തെളിയിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ, വിയോജിപ്പോടെ ഈ ഭാഗം വായിക്കുന്നുവെന്ന് ഗവർണർ പറഞ്ഞപ്പോൾ, എൽഡിഎഫും ഗവർണറും ഭായ്- ഭായ് ആണെന്ന് പറഞ്ഞ് വിമർശനം സർക്കാരിനും ഗവർണർക്കുമെതിരെ തിരിച്ചുവിടുകയാണ് ചെന്നിത്തല. മറുപക്ഷത്ത് ഗവർണറെ കൊണ്ട് കേന്ദ്രത്തിനെതിരെ പറയിക്കാൻ സാധിച്ചത് നേട്ടമാക്കി അവതരിപ്പിക്കുകയാണ് ഭരണപക്ഷം.
അതിനിടെ പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാരിനെ രേഖാമൂലം അറിയിക്കുക വഴി ഒരു പോരിനില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്റെ പാതയായിരുന്നു സർക്കാരും സ്വീകരിച്ചത്. ഗവർണർക്കെതിരെ പ്രതിഷേധമില്ലെന്നും, മര്യാദയോടെ തന്നെ സ്വീകരിക്കുമെന്നും, ഭരണപക്ഷവും തീരുമാനിക്കുകയുണ്ടായി. ഗവർണർ വായിക്കാതെ വിട്ടാലും നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ ഈ ഖണ്ഡികയടക്കം തന്നെയാകും സഭാ രേഖകളിൽ സ്ഥാനം പിടിക്കുക. വിയോജിപ്പുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ഈ ഖണ്ഡിക താൻ വായിക്കുകയാണെന്നും, ഇതിനോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്.
വിയോജിപ്പ് രേഖപ്പെടുത്തുന്ന പരാമർശം ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്. തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞ കാര്യം സഭാ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കറോട് ഗവർണർക്ക് ആവശ്യപ്പെടാം. അത് സ്പീക്കറുടെ വിവേചനാധികാരമാണ്. സ്പീക്കർക്ക് ഈ പരാമർശം ഉൾപ്പെടുത്തണോ എന്ന് പരിശോധിച്ച് തീരുമാനിക്കാവുന്നതാണ്.
നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ വിമർശനമുള്ള ഖണ്ഡിക വായിക്കില്ലെന്ന നിലപാട് അവസാനനിമിഷമാണ് ആരിഫ് മുഹമ്മദ് ഖാൻ മാറ്റിയത്. വിവാദ പരാമർശമുള്ള 18ാം ഖണ്ഡിക വായിക്കില്ലെന്ന് സർക്കാരിനെ അറിയിച്ച ഗവർണർ പ്രസംഗം വായിച്ചുതുടങ്ങിയശേഷമാണ് നിലപാട് മാറ്റിയത്. എതിർപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. കൈയടിയോടെയാണ് ഭരണപക്ഷം ഗവർണറുടെ വാക്കുകളെ സ്വീകരിച്ചത്. പൗരത്വം മതാധിഷ്ഠിതമാകരുതെന്നും ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള കാര്യങ്ങളാണ് പതിനെട്ടാം ഖണ്ഡികയിലുള്ളത്. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ശരിവയ്ക്കുന്ന രീതിയിലായിരുന്നു പ്രസംഗം
ആദ്യം എതിർത്ത് നിന്ന ഗവർണർ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അവസാനഘട്ട ഇടപെടലിൽ വഴങ്ങുകയായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചാണെങ്കിലും ഗവർണറെ കൊണ്ട് നയപ്രഖ്യാപനം മുഴുവൻ വായിപ്പിക്കാൻ സാധിച്ചത് സർക്കാരിന് നേട്ടമായി. പ്രസംഗത്തിൽ മാറ്റംവരുത്തണമെന്ന് ഗവർണർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പിന്നോട്ട് പോയിരുന്നില്ല. ഇതിനിടെ നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നും അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
എന്നാൽ പൗരത്വനിയമ ഭേദഗതി കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതാണെന്നും പൗരത്വനിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച രാത്രി മറുപടിയും നൽകി. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്, അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്ന നിലപാടിൽ ഉറച്ച് നിന്ന ഗവർണർ ഇത്തരം പരാമർശങ്ങളുള്ള 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു കണക്കു കൂട്ടിയത്. ഇതിനുമുമ്പും നയപ്രഖ്യാപനത്തിൽ ഗവർണർമാർ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിട്ടിട്ടുണ്ട്. എന്നാൽ ഈ ആകാംക്ഷകൾ നിലനിൽക്കെ തന്റെ എതിർപ്പ് അറിയിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 18-ാം ഖണ്ഡിക മുഴുവൻ വായിച്ചു.
ബജറ്റ് സമ്മേളനത്തിന് തുടക്കംക്കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലെത്തിയ ഗവർണർക്ക് പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധസമരത്തിന് സാക്ഷിയാകേണ്ടിവന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയുടെ ചേർന്ന് സ്വീകരിച്ച് ആനയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബാനറുകവും പ്ലക്കാർഡുമായി പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞു. ഗവർണർക്കെതിരെ ഗോ ബാക്ക് വിളികളും മുദ്രാവാക്യങ്ങളും ഉയർന്നു. പ്രധാന കവാടം കടന്ന് ഗവർണറും സംഘവുമെത്തിയ വഴയിൽ കുത്തിയിരുന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഗവർണർക്ക് പോഡിയത്തിലേക്ക് കടക്കാൻ പറ്റാത്ത സ്ഥിതിയായി. പത്തുമിനുട്ടോളം ഗവർണർക്ക് അവിടെ നിൽക്കേണ്ടിവന്നു.
സ്പീക്കർ, മന്ത്രി എ.കെ. ബാലൻ, മുഖ്യമന്ത്രി എന്നിവർ പ്രതിപക്ഷവുമായി ചർച്ച നടത്തിയെങ്കിലും പിന്മാറാൻ തയാറായില്ല. വാച്ച് ആൻഡ് വാർഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവർണർക്ക് വഴിയൊരുക്കി. തുടർന്ന് പ്രതിപക്ഷ സഭ ബഹിഷ്കരിച്ച് സഭയ്ക്കു പുറത്തെ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനുശേഷമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.
Stories you may Like
- ഗവർണ്ണർ-പിണറായി പോരിന് പുതിയ തലം
- നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചു; ആരിഫ് മുഹമ്മദ് ഖാൻ
- പൂച്ചെണ്ട് നൽകിയ മുഖ്യമന്ത്രിക്ക് കൈകൊടുത്തില്ല, മുഖത്തു നോക്കിയുമില്ല
- ഗവർണർ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
- ദിനേശൻ പുത്തലേത്തിനോട് എംവി ഗോവിന്ദൻ വിശദീകരണം തേടിയെന്ന് റിപ്പോർട്ട്; ഗവർണർ തുടരുമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍