തുടർ ഭരണ സ്വപ്നവുമായി നടത്തിയ പിആർ വർക്കെല്ലാം പൊളിഞ്ഞു; സ്വപ്നയേയും ശിവശങ്കറിനേയും കൈവിട്ട് പിടിച്ചു നിന്നപ്പോൾ ഇടിതീ പോലെ മയക്കുമരുന്ന് കേസ്; ജലീലിനെ നയതന്ത്ര ചട്ടലംഘനം കുരുക്കിയപ്പോൾ ബിനീഷ് കോടിയേരിയെ കുടുക്കി വഴിവിട്ട ബന്ധങ്ങൾ; വില്ലൻ റോളിൽ ഇപിയുടെ മകനും; ബിജെപിയും കോൺഗ്രസും പ്രതിഷേധം ഉയർത്തുമ്പോൾ പൊട്ടുന്നത് ഊതി വീർപ്പിച്ച ഇമേജ് ബലൂൺ; പ്രതിരോധത്തിന് ഇനി പൊട്ടിത്തെറിക്കുന്ന ആക്രമണ ശൈലി; മാധ്യമങ്ങളെ പഴി പറഞ്ഞ് കളം പിടിക്കാൻ പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി ആകെ പ്രതിസന്ധിയിലാണ്. എല്ലാവരേയും പ്രതിരോധിക്കേണ്ട അവസ്ഥ. ആരേയും കൈവിടാൻ കഴിയുന്നതുമില്ല. മാസങ്ങൾക്ക് മുമ്പ് തുടർഭരണം സ്വപ്നം കണ്ടിരുന്ന പിണറായി. ഏഷ്യാനെറ്റ് ചാനലിന്റെ സർവ്വേയിൽ ഒന്നാമനായ നേതാവ്. കൃത്യമായ പിആർ വർക്കുകളിലൂടെ മുന്നോട്ട് നീങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ച ഭരണം നേതൃത്വം. എന്നാൽ നയതന്ത്ര കടത്തിൽ കാര്യങ്ങളെത്തിയതോടെ എല്ലാം കൈവിട്ടു. മന്ത്രി കെ ടി ജലീൽ സ്വയം കുഴിച്ച പത്രസമ്മേളന കുഴിയിൽ വീണു. അതിനിടെ ബംഗളൂരുവിലെ മയക്കുമരുന്ന് കേസ്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോഴും മുഖ്യമന്ത്രി പിടിച്ചു നിന്നു. സർക്കാരിന് അതിൽ കാര്യമില്ലെന്ന് വിശദീകരിച്ചു. തൊട്ടു പിന്നാലെ ജലീലിനേയും ഇഡി പൊക്കി. നോട്ടീസും ചോദ്യം ചെയ്യലും ഒന്നും നടന്നില്ലെന്ന് കളവ് പറഞ്ഞ മന്ത്രിയും തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയതുമെല്ലാം വിവാദമായി. തൊട്ടു പിറകെ മന്ത്രിപുത്രൻ കുടുക്കിലായി. ലൈഫ് മിഷനിൽ മന്ത്രി പുത്രനും കമ്മീഷൻ കിട്ടിയെന്ന വിവാദമെത്തി. എല്ലാത്തിനും പുറമേ സ്വപ്നാ സുരേഷും ഒത്തു നിൽക്കുന്ന ചിത്രവും പുറത്തായി. ഇതോടെ വെട്ടിലായത് മുഖ്യമന്ത്രിയാണ്.
ഊതി വീർപ്പിച്ച ഇമേജ് ബലൂൺ പൊട്ടി. സർക്കാരിനെ വെട്ടിലാക്കി സമരങ്ങൾ സജീവമായി. അതിശക്തമായ പ്രതിഷേധം ബിജെപിയും യുവമോർച്ചയും മഹിളാമോർച്ചയും ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പോലും ആരും കാര്യമാക്കുന്നില്ല. ബിജെപിയുടെ പ്രതിഷേധം കണ്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും തെരുവിൽ സീജവമായി. ഇതോടെ പൊട്ടിത്തെറിക്കുകയാണ് മുഖ്യമന്ത്രി. ഇനിയും അടുപ്പക്കാരുടെ പേര് ചർച്ചയാകുമോ എന്ന് മുഖ്യമന്ത്രി ആശങ്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരു പോലും പരസ്യം ചർച്ചകളിൽ ബിജെപി എത്തിക്കുന്നു. അങ്ങനെ അഴിമതി ആരോപണങ്ങളുടെ പെരുമഴയാണ് സർക്കാരിനെ തേടിയെത്തുന്നത്.
എൻഐഎ മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെയുള്ള കേന്ദ്ര ഏജൻസികളുടെ കൂട്ട അന്വേഷണത്തിൽ അടുത്തതായി എന്താണു പുറത്തുവരുന്നതെന്ന് ആർക്കും അറിയില്ല. സ്വർണ്ണ കടത്തിനൊപ്പം മയക്കുമരുന്ന് കൂടിയെത്തിയതാണ് ഇതിന് കാരണം. സിപിഎം അന്വേഷണ ഏജൻസികൾക്കെതിരെ തിരിയാനും തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി ആ നിലപാട് ഇനിയും സ്വീകരിക്കാനും കഴിയുന്നില്ല. തന്റെ ഓഫിസിനെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണത്തിൽ കേന്ദ്രസർക്കാരിനെ പഴി പറയുന്നത് വിവാദം പുതിയ തലത്തിലെത്തും. എല്ലാം ശിവശങ്കറിൽ ഒതുങ്ങുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. നയതന്ത്ര കടത്തിലെ ചട്ടലംഘനം ജലീലിനേയും പ്രതിയാക്കുമെന്ന് കരുതി. ഖുറാൻ ഉയർത്തി അതിനെ പ്രതിരോധിക്കാമെന്നും കരുതി. ഇതിനിടെയാണ് ബിനീഷും ഇപി ജയരാജന്റെ മകനും സംശയ നിഴലിലായത്.
മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടർന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു തലവേദനയാകും. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീൽ അഴിമതിക്കാരനല്ലെന്നു തന്നെ സിപിഎം കരുതുന്നു. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട 'നയതന്ത്രം' പക്ഷേ പാളി. ഇഡി ചോദ്യം ചെയ്തെന്ന പേരിൽ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കില്ല. അന്വേഷണ റിപ്പോർട്ട് എതിരായാൽ സാഹചര്യം മാറാം. ജലീലിനെ ചോദ്യം ചെയ്തത് ഇഡി മേധാവി ഡൽഹിയിൽ വെളിപ്പെടുത്തിയതിനു പിന്നിലും അതേ രാഷ്ട്രീയം കാണുന്നു. ബിനീഷ് കോടിയേരിയെ സംരക്ഷിക്കാൻ താനോ പാർട്ടിയോ തുനിയേണ്ടതില്ലെന്ന നിലപാടാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത്. എന്നാൽ ഇപിയെ കൈവിടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല.
ഇതിനിടെ ലൈഫ് കമ്മിഷൻ ഇടപാടിൽ ഒരു മന്ത്രിപുത്രൻ കൂടി ഉൾപ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനിൽക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാർട്ടിയിൽ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടിൽ അമർഷവും ആശങ്കയും നിറഞ്ഞ ചർച്ചകളുണ്ട്. ജയരാജന്റെ ഭാര്യ ബാങ്കിൽ പോയതിലും ലോക്കർ തുറന്നതിലും തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. മന്ത്രിയുടെ ഭാര്യ ബാങ്കിൽപ്പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഒരു മാധ്യമം വാർത്തനൽകിയത്. ഏത് ഏജൻസിയാണ് അന്വേഷിക്കുന്നത്. ബാങ്കിലെ സീനിയർ മാനേജരായി റിട്ടയർചെയ്ത സ്ത്രീക്ക് ബാങ്കിൽ ലോക്കറുണ്ടായിരുന്നത് ഭയങ്കര ആശ്ചര്യമുള്ള കാര്യമാണോ. ഒരു പവൻ മാലയുടെ തൂക്കം നോക്കിച്ചു. ഇതാണോ വലിയ കുറ്റം. എന്തു പരാതിയാണ് അതിൽ പറയാൻ സാധിക്കുക. ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുകയാണ്. വസ്തുത ഒരുഭാഗം ഉണ്ടാകും. അവർ ബാങ്കിൽപ്പോയി. ലോക്കർ തുറന്നു. സ്വർണം തൂക്കി. അവർക്ക് അവിടെ പോകേണ്ട ആവശ്യമുണ്ടായിരിക്കാം. ഇതും അതുമായിട്ട് എന്താണ് ബന്ധം -മുഖ്യമന്ത്രി ചോദിച്ചു.
മകൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതിനു പിറകെയാണ് ഇന്ദിര ലോക്കർ തുറന്നതെന്നാണ് പത്രത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഏജൻസികളെ ദുർബോധനപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തനിക്കെതിരേയും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കേന്ദ്ര ഏജൻസിയെ വിമർശിക്കാതെ എല്ലാം പത്രങ്ങളുടെ തലയിൽ കൊണ്ടു വയ്ക്കുകയാണ് മുഖ്യമന്ത്രി. എന്നാൽ ഇപിയുടെ മകനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ വിളിപ്പിച്ചാൽ ഈ പ്രതിരോധം അപ്പാടെ പാളും. അപ്പോൾ പുതിയ ന്യായീകരണം സർക്കാരിനും സിപിഎമ്മിനും കണ്ടെത്തേണ്ടി വരും.
സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവയ്ക്കണമെന്ന സിപിഎം ആവശ്യത്തെ പിന്തുണയ്ക്കാനും അദ്ദേഹം തയാറായില്ല. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്ത വിവരം ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി പരസ്യപ്പെടുത്തിയത് അസാധാരണമാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ ദുരൂഹമാണെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസികൾ പല തരത്തിൽ പ്രവർത്തിച്ച അനുഭവം രാജ്യത്തുണ്ടെങ്കിലും സ്വർണക്കടത്തു കേസിൽ അന്വേഷണം ശരിയായ ട്രാക്കിലാണെന്നാണ് ഇപ്പോഴും തന്റെ ബോധ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''അന്വേഷണ ഏജൻസി വഴിമാറിപ്പോകുന്നുവെന്ന് ഇപ്പോഴും പറയുന്നില്ല. അന്വേഷിച്ചു വ്യക്തത വരുത്തേണ്ട ബാധ്യത അവർക്കുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. നിങ്ങൾ ഈ വഴിക്ക് അന്വേഷിക്കൂ, ഇന്നയാളെ ചോദ്യം ചെയ്യൂ എന്ന തരത്തിലാണു തെറ്റായ മാധ്യമ വാർത്തകൾ. പരാതി ചെല്ലുമ്പോൾ ആ വഴിക്ക് അന്വേഷിക്കാൻ ഏത് ഏജൻസിയും നിർബന്ധിക്കപ്പെടും. എനിക്ക് തന്നെ അത്തരം അനുഭവമുണ്ട്. നാടുനീളെ എനിക്കു സ്വത്തുണ്ടെന്നും നാട്ടിലെ നല്ല വീടുകളെല്ലാം എന്റേതാണെന്നും പ്രചാരണം നടന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു സംഘം നിയോഗിച്ച ഒരാൾ എനിക്കെതിരെ സിബിഐക്കു പരാതി അയച്ചു.
1996 ൽ ഞാൻ നിയമസഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഞാനാവും വൈദ്യുത മന്ത്രിയെന്നു കണക്കാക്കി സ്വാധീനിക്കാൻ 2 കോടി രൂപ തന്നു എന്നായിരുന്നു പരാതി. സിബിഐ എന്നെ വിളിപ്പിച്ചപ്പോൾ പറഞ്ഞത് 'പരാതി കള്ളമാണെന്ന് അറിയാം, കാര്യമറിയാൻ വിളിപ്പിച്ചെന്നേയുള്ളൂ' എന്നാണ്. അന്വേഷണ ഏജൻസികളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ഏക്കാലവും ശ്രമിക്കാറുണ്ട്. മാധ്യമങ്ങളും അതിനൊപ്പം കൂടരുത്''- മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പ്രതിരോധം സ്വയം തീർക്കുകായണ് മുഖ്യമന്ത്രി.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്