എനിക്ക് അതിവിനയമില്ല; സാമാന്യ ബുദ്ധിയുണ്ട് താനും; മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ബുദ്ധിമോശം എനിക്കില്ല; 'താക്കോലിന്റെ' തിരക്കഥ ഡിഫറന്റാണ്; സിനിമയ്ക്കാകമാനം ഒരുനിഗൂഢതയുണ്ട്; ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രവും കഥാപാത്രവും: രഞ്ജി പണിക്കർ മറുനാടനോട് മനസ് തുറക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ഐ.വി.ശശി-ടി. ദാമോദരൻ കൂട്ടുകെട്ടിന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയവും ശക്തമായ കുട്ടുകെട്ടുകളിലൊന്നായിരുന്നു ഷാജി കൈലാസ്-രൺജി പണിക്കർ ടീമിന്റെ സിനിമകൾ. തലസ്ഥാനം, കമ്മീഷണർ, ഏകലവ്യൻ, കിങ് തുടങ്ങിയ ഒട്ടനവധി തകർപ്പൻ ഹിറ്റുകളാണ് ഈ കുട്ടുകെട്ട് സമ്മാനിച്ചത്. ഇപ്പോൾ ഇതേ ടീമിന് രൂപപരിണാമം സംഭവിച്ചിരിക്കുന്നു.
'താക്കോലിൽ' സംവിധായകൻ ഷാജി കൈലാസ് നിർമ്മാതാവിന്റെ റോളിലാണ്. മലയാള സിനിമ ഇഷ്ടപ്പെട്ട ശക്തനായ തിരക്കഥാകൃത്ത് രൺജി പണിക്കർ അഭിനേതാവിന്റെ റോളിലും. എഴുത്തുകാരനായ കിരൺ പ്രഭാകർ സംവിധായകനായി മാറിയ താക്കോലിൽ ഒരു പ്രധാന റോൾ കയ്യാളുന്നത് രൺജി പണിക്കരാണ്. ക്ലമന്റ് അപ്പാപ്പനെന്നും ക്ലമന്റ് മുതലാളിയെന്നും വിളിക്കപ്പെടുന്ന കുഴിമറ്റത്ത് ക്ലമന്റിനെയാണ് താക്കോലിൽ രൺജി പണിക്കർ അവതരിപ്പിക്കുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങൾ പതുക്കെ പതുക്കെയാണ് സിനിമയിൽ റിവീൽഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടർച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം. ഈ കഥാപാത്രത്തെക്കുറിച്ചും ഈ കഥാപാത്രം ഏറ്റെടുക്കാനുള്ള സാഹചര്യത്തെക്കുറിച്ചും അതിന്റെ മാനറിസങ്ങളെക്കുറിച്ചും തനിക്ക് ഏറെ പ്രിയപ്പെട്ട നെടുമുടി വേണുവുമായുള്ള കോമ്പിനേഷൻ സീനിനെക്കുറിച്ചും തങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചും രൺജി പണിക്കർ സിനി ലൈഫിനോട് സംസാരിക്കുന്നു. അഭിമുഖത്തിലേക്ക്....
മലയാള സിനിമയിൽ ഒരു കാലത്ത് ശക്തമായി നിലനിന്ന ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ട് 'താക്കോൽ' എന്ന സിനിമയിലൂടെ വേറെ രൂപത്തിൽ വരികയാണ്. എന്താണ് താക്കോലിലെ കഥാപാത്രത്തിന്റെ ഒരനുഭവം?
ഈ സിനിമയ്ക്ക് ആകമാനം ഒരു മിസ്റ്ററിയുണ്ട്. ഒരു രഹസ്യാത്മകതയുണ്ട്. അതിന്റെ ഒരു നിഗൂഢതയുണ്ട്. ആ നിഗൂഢതയുടെ ഭാഗമാണ് ഈ കഥാപാത്രം. ഇയാൾ എന്താണ് എന്നതിനെക്കുറിച്ച് പതുക്കെ പതുക്കെയാണ് ഈ സിനിമയിലൂടെ റിവീൽ ചെയ്യുന്നത്. താക്കോലുമായി ബന്ധപ്പെട്ട ഒരു മിസ്റ്ററിയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ നിഗൂഢതയുടെ ഒരു ഭാഗമാണ് ഈ കഥാപാത്രവും. ഇയാളുടെ ചെയ്തികളെ സംബന്ധിച്ച വിശദീകരണങ്ങൾ പതുക്കെ പതുക്കെയാണ് സിനിമയിൽ റിവീൽഡ് ആകുന്നത്. അങ്ങിനെ ഈ നിഗൂഢതയുടെ ചരടിന്റെ തുടർച്ചയാണ് താക്കോലിലെ എന്റെ കഥാപാത്രം.
മികച്ച തിരക്കഥാകൃത്ത് എന്ന രീതിയിൽ താക്കോലിലെ തിരക്കഥയെ എങ്ങിനെ കാണുന്നു?
മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന് അവകാശപ്പെടാനുള്ള ഒരു ബുദ്ധിമോശം എനിക്കില്ല. എന്നെക്കാൾ മികച്ച തിരക്കഥാകൃത്തുക്കളെ കണ്ട ഭാഷയാണ്, ഇപ്പോഴും മികച്ച തിരക്കഥാകൃത്തുക്കൾ ഉള്ള ഭാഷയാണ്. ഞാൻ ചില പ്രത്യേകതരം സിനിമകൾ ചെയ്തു പോയ ഒരാൾ എന്നതിനേക്കാൾ കവിഞ്ഞ ഒരു പ്രസക്തി ഞാൻ അവകാശപ്പെടില്ല. അതെന്റെ അതിവിനയം കൊണ്ടല്ല. എനിക്ക് സാമാന്യം ബുദ്ധിയുള്ളതുകൊണ്ടാണ്. ഈ സിനിമയുടെ തിരക്കഥ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം ഇഷ്ടവും താത്പര്യവും കൗതുകവും തോന്നിച്ചിട്ടുള്ള എഴുത്തുകാരനാണ് കിരൺ.
കിരൺ പലപ്പോഴും എന്റെ അടുക്കൽ കഥകൾ പറഞ്ഞിട്ടുണ്ട്. ഈ കഥകൾക്കൊക്കെ മറ്റാരിലും കേട്ടിട്ടില്ലാത്ത ഒരു തലം, ആ തലത്തിലുള്ള കഥകൾ ആണ് കിരൺ പറഞ്ഞത്. ഈ കഥകൾക്കൊക്കെ വലിയ കൗതുകങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയിലെ ഫുൾ സ്ക്രിപ്റ്റ് വായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കിരൺ ഈ സിനിമയെക്കുറിച്ച് ഒരൊറ്റ വരിയിൽ പറഞ്ഞ ഒരു സംഗ്രഹം എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചു എന്നാണ്. ഈ കഥാപാത്രത്തെക്കുറിച്ചും അതിലേറെ ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ചോദിച്ചറിയാൻ താൽപര്യപ്പെട്ടില്ല.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ കിരൺ എന്നിലുണ്ടാക്കിയ അമിതമായ വിശ്വാസംകൊണ്ടും ഞാൻ അങ്ങിനെ ഒരെഴുത്തുകാരനായി കിരണിനെ വിലയിരുത്തുന്നതുകൊണ്ടുമാണ്. ഞാൻ താക്കോലിന്റെ മുഴുവൻ തിരക്കഥ വായിച്ചിട്ടില്ല. പക്ഷെ ഈ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും പിന്നീടും ഈ സിനിമയെക്കുറിച്ച് ഞാൻ മനസിലാക്കിയിടത്തോളം, ഞാൻ കണ്ട രംഗങ്ങൾ എനിക്ക് വളരെ ഹൃദ്യമായി തോന്നി. വളരെ വ്യത്യസ്തമായ ഒരു സിനിമ എന്ന് പറയുന്ന ഒരു സമ്പ്രദായമുണ്ടെങ്കിൽ പോലും എനിക്ക് ഉറപ്പു തോന്നിയ കാര്യം ഈ സിനിമ വ്യത്യസ്തമായിരിക്കും എന്നാണ്. വളരെ വ്യത്യസ്തവും ഉദ്വേഗജനകവുമായ ഒരു സിനിമ ആയിരിക്കും ഇത്. ഈ തിരക്കഥയുടെ ക്രാഫ്റ്റ് മലയാള സിനിമയിൽ ഞാൻ മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു വഴി തുറക്കൽ ഈ ക്രാഫ്റ്റിലുണ്ട് എന്നും ഞാൻ കരുതുന്നു. ഒരു സിനിമ അതിന്റെ ടോട്ടാലിറ്റിയിൽ വിലയിരുത്തപ്പെടുമ്പോൾ ഈ സിനിമയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. അത് ഈ സിനിമയെ വേറിട്ട് നിർത്തുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്.
ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ ചെയ്തു. അത്തരം കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആ മാനറിസങ്ങൾ ഒന്നും ഇല്ലാത്ത കഥാപാത്രമാണോ ഇത്?
എന്റെ അംശങ്ങൾ തീരെ ആവശ്യമില്ലാത്ത ഒരു സിനിമയാണ്. രൺജി പണിക്കർ എന്ന വ്യക്തിയുടെ ചേഷ്ടകളോ ശരീരഭാഷയോ അല്ലെങ്കിൽ സംഭാഷണ രീതികളോ ഒന്നും തന്നെ ഈ കഥാപാത്രത്തിന് ആവശ്യമില്ല എന്ന് മാത്രമല്ല അതിനൊന്നും പ്രയോഗ സാധ്യതയുമില്ല. ഈ കഥാപാത്രം ആവശ്യപ്പെടുന്നത് വേറൊരുതരം ബോഡി ലാംഗ്വേജ്ജും വേറൊരുതരം അപ്പിയറൻസും വേറൊരുതരം സംഭാഷണ രീതിയും ശബ്ദവും ഒക്കെയാണ്. അത് പൂർണമായും ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്, അതിന്റെ ഒരു ചലഞ്ച് വളരെ കൂടുതലാണ്. സാധാരണ ഒരു കഥാപാത്രത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും നമ്മളുടെ അംശങ്ങൾ കടന്നുകൂടും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. പക്ഷെ ഇത് ഒട്ടും തന്നെ പഴുത് തരാത്തവിധം വേറൊരു കഥാപാത്രമാണ്.
സംവിധായകനോട് സംസാരിച്ചപ്പോൾ കഥാപാത്രത്തിന്റെ ഭാവങ്ങൾ വളരെ ആഴത്തിൽ മനസിലാക്കിയിട്ടാണ് ഈ കഥാപാത്രം ചെയ്തത് എന്നാണ് പറഞ്ഞത്. അതിനു ഹോംവർക്ക് ആവശ്യം വന്നോ?
കഥാപാത്രത്തിനെക്കുറിച്ച് ഒരു മുൻ ധാരണയുമില്ലാതെയാണ് ഞാൻ ലൊക്കേഷനിൽ ചെന്നത്. എനിക്ക് രണ്ടു മൂന്നു സീനുകൾ അയച്ചു തന്നു. അതല്ലാതെ ഈ കഥാപാത്രത്തിന്റെ രൂപം എന്താണ്, അതിനെ സംബന്ധിച്ചും ഈ കഥയിൽ, കഥയുടെ ഘടനയിൽ ഈ കഥാപാത്രത്തിന്റെ ഇരിപ്പ് എന്താണ് എന്നതിനെക്കുറിച്ചും എനിക്ക് കൃത്യമായ ഒരു ധാരണയുണ്ടായിരുന്നില്ല. പക്ഷെ സീൻ തുടങ്ങുമ്പോൾ പതുക്കെ നമ്മൾ കഥാപാത്രമായി മാറുന്നത് നമ്മളും മനസിലാക്കുന്നു എന്നാണ്. അങ്ങിനെയൊരു മാറ്റമാണ് സത്യത്തിൽ സംഭവിച്ചിട്ടുള്ളത്. വലിയ ഹോം വർക്കോ അല്ലെങ്കിൽ വലിയ തയ്യാറെടുപ്പോ ഒന്നും ഇല്ലാതെ വെറും കയ്യോടെ അഭിനയിക്കാൻ ചെല്ലുകയും സംവിധായകൻ നമുക്ക് ഈ കഥാപാത്രത്തിന്റെ, സിനിമയിൽ എന്താണ് കഥാപാത്രം എന്നതിനെ സംബന്ധിച്ചും അയാളുടെ ഭാഷയെന്താണ്? അയാളുടെ സ്ളാങ് എന്താണ്? അയാളുടെ ശരീരഭാഷ എന്താണ്? അയാളുടെ വേഷം എന്താണ്? കാഴ്ചയിൽ അയാൾ എങ്ങിനെയാണ് എന്നതിനെ സംബന്ധിച്ചും അയാളുടെ വിനിമയങ്ങളെ സംബന്ധിച്ചും ഒരേകദേശ രൂപം തരുമ്പോൾ നമ്മൾ അതിനു സജ്ജമാവുകയും അത് ക്യാമറയുടെ മുന്നിൽ അതങ്ങിനെ നമുക്കും കൂടി റിവീൽ ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് സംഭവിക്കുക. ഇത്തരം കഥാപാത്രങ്ങളുടെ കാര്യത്തിൽ.
നെടുമുടി-രൺജി പണിക്കർ കോമ്പിനേഷൻ സീൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. എങ്ങിനെയായിരുന്നു അതിന്റെ ഒരു കെമിസ്ട്രി രൂപപ്പെട്ടത്?
വേണുച്ചേട്ടനും ഞാനുമായി ഒരു വലിയ വ്യക്തിബന്ധമുണ്ട്. ഞങ്ങൾ ഒരു പ്രദേശത്ത് നിന്നുമുള്ള ആളുകളാണ്. ഒരേ നാട്ടിന്റെ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിലുള്ള രണ്ടു വീടുകളിൽ നിന്നുമുള്ളവർ. ഞങ്ങൾ തമ്മിൽ പലതരത്തിൽ ബന്ധങ്ങളുണ്ട്. പിന്നെ ഞാൻ എന്റെ കുട്ടിക്കാലം മുതൽ വലിയ വിസ്മയത്തോടെ നോക്കിക്കാണുന്ന ഒരു കലാകാരനാണ്. വേണുച്ചേട്ടൻ മിമിക്രിയിൽ തുടങ്ങിയ കാലം, കാവാലത്തിന്റെ അവനവൻ കടമ്പയിൽ കണ്ട കാലം, കലാകൗമുദിയിൽ പത്രപ്രവർത്തകൻ ആയി കണ്ട കാലം, പിന്നീടിങ്ങോട്ട് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാൻ സിനിമയിൽ വന്നതിനു മുൻപും അതിന് ശേഷവും ഞാൻ വളരെ ബഹുമാനത്തോടും ആദരവോടും സ്നേഹത്തോടും നോക്കിക്കാണുന്ന കലാകാരനാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുമ്പോൾ, ഇങ്ങിനെ ഒരു രസകരമായ കോമ്പിനേഷനിൽ അഭിനയിക്കുക എന്ന് പറയുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ അവസരവും അംഗീകാരവുമാണ്. സിനിമ കാണുമ്പോൾ ആ കെമിസ്ട്രി എങ്ങിനെ സംഭവിച്ചു എന്നുള്ളത് കാണാൻ കഴിയും. അത് ആസ്വദിക്കാനും കഴിയും. അതാണെന്റെ വിശ്വാസം.
കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുമ്പോൾ അതിൽ ഒരു ചാലഞ്ച് ഇല്ലേ?
കോമഡിയിലൂടെ നിഗൂഢത അവതരിപ്പിക്കുക എന്ന് പറയുമ്പോൾ അത് ഒരു സാധ്യതയും ഒരു ചാലഞ്ചുമാണ്. അത് പ്രയോഗിക്കുന്ന ഒരു ക്രാഫ്റ്റ് ആണ് ഈ സിനിമ ആവശ്യപ്പെടുന്നത്. ഇതിന്റെ ഒരു നർമ്മം, ആദിമധ്യാന്തം ഇതിന്റെ ഒരു നർമ്മം വളരെ സജീവമാണ്. പക്ഷെ അതിലൂടെ പറഞ്ഞുപോകുന്ന കാര്യങ്ങൾക്ക് വേറൊരു തലത്തിലേക്ക് നമുക്ക് കൊണ്ടുപോകാനും അനുഭവിക്കാനും കഴിയുകയും ചെയ്യും.
ജീവിതത്തിലെ നന്മ വെളിപ്പെടുത്തുന്ന കഥയും കഥാപാത്രങ്ങളുമാണോ താക്കോലിൽ ഉള്ളത്?
കഥയും കഥാപാത്രങ്ങളെയും കുറിച്ച് സമഗ്രമായി സംസാരിക്കേണ്ടത് ഞാനല്ല. ഞാൻ ഒരു കഥാപാത്രം ചെയ്ത ആളാണ്. സംവിധായകനും എഴുത്തുകാരനുമായ കിരൺ വേണം അത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ.
Stories you may Like
- നിർമ്മലയും പ്രഭാകറും ഒരു അസാധാരണ കോമ്പോ!
- രൂക്ഷമായ കമ്യൂണിസ്റ്റ് വിമർശനവുമായി രഞ്ജി പണിക്കർ
- രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്