ജോർജ് ഫ്ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾ നിറഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. വോട്ട് എണ്ണൽ നടന്ന ദിവസം ഗ്രേറ്റ് വിക്റ്ററി പ്രവചിച്ച ഡോണൾഡ് ട്രംപ് പരാജയം രുചിക്കുകയാണ്. നാല് വർഷം അമേരിക്കയെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ട്രംപ് ഒരു നല്ല ചോയിസ് ആയിരുന്നോ? ഭരണത്തിൽ തുടർന്നപ്പോഴും പരാജയം രുചിച്ചപ്പോഴും ട്രംപ് കാട്ടിക്കൂട്ടിയ കോമാളിത്തങ്ങൾ ഇങ്ങനെ ഒരു ചോദ്യം ജനങ്ങളുടെ മുന്നിലേക്ക് ഉയർത്തിയിട്ടുണ്ട്. ഒരു നാല് വർഷത്തേക്ക് ഉള്ള അലോസരമായാണ് ട്രംപിനെ അമേരിക്കൻ ജനത കണ്ടത്. പക്ഷെ രണ്ടാം തവണ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മുന്നേറ്റം അമേരിക്കൻ ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.
ട്രംപ് എങ്ങനെയുള്ള ഭരണമാണ് അമേരിക്കയിൽ കാഴ്ച വച്ചത്. ഭീമൻ പരാജയം രുചിക്കേണ്ടിയിരുന്ന ട്രംപ് ഒന്നാംതരം പോരാട്ടം കാഴ്ച വെച്ചു. എന്താണ് ട്രംപിന്റെ പാളിച്ചകൾ. തിരഞ്ഞെടുപ്പിൽ തകർന്നു അടിയേണ്ട ട്രംപ് എന്തുകൊണ്ട് ഇത്രയും മുന്നേറ്റമുണ്ടാക്കി? പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ട്രംപിന്റെ തോൽവി സുനിശ്ചിതമാണ്. പക്ഷെ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ്, ജയത്തിന്റെ വാക്ക് വരെ എത്താൻ ട്രംപിനു കഴിഞ്ഞു. ആശ്ചര്യപ്പെടുത്തിയ മുന്നേറ്റമാണ് ട്രംപ് നടത്തിയത്-ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു.
പ്രസിഡന്റ് ആകുക ട്രംപ് അല്ല ബൈഡൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ട്രംപിനു ജയിക്കണമെങ്കിൽ അഞ്ചു സ്റ്റേറ്റും ലഭിക്കണം.ജയം ബൈഡനു ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ ജയം അനൗൺസ് ചെയ്തിട്ടില്ല. സ്ലോ ആയാണ് കൗണ്ടിങ് നടക്കുന്നത്. ട്രംപ് ഒരു നോർമൽ പ്രസിഡന്റ് ആയിരുന്നില്ല. പൊളിറ്റീഷ്യൻ അല്ലാത്ത ഒരു പ്രസിഡന്റിനെ ഒന്ന് ട്രൈ ചെയ്ത് നോക്കിയതല്ലേ ജനങ്ങൾ. കാണിച്ചത് വിഡ്ഢിത്തവും ഭ്രാന്തത്തരവും ആയതിനാൽ ഗുരുതരമായി റിജക്റ്റ് ചെയ്യും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ട്രംപിനു കോൺസ്റ്റിട്ട്വൻസിയുണ്ട്. വൈഡ് സുപ്രീമിസ്റ്റ് എന്ന് പറഞ്ഞിട്ട്. ആ കോർ ഗ്രൂപ്പിൽ ട്രംപിന്റെ പോപ്പുലാരിറ്റി കൂടിയുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ മനസിലാക്കാനുള്ളത്. അതുകൊണ്ടാണ് ഇത്രയും വോട്ടു കിട്ടിയത്.
ട്രംപ് ചെയ്ത കുറ്റങ്ങൾ നോക്കിയാൽ ഇത്രയും വോട്ടൊന്നും കിട്ടിക്കൂടാത്തതാണ്. കൊറോണ വൈറസ് ആയാലും ഇക്കണോമിക്സ് സിറ്റുവേഷൻ ആയാലും വർഗസമരമായാലും ഇതെലെല്ലാം വലിയ വലിയ തെറ്റുകൾ ആണ് ട്രംപ് ചെയ്തത്. ഫോറിൻ പോളിസിയിൽ നോർത്തുകൊറിയയുടെ പിറകെ പോയതും റഷ്യക്കാരുടെ പിറകെ പോയതും എല്ലാം അൺ യൂഷ്വൽ ആയ ഫെയിലിയർ ആയിരുന്നു. ആരുടേയും ഉപദേശം ട്രംപ് സ്വീകരിച്ചില്ല. എല്ലാം തന്നെ താൻ ചെയ്യും. അമേരിക്ക ട്രംപിനെ റിജക്റ്റ് ചെയ്യും എന്നാണ് കരുതിയത്. ഇത് അനലൈസ് ചെയ്യേണ്ടതായുണ്ട്. ട്രംപ് എന്തൊക്കെ ഗുണങ്ങൾ അമേരിക്കയ്ക്ക് ചെയ്തു കൊടുത്തു എന്ന കാര്യങ്ങൾ അനലൈസ് വേണ്ടത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റുകൾ കൂടുതൽ പോസ്റ്റൽ വോട്ടുകൾ ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കിയുള്ള ആവശ്യമാണിത്. പോസ്റ്റൽ വോട്ടിലാണ് ബൈഡൻ ജയിക്കാൻ പോകുന്നത്.
ട്രംപ് അമേരിക്കയെ ഐസൊലെറ്റ് ചെയ്തു. ലോകത്തിന്റെ നേതൃത്വം വഹിച്ചിരുന്ന രാജ്യം നമുക്ക് ആ ഫ്രന്റ്സ് ഒന്നും വേണ്ടാ, നാറ്റോ വേണ്ട. ആസിയാൻ വേണ്ട എന്നൊക്കെ പറഞ്ഞു. എല്ലാ കരാറുകളിൽ നിന്നും പിൻവാങ്ങി. ട്രംപ് ചെയ്തത് അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ്. അമേരിക്ക അമേരിക്കയുടെ സ്വന്തം കാര്യം നോക്കിയാൽ മതി, അമേരിക്ക ഈസ് ഫസ്റ്റ് എന്ന പോളിസി അവർക്ക് ഇഷ്ടമായി. നാല് കൊല്ലം കൂടി ട്രംപ് ഇരുന്നുവെങ്കിൽ അമേരിക്കയെ മാത്രമല്ല ലോകത്തെ കൂടി ട്രംപ് നശിപ്പിച്ചേനെ. കൊറോണ വൈറസിൽ രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചത് ട്രംപിന്റെ അൺ സയന്റ്ഫിക് ആയ അപ്പ്രോച്ച് കൊണ്ടാണ്.
ജോർജ് ഫ്ളോയിഡ് മരിച്ചപ്പോൾ കലാപം നിയന്ത്രിക്കാൻ കൂടി ട്രംപ് ശ്രമിച്ചില്ല. ഇതിലെല്ലാം തന്നെ നെഗറ്റീവ് തിങ്ക് ആണ് ട്രംപ് കാണിച്ചത്. റിച്ച് ആയ വൈറ്റ് ആയ അമേരിക്കക്കാർക്ക് ടാക്സ് എക്സംപ്ഷൻ നൽകി അവരെ ഹാപ്പിയാക്കി. റിലീജിയസ് ഗ്രൂപ്പ്സ്, ബൈബിൾ ബെൽറ്റ്, ഇവർക്ക് റിയാലിറ്റിയുമായി ഒരു ബന്ധമില്ല. അവർക്ക് എല്ലാം ഗോഡ് ആണ്. ഗോഡ് അയച്ചതാണ് എന്ന വിശ്വാസത്തിലാണ് അവർ ട്രംപിനു വോട്ട് ചെയ്തത്. എത്ര വോട്ട് ഇങ്ങനെ കിട്ടി എന്നതിലാണ് കാര്യം. അല്ലാതെ ട്രംപ് തോറ്റു എന്നതിലല്ല. രാഷ്ട്രീയക്കാരനല്ലാത്ത ഒരു പ്രസിഡന്റിനെ കൊണ്ട് വന്നതിൽ അമേരിക്ക് ഖേദിക്കുന്നുണ്ടാകണം. ഏറ്റവും വലിയ പ്രശ്നം വന്നത് ക്ലൈമറ്റ് ചെയിഞ്ചിന്റെ കാര്യത്തിലാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ട ഒബാമ നയങ്ങൾ എല്ലാം ട്രംപ് മാറ്റി. മൈനിങ് തുടങ്ങി. ഗ്യാസ്, കല്ല് പൊട്ടിച്ചെടുക്കുന്ന പരിപാടികൾ എല്ലാം തുടങ്ങി. ഇതെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്. ഏതു വശത്ത നിന്ന് നോക്കിയാലും പരാജയപ്പെട്ട പ്രസിഡന്റ് ആണ് ട്രംപ്. കാവ്യാത്മകമായ നീതിയാണ് അമേരിക്കക്കാർ നടപ്പാക്കിയത്. ട്രംപിനു ശിക്ഷ വേണ്ടിയിരുന്നു. ട്രംപ് കുഴപ്പക്കാരനായി വരുമോ എന്ന് അമേരിക്ക ഭയക്കുന്നുണ്ട്. പ്രസിഡന്റ് ആയി വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ട്രംപിനു കീഴിൽ അമേരിക്കയ്ക്ക് ലോക മേധാവിത്തം നഷ്ടമായി. അമേരിക്കയുടെ ദുർബലത മുതലെടുത്താണ് ചൈന ബഹളം ഉണ്ടാക്കുന്നത്. ചൈന യാഥാർത്യം തിരിച്ചറിഞ്ഞു. അമേരിക്കയ്ക്ക് റോൾ ഇല്ല. ആ വാക്വത്തിലേക്ക് വരാനാണ് ചൈന ശ്രമിക്കുന്നത്. ഹോങ്കോംഗ്, തായ്വാൻ, സൗത്ത് ചീന കടൽ, ഹിമാലയത്തിൽ എല്ലാം പ്രശ്നം ഉണ്ടാക്കുന്നത് ചൈനയാണ്. ഇവിടെ മസിൽ പവർ കാണിക്കുകയാണ് ചൈന ചെയ്യുന്നത്. ലോക മേധാവിത്തം ചൈനയ്ക്ക് ലഭിക്കും എന്നവർ കരുതുന്നു. ഈ പ്രതീക്ഷയിലാണ് അവർ ബഹളമുണ്ടാക്കുന്നത്. ഇത് കണ്ടപ്പോൾ ട്രംപ് എതിർത്തു. ഇന്ത്യയുമായി അടുത്തു. ഇന്ത്യയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു. ഒരു ക്വാഡ് റിലേഷൻഷിപ്പ് ചൈനയ്ക്ക് എതിരെ അമേരിക്ക സൃഷ്ടിച്ചു. അമേരിക്ക, ഓസ്ട്രേലിയ. ജപ്പാൻ, ഇന്ത്യ ഇങ്ങനെ ഒരു സൈനിക ശക്തിയായി. ചൈനയ്ക്ക് എതിരായ ഒരു മിലിട്ടറി ഇന്റലിജൻസ് ആയി ഇതു മാറ്റിയിട്ടുണ്ട്. നമ്മൾ ഇത് മുഴുവനായി സ്വീകരിച്ചിട്ടില്ല. പക്ഷെ ഇത് ഒരു റിയാലിറ്റിയാണ്.
വ്യക്തിപരമായി അല്ല രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തീരുമാനിക്കുന്നത്. ഒരാൾ ഗുണകരമാകുമോ ദോഷകരമാകുമോ എന്ന് പറയുന്നത് ഗുണം കൊണ്ടോ ദോഷം കൊണ്ടോ അല്ല താത്പര്യം കൊണ്ടാണ്. ട്രംപിന്റെ ആറ്റിറ്റിയൂഡ് നോക്കിയാൽ എത്ര തവണ മോദിയെ ചീത്ത പറഞ്ഞിട്ടുണ്ട്. എത്രയോ തവണ നല്ലതും പറഞ്ഞു. എമിഗ്രേഷനിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ട്രംപ് ആണ്. അതേ സമയത്ത് ഹൗദി മോദി നമസ്തേ ഒക്കെ നടത്തി ഒരു താത്പര്യം അങ്ങേർ ജനിപ്പിക്കുകയും ചെയ്തു. അത് അവസരങ്ങൾ നോക്കിയിട്ടാണ്. അല്ലാതെ ഇന്ത്യയുടെ പ്രത്യേകത കൊണ്ട് ഒന്നുമല്ല. ഒരു തെറ്റിധാരണയുണ്ടായി. ആ തെറ്റിധാരണയുണ്ടാകാൻ കാരണം അമേരിക്കയിലെ ഹിന്ദുക്കൾക്ക് ട്രംപ് ഒരു മുസ്ലിം വിരോധിയായി തോന്നി. അങ്ങനെ ഒരു ലിങ്കേജ് ബിജെപിയുമായി ട്രംപ് ഉണ്ടാക്കി എന്നാണ് അവർ ധരിച്ചിരിക്കുന്നത്.
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ വരാൻ അമേരിക്ക സമ്മതിക്കുന്നില്ല. ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുന്ന, ഇന്ത്യയുടെ സുഹൃത്ത് എന്ന രീതിയിൽ ട്രംപിനെ അവർ കാണുന്നു. പക്ഷെ അമേരിക്കൻ നയം അവരുടെ കാര്യത്തിന് വേണ്ടിയാണ്. ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. ബൈഡൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. ബൈഡൻ പിന്തുടരുക ഒബാമയുടെ പോളിസിയാണ്. അവർ അവരുടെ പോളിസി നടപ്പിലാക്കുന്നു. നമ്മൾ നമ്മുടെ പോളിസി നടപ്പിലാക്കുന്നു. അത് കോയിൻസൈഡ് ചെയ്യുകയാണെങ്കിൽ നമ്മൾ ഫ്രണ്ട്സ് ആകും. അല്ലാതെ വ്യക്തിപരമായ ഒരു പ്രാധാന്യവും ഇതിനകത്ത് ഇല്ല. കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരി ആയതിനാൽ അവർ ഇന്ത്യയുടെ സുഹൃത്ത് ആകും എന്ന രീതിയിൽ അനലൈസ് ചെയ്തിട്ട് കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്. അവർ പ്രസിഡന്റ് ആയാലും വൈസ് പ്രസിഡന്റ് ആയാലും അമേരിക്കൻ താത്പര്യം അനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂ. പക്ഷെ നമ്മളെ അവർക്ക് പ്രയോജനപ്രദമായി മനസിലാക്കുമ്പോൾ അടുപ്പം സ്വാഭാവികമായും വരും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ വ്യക്തിപ്രഭാവം റിലവന്റ്റ് അല്ല. അത് പത്ത് ശതമാനം മാത്രമേ വരുകയുള്ളൂ.
സെനറ്റിൽ ഭൂരിപക്ഷം ഇല്ലെന്നു വെച്ച് അത് ബൈഡനു ഭരിക്കുന്നതിൽ പ്രശ്നം വരില്ല. ട്രംപിനു യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഒരു പ്രസിഡന്റിനു രണ്ടു ഹൗസും ലഭിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ബൈഡൻ കോംപ്രമൈസിങ് പൊളിറ്റിക്സ് പുറത്തെടുക്കും. ബിൽ ക്ലിന്റനെപ്പോലെ. ക്ലിന്റ്നു രണ്ടു സഭയിലും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. റിപ്പബ്ലിക്കൻസ് ആണെങ്കിലും അവർക്ക് അദർ വ്യൂസും ഉണ്ടായിരിക്കും. സെനറ്റുമായി കൂടുതൽ ബൈഡനു വർക്ക് ചെയ്യേണ്ടി വരും. ട്രംപ് സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. സുപ്രീംകോടതി മജോറിറ്റി എന്ന ട്രെൻഡ് ആണ്. ലീഗൽ പോയിന്റ്സ് ഉണ്ടെങ്കിൽ അത് ഒരു സാധ്യതയാണ്. അതിനാലാണ് സുപ്രീംകോടതിയിൽ പോകും എന്ന് പറയുന്നത്. പക്ഷെ അങ്ങനെ നേരിട്ട് പോകാൻ കഴിയില്ല. സ്റ്റേറ്റ്കളിൽ കൂടി മാത്രമേ പോകാൻ കഴിയൂ. ഇതിനാലാണ് സ്റ്റേറ്റുകളിൽ നിന്നും കൂടുതൽ പരാതികൾ വന്നിരിക്കുന്നത്. പക്ഷെ പോസ്റ്റൽ വോട്ടുകൾ ലീഗൽ ആയതിനാൽ സുപ്രീംകോടതിയിക്ക് ഒന്നും ചെയ്യാൻ കഴിയില്ല -ശ്രീനിവാസൻ പറയുന്നു.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി
- പ്രതികാരം നിങ്ങളെ വിഴുങ്ങാതിരിക്കട്ടെ: ഇസ്രയേലിന് ബൈഡന്റെ മുന്നറിയിപ്പ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്