'കേരളത്തിൽ കലാരംഗത്തുള്ളവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ആർട്ടിസ്റ്റുകൾക്ക് അവസരങ്ങൾ ഇല്ലാതാകുന്നു; മലയാളത്തിന്റെ മരുമകൾ എന്ന സ്നേഹത്താൽ ആരും ഇന്നേവരെ മോശമായി ഓൺലൈനിൽ പോലും പെരുമാറിയിട്ടില്ല': ലണ്ടനിലെത്തിയ പാരീസ് ലക്ഷ്മി മനസ് തുറക്കുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ഫ്രഞ്ചുകാരായ അച്ഛന്റെയും അമ്മയുടെയും മകൾ. മിറിയം സൊഫിയ ലക്ഷ്മി ക്വിനിയോ എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലായെന്നു വരില്ല. പക്ഷെ പാരീസ് ലക്ഷ്മി എന്ന് പറഞ്ഞാൽ തിരിച്ചറിയാത്ത മലയാളിയില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കൊണ്ട് ഭാരതീയ കലകളെയും വിശ്വാസങ്ങളെയും സാംസ്കാരിക പൈതൃകത്തെയും മുറുകെ പിടിച്ചു തനി മലയാളിയായല്ല, മലയാളിയെ വെല്ലും വിധം മലയാളക്കരയെ സ്നേഹിച്ചു ജീവിക്കുന്ന കേരള നാടിന്റെ മരുമകളായി മാറിയവൾ.
നൃത്തമാണ് ജീവിതമെന്ന തിരിച്ചറിവിൽ കല തേടി കേരളത്തിൽ എത്തിയവൾ. കലയില്ലാതെ ജീവിതമില്ലെന്നു മനസിലാക്കിയപ്പോൾ കഥകളി നടനായ സുനിൽ പള്ളിപ്പുറത്തിനെ ജീവിത പങ്കാളിയായി സ്വീകരിച്ചവൾ. സൗന്ദര്യം തൊലിപ്പുറമേയല്ല മനസിലും ഹൃദയത്തിലുമാണെന്നു മലയാളിയെ പഠിപ്പിക്കാൻ ശ്രമിച്ച നർത്തകിയും അഭിനേത്രിയും. പാരീസ് മലയാളത്തെ സ്നേഹിക്കും പോലെ മലയാളികൾ തിരിച്ചും ആ സ്നേഹം നൽകുന്നു എന്നതാണ് ഏറ്റവും സവിശേഷം ആയതും. വിഷു ആഘോഷത്തിനും പാരീസിൽ ഉള്ള മാതാപിതാക്കളെ കാണാനുമുള്ള യാത്രയ്ക്കിടയിൽ യുകെ മലയാളികൾക്ക് വിഷുക്കൈ നീട്ടം പോലെ നൃത്താനുഭവം നൽകാൻ ബിർമിങ്ങാം ആർട്സ് സെന്ററിൽ എത്തിയ പാരീസ് ലക്ഷ്മി മാധ്യമ പ്രവർത്തകൻ കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിൽ നിന്നും:
കോവിഡിന്റെ ഇരുൾ മാറി കലയുടെ വെളിച്ചം വിതറുന്ന വേദിയിൽ ഇരുന്നാണ് നമ്മൾ സംസാരിക്കുന്നത്. ആ ഇരുണ്ട കാലത്തെ പറ്റി ഓർക്കുമ്പോൾ
സംശയമില്ല, നല്ല പ്രയാസം തന്നെ ആയിരുന്നു. ആദ്യം കാര്യങ്ങൾ പെട്ടെന്ന് നേരെയാകും എന്ന പ്രതീക്ഷ ആയിരുന്നു. പിന്നീട് മനസിലായി കാര്യങ്ങൾ കൈവിടുക ആണെന്ന്. എന്റെ ഡാൻസ് സ്കൂൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന ചിന്തയായിരുന്നു പ്രധാനം. പിന്നെ മറ്റു മാർഗം ഇല്ലാതിരുന്നതു കൊണ്ട് ഓൺലൈൻ തുടങ്ങി. എന്നാൽ അത് ഒരു വർഷം കൊണ്ട് എനിക്കും പഠിക്കുന്ന കുട്ടികൾക്കും മടുക്കുന്ന അവസ്ഥയായി. ഒടുവിൽ സാവധാനം നിലച്ചു. ഭാഗ്യത്തിന് കോവിഡ് ഒതുങ്ങുകയും ജീവിതം വീണ്ടും പഴയ നിലയിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ലഭിക്കുന്ന ആശ്വാസം ചെറുതല്ല. വീണ്ടും നൃത്തം ചെയ്യാനാകുന്ന ഭാഗ്യം എനിക്ക് മാത്രമല്ല കലാലോകത്തെ ഏവർക്കും മനസ്സിൽ നല്ല നാളുകളുടെ വരവായി എന്ന പ്രതീക്ഷ കൂടിയാണ് നൽകുന്നത്.
എപ്പോഴും തിരക്കിലും ജനങ്ങളുടെ ഇഷ്ടത്തിനും ഇടയിൽ നിന്നിരുന്ന നിങ്ങളൊക്കെ വീടുകളിലേക്ക് ഒതുക്കപ്പെട്ട അനുഭവം എങ്ങനെയാണു തരണം ചെയ്തത്
എല്ലാവരെയും പോലെ ഞാനും പ്രയാസപ്പെട്ടിരുന്നു. കൂടുതൽ പരിശീലനത്തിനും മറ്റുമായി മുഴുകുവാൻ ആണ് ശ്രമിച്ചത്. സോഷ്യൽ മീഡിയ ഉപയോഗവും ഇക്കാലത്തു കൂടി. എന്നാൽ മുഴുവൻ സമയം അതിനായി ചെലവാക്കാനൊന്നും ഞാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. നമ്മളെ അറിയുന്നവരുമായി വേഗത്തിൽ കമ്മ്യുണിക്കേറ്റ് ചെയ്യാനുള്ള ഉപാധി എന്ന നിലയിൽ ഇൻസ്റ്റാഗ്രാം അടക്കം സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തുവാനാണ് ശ്രമിച്ചത്.
പൊതുവെ നടിമാർക്കും മറ്റും അശ്ലീലം കലർന്ന കമന്റുകൾ ഗ്ലാമർ ചിത്രങ്ങൾക്കും മറ്റും ലഭിക്കാറുണ്ടല്ലോ. അത്തരം അനുഭവമുണ്ടോ
(വിടർന്ന ചിരിയോടെ) ഭാഗ്യം എനിക്ക് അത്തരം അനുഭവമില്ല. ആരും തന്നെ അത്തരത്തിൽ എന്നോട് പെരുമാറിയതായി ഓർക്കുന്നില്ല. ഒരു പക്ഷെ നിങ്ങൾ ഒക്കെ പറയുന്നത് പോലെ ഞാൻ മരുമകളും മറ്റൊരു നാട്ടിൽ നിന്നും എത്തിയ വ്യക്തി എന്നതും ഒക്കെ കാരണമായിരിക്കാം. ആ സ്നേഹം അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് എന്നും ആഗ്രഹം.
നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണോ അതോ കമന്റുകൾ ഒക്കെ കാണാറുണ്ടോ
ശ്രദ്ധിക്കാത്തതല്ല, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഞാൻ തന്നെയാണ് മാനേജ് ചെയ്യുന്നത്. കമന്റുകൾക്ക് എല്ലായ്പ്പോഴും മറുപടി ഒന്നും നൽകാൻ സമയം കിട്ടാറില്ല. അതിനാൽ ആരെന്തു വിമർശിച്ചു പറഞ്ഞാലും വലിയ ഗൗരവത്തിൽ എടുക്കാറുമില്ല.
പലരും കമന്റുകൾക്ക് മറുപടി നൽകി ശ്രദ്ധ പിടിച്ചെടുക്കാറുണ്ട്. അത് മനഃപൂർവം ചെയ്യുന്നതാണോ, അതോ അത്തരം കമന്റുകൾ പ്രതീക്ഷിച്ചാണോ പോസ്റ്റുകൾ ഇടുന്നത്
അറിയില്ല, ഒരു പക്ഷെ അങ്ങനെ ചെയ്യുന്നവരും ഉണ്ടാകാം.
പണ്ട് കണ്ട കേരളവും ഇന്നത്തെ കേരളവും താരതമ്യം ചെയ്യാമോ
എനിക്ക് അന്നും ഇന്നും കേരളം ഇഷ്ടമാണ്. ഭക്ഷണവും വസ്ത്രവും ഉത്സവങ്ങളും ജനങ്ങളും ഒക്കെ ഒരുപോലെ ഇഷ്ടപ്പെടുന്നു. ഇന്നും കേരളത്തോടുള്ള കൊതി മാറിയിട്ടില്ല. എത്ര കണ്ടാലും മതിവരാത്ത സ്ഥലം ആണ് കേരളം. ഓരോ സ്ഥലത്തു പോകുമ്പോഴും അവിടം ഇഷ്ടപ്പെട്ടു പോകും.
കേരളത്തിന് മാറ്റം ഇല്ലെങ്കിലും പുതു തലമുറയ്ക്ക് മാറ്റം ഉണ്ടോ
അത് കുറച്ചു ഉണ്ടെന്നാണ് തോന്നുന്നത്. നൃത്തം പഠിക്കാൻ എത്തുന്നവരിൽ കുറേപ്പേർ എങ്കിലും പാരന്റ്സിന്റെ ഇഷ്ടത്തിന് വേണ്ടി വരുന്നവരാണ്. സ്കൂൾ, കോളേജ് പഠനം കഴിഞ്ഞു നിർത്തുന്നവരാണ് കൂടുതൽ. അല്ലെങ്കിൽ കല്യാണത്തോടെ നിർത്തും. എന്ത് വന്നാലും ഒരു 24 വയസൊക്കെ കഴിഞ്ഞു നൃത്തം സജീവമാക്കുന്നവർ ഏറെ കുറവാണ്. വിവാഹം കഴിഞ്ഞിട്ടും നൃത്തം തുടരാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. പലപ്പോഴും കുടുംബവുമായുള്ള ബാധ്യതകളാണ് പെൺകുട്ടികളെ നൃത്ത രംഗത്ത് നിന്നും പിന്നോക്കം വലിക്കുന്നത്.
സിനിമയിൽ എത്തിയില്ലെങ്കിൽ കലാലോകത്തു വലിയ പ്രതീക്ഷകൾ ഇല്ലെന്നതാണോ ഇതിനു കാരണം
ചിലപ്പോൾ ആയിരിക്കാം. കേരളത്തിൽ യഥാർത്ഥ കലാപ്രവർത്തകർക്കു പെർഫോം ചെയ്യാൻ അവസരം കുറവാണു. സൂര്യ ഫെസ്റ്റിവൽ പോലെ ഗൗരവമായി പെർഫോം ചെയ്യാൻ സാധിക്കുന്ന എത്ര വേദികൾ ഉണ്ട് കേരളത്തിൽ? ഫെസ്റ്റിവലുകളും മറ്റും ഇതുമായി കൂട്ടി വായിക്കേണ്ട. നമുക്ക് സ്ഥിരം പെർഫോം വേദികൾ വേണം. ടിക്കറ്റ് എടുത്തു ഷോ കാണാൻ കഴിയുന്ന വേദികൾ നമുക്ക് ഉണ്ടാകണം. അവിടെ എന്നും പെർഫോമൻസിനും അവസരം വേണം. മികവുള്ളവർക്കു വളരാൻ അതേ മാർഗമുള്ളൂ. കല സജീവമായി നിൽക്കാൻ അതാവശ്യമാണ്. മധ്യപ്രദേശിലും മറ്റും ഇത്തരം നൂറുകണക്കിന് വേദികൾ ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. സാധാരണക്കാർ ചാനലുകളും മറ്റും നടത്തുന്ന ഷോകൾ വലിയ അവസരം ആണെന്ന് കരുതുന്നവരാണ്.
എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകളും മറ്റും നന്നേ കഷ്ടപെപ്പടുകയാണ് കേരളത്തിൽ. നല്ല രീതിയിൽ പ്രതിഫലം നൽകാൻ ആരും തയ്യാറല്ല. അവർക്കും ജീവിക്കണ്ടേ? പല ഷോകളിലും പെർഫോം ചെയ്താൽ ആ ദിവസത്തെ വേതനം മാത്രമാണ് നൽകുക. അവർ റിഹേഴ്സലിലും മറ്റും എത്രയോ ദിവസങ്ങൾ ചെലവാക്കുന്നു. അതാരും കാണുന്നില്ല, അർഹിക്കുന്ന അംഗീകാരം നൽകുന്നില്ല. ഈ അവസ്ഥ മാറണം. അതുകൊണ്ടാണ് കോവിഡ് കാലത്തു കലാരംഗത്തുള്ളവർ ഏറ്റവും കഷ്ടപ്പാട് അനുഭവിച്ചത്. ഇന്ന് പെർഫോം ചെയ്യാൻ അവസരം ഇല്ലെങ്കിൽ അവർക്ക് ഇന്ന് വരുമാനം ഇല്ല. സിനിമക്ക് പുറത്തും കലാകാരന്മാരുണ്ട്, അവർക്കും ജീവിതമുണ്ട്. ഇത്തരത്തിൽ ചിന്തിച്ചാൽ കേരളത്തിൽ വലിയ മാറ്റം വേണമെന്ന് ആർക്കും തോന്നാം.
ഭർത്താവിന്റെ വീടായ പള്ളിപ്പുറമാണോ താമസിക്കുന്ന വൈക്കമാണോ കൂടുതൽ ഇഷ്ടം
അങ്ങനെയൊന്നുമില്ല. വൈക്കം പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. ഞങ്ങൾക്ക് എറണാകുളത്ത് ഒരു ഫ്ളാറ്റുമുണ്ട്. എല്ലാ സ്ഥലത്തിനും ഓരോ പ്രത്യേകത ഉള്ളതിനാൽ ഓരോയിടവും ഇഷ്ടമാണ്.
കേരളത്തിന്റെ ഇഷ്ടങ്ങൾ പറഞ്ഞപ്പോൾ ഭക്ഷണവും സൂചിപ്പിച്ചു , ഏതാണ് ഇഷ്ട കേരള ഭക്ഷണം
(വലിയ ചിരിയുടെയും അൽപം നാണത്തോടെയും.....) പുട്ടല്ലാതെ മറ്റൊരു ഉത്തരമില്ല. പുട്ടും പഴവും പുട്ടും കടലയും പുട്ടും മുട്ടക്കറിയും എന്നുവേണ്ട എന്തും പുട്ടിനൊപ്പം ഞാൻ ആസ്വദിക്കും. മറ്റു രുചികളും ഇഷ്ടമാണെങ്കിലും പുട്ട് എന്തുകൊണ്ട് ഇങ്ങനെ പിടികൂടി എന്നറിയില്ല. പല രൂപത്തിൽ കിട്ടുന്ന പുട്ടുകളും എന്നെ എന്നും കൊതിപ്പിക്കുകയാണ് .
പുട്ട് അടക്കം ഭക്ഷണം നന്നായി പാകം ചെയ്യുമോ, രുചിയോടെ?
സംശയമെന്താ... ഞാൻ നന്നായി പാചകവും ചെയ്യും. രുചിയുണ്ടോ എന്നത് കഴിക്കുന്നവർ പറയേണ്ടി വരും (പാരീസ് പിന്നെയും ചിരിയിൽ കൂടുതൽ വിശദീകരിക്കണ്ടല്ലോ എന്ന അർത്ഥത്തിൽ വിശദീകരണം ഒളിപ്പിച്ചു)
നൃത്തത്തിലും സിനിമയിലും പുതിയ വിശേഷങ്ങൾ
നൃത്തത്തിൽ ഹിപ് ഹോപ്, ഫ്രീസ്റ്റെയ്ൽ, ഫ്യൂഷൻ എന്നിവയിൽ ഒക്കെ സജീവമായ എനിക്കിപ്പോൾ കന്റംപ്രറി സ്റ്റൈൽ രംഗത്തുള്ള ഒരു ട്രൂപ്പിനൊപ്പം പ്രവർത്തിക്കാൻ അവസരം വന്നിരിക്കുകയാണ്. ഞാൻ അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. സിനിമയിൽ രാഹുൽ മനോഹർ, നേഹ സക്സേന എന്നിവരൊക്കെ ഒന്നിക്കുന്ന ഒരു മൾട്ടി ടാലന്റ് പ്രോജക്ടിൽ ഭാഗമാണ്, കൂടുതൽ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ഫോർമാറ്റിലാണ് ഇപ്പോൾ ഇന്ത്യൻ സിനിമയുടെ ഊന്നൽ എന്നതിനാൽ മിക്ക ആർട്ടിസ്റ്റുകളും ഒന്നിക്കുന്ന സിനിമകളാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
ഫോട്ടോ കടപ്പാട്: ബെറ്റർ ഫ്രെയിംസ് യുകെ, രാജേഷ് നടേപ്പള്ളി, സജു അത്താണി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്