കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ വിമർശിക്കുന്ന ദേശീയത; ഇന്ത്യൻ മുസ്ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന മതേതര വാദം; ബീഹാറിൽ മോദിയെ ജയിപ്പിച്ച ഒവൈസിയുടെ അടുത്ത ലക്ഷ്യം ബംഗാളും യുപിയും; വോട്ട് ഭിന്നിപ്പിക്കലിന്റെ ആശാൻ കോൺഗ്രസിനും തൃണമൂലിനും തലവേദനയാകും
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: പ്രത്യക്ഷത്തിൽ ബിജെപിയുടെ അതിശക്തനാ വിമർശകൻ. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ ജയിപ്പിക്കുന്ന വോട്ട് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ സുഹൃത്ത്. ബീഹാറിലെ പോരാട്ട ചൂടിൽ മോദി ഫാക്ടറിനെ വിജയിപ്പിച്ച അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) കൂടുതൽ കളികൾക്ക്. ബിഹാറിൽ 5 സീറ്റുകൾ പിടിക്കുകയും മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷയെ തകർക്കുകയും ചെയ്തെന്ന വിമർശനങ്ങൾക്കിടെ കൂടുതൽ സംസ്ഥാനങ്ങളിൽ മൽസരിക്കാൻ ഒവൈസിയുടെ പാർട്ടി എത്തുകയാണ്. ഉത്തർ പ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ കൂടി മൽസരിക്കുമെന്ന് ഒവൈസി ഹൈദരാബാദിൽ വ്യക്തമാക്കി. ബിഹാറിൽ 20 സീറ്റുകളിലാണ് എഐഎംഐഎം മൽസരിച്ചത്. ഇതിൽ അഞ്ചിടത്ത് ജയിച്ചു. പോൾ ചെയ്ത നാലു കോടിയിലധികം വോട്ടുകളിൽ 1.24% ആണ് എഐഎംഐഎമ്മിനു ലഭിച്ചത്. 2015ൽ പാർട്ടിക്ക് 0.5% മാത്രമായിരുന്നു വോട്ട് വിഹിതം.
ബീഹാറിൽ കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, അരാരിയ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. മേഖലയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി ഭാഗമാകുമെന്ന് ഒവൈസി വ്യക്തമാക്കി. അതേസമയം, എഐഎംഐഎം മൽസരിച്ചത് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കിയെന്ന ആരോപണത്തോട് താനൊരു രാഷ്ട്രീയ പാർട്ടിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് സ്വന്തമായി മത്സരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. സീമാഞ്ചൽ മേഖലയിൽ ബിജെപിക്കുണ്ടായ മുൻതൂക്കത്തിന് കാരണം മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ഒവൈസിയെ തേടിയെത്തിയതാണ്. അല്ലാത്ത പക്ഷം ഇഞ്ചോടിഞ്ഞ് പോരാട്ടം നടന്ന ബീഹാറിൽ മഹാസഖ്യത്തിന് അധികാരം കിട്ടുമായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളാണ് മഹാസഖ്യത്തിന് വീഴാതെ ഒവൈസി ഫാക്ടർ ബീഹാറിൽ അടർത്തിയെടുത്തത്.
വിവാദങ്ങളെ ഒവൈസി പുച്ഛത്തോടെ തള്ളിക്കളയുന്നുമുണ്ട്. 'നിങ്ങൾ പറയുന്നത് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നാണ്. മഹാരാഷ്ട്രയിൽ നിങ്ങൾ പോയി ശിവസേനയുടെ മടിയിൽ ഇരുന്നില്ലേ. ആരെങ്കിലും ഞങ്ങൾ എന്തിനാണ് മൽസരിച്ചതെന്ന് ചോദിച്ചാൽ, ഞങ്ങൾ ബംഗാളിലും മഹാരാഷ്ട്രയിലും രാജ്യത്ത് ഇനി വരാൻ പോകുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്നാണ് മറുപടി പറയുന്നത്. എനിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആരുടെയും അനുവാദം വേണ്ട'. 2022ൽ യുപിയിൽ മത്സരിക്കും. ആരുമായി സഖ്യം ചേരണമെന്ന് കാലം പറയുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ വോട്ടുകൾ ഇല്ലാതാക്കിയത് എഐഎംഐഎം ആണെന്ന ബംഗാൾ കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തോട് സ്വന്തം മണ്ഡലത്തിലെ മുസ്ലിംകൾക്ക് അദ്ദേഹം എന്താണ് ചെയ്തു കൊടുത്തിട്ടുള്ളത് എന്ന മറുചോദ്യമാണ് ഒവൈസി ഉന്നയിക്കുന്നത്. എഐഎംഐഎം ബംഗാളിലേക്കു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനം തൃണമൂലിനും കോൺഗ്രസിനും കടുത്ത വെല്ലുവിളിയാണ്. ബംഗാളിലെ മുസ്ലിം വോട്ടുകൾ കീശയിലാക്കി ജയിക്കാനുള്ള മമതാ ബാനർജിയുടെ തന്ത്രം പൊളിക്കാൻ ഒവൈസിക്ക് കഴിയുമെന്ന വിലയിരുത്തൽ ബിജെപിക്കുമുണ്ട്.
ഇന്ത്യ മുഴുവൻ വേരുകളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് അസദുദ്ദീൻ ഒവൈസിക്കുള്ളത്. ഹൈദരാബാദിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നെത്തി അസാധ്യമെന്ന് കരുതിയത് നേടുകയാണ് ഒവൈസി. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം തന്റെ പക്ഷത്തെത്തിച്ച് പുതിയൊരു രാഷ്ട്രീയ അധികാര കേന്ദ്രമാവുകയാണ് ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്ത് ഒവൈസി നേടുന്നതിന് തെളിവാണ് ബീഹാറിലെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ അമിത് ഷായെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ച് ഒവൈസി ചർച്ചകളിൽ നിറഞ്ഞിരുന്നു. ധൈര്യമുണ്ടെങ്കിൽ ഹൈദരാബാദിൽ മത്സരിക്കൂ എന്ന് അമിത് ഷായെയും രാഹുൽ ഗാന്ധിയെയും ഒവൈസി വെല്ലുവിളിച്ചിരുന്നു .
കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉന്നിയിക്കുന്ന ദേശീയ നേതാവ് കൂടിയാണ് അസദുദ്ദീൻ ഒവൈസി. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാൻ അതിൽ ഇടപെടരുതെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. ആവശ്യമില്ലാതെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ തലയിടരുതെന്നാണ് ഒവൈസിയുടെ വിമർശനം. കാശ്മീരിലെ യുവസമൂഹം ഇന്ത്യയ്ക്ക് വേണ്ടപ്പെട്ടതാണെന്നും ഒവൈസി കൂട്ടിച്ചേർത്തിരുന്നു. അങ്ങനെ ദേശീയ നിലപാടുമായി വോട്ടുകൾ നേടുകയാണ് ഒവൈസിയെന്ന രാഷ്ട്രീയക്കാരൻ. ഇന്ത്യൻ മുസ്ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന ഒവൈസി ഒരേ സമയം ബിജെപിയേയും കോൺഗ്രസിനേയും വിമർശിച്ചാണ് മുന്നോട്ട് പോകുന്നത്. തെലുങ്കാനയിൽ വൈഎസ് ആർ റഡ്ഡിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതും ഒവൈസിയുടെ തന്ത്രമാണ്.
കോൺഗ്രസ് പൂർണ്ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവച്ചാൽ പോലും രക്ഷപ്പെടില്ലെന്നും ആരു വിചാരിച്ചാലും പാർട്ടിയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും ഒവൈസി വിമർശിക്കുന്നു. കോൺഗ്രസ് പാർട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുൽ ഗാന്ധി കപ്പൽ മുങ്ങുന്നതിന് മുൻപ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടുവെന്നും ഒവൈസിയുടെ പരിഹാസം ദേശീയ രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതുമാണ്. 'ഇന്ത്യൻ മുസ്ലിംകളെ പാക്കിസ്ഥാനികൾ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരണം. കുറ്റക്കാരെ മൂന്നു വർഷം ജയിലിൽ അടയ്ക്കണം. മുഹമ്മദലി ജിന്നയുടെ 'രണ്ടു രാജ്യം' എന്ന ആവശ്യത്തെ നിരാകരിച്ചവരാണ് ഇന്ത്യയിലെ മുസ്ലിംകൾ. പക്ഷേ, ഇപ്പോഴും പുറമേ നിന്നുള്ളവരാണെന്ന രീതിയിലാണു മുസ്ലിംകളെ കാണുന്നതെന്നും ഒവൈസി പറയുമ്പോൾ നിറയുന്നത് രാജ്യ സ്നേഹമാണ്.
ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഇന്ന് പിടികിട്ടാത്ത ചോദ്യമാണ്. ബിജെപിയെ വിമർശിച്ച് അവരെ വിജയിപ്പിക്കുന്ന രാഷ്ട്രീയ വക്താവ്. ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അബ്ദുൾ വഹാദ് ഉവൈസി, മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിയെൻനെ 1957 സെപ്റ്റംബർ 18-ന് അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുൽത്താൻ സലാഹുദ്ദീൻ 1962 ൽ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ഛൻ ഒവൈസി 1984 ൽ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 2008 ൽ അച്ഛൻ അന്തരിച്ചു.
2004 മുതൽ ഹൈദരാബാദ് മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്ന ഒവൈസി ഇന്ത്യയിലെ മുസ്ലിം യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പല പരാമർശങ്ങളും വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, മുസ്ലിം സമൂഹം അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്. ബീഹാറിലും മതാടിസ്ഥാനത്തിലുള്ള ഒരു ധ്രുവീകരണത്തിലാണ് ഒവൈസിയും ഊന്നുന്നത്. ഇംഗൽഷിലും ഉറുദുവിലും ഹിന്ദിയിലും തീപ്പൊരിപ്രസംഗങ്ങൾ നടത്തുന്ന ഒവൈസി അവകാശപ്പെടുന്നത് താൻ ഇന്ത്യൻ മുസ്ലിങ്ങളുടെ ശബ്ദമാണെന്നാണ്. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിൽവന്നശേഷം മുസ്ലിങ്ങളിലുണ്ടായിട്ടുള്ള ആശങ്കയാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ചില ബിജെപി. നേതാക്കളുടെ തീവ്രഹിന്ദുത്വസമീപനങ്ങൾ മുസ്ലിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഹിന്ദുക്കളെ രാം കാ ബച്ചാ എന്നും മറ്റുള്ളവരെ ഹറാം കാ ബച്ചാ എന്നും വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ പോകട്ടെ എന്നുവരെയുള്ള ചില പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ ഒവൈസി ചൂണ്ടിക്കാട്ടുന്നു.
ലണ്ടിനിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടിയിട്ടുള്ള ഈ നേതാവ് ലക്ഷ്യമിടുന്നത് മുസ്ലിം യുവാക്കളെയാണ്. നഗരങ്ങളിലെ 13 ശതമാനത്തോളം മുസ്ലിം യുവാക്കൾ തൊഴിൽരഹിതരാണെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായുള്ള അംഗസംഖ്യ നിയമസഭകളിലോ പാർലമെന്റിലോ ഇല്ലെന്നുകാണിക്കാൻ അദ്ദേഹം സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്നു. തേതരപാർട്ടികൾ മുസ്ലിങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുകൊണ്ടാണ് ഒരു മുസ്ലിം പാർട്ടിയായ എം.ഐ.എമ്മിനെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. ''മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ്'' ഒവൈസിയുടെ പ്രസംഗങ്ങളിൽ ഈ ശബ്ദം ഉയർന്നുകേൾക്കാം.
Stories you may Like
- ഏകീകൃത സിവിൽ നിയമം നടപ്പിലാക്കിയാൽ അംഗീകരിക്കില്ല: ഒവൈസി
- 'വയനാട്ടിലല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കൂ': രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി
- തെലങ്കാനയിൽ ബി.ആർ.സിനെ പിന്തുണച്ച ഒവൈസിക്കും തിരിച്ചടി
- രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു
- പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയെന്ന് രാഹുൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്