കിണറ്റിൽ നിന്ന് വെള്ളം കോരിക്കുളിപ്പിച്ച വീഡിയോ ഇൻസ്റ്റയിൽ ഇട്ടതോടെ എന്റെ തങ്കക്കൊലുസുകൾ ഹിറ്റായി; മരം നടുന്ന വീഡിയോ ലാലേട്ടന് അയച്ചതോടെ ലാലേട്ടന്റെ എഫ്.ബി വഴിയും വൈറൽ; മണ്ണും മഴയും അറിഞ്ഞ് തന്നെ എന്റെ തങ്കക്കൊലുസുകളെ വളർത്തും; സിനിമയ്ക്കൊപ്പം കുടുംബ കാര്യവുമായി സാന്ദ്രാ തോമസ് മറുനാടൻ മലയാളിയോട്
ആർ പീയൂഷ്
തിരുവനന്തപുരം: ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാൽവച്ച് ഇപ്പോൾ നിർമ്മാതാവ്, നടി എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാന്ദ്രാ തോമസ്. വിജയ് ബാബുവിനൊപ്പം കൂട്ട് ചേർന്ന് എത്തിയ ആട് ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. മലയാളത്തിൽ നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള സാന്ദ്ര ആദ്യം ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളെ കൈര്യം ചെയ്യാനും സാധിച്ചു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും തൽക്കാലികമായി വിട്ടുനിന്ന സാന്ദ്ര ഇപ്പോൾ ശ്രദ്ധ നേടുന്നത് കൺമണികളായ തങ്കക്കൊലുസുകളുടെ വിശേഷത്തോടെയണ്.
ഇരട്ടകളായ തങ്കലും കൊലുസുവും ഇന്ന് മലയാളികളുടെ സ്വന്തം കുട്ടികളായി മാറി കഴിഞ്ഞു. അക്കൂട്ടത്തിൽ ആദ്യം ചോദ്യം എത്തുന്നത് ഇരട്ടകുട്ടികളായ തങ്കക്കൊലുസുകളേക്കുറിച്ചുള്ള വിവരങ്ങളാണ്. മലയാളികൾ അറിയാൻ ആഗ്രഹിക്കുന്ന സൗന്ദ്രയുടെ വിശേഷങ്ങളാണ് അവർ മറുനാടൻ മലയാളിയുമായി പങ്കുവെച്ചത്. പ്രേക്ഷകരാണ് തന്റെ വിജയത്തിന്റെ പ്രധാനഘടകം എന്നാണ് സാന്ദ്ര പറയുന്നത്. യൂട്യൂബ് ചാനലിൽ വിശേഷങ്ങൾ കൈമാറാൻ ഇടയായ സാഹചര്യവും വിശദാമാക്കുന്നു.
ഗ്രാമീണ ജീവിതരീതിയിൽ പുതുവഴി!
മലയാളികളുടെ ജീവിതരീതി തന്നെ ഇപ്പോൾ മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ഗ്രാമീണ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഞാൻ ആഗ്രഹിക്കുന്നത്. വണ്ടാഴിലാണ് ഞാനും വർഷയും അച്ചുവും തങ്കക്കൊലുസുകളും ഇപ്പോഴുള്ളത്. കേരളത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഗ്രാമീണ ഭംഗി. 20 വർഷത്തിലധികമായി ഒരു അറേബ്യൻ സംസ്കാരത്തിന് പിന്നാലെയാണ് മലയാളികൾ ഓടുന്നത്. നഗരത്തിൽ നിന്ന് മാറി ഗ്രാമീണ ജീവിതത്തിലേക്ക് ഒതുങ്ങി നിൽക്കുമ്പോൾ എന്റെ നിമിഷങ്ങളെല്ലാം സുന്ദരമാണ്. എനിക്ക് ചെറുപ്പത്തിൽ ലഭിച്ച ഓർമകൾ റിക്രിയേറ്റ് ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. എന്റെ കുട്ടികൾക്ക് മനോഹരമായ ഈ കാഴ്ചകൾ എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു പത്ത് വർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഈ ഗ്രാമാന്തരീക്ഷവും വിസ്മൃതിയിലേക്ക് മറയുമായിരിക്കും. യൂട്യൂബ് പോലെയുള്ള നവ മാധ്യമങ്ങൾ ഉള്ളത് വഴി ഓർമകൾ സൂക്ഷിക്കാൻ കഴിയും എന്നുള്ളതാണ് ഏറെ ആശ്വാസം നൽകുന്നത്.
എന്റെ കുട്ടികൾക്ക് ഇപ്പോൾ ഞാൻ പകർന്ന് കൊടുക്കുന്ന ഒരോ അനുഭവങ്ങളും ഭാവിയിൽ അവർക്ക് ഗുണമായി മാത്രമെ ഭവിക്കൂ. കുട്ടികളെ മഴയത്ത് ഇറക്കാതെ മണ്ണിലിറക്കാതെ പനി വരുമോ എന്നുള്ള ആശങ്കയാണ് എല്ലാ മാതാപിതാക്കൾക്കും. ഞാൻ എന്റെ കുട്ടികളെ മഴയത്ത് ഇറക്കിയിട്ടുണ്ട്്. എന്നാൽ തങ്കക്കൊലുസുകളുടെ വീഡിയോ കണ്ട് ഒരുപാട് പേർ ഇന്ന് മാറി ചിന്തിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു. എന്റെ കുട്ടികൾ അതിനൊരു പോസിറ്റീവ് ഘടകമായി മാറാൻ കഞ്ഞതിൽ എനിക്കിന്ന് വളരെയധികം സന്തോഷമാണുള്ളത്.
ഈ ഗ്രാമവും ഇവിടുത്തെ നാട്ടുകാരും കുട്ടികളും എല്ലാം അതിന് സഹായക ഘടകമായി മാറിയിട്ടുണ്ട്. പല തരം കളികൾ നമ്മുടെ കു്ടിക്കാലത്തുണ്ടായിരുന്നത്. കോല് കളി, കിളി തട്ട് കളി, തുടങ്ങി നിരവധി കളികൾ എന്റെയൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്നു. അതിൽ നിന്ന് മാറ്റം വന്നിട്ടുണ്ട്. ഫോണിൽ മുഴുകിയിരിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ പകർന്ന് നൽകാൻ പഴയ വഴികൾ തന്നെയാണ് ഉത്തമ ഉദാഹരണം. എനിക്ക് യൂട്യൂബ് ചാനൽ തുറക്കാൻ കഴിഞ്ഞത് വഴി ഇത്തരം കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
തങ്കക്കൊലുസുകളുടെ മാജിക്ക്...!
ഒരുപാട് രക്ഷിതാക്കൾ തങ്കക്കൊലുസുകളുടെ വീഡിയോ കണ്ട് ഈ മാർഗം പിന്തുടരാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികൾ മഴനനയണം എന്ന്് ആഗ്രഹം പ്രകടിപ്പിക്കാൻ തുടങ്ങി. പല രക്ഷിതാക്കളും ഇന്ന് എനിക്ക് കുട്ടികളുമായി മഴ നനഞ്ഞ് നിൽക്കുന്നത് ഉൾപ്പടെയുള്ള ചിത്രങ്ങൾ അയച്ച് തരാൻ തുടങ്ങി. പലരും എന്നോട് പറഞ്ഞത് ഈ ഫീലൊക്കെ അനുഭവിച്ച് അറിയാന്‍ കഴിയുന്നു എന്നാണ് ചേച്ചിയുടെ വീഡിയോ കണ്ടതിന് ശേഷമാണ് എന്നാണ്. വിവാഹം കഴിയാത്ത പുതു തലമുറ പോലും പ്രകൃതിയോട്് ഇണങ്ങി കുട്ടികളെ ഭാവിയിൽ വളർത്തും എന്ന് ആത്മവിശ്വാസമാണ് എന്നോട് പ്രകടിപ്പിക്കുന്നത്.സത്യത്തിൽ ഒരു ഗ്രൂപ്പിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയോട് ചേർന്ന് പ്രകൃതിയെ സ്നേഹിക്കുന്ന ഗ്രൂപ്പിനെ.
ചാനലിലെ വീഡിയോസ് കണ്ടാൽ നിങ്ങൾക്ക് മനസിലാക്കും ഞങ്ങൾ എങ്ങനെയാണ് എന്ന്. ലോകമേ തറവാട് എന്ന രീതിയിലാണ് ജീവിതം. കുടുംബവുമായി നല്ല ബോണ്ടിങ് ആണ്. അയൽക്കാരുമായിട്ടുള്ള അടുപ്പവും കരുതലും ആയാലും പരസ്പര സ്നേഹത്തിൽ ഊന്നിയാണ് കഴിയുന്നത്. നമ്മുടെയൊക്കെ ആയുസ് എപ്പോൾ വേണമെങ്കിലും തീരു. ഒരിക്കലും നമുക്ക് ഒറ്റയ്ക്ക് നിന്ന് ഒരുകാര്യവും ചെയ്ത് എടുക്കാൻ കഴിയില്ല. അത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എത്രയൊക്കെ ഒറ്റയ്ക്ക് നിന്ന് പോരാടാന്‍ ശ്രമിച്ചാലും പിറകിൽ നിന്ന് പിൻവലിക്കുയാണ് എങ്കിൽ നമ്മളും ഡൗണാകും. അപ്പോൾ ഫാമിലിയുടെ സപ്പോർട്ട് വളരെയധികം ആവശ്യമായി വന്നേക്കും.
എന്റെ കുടുംബം വളരെയധികം സപ്പോർ്ട്ടാണ്. ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചാലും പിന്നീട് യസ് പറയും. മഴയത്ത് ഇറക്കുമ്പോഴും മണ്ണിൽ ഇറക്കുമ്പോഴുമെല്ലാം ഈ എതിർപ്പുണ്ടായിരുന്നു. ഡോക്ടേഴ്സ് പോലും പറയുന്നത് കുട്ടികൾക്ക് വിര വരും എന്നൊക്കെയാണ്. പ്രകടമായ എതിർപ്പുകൾ ഉണ്ടെങ്കിലും പിന്നീട് ഇത് മാറാറുമുണ്ട്.
ഇന്ന് തന്നെ തങ്കത്തിനെ പുഴു ആട്ടി, ഈ വീഡിയോ കാണുമ്പോൾ പലരും പറഞ്ഞേക്കാം 'അയ്യോ കുഞ്ഞിനെ പുഴു ആട്ടിയോ' എന്നൊക്കെ. പക്ഷേ ഒന്ന് ഓർക്കേണ്ടത് നമ്മുടെ കുട്ടിക്കാലത്ത് നമ്മളെ പുഴു ആട്ടിയിട്ടുള്ളതാണ്. ഇന്നത്തെ കുട്ടികൾക്ക് എല്ലാം തന്നെ പേടിയാണ്. ഒരു കോഴിയെ പിടിക്കാൻ പോലും കുട്ടികൾക്ക് പേടിയായി കഴിഞ്ഞു. സിറ്റിയിൽ താമസിക്കുന്ന കുട്ടികൾക്ക് മാത്രമല്ല വലിയവരുടേയും അനുഭവം ഇങ്ങനൊക്കെ തന്നെയാണ്. കുട്ടികൾ പേടിയില്ലാതെ വളരും, മറ്റ് ഒരു കാര്യം കൂടി പഠിക്കും. മറ്റ് ജീവചാലങ്ങളെ പേടിയില്ലാതെ സ്നേഹിക്കാൻ പഠിക്കും, ഭയം വന്നാൽ നമ്മൾ അകന്നേക്കാം
തങ്കക്കൊലുസിനെ വെള്ളം കോരി കുളിപ്പിച്ച് അയ്യ..യ്യാ....!
ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളേ ആയിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി തീരെയുമില്ലായിരുന്നു. മുൻപ് സിനിമിയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങിയത് തന്നെ. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷമാണ് ഇൻസ്റ്റ ഉപയോഗിച്ച് തുടങ്ങിയത് തന്നെ,കിണറ്റിലെ വെള്ളം കോരി തലവഴിയിൽ ഒഴിച്ച് കുളിപ്പിക്കു്ന രംഗമായിരുന്നു അത്.
ഇത് പെട്ടന്ന് വൈറലായി. പല മാധ്യമങ്ങളിലും വാർത്ത പോലും എത്തി. കണ്ട പ്രേക്ഷകർ തന്നെയാണ് പറഞ്ഞത് ചേച്ചി വളരെ ഡിപ്രസിഡ് ആയിരുന്നു. ഇപ്പോൾ മനസ് ആശ്വാസമായി. ഈ വീഡിയോ തുടർച്ചയായി ഇട്ട് കൂടെയെന്ന് . എനിക്ക് ഇൻ്സ്റ്റയിലെ സ്റ്റോറി എത്രനേരം കിടക്കും എന്നൊന്നും അറിയില്ലായിരുന്നു. ഇൻസ്റ്റയിൽ മെസേജ് അയച്ച് നിരവധി പേർ ആഗ്രഹം പ്രകടിപ്പിച്ചത് യൂട്യൂബ് ചാനൽ തുടങ്ങാവോ എന്നായിരുന്നു. ആദ്യം മടിയായിരുന്നു. ഉത്തരവാദിത്തം കൂടുതലുള്ള പ്രക്രിയയാണ് യൂട്യൂബ് ചാനൽ. അതിനാൽ തന്നെ പേടിയായിരുന്നു. സാങ്കേതികമായി ഒന്നും തന്നെ വലിയ വശമില്ലായിരുന്നു. ഞാൻ ആദ്യം ഒഴിവായെങ്കിലും സിസറ്റർ പിന്നീട് നിർബന്ധിച്ചു. പ്രേക്ഷകരുടെ പ്രതികരണം കൂടിടായപ്പോഴാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത് തുടങ്ങിതിന് പിന്നാലെ സബസ്കൈബേഴ്സും കാഴ്ചക്കാരും വർധിച്ചു.
രണ്ട് മാസത്തിന് മുൻപ് തന്നെ 75000 മുകളിൽ സബ്സ്ക്രൈബർമാർ എത്തി. പിന്നാലെ ഡിമാന്റ് കൂടുകയായിരുന്നു. നല്ല നല്ല വീഡിയോസ് വേണം എന്നൊക്കെ അഭിപ്രായം വന്നു. ഇതോടെ എനിക്കും ഇതൊരു മോട്ടിവേഷനായി മാറി. ദിനം പ്രതി വീഡിയോസ് ഇടാൻ തുടങ്ങി. പിന്നാലെ വീഡിയോ ഹിറ്റായി മാറി. ഇടയ്ക്ക് ഡൗൺ ആയെങ്കിലും പിന്നീട് ഡെയ്ലി വീഡിയോ ഇടുന്നത് ശ്രദ്ദിക്കാൻ തുടങ്ങി.
സിനിമ നടക്കാന്‍ പോകുകാണ് സിനിമയുടെ കാര്യങ്ങൾ കോ-ഓഡിനേറ്റ് ചെയ്യുന്നത് മറ്റൊരു വെല്ലുിവിളിയാണ്. അതിന്റെ കൂടെ വീഡിയോ ചെയ്യണം. എഡിറ്റ് ചെയ്യണം. അപ്ലോഡ് ചെയ്യണം എന്നൊക്കെ പറയുന്നത് വളരെ വലിയ കഷ്ടപ്പാട് തന്നെയാണ്. ഒരുപാ്ട് സമയമെടുക്കും ഒരു വീഡിയോ അപ് ലോഡ് ആകാൻ തന്നെ. ഈ സമയത്ത് എന്റെ ഫോണിൽ ഒരു പരിപാടിയും നടക്കില്ല. ഫോൺ ഹീറ്റായിട്ട് ഷൂട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമായി മാറും. പിന്നീട് എനിക്ക് ഭർത്താവ് പുതിയ ഒരു ഫോൺ വാങ്ങി തന്നു. ഇപ്പോൾ സബ്്ക്രൈബേഴ്സും വർധിച്ചിട്ടുണ്ട്.ഇന്ന് ഒരു കുടുംബം പോലെയാണ് എന്റെ ഫോളോവേഴ്സ്. കുട്ടികളുടെ ചെറിയ മൂവ്മെന്റ് പോലും എന്നെക്കാൾ നല്ലപോലെ അവർ ശ്രദ്ധിക്കും. നമ്മൾ സ്നേഹിക്കുന്ന പോലെ തന്നെ മക്കളെ മറ്റുള്ളവർ കൂടി സ്നേഹിക്കുകയാണ്. ഒരു ലക്ഷം പേർ അടങ്ങുന്ന ഒരു വലിയ കുടുംബമായ ഫീലിങ്സാണ് എനിക്കിപ്പോഴുള്ളത്.
മരം നട്ടത് എന്റെ ഇരട്ട മിടുക്കികൾ! ഏറ്റെടുത്തത് ലാലേട്ടൻ
മരം നടുന്ന് ഒരു വീഡിയോ ആയിരുന്നു ആദ്യമായി അപ്ലോഡ് ചെയ്തത്. അത് ഞാൻ ലാലേട്ടന് അയച്ച് കൊടുത്തു. ലാലേട്ടൻ ചോദിച്ചത് നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉണ്ടോ ഇതിന്റെ ലിങ്ക് ഇടാനായിട്ടാണ് എന്നാണ്. ലാലേട്ടന് ഷെയർ ചെയ്തതോടെ സക്സസായി. പിന്നീടാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത് തന്നെ. 25000 സബ്സക്രൈർ ആയതിന് ശേഷമാണ് സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന് ശേഷവും അറിഞ്ഞ് ഒരുപാട് പേർ എത്തി സബ്സ്ക്രൈബ് ചെയ്തു.
പലപ്പോഴും ഞാൻ ഷൂട്ട് ചെയ്യുമ്പോള്‍ കുട്ടികൾ ശ്രദ്ധിക്കാറില്ല. പലപ്പോഴും ഞാൻ ഫോണിലാണ് വീഡിയോ എടുക്കാറ്. പലപ്പോഴും ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കും. ക്യാമറ കയ്യിൽ പിടിച്ചാകും പലപ്പോഴും കുട്ടികളോട് സംസാരിക്കാറ്. ക്യാമറയിൽ നോക്കി സംസാരിക്കാൻ നിന്നാൽ അവർക്ക് മനസിലാകും പെട്ടന്ന് അവർ മാറിയേക്കും. അതിനാൽ തന്നെ ക്യാമറ ഒരു സൈഡിൽ വച്ചിട്ട് അവരുടെ മുഖത്ത് നോക്കി സംസാരിക്കാറാണ് പതിവ്. ക്യാമറയുള്ള കാര്യം പലപ്പോഴും അറിയാറില്ല. എന്നാൽ ചിലഘട്ടത്തിൽ എഡിറ്റ് ചെയ്യുമ്പോഴുള്ള അവസരത്തിലൊക്കെ കുട്ടികൾക്ക് മനസിലാകാൻ തുടങ്ങി. കുലുസു എന്നോട് അമ്മ ഫോട്ടോ എടുത്തെ എന്നൊക്കെ ചോദിക്കും. കുട്ടികൾക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് നൽകുന്നത് തന്നെ എനിക്ക് എപ്പോഴും ഭയമായിരുന്നു. എത്രനാൾ ഇത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും എന്ന് അറിയില്ലായിരിക്കും. പക്ഷേ കുട്ടികൾക്ക് മനസിലാക്കാൻ പറ്റുന്ന പ്രായത്തിൽ വീഡിയോ എടുക്കുന്നത് നിർത്തേണ്ടി വന്നേക്കാം.
കുടുംബം
എന്റെ ഹസ്ബൻഡ് വിൽസെന്റ് തോമസ്. അദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നിലമ്പൂർ എടക്കരയിലാണ് ഞങ്ങൾ താമസിക്കുന്നത്. ഒരു സഹോദരനുണ്ട്. അദ്ദേഹം യു.കെയിലാണ് വിവാഹ ശേഷം അവിടെയാണ്. ഞങ്ങൾ പപ്പയുടേയും മമ്മിയുടേയും കൂടെ ഇടക്കരയിലാണ് താമസിക്കുന്നത്. വണ്ടാഴി എന്റെ വീടാണ്. പപ്പയും മമ്മിയും എറണാകുളത്താണ് താമസിക്കുന്നത്. പക്ഷേ ഇപ്പോൾ ലോക്ക് ഡൗൺ ആയതോടെ ഈ ഫാം ഹൗസിലേക്ക് മാറുകയായിരുന്നു. ഇവിടെ വന്ന് കഴിഞ്ഞപ്പോൾ വല്ലാത്ത പ്രകൃതിരമണീയമായ സ്ഥലമാണ് എന്ന് തിരിച്ചറിഞ്ഞു. എപ്പോഴും കിളികളുടെ കരച്ചിൽ.. അണ്ണാന്റെ ചിലപ്പ്..വളരെ പോസിറ്റീവായ എനർജി നൽകുന്ന കാര്യമാണ് ഇവയെല്ലാം. ലോക്ക് ഡൗൺ എല്ലാ കഴിഞ്ഞതിന് ശേഷമാണ് പോകണം എന്ന് വിചാരിച്ചത്. പക്ഷേ ഈ പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞു. ഒരു ബീച്ചോ, ഹിൽ സ്്റ്റേഷനോ നമുക്ക് പോസിറ്റീവ് എനർജി നൽകും. എറണാകുളത്താണ് ഓഫീസ് സിനിമാ തിരക്കും കാര്യങ്ങളും എല്ലാം ഒരു ദിവസം കൊണ്ട് തീർത്ത ശേഷം തിരികെ ഇവിടെ തന്നെ എത്തും. കോഴിയുമെല്ലാം ഇ്വിടുണ്ട് തിരിച്ച് വന്നേ പറ്റുള്ളു എന്ന അവസ്ഥയാ്ണ് ഇപ്പോൾ. എല്ലാ പച്ചക്കറി കൃഷിയും ഇവിടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍