അയ്യപ്പപ്പണിക്കരുടെ 'കടുക്ക' കവിത ആസ്പദമാക്കി 'വ്യവസ്ഥ' ചെയ്തപ്പോൾ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ്; അഞ്ചാമത് ചെയ്ത 'വെയിൽമാന'ത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും; ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ പൂർത്തിയാക്കിയ പുതിയ സ്ക്രിപ്റ്റ് സിനിമയുമാക്കുന്നു; വിനീത് ശ്രീനിവാസനെ നായകനാക്കാൻ ആശിച്ചപ്പോൾ നിരാശയും; ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: അതിശയിപ്പിക്കുന്ന കയ്യടക്കത്തോടെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ശ്രദ്ധേയനാകുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ അഞ്ചു ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ഓട്ടോ ഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പരിസ്ഥിതിയുമായും സാമൂഹിക വ്യവസ്ഥയുമായും ഒട്ടി നിൽക്കുന്നതാണ് ബാബുമോന്റെ ഹ്രസ്വ ചിത്രങ്ങൾ എന്നത് ഇവയുടെ പ്രാധാന്യവും വർധിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ ചെയ്ത വെയിൽമാനമാണ് ബാബുമോന്റെ സംവിധാനമികവിനും പ്രകൃതിയോടുള്ള കൂറിനും നിദർശനമായി മാറുന്നത്. ഇപ്പോൾ വെയിൽമാനത്തിനു ശേഷം സിനിമാ സംവിധാനത്തിലേക്ക് തിരിയാനാണ് ബാബുമോൻ ആഗ്രഹിക്കുന്നത്. അതിന്റെ തിരക്കഥയും കയ്യിലുണ്ട്. ഈ തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ബാബുമോൻ ഇപ്പോൾ.
പാരിസ്ഥിതികമായ തിരിച്ചറിവുകൾ പകർന്നു നൽകുന്ന ഹ്രസ്വചിത്രം എന്ന നിലയിലാണ് ബാബുമോന്റെ വെയിൽമാനം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് യുട്യൂബിലാണ് വെയിൽമാനത്തിന്റെ റിലീസ് നടന്നത്. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ പ്രളയവും കാലാവസ്ഥാ വ്യതിയാനവുമായി തിരിച്ചടിക്കുമ്പോൾ പാരിസ്ഥിതികാവബോധത്തിന്റെ പുത്തൻ പാഠങ്ങൾ ആണ് വെയിൽമാനം പകർന്നു നൽകുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഇക്കുറി വെയിൽമാനത്തിനു നേടാനായത്.
തിരുവനന്തപുരം സിറ്റിയിൽ ഓട്ടോ ഓടിച്ച് നടക്കവേ തന്നെയാണ് ബാബുമോന്റെ മനസ്സിൽ ഡോക്യുമെന്ററികൾ സ്ഥാനം പിടിക്കുന്നത്. ഡോക്യുമെന്ററികൾ ആഗ്രഹവും ഇച്ഛയുമായി മനസ്സിൽ നിറഞ്ഞപ്പോൾ ഓട്ടോ ഓടിക്കലിനൊപ്പം ഹ്രസ്വ ചിത്ര നിർമ്മാണത്തിലും ബാബുമോൻ ശ്രദ്ധയൂന്നുകയായിരുന്നു. ന്യൂ തിങ്ക്, കോൾ, സകുവും ശിവയും, വ്യവസ്ഥ എന്നിവയാണ് ബാബുമോന്റെ ഹ്രസ്വചിത്രങ്ങൾ. വ്യവസ്ഥ ആനുകാലിക രാഷ്ട്രീയം കേന്ദ്രമാക്കി എടുത്ത ചിത്രമാണ്. വികല മനസിന്റെ ചിന്താഗതിയാണ് സകുവും ശിവയും. വാഹനങ്ങൾ ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നത് തെറ്റാണെന്ന സന്ദേശമാണ് കോൾ നൽകുന്നത്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ അവാർഡ് ലഭിച്ച ഹ്രസ്വ ചിത്രമാണ് വ്യവസ്ഥ. അയ്യപ്പപ്പണിക്കരുടെ കടുക്ക എന്ന കവിതയാണ് വ്യവസ്ഥയ്ക്ക് ആധാരമായത്. വെയിൽമാനത്തിനു പക്ഷെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാർഡ് തന്നെ തേടിവരുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡാണ് വെയിൽമാനത്തിനു ലഭിച്ചത്.
ഓട്ടോ ഡ്രൈവർ എന്ന നിലയിൽ നിന്ന് ഹ്രസ്വചിത്ര സംവിധായകനായും ഇപ്പോൾ സിനിമാ സംവിധായകനാകും മാറാൻ ആഗ്രഹിക്കുന്ന ബാബുക്കുട്ടൻ മറുനാടൻ മലയാളിയോട് സംസാരിച്ചു ഓട്ടോയാത്രയ്ക്കിടെ തന്നെ.
അഭിമുഖത്തിലേക്ക്
ഓട്ടോ ഡ്രൈവറാണ് ഇതിന്നിടയിൽ തന്നെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്യുന്നു. എങ്ങിനെയാണ് ഹ്രസ്വചിത്രങ്ങളിലേക്ക് തിരിയുന്നത്?
കലയോടുള്ള ആത്മസമർപ്പണം തന്നെയാണ് ഹ്രസ്വ ചിത്ര നിർമ്മിതികൾക്ക് പിന്നിൽ. അമച്വർ നാടകങ്ങൾ ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്ത പരിചയങ്ങളിൽ നിന്നാണ് ഹ്രസ്വചിത്ര നിർമ്മാണത്തിനു പിന്നിൽ. ഹ്രസ്വചിത്രങ്ങൾ ആത്മവിശ്വാസം പകർന്നു നൽകി. സിനിമ ചെയ്യുന്നതിന് മുന്നോടിയായാണ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങിയത്. സംവിധാനത്തിനുള്ള ഒരുക്കം തന്നെയാണ് ഞാൻ തുടങ്ങിയത്. അഞ്ചാമത്തെ ഹ്രസ്വചിത്രമാണ് വെയിൽ മാനം എന്ന ചിത്രം.
വെയിൽമാനത്തിന്റെ പ്രതിപാദ്യമെന്താണ്?
പ്രകൃതിക്ക് വേണ്ടിയുള്ള കരുതൽ ആണ് വെയിൽമാനം. പ്രകൃതിയെ സ്നേഹിക്കാനുള്ള ആഹ്വാനം തന്നെയാണ് വെയിൽ മാനം മുഴക്കുന്നത്. ഈ തലമുറയ്ക്ക് ഒരു ഓർമ്മപ്പെടുത്തലും വളർന്നു വരുന്ന കുട്ടികൾക്ക് ഒരു തിരിച്ചറിവ് നൽകലുമാണ് വെയിൽമാനം കൊണ്ട് ഉദ്ദേശിച്ചത്. വെയിൽമാനം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയിൽ വെയിൽമാനം അതിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയാണ് പ്രതിപാദ്യം എന്നതിനാൽ ശ്രദ്ധിക്കപ്പെടേണ്ട ഹ്രസ്വചിത്രമാണ് വെയിൽമാനം. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് വെയിൽ മാനം. വെയിൽ മാനം കണ്ടശേഷം ഒരുപാട് പേർ എന്നെ വിളിച്ചു. ഇതെല്ലാം വെയിൽ മാനത്തിനുള്ള അംഗീകാരം കൂടിയാണ്. ആരും വെയിൽമാനം ഇഷ്ടപ്പെടാതിരുന്നിട്ടില്ല.
വെയിൽമാനത്തിനു മുൻപ് ചെയ്ത ഷോട്ട് ഫിലിമുകൾ ഏതൊക്കെയാണ്?
ന്യൂ തിങ്ക് ആണ് ആദ്യ ഷോട്ട് ഫിലിം. ആരോടും ഒന്നിനോടും താത്പര്യമില്ലാതിരുന്ന ആളുടെ ഒരു ദിവസത്തെ ജീവിതമാണ് ന്യൂ തിങ്ക്. അയാൾക്ക് എന്ത് സംഭവയ്ക്കുന്നു എന്ന കഥയാണ് ന്യൂ തിങ്ക് പറയുന്നത്. കോൾ. സകുവും ശിവയും, വ്യവസ്ഥ. അതിനുശേഷമാണ് വെയിൽമാനം ചെയ്യുന്നത്. വെയിൽമാനത്തിനു കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അവാർഡും ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ആണ് ലഭിച്ചത്. ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഹ്രസ്വചിത്രമാണ് വെയിൽമാനം.
ബിഗ് സ്ക്രീനിലേക്ക് നീങ്ങുന്നു എന്ന് പറയുന്നു? എന്താണ് വിശദാംശങ്ങൾ?
സ്ക്രിപ്റ്റ് റെഡിയായി ഇരിക്കുകയാണ്. വിവിധ നിർമ്മാതാക്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്ക് കഥ വേണം. പക്ഷെ എനിക്ക് സംവിധാനം കൂടി ചെയ്യണം. അതിനാലാണ് സിനിമ നീണ്ടുപോകുന്നത്. ഓട്ടോയുടെ ഓട്ടത്തിനിടയിൽ വെയിറ്റിങ്ങിന്നിടയിൽ എന്റെ മനസ്സിൽ വന്ന കാര്യങ്ങളും കഥകളും കോർത്തിണക്കിയാണ് ഈ സ്ക്രിപ്റ്റ് പൂർത്തീകരിച്ചത്. പൂർണമായും ഓട്ടോയിൽ ഇരുന്നു പൂർത്തിയാക്കിയ സ്ക്രിപ്റ്റ് എന്ന പ്രത്യേകയുള്ള സ്ക്രിപ്റ്റ് കൂടിയാണിത്. അതുകൊണ്ട് സ്ക്രിപ്റ്റ് മാത്രമായി ഞാൻ ആർക്കും നൽകില്ല. അത് എനിക്ക് തന്നെ സംവിധാനം ചെയ്യണം. ഈ ആഗ്രഹമാണ് മനസിലുള്ളത്. ഇതുകൊണ്ട് തന്നെയാണ് പല ആളുകൾ വന്നിട്ടും ഈ സ്ക്രിപ്റ്റ് ഞാൻ കൈമാറാതിരുന്നത്. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടുചോദിച്ചവരാണ് ഏറെപ്പേർ. പക്ഷെ ഞാൻ അത് ആർക്കും നൽകിയിട്ടില്ല. എല്ലാ മനുഷ്യർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. സാഹചര്യങ്ങൾക്കൊണ്ടോ സമ്മർദ്ദം കൊണ്ടോ നമ്മൾ വേറെ വഴിയിൽ യാത്ര ചെയ്യേണ്ടി വരുന്നു. ഈ യാത്ര വിജയമാകാം, അല്ലെങ്കിൽ പരാജയമാകാം. ചിലപ്പോൾ നമ്മൾ തുടങ്ങിയ അവസ്ഥയിൽ തന്നെ തിരിച്ചത്തുകയും ചെയ്യും. ഇത് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കഥയാണ്. ഒരു യുവാവിന്റെ ജീവിതത്തിലൂടെ ഞാൻ ഈ കഥ പറയുകയാണ്.
ഈ സിനിമയിൽ ആര് നായകനാകണം എന്നാണ് ആഗ്രഹിക്കുന്നത്?
വിനീത് ശ്രീനിവാസൻ നായകനാകണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഇത് അന്വേഷിച്ചിരുന്നു. പക്ഷെ തീയതി ഇല്ലാത്ത പ്രശ്നം വന്നു. എന്നെപ്പോലെ ഒരു ഓട്ടോ ഡ്രൈവർ വന്നാൽ തീയതി നൽകാനും ഒരു പക്ഷെ മടിച്ചേക്കും. അതിനാൽ പുതുമുഖങ്ങളെ വെച്ച് ഈ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ചെറിയ ബഡ്ജറ്റിൽ വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇങ്ങിനെ ചെറിയ ബജറ്റിലുള്ള വലിയ സിനിമയാകും എന്റെ ആദ്യ സംരംഭം.
മറ്റു ഓട്ടോ ഡ്രൈവർമാർ ഈ സിനിമാ സംരംഭങ്ങളെ എങ്ങിനെ കാണുന്നു?
തിരുവനന്തപുരം സിറ്റിയിൽ ഒരു പാട് ഓട്ടോ ഡ്രൈവർമാരുണ്ട്. എല്ലാവർക്കും എന്നെ പരിചയമില്ല. പരിചയമുള്ളവർ ഒരുപാട് പ്രോത്സാഹനം നൽകാറുണ്ട്.
Stories you may Like
- വേനൽച്ചൂട് : രാവിലെ 11 മുതൽ മൂന്നു വരെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം
- 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ
- അരിക്കൊമ്പൻ കാണാമറയത്ത്; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ
- ഭാവി ശോഭനമാക്കാൻ ഇപ്പോഴേ ശ്രദ്ധിക്കേണ്ട 30 കാര്യങ്ങൾ
- നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിന്റെ പേരിൽ കാനഡ പാർലമെന്റ് സ്പീക്കർ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്