മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നടിച്ച് ശിവശങ്കരൻ നടത്തിയത് സ്വന്തം നിലയിലുള്ള ഇടപെടലുകൾ; സ്പ്രിൻക്ലറിനെ ക്ഷണിച്ചതും ബെവ്കോ ആപ്പിലെ ഇടപാടും സർക്കാറിനെ പ്രതിരോധത്തിലാക്കി; വഹിച്ചിരുന്നത് ഉപദേശക സ്വഭാവമുള്ളതും ഭരണപരവുമായ പദവികൾ ആയയതിനാൽ നിയമനങ്ങളിലും താൽപ്പര്യം കടന്നുവന്നു; ഒരു കാലത്തു മികച്ച ഉദ്യോഗസ്ഥനെന്ന് അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ഒടുവിൽ പടിയിറങ്ങുന്നത് സ്വപ്നയുടെ ഫ്ളാറ്റിൽ നിത്യ സന്ദർശകനെന്ന ചീത്തപ്പേരും പേറി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിശക്തന്റെ വീഴ്ച്ചയാണ് ഇന്നലെ കേരളത്തിൽ ഉണ്ടായത്. മുഖ്യമന്ത്രിയുമായി ആലോചിക്കാതെ പോലും നിർണായക നിയമനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദേദഹം. അദ്ദേഹം വഹിച്ചരുന്നത് ഉപദേശക സ്വഭാവമുള്ളതും ഭരണപരവുമായി പദവികളായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടേത് ഉപദേശക പദവിയാണെങ്കിൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുടേതു ഭരണപരമായ തീരുമാനം എടുക്കാൻ അധികാരമുള്ള പദവിയാണ്.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ഫയലുകളിൽ അഭിപ്രായം അറിയിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു മുഖ്യമന്ത്രി അയയ്ക്കാറുണ്ട്. ഇത്തരം ഫയലുകളിൽ അദ്ദേഹം എഴുതാറില്ല. പകരം അഭിപ്രായം അടങ്ങുന്ന കുറിപ്പു തയാറാക്കി മുഖ്യമന്ത്രിക്കു മടക്കി അയയ്ക്കും. ഈ ഉപദേശം പരിഗണിച്ചു തീരുമാനം എടുക്കേണ്ടതു മുഖ്യമന്ത്രിയും ആ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. അതേസമയം, ഐടി സെക്രട്ടറിയെന്ന നിലയിൽ ഫയലിൽ എഴുതാനും തീരുമാനങ്ങൾ എടുക്കാനുമുള്ള അധികാരം ശിവശങ്കറിനുണ്ടായിരുന്നു. മുൻപു മുഖ്യമന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാർ മാത്രമാണ് ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായും ആശയവിനിമയം സുഗമമാക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവി വന്നത്.
സ്പ്രിൻക്ലർ ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നപ്പോഴും സംരക്ഷിച്ചു നിർത്തിയ എം.ശിവശങ്കറിനെ ഒടുവിൽ മുഖ്യമന്ത്രി കൈവിട്ടു. തുടർച്ചയായി വിവാദങ്ങളിൽ കുടുങ്ങിയ ശിവശങ്കറിനെതിരെ പലപ്പോഴും മന്ത്രിമാർ വരെ പരാതിപ്പെട്ടിട്ടും മുഖ്യമന്ത്രി ഏറ്റവും വിശ്വസ്തനായി കൂടെ നിർത്തുകയായിരുന്നു. സർവീസിലുള്ള ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരിൽ ഒരാളായാണ് ശിവശങ്കർ വിലയിരുത്തപ്പെട്ടിരുന്നത്. സ്വർണക്കടത്തു കേസിൽപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണമാണു പുറത്താക്കലിൽ കലാശിച്ചത്. സ്വപ്നയുടെ ഫ്ളാറ്റിൽ ശിവശങ്കർ നിത്യ സന്ദർശകനായിരുന്നുവെന്നു റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളടക്കം ആരോപിച്ചിരുന്നു.
യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി പദവിയിൽ നിന്നു തെറിച്ച സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചതിനു പിന്നിലും ശിവശങ്കറിന്റെയും മറ്റും ഇടപെടലാണെന്ന് ആക്ഷേപമുയർന്നു. പ്രതിപക്ഷം ഇതു രാഷ്ട്രീയായുധമാക്കിയതോടെ സർക്കാരും എൽഡിഎഫും പ്രതിരോധത്തിലായി. തുടർന്നു ശിവശങ്കറിനോടു മുഖ്യമന്ത്രി വിശദീകരണം തേടി.
പ്രതികളെ രക്ഷിക്കാനോ കസ്റ്റംസ് തടഞ്ഞു വച്ച ബാഗേജ് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടോ ഫോണിൽ വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശിവശങ്കർ, പ്രതിയുമായി അടുപ്പമുണ്ടെന്നും വീട്ടിൽ പോകുമായിരുന്നുവെന്നും സമ്മതിച്ചതായി അറിയുന്നു. ഐടി വകുപ്പിലെ സ്വപ്നയുടെ നിയമനം തന്റെ അറിവോടെയല്ലെന്നു തിങ്കളാഴ്ച വ്യക്തമാക്കിയ മുഖ്യമന്ത്രി, ശിവശങ്കറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.
മുഖ്യമന്ത്രിയുട സെക്രട്ടറിയായി നിയമിതനായി ശേഷം അരഡസനോളം വിവാദങ്ങളാണു ശിവശങ്കറിനെതിരെ കഴിഞ്ഞ 4 വർഷമായി ഉയർന്നത്. ഒപ്പം ഐടി സെക്രട്ടറി പദവിയും അദ്ദേഹത്തിനു ലഭിച്ചു. ഉദ്യോഗസ്ഥ മേധാവിത്തം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം വിജയരാജനെത്തുന്നത്. അതോടെ ശിവശങ്കറിനു മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി മാത്രമായി. അടുത്ത കാലത്തു പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.
മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള നീക്കം വിവാദമായിരുന്നു. ഒടുവിൽ കെപിഎംജിയെ മാറ്റിനിർത്തേണ്ടി വന്നു. പ്രളയത്തെ തുടർന്നു നഷ്ടപരിഹാരം നൽകുന്നതിന് ഐടി വകുപ്പ് മുൻകൈയെടുത്ത് മൊബൈൽ ആപ് കൊണ്ടുവന്നതും പരാതിക്കിടയാക്കി. ആപ് സൗജന്യമാണെന്നു പ്രചരിപ്പിച്ചെങ്കിലും അവസാനം 8 ലക്ഷം രൂപ നൽകേണ്ടി വന്നു.
കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിഛായയുമായി മുന്നേറുമ്പോഴാണു സ്പ്രിൻക്ലർ വിവാദം ഉണ്ടായത്. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചുവെങ്കിലും റവന്യു മന്ത്രി ഇടപെട്ടു തടഞ്ഞു. പ്രതിപക്ഷം ഇത് ആയുധമാക്കിയതിനെ തുടർന്നു സർക്കാരിനു തലയൂരേണ്ടി വന്നു. റവന്യു വകുപ്പിലെ ഡിജിറ്റൈസേഷൻ അട്ടിമറിച്ചതു ശിവശങ്കറാണെന്നു സിപിഐക്ക് ആക്ഷേപമുണ്ട്. ദുരന്ത നിവാരണ വകുപ്പിനെ റവന്യൂവിന്റെ നിയന്ത്രണത്തിൽ നിന്നു തദ്ദേശഭരണത്തിനു കീഴിലേക്കു മാറ്റാനുള്ള ശ്രമവും സിപിഐയുടെ അനിഷ്ടത്തിന് ഇടയാക്കി. മദ്യവിൽപനയ്ക്കുള്ള ബവ്കോ ആപ് പൊളിഞ്ഞപ്പോഴും ആരോപണത്തിന്റെ മുന നീണ്ടതു ശിവശങ്കറിനു നേരെയാണ്. ഇ-ബസ് പദ്ധതിക്കു പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്സിനെ കൺസൽറ്റൻസിയാക്കിയതും അവർക്കു സെക്രട്ടേറിയറ്റിൽ ഓഫിസ് തുറക്കാൻ അനുമതി നൽകിയതും സജീവ വിവാദമായി നിൽക്കുകയാണ്.
സാങ്കേതിക സർവകലാശാലയും കുസാറ്റും ഉണ്ടായിരിക്കെ ഐടി വകുപ്പിനു കീഴിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം പല മന്ത്രിമാരും അറിയുന്നതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ്. ടെക്നോപാർക്കിലെ ട്രിപ്പിൾ ഐടിഎംകെയെ ഡിജിറ്റൽ സർവകലാശാലയാക്കാനും തസ്തികകളനുവദിക്കാനും മുൻകൈ എടുത്തത് ഐടി സെക്രട്ടറിയായിരുന്നു. പുറമേ, കാര്യവട്ടത്തു ചെറിയ തോതിൽ പ്രവർത്തിച്ചിരുന്ന ഐസിഫോസിനെ ഗവേഷണ കേന്ദ്രമാക്കി 11 തസ്തിക അനുവദിപ്പിച്ചു.
രാഷ്ട്രീയമായി മുഖ്യമന്ത്രി പദവി അധികാര കേന്ദ്രമായി നിൽക്കുമ്പോഴും ഭരണ തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പോസ്റ്റിനു ''രണ്ടാം മുഖ്യമന്ത്രി'' എന്ന വിശേഷണമാണ് നിലനിൽക്കുന്നത് . അതായതു മറ്റെല്ലാ വകുപ്പിലെയും സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരോട് ചോദ്യം ചോദിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു കഴിയും . ഇത്രയും ഉന്നതമായ പദവി ആയതിനാൽ മിക്കപ്പോഴും കേന്ദ്ര ഡെപ്യുട്ടേഷനിൽ കഴിയുന്നവരാണ് പ്രിൻസിപ്പൽ സെക്രട്ടറി ആയി എത്താറ്. ഉദ്യോഗസ്ഥ ലോബിയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും ഈ പതിവ് ആവർത്തിക്കാറുണ്ട്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയി എത്തിയപ്പോൾ ഈ പോസ്റ്റിൽ കണ്ണ് ഉണ്ടായിരുന്ന പലരെയും തട്ടിമാറ്റിയാണ് പഴയ കെഎസ്ഇബി ബോർഡ് ചെയർമാൻ് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര സ്വന്തമാക്കിയത് . എന്നെങ്കിലും ലാവ്ലിൻ കേസ് വീണ്ടും ഉയർന്നാൽ പഴയ ബോർഡ് ചെയർമാന്് കൂടെ നിൽക്കുന്നതായിരുക്കും നല്ലതായിരിക്കും എന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധി ഇപ്പോൾ അദ്ദേഹത്തിന് തന്നെ ചീത്തപ്പേരായി മാറുന്ന സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് എന്നതാണ് കൗതുകം.
കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ആയിരുന്നിട്ടുള്ള ആരും തന്നെ കള്ളക്കടത്തു കേസിൽ ആരോപണം നേരിട്ടിട്ടില്ല എന്നതാണ് വസ്തുത . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സുബാത്ര ബിശ്വാസ് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് ഉണ്ടായപ്പോൾ പോലും അതിൽ തന്റെ പേര് ഒരിടത്തും വരാതെ സംരക്ഷിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. ഉമ്മൻ ചാണ്ടിക്ക് മുൻപ് വി എസ അച്യുതാന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഷീല തോമസ് ഏറ്റവും പ്രഗൽഭരായ ഉദ്യോഗസ്ഥ എന്ന പേരിലാണ് തന്റെ സ്ഥാനം നിലനിർത്തിയിരുന്നത് . തീരുമാനങ്ങൾ എടുക്കുന്നതിലെ കണിശത അവർ എല്ലായിപ്പോഴും വി എസിനെ പോലെ തന്നെ നിലനിർത്തിയിരുന്നു. എന്നാൽ പിണറായി വിജയൻ എത്തിയപ്പോൾ അവരെ നോർക്കയിലേക്കു തട്ടുകയാണ് ആദ്യം ചെയ്ത നടപടി.
പ്രവാസികളുടെ മൃതതേഹം നാട്ടിൽ എത്തിക്കുന്ന ഫണ്ട് കൃത്യ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പാസായി വരാൻ ഉള്ള കാലതാമസം വളരെ വിഷമത്തോടെ ഷീല തോമസ് പലപ്പോഴും പ്രവാസി സംഘടനകളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് . ഒരുതരം വൈരാഗ്യ ബുദ്ധിയോടെയാണ് ഷീല തോമസിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് പെരുമാറിയിരുന്നത് എന്നതും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരാതിയായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്