ന്യൂനപക്ഷ സ്കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ചുണ്ടായ കോടതിവിധി കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. ന്യൂനപക്ഷ സ്കോളർഷിപ് വിഹിതം ജനസംഖ്യാനുപാതികമായി നിശ്ചയിക്കാനുള്ള മന്ത്രിസഭാ തീരുമാനിച്ചതോടെ വിഷയം സജീവ ചർച്ചയാകുമെന്ന് ഉറപ്പാണ്. എന്നാൽ, ഈ വിഷയത്തിൽ ലീഗ് കർശന നിലപാടിലേക്ക് കടക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് കരുതലോടെ നീങ്ങാനാണു കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതിനിടെയാണ് സതീശന്റെ വാക്കുകൾക്ക് എതിരായി ലീഗ് രംഗത്തുവന്നത്.
80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഭരണകക്ഷിയായ ഇടതുമുന്നണിക്ക് ഈ വിഷയം കല്ലുകടിയായി മാറുമെന്നായിരുന്നു പരക്കെ കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറം പ്രതിപക്ഷ കക്ഷിയായ യുഡിഎഫിനുള്ളിൽ തന്നെ വലിയ പൊട്ടിത്തെറികൾക്കാണ് കേരളമിന്ന് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ലീഗ് നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് മുമ്പ് അഞ്ചാം മന്ത്രി വിവാദത്തിൽ ഉണ്ടാക്കിയ വിവാദം കണക്കെ തിരിച്ചടിയാകുമെന്ന ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. ലീഗിന് സംഘടനാ തലത്തിൽ ഊർജ്ജം പകരമെങ്കിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കോൺഗ്രസ് തിരിച്ചടിയാകും ഈ വിഷയമെന്നാണ് ആശങ്ക.
ഒരുസമുദായത്തിനും നിലവിൽ കിട്ടുന്ന ആനൂകൂല്യം കുറയില്ലെന്ന് സർക്കാർ പറയുമ്പോഴും ന്യൂനപക്ഷ ജനസംഖ്യ മൊത്തത്തിൽ അടിസ്ഥാനം ആക്കുമ്പോൾ പുതിയ ഫോർമുലയിൽ മുസ്ലിം വിഭാഗത്തിനുള്ള ആനുകൂല്യം 80 ൽ നിന്നും 60 ലേക്ക് കുറയുമെന്നാണ് ലീഗ് അടക്കമുള്ള സംഘടനകളുടെ പരാതി. ലീഗിന്റെ അഭിപ്രായത്തെ അനുകൂലിക്കാനോ എതിർക്കാനോ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ്.
ആ അടുത്തകാലത്ത് ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതത്തിലെ അനീതി. ആ ചിന്ത തന്നെയായിരുന്നു ഈ വിഷയത്തെ കോടതി കയറ്റിയതും. ഒടുവിൽ 80:20 അനുപാതം റദ്ദ് ചെയ്ത കോടതി ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് വിതരണം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ പ്രതിസന്ധിയിലായത് കോൺഗ്രസാണ്. വിധി അംഗീകരിച്ചാൽ ലീഗിനേയും, എതിർത്താൽ മധ്യകേരളത്തിലെയും തെക്കൻ തിരുവിതാംകൂറിലേയും പ്രധാന വോട്ട് ബാങ്കായ ക്രിസ്ത്യൻ വിഭാഗത്തേയും അകറ്റേണ്ടി വരും.
വിഷയത്തിൽ തിരക്കിട്ട് നിലപാടെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായി രംഗത്തു വന്നതു കോൺഗ്രസിന് കണക്കിലെടുക്കേണ്ടിവരും. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഒരു വിഭാഗത്തിനും നഷ്ടമാകരുത് എന്നാണ് സർവകക്ഷി യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടത്. നിലവിൽ ആനുകൂല്യം കുറഞ്ഞ തോതിൽ ലഭിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി വേണമെന്നും നിർദ്ദേശിച്ചു. മുസ്ലിം ലീഗും കേരള കോൺഗ്രസും (ജോസഫ്) ഉള്ള മുന്നണിയിൽ ഭിന്നാഭിപ്രായം ഉയരാതിരിക്കാൻ യോഗത്തിനു മുൻപു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിച്ചിരുന്നു. എന്നാൽ സതീശന്റെ ഒരു അഭപ്രായത്തിന്റെ പുറത്ത് ഇപ്പോൾ നടക്കുന്ന തർക്കങ്ങൾ ആ ശ്രമങ്ങളെയൊക്കെ വൃഥാവിലാക്കിയോ എന്നാണ് കോൺഗ്രസിന്റെ ആശങ്ക.
നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷവോട്ടുകൾ തിരികെയെത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം ഉയർന്നുവരുനന്ത്. അത് ആത്യന്തികമായി സംസ്ഥാനത്തെ മുസ്ലിം- ക്രിസ്ത്യൻ അകൽച്ച വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് ഭയപ്പെടുന്നു. അത് ആത്യന്തികമായി തങ്ങൾക്കാണ് ദോഷം ചെയ്യുകയെന്ന തിരിച്ചറിവ് മുന്നണി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ മുന്നണിയുടെ നിലനിൽപ്പ് പരിഗണിക്കാതെ ഈ വിഷയത്തിൽ തീവ്രനിലപാട് കൈക്കൊള്ളുന്ന ലീഗ് നേതൃത്വത്തിന്റെ രീതിയോട് കോൺഗ്രസിന്റെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. തങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ മാത്രമാണ് ലീഗ് ശ്രമിക്കുന്നതെന്ന് അവർ ആരോപിക്കുന്നു.
സർവകക്ഷി യോഗത്തിൽ യുഡിഎഫ് വച്ച നിർദ്ദേശത്തിന്റെ ആദ്യഭാഗം സർക്കാർ ഉൾക്കൊണ്ടു. എന്നാൽ പ്രത്യേക സ്കോളർഷിപ് പദ്ധതി എന്ന പ്രതിപക്ഷ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. നിലവിൽ കൂടുതൽ ആനുകൂല്യം ലഭിക്കുന്ന മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതിക വിഭജനം ദോഷകരകമായേക്കാം. സ്കോളർഷിപ് വിഹിതം കുറയുമെന്നാണ് അവരുടെ ശങ്ക. പകരം നിലവിൽ ഓരോ വിഭാഗത്തിൽ നിന്നും എത്ര പേർക്ക് ആനുകൂല്യം ലഭിക്കുന്നുവോ, അത്രയും പേർക്ക് തുടർന്നും അധിക പണം വകയിരുത്തി നൽകാനാണു തീരുമാനം.
ലീഗ് എതിർക്കുന്ന അതേ തോതിൽ യുഡിഎഫ് പ്രതിഷേധം ഉയർത്താൻ ഇടയില്ല. ജസ്റ്റിസ് ബഞ്ചമിൻ കോശി റിപ്പോർട്ട് പ്രകാരം പ്രത്യേക സ്കോളർഷിപ് പദ്ധതിക്കു വേണ്ടി അവർ വാദം ഉയർത്തും.എന്നാൽ മുന്നണിക്കുള്ളിൽ നിന്ന് ലീഗ് തീവ്രനിലപാടുയർത്തുന്നത് യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതേസമയം അത്തരമൊരു തലവേദന എൽഡിഎഫിനില്ല. സിപിഎം എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കാൻ ഐഎൻഎൽ തയ്യാറാണ്. വിഷയത്തിൽ മന്ത്രിസഭാ തീരുമാനം അന്തിമമാണെന്ന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രഖ്യാപനം ആ പാർട്ടിയുടെ നിലപാട് പ്രഖ്യാപനം കൂടിയാണ്. എതിർപ്പുകളുണ്ടായാൽ സംഘടനാ സംവിധാനം ഉപയോഗിച്ചും ഭരണാധികാരങ്ങൾ ഉപയോഗിച്ചും അതിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കേണ്ടി വന്നത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തതു മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ കൂടുതൽ ആർജിക്കാനും തുടരാനും വേണ്ടിയാണ്. അതിനാൽ ന്യൂനപക്ഷ സ്കോളർഷിപ് തീരുമാനം രാഷ്ട്രീയ വിവാദമായി മാറുന്നത് സിപിഎമ്മും ആഗ്രഹിക്കുന്നില്ല.
കോടതിവിധി അംഗീകരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കും. ക്രിസ്ത്യൻ 18.38%, മുസ്ലിം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധിയെ തുടർന്ന് ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആദ്യം മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ഈ സ്കോളർഷിപ്പ് അനുവദിച്ചത്. പിന്നീട് ലത്തീൻ കത്തോലിക്ക വിഭാഗത്തെയും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി 80:20 എന്ന അനുപാതം സ്വീകരിക്കുകയായിരുന്നു.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധ മതക്കാർ എന്നിവരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പിൽ മുസ്ലിങ്ങളെയും ലത്തീൻ കത്തോലിക്ക പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും മാത്രമാണ് ഉൾപ്പെടുത്തിയത്. ഇത് വിവേചനമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് മെറിറ്റ് സ്കോളർഷിപ്പ് തുല്യമായി വിതരണം ചെയ്യാൻ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ന്യൂനപക്ഷ കമ്മിഷനുകൾ ഒരു സമുദായത്തിന് മാത്രം വേണ്ടിയുള്ളതല്ല. 2011-ലെ സെൻസസ് അനുസരിച്ച് നോക്കുമ്പോൾ കേരളത്തിലെ ന്യൂനപക്ഷങ്ങൾ 45.27 ശതമാനമാണ്. ഇതിൽ മുസ്ലിങ്ങൾ 58.67 ശതമാനം വരും. 40.6 ശതമാനമാണ് ക്രിസ്ത്യാനികൾ. മറ്റുള്ളവർ 0.73 ശതമാനവും. സ്കോളർഷിപ്പ് നൽകുന്നതിൽ വിവേചനമുണ്ടെന്നാരോപിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതിനൽകിയിരുന്നു. ഇതിൽ ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്