എംബിഎ യൂത്ത് ക്വയറിൽ പാടാൻ എത്തിയ പ്രിയയെ പ്രിയതമയാക്കിയത് വീട്ടുകാരുടെ സമ്മതത്തോടെ; സിംഗപ്പൂരിൽ നിന്ന് കേരളത്തിലെത്തി വിജയം കരുപ്പിടിപ്പിച്ച ബോൺ ഫൈറ്ററായ അമ്മ അന്നും ഇന്നും പ്രചോദനം; അർജുനൻ മാസ്റ്റർ എന്ത് പറഞ്ഞാലും ഞാൻ അവസരം കൊടുക്കുന്നത് പുതു ശബ്ദങ്ങൾക്കും പുതു ഗായകർക്കും; ജീവിതവും പ്രണയവും സംഗീതവും മറുനാടനോട് തുറന്ന് പറഞ്ഞ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ
എം മനോജ് കുമാർ
തിരുവനന്തപുരം: ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോലിന്റെ തിരക്കുകളിലാണ് എം.ജയചന്ദ്രൻ. ക്രിസ്തിയ പശ്ചാത്തലമുള്ള നാല് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ജയച്ചന്ദ്രൻ താക്കോലിനായി ഒരുക്കുന്നത്. താക്കോലിന്റെ ജോലികൾക്കിടയിൽ ജയചന്ദ്രൻ മറുനാടൻ മലയാളിയുമായി സംസാരിച്ചു. ജീവിതവും പ്രണയവും ഗാനങ്ങളും സംഗീതവുമെല്ലാം ഈ സംഭാഷണത്തിൽ കടന്നുവരുന്നുണ്ട്. സിംഗപ്പൂരിൽ നിന്ന് കേരളത്തിലെത്തി വിജയം കരുപ്പിടിപ്പിച്ച പോരാളിയായ അമ്മയെക്കുറിച്ചും ഭാര്യയായി മാറിയ പ്രിയയുമായിയുണ്ടായ പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ ജയചന്ദ്രൻ വിശദമാക്കുന്നു.
സംഗീതത്തിന്റെ മധുപാത്രം തുറന്നു ഹൃദയഹാരിയായ എത്രയോ ഗാനങ്ങൾ എം.ജയചന്ദ്രൻ മലയാളികൾക്ക് തന്നു. ഓരോ ഗാനങ്ങളും സംഗീതാസ്വാദകരുടെ മനസിലുണ്ട്. കൂടുതൽ കൂടുതൽ മികച്ച ഗാനങ്ങൾക്കായുള്ള ഈ സംഗീതസപര്യ അദ്ദേഹം തുടരുകയുമാണ്. എന്റെ ആഗ്രഹങ്ങൾ എല്ലാം സംഗീതവുമായി ബന്ധപ്പെട്ടതാണ്. നിറഞ്ഞ സംഗീതം, അത് സൃഷ്ടിക്കാനായി ഓരോ നിമിഷവും തോന്നലുകൾ ഉണ്ടാക്കണം ഭഗവാനെ എന്നാണ് എന്റെ പ്രാർത്ഥന-അഭിമുഖത്തിൽ ജയചന്ദ്രൻ പറയുന്നു അഭിമുഖത്തിലേക്ക്
പുതിയ ശബ്ദങ്ങൾക്ക് അവസരം കൊടുക്കാൻ സംഗീത സംവിധായകർ തയ്യാറാകുന്നില്ലെന്ന് അർജുനൻ മാസ്റ്റർ ഈയിടെ പറഞ്ഞിരുന്നു?
അർജുനൻ മാസ്റ്റർ അങ്ങിനെ പറഞ്ഞതിൽ അദ്ദേഹത്തിന്റെതായ ന്യായങ്ങൾ തീർച്ചയായും ഉണ്ടാകും. എന്നെ സംബന്ധിക്കുകയാണെങ്കിൽ എന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ രാജലക്ഷ്മി, മഞ്ജരി, സിതാര, മൃദുല വാര്യർ, വൈക്കം വിജയലക്ഷ്മി, സുധീപ്, മധു ബാലകൃഷ്ണൻ, ശ്രേയക്കുട്ടി അങ്ങിനെ നിരവധി പുതിയ ഗായകരെ പിന്നണി ഗാനരംഗത്തേക്ക് അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
അവതരിപ്പിക്കുക മാത്രമല്ല സ്റ്റേറ്റ് അവാർഡ് പോലുള്ള അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഭാഗത്ത് നിന്ന് എപ്പോഴും പുതിയ ഗായകരെ കൊണ്ടുവരാനായിട്ടു അവർക്ക് അവസരം കൊടുക്കുവാനായിട്ടു നിരന്തരം ശ്രമിക്കുന്നുണ്ട്.
സ്വന്തം സിനിമകളിൽ ചില പ്രത്യേക ഗായകർ പാടണമെന്ന് സംവിധായകർ നിർബന്ധം പിടിക്കാറുണ്ടോ?
തീർച്ചയായുമില്ല. ചർച്ചകളിലൂടെയാണ് തീരുമാനം എടുക്കാറ്. സംവിധായകർ തീർച്ചയായും ഇത്തരം ഘട്ടങ്ങളിൽ എന്നിൽ വിശ്വാസമർപ്പിക്കാറുണ്ട്. ഞാൻ സെലക്റ്റ് ചെയ്യുന്ന ഗായകൻ, ഗായിക എന്നത് ഏത് അജണ്ടയ്ക്കും അപ്പുറമായിട്ട് ആ ഗാനത്തിന് ഏറ്റവും ഉതകുന്ന ശബ്ദമായിരിക്കും ഞാൻ ഉപയോഗിക്കുന്നത് എന്ന് അവർക്ക് ആത്മവിശ്വാസമുണ്ട്.അതുകൊണ്ട് തന്നെ എന്റെ റെസ്പോൺസിബിലിറ്റീസ് കൂടുതൽ ആണ്. ചില ഘട്ടങ്ങളിൽ ഗായകരെ തപ്പി കണ്ടുപിടിച്ചിട്ടുണ്ട്. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്ന പാട്ടിനു ധപ്രദീപ് പള്ളുരുത്തിയെയാണ് സെലക്റ്റ് ചെയ്തത്. പ്രദീപ് പള്ളുരുത്തിയാണ് ആ ഗാനം ആലപിച്ചത്.
ഒരു പാട് ശബ്ദം കേട്ടുകേട്ട് ആ സീനിൽ ആ പാട്ടിനായി ഉതകുന്ന ഒരാളെ കണ്ടുപിടിക്കണം എന്ന രീതിയിലാണ് ആ ഗായകനെ തിരഞ്ഞെടുത്തത്. ചിലപ്പോൾ ചില നിർബന്ധങ്ങൾ വരാറുണ്ട്. അവർ പാടണം, ഇവർ പാടണം എന്നൊക്കെ. എന്റെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഞാൻ നിർബന്ധിക്കാറുള്ളത് ശ്രേയയെ പാടിപ്പിക്കണം എന്നാണ്. ശ്രേയാ ഘോഷാലിനെ തന്നെ. .ഞങ്ങൾക്കിടയിൽ ചില ഹിറ്റ് ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ചിലപ്പോൾ ഞാൻ ചില നിർബന്ധങ്ങൾക്ക് വഴങ്ങാറുണ്ട്. ചിലപ്പോൾ ശ്രേയ അല്ല ആ പാട്ട് പാടേണ്ടത് എന്ന് തോന്നിയാൽ ആ രീതിയിൽ പോകും. ഇന്നയാളാണ് പാടേണ്ടത് എന്ന് തോന്നും. അത് പുതിയ ഒരാൾ ആകും. കിളിവാതിൽ ചാരേ എന്ന പുള്ളിക്കാരൻ സ്റ്റാറാണ് എന്ന സിനിമയിലെ പാട്ട് പാടിയത് ആൻ ആമിയാണ്. ആൻ പാടിയതിന്റെ ഒരു സുഖം ആ പാട്ടിനെ സംബന്ധിച്ച് ശ്രേയ പാടിയാൽ ലഭിക്കണമെന്നില്ല.
ഒരു ഭാഗത്ത് ജീവിതമുണ്ട്, മറുഭാഗത്ത് സംഗീതമുണ്ട്. ജീവിതത്തിലും സംഗീതത്തിലും ഉള്ള ആഗ്രഹങ്ങൾ എന്തൊക്കെയാണ്?
എന്റെ ആഗ്രഹങ്ങൾ എല്ലാം സംഗീതവുമായി ബന്ധപ്പെട്ടതാണ്. നിറഞ്ഞ സംഗീതം അത് ഉണ്ടാക്കാനായിട്ടു ഓരോ നിമിഷവും എനിക്ക് തോന്നലുകൾ ഉണ്ടാക്കണം ഭഗവാനെ എന്നാണ് എന്റെ പ്രാർത്ഥന. ഓരോ നിമിഷവും ആ പ്രാർത്ഥനയിലാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ എന്തുകൊണ്ടോ എന്ന് അറിയില്ല. എന്തോ ഒരു അനുഗ്രഹം പോലെ ഞാൻ ഓർക്കുന്ന ഈണങ്ങൾ എനിക്ക് ഈശ്വരൻ തന്നിട്ടുണ്ട്.
ആ ഈണങ്ങൾ മുന്നോട്ടും തരണമേ ഭഗവാനെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ എന്ന് ഞാൻ മനസിലാക്കുന്നു. ഇതൊരു കമ്മ്യൂണിക്കേഷനാണ്. പരിമിതനായ ഞാൻ അനന്തമായതിനോട് ചെയ്യുന്ന പ്രാർത്ഥനയാണ് എനിക്ക് സംഗീതം.
വ്യക്തി ജീവിതത്തിലേക്ക് വന്നാൽ പ്രണയവിവാഹമായിരുന്നു; എങ്ങിനെയാണ് ഭാര്യയെ കണ്ടുമുട്ടിയത്?
പ്രിയയാണ് ഭാര്യ. പ്രിയ എംബിഎ യൂത്ത് ക്വയറിൽ പ്രിയ പാടാൻ വരുമ്പോഴാണ് ഞാൻ പ്രിയയെ കാണുന്നത്.പ്രിയ അന്നും സംഗീതരംഗത്തുണ്ട്. പ്രിയ എംഎ മ്യൂസിക് ചെയ്തയാളാണ്. ആ ഇഷ്ടമാണ് വിവാഹത്തിലേക്ക് വന്നത്.രണ്ടു കുടുംബങ്ങളും തമ്മിൽ ആലോചിച്ചുള്ള വിവാഹമായിരുന്നു.വിവാഹകാര്യത്തിൽ രണ്ടു കുടുംബങ്ങൾക്കും തമ്മിൽ എതിർപ്പ് ഉണ്ടായിരുന്നില്ല.
കൃത്യമായ രീതിയിൽ കാര്യങ്ങൾ ഞങ്ങളുടെ കുടുംബങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്റെയും പ്രിയയുടെയും വിവാഹത്തിന്റെ കാര്യത്തിൽ ഒരെതിർപ്പും വന്നില്ല. ആലോചന തന്നെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. പ്രിയ തിരുവനന്തപുരത്ത് മംഗല്യ കാറ്ററിങ്. മംഗല്യ ബേക്കറി, വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ വെജിറ്റബിൾ സ്റ്റോർ എന്നിവ ചെയ്യുന്നുണ്ട്.
അമ്മയെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അമ്മ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു?
'അമ്മ ബോൺ ഫൈറ്റർ ആയിരുന്നു. ജന്മനാ തന്നെ പോരാടാനുള്ള ഒരു മനോഭാവം അമ്മയുടെ സ്വഭാവത്തിലും ജീവിതത്തിലും കലർന്നിരുന്നു. 'അമ്മ മലേഷ്യയിൽ ജനിച്ച് വളർന്ന ആളാണ്. ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ് 'അമ്മ ഇന്ത്യയിൽ എത്തുന്നത്. അപ്പോഴേക്കും വിവാഹം തീരുമാനിക്കുകയും ചെയ്യും. അച്ഛൻ വളരെ ഓർത്തോഡോക്സ് ആയിരുന്നു. അതിൽ തന്നെ അമ്മയും അച്ഛനും തമ്മിൽ വൈരുധ്യം വന്നു. വൈദ്യുതി പോലും ഇല്ലാത്ത വീട്ടിലേക്കാണ് 'അമ്മ വിവാഹം കഴിച്ചു വരുന്നത്.
അന്ന് മുതൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും രീതികൾക്ക് അനുസരിച്ച് പോകാനും അമ്മ ശ്രദ്ധിച്ചു. എല്ലാത്തിനോടും യുദ്ധം ചെയ്തു പോകാനുള്ള മനസ്ഥിതിയാണ് 'അമ്മ പ്രകടിപ്പിച്ചത്. അമ്മയാണ് തിരുവനന്തപുരത്ത് ആദ്യമായി കാറോടിച്ചു നടന്ന വനിതകളിൽ ഒരാൾ. അങ്ങിനെ ആദ്യമായി 'അമ്മ പലതും ഇങ്ങിനെ ചെയ്തിട്ടുണ്ട്. 'അമ്മ സ്വന്തമായി ഉദ്യമം തുടങ്ങുകയായിരുന്നു. 1979 ൽ മംഗല്യ ബേക്കറി അമ്മ തിരുവനന്തപുരത്ത് തുടങ്ങി. ഒരു വനിത ആദ്യമായാണ് ഇങ്ങിനെ ഒരു സംരംഭം തുടങ്ങുന്നത്.
ആ കാലഘട്ടത്തിൽ പോലും മുന്നോട്ടു ചിന്തിച്ചിരുന്ന ആളാണ് 'അമ്മ. അമ്മയാണ് എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനമായത്. ഇപ്പോഴും സംഗീത രംഗത്ത് ഞാൻ മുന്നോട്ട് പോകുമ്പോഴും 'അമ്മ തരുന്ന അനുഗ്രഹം എന്നാണ് ഞാൻ കരുതുന്നത്.
ചിരിയാണ് മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെട്ടുന്നത്. എന്താണ് ഈ ചിരിയുടെ പിന്നിലുള്ള രഹസ്യം?
വേണം എന്ന് പറഞ്ഞു ഞാൻ ചിരിക്കാറില്ല. ചിരി വരുമ്പോൾ മാത്രമേ ഞാൻ ചിരിക്കൂ. ചിരി വരുത്തി ചിരിക്കാറില്ല. ചിരി അത് സത്യസന്ധമായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും ഈ ബോഡി ലാംഗ്വേജ് എനിക്ക് നെഗറ്റിവ് ആയിട്ടുണ്ട്.
എനിക്ക് പരിചയമില്ലാത്ത ആളുകളെ കാണുമ്പോൾ എനിക്ക് പലപ്പോഴും ചിരിക്കാൻ കഴിയാറില്ല. പക്ഷെ അവരെ പരിചയപ്പെട്ട്, അവരുടെ സ്നേഹം ഞാൻ അറിയുമ്പോൾ അറിയാതെ എനിക്ക് ചിരി വരാറുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അങ്ങിനെയാണ് സംഭവിക്കുന്നത്. അങ്ങിനെ സംഭവിച്ചാൽ മതി എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
എന്താണ് നിലവിലെ പ്രോജക്ടുകൾ?
രസകരമായ പ്രോജക്ടുകൾ ആണ് ഞാൻ ചെയ്യുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിർമ്മിക്കുന്ന സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായിയാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. ജയറാമേട്ടൻ നായകനാകുന്ന വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. അതിൽ നാലുപാട്ടുകളുണ്ട്. അതിൽ ഉണ്ണി മേനോൻ, ഉണ്ണി ചേട്ടനുമായി ഞാൻ വളരെ കുറച്ച് പാട്ടുകൾ മാത്രമേ ചെയ്തിട്ടുള്ളൂ. അദ്ദേഹം അതിമനോഹരമായി ഒരു പാട്ടു അതിൽ ആലപിച്ചിട്ടുണ്ട്. എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണിത്. അതിലുള്ള പാട്ടുകൾ ഞാൻ ഇപ്പോൾ ചെയ്യുന്ന കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന 'താക്കോലി'ൽ ഉള്ള പോലെ ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഗാനങ്ങൾ ആണ്. ഇതിൽ പ്രണയമുണ്ട്. ഫീൽ ഗുഡ് ആണ്. അത് അനുഭവിപ്പിക്കുന്ന പാട്ട് ആണ്.
ഞാൻ വളരെയധികം ഉറ്റുനോക്കുന്ന മാമാങ്കം എന്ന സിനിമയാണ്. മമ്മൂട്ടി സിനിമ. പത്മകുമാറേട്ടനാണ് സംവിധാനം. ഒരുധപാട് പാഷണെറ്റ് ആയാണ് വേണു ഇത് നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ നിന്ന് കൈപിടിച്ച് നിന്നാണ് നമ്മൾ ഇത് ചെയ്തിരിക്കുന്നത്. തീർച്ചയായും വലിയൊരു ചിത്രമാണ് മാമാങ്കം. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അതിലും നാല് പാട്ടുകളുണ്ട്. പട്ടാഭിരാമൻ എന്നുള്ള കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിൽ മൂന്നു പാട്ട് ചെയ്തിട്ടുണ്ട്. അത് വേറൊരു രീതിയിൽ കഥ പറയുന്ന സിനിമയാണ്. പട്ടാഭിരാമന്റെ രസകരമായ മുഹൂർത്തങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്. പിന്നെ എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന തെളിവ് സിനിമയിൽ പശ്ചാത്തല സംഗീതം ഞാൻ ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് നിലവിൽ ഞാൻ സംഗീതം ചെയ്യുന്ന സിനിമകൾ-ജയചന്ദ്രൻ പറഞ്ഞു നിർത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്