പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അധികാരം ഇല്ലാത്ത പത്ത് വർഷങ്ങളാണ് കോൺഗ്രസിനെ ശരിക്കും വെല്ലുവിളിയിലാക്കുന്നത്. ഈ ഘട്ടത്തിലാണ് അണികളുടെ ആഗ്രഹപ്രകാരം കെ സുധാകരനെ കെപിസിസി അധ്യക്ഷനായും വി ഡി സതീശനെ പ്രതിപക്ഷ നേതാവായും പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. കെ സുധാകരൻ അധ്യക്ഷനാതോടെ അണികൾ ആവേശത്തിലാണെങ്കിലും ഗ്രൂപ്പുകൾ കടുത്ത എതിർപ്പിലാണ്.
കോൺഗ്രസിലെ കേഡർ എന്നു പറയാവുന്ന ഉമ്മൻ ചാണ്ടി നയിക്കുന്ന എ വിഭാഗമാണ് ഇവരുടെ ഗ്രൂപ്പു ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വിധത്തിൽ ദുർബലമായി മാറിയിരിക്കുന്നത്. പ്രധാനപ്പെട്ട പദവികളിൽ മുമ്പ് ചെന്നിത്തല നയിച്ച ഐ ഗ്രൂപ്പിന്റെ നേതാക്കളായിരുന്ന സുധാകരനും സതീശനും എത്തിയതോടെ എ വിഭാഗം നേതാക്കൾക്ക് യാതൊരു പദവിയും ഇല്ലാത്ത അവസ്ഥയിലാണ്. പ്രായമായെങ്കിലും ഗ്രൂപ്പുകളിയിൽ എന്നും മുമ്പനായിരുന്ന ഉമ്മൻ ചാണ്ടി ഇതോടെ കടുത്ത അമർഷത്തിലാണ്. ഹൈക്കമാൻഡ് ഇടപെട്ടിടടും ഉമ്മൻ ചാണ്ടിയുടെ കോപം ശമിപ്പിക്കാൻ സാധിച്ചിട്ടില്ല.
അരനൂറ്റാണ്ടായി പോറ്റി വളർത്തിയ ഗ്രൂപ്പന് പ്രസക്ത നഷ്ടപ്പെട്ടതോടെ ഉമ്മൻ ചാണ്ടി എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സതീശനും സുധാകരനുമുണ്ട്. തന്നെ കൂടെ നിന്നവർ ചരിച്ചെന്ന് രമേശ് ചെന്നിത്തല വിലപിക്കുമ്പോഴും ഇത് ഐ ഗ്രൂപ്പിനുള്ളിലെ കുടുംബപ്രശ്നമായി ഒതുങ്ങി തീരാനാണ് സാധ്യത കൂടുതൽ. കാരണം ഏകീകൃത ഐ ഗ്രൂപ്പിനെ നയിച്ച നേതാവായിരുന്നു ചെന്നിത്തല. അദ്ദേഹത്തിന് വ്യക്തിപരമായി നഷ്ടം സംഭവിച്ചെങ്കിലും വിശാല ഐ ഗ്രൂപ്പിൽ രണ്ട് സുപ്രധാന പദവികളാണ് ലഭിച്ചിരിക്കുന്നത്. മറുവശച്ച് കേഡറായ എ ഗ്രൂപ്പിൽ ആകെ ഇപ്പോൾ ഉള്ളത് യുഡിഎഫ് കൺവീനർ പദവി മാത്രം. ഈ പദവിയിലേക്ക് ഐ ഗ്രൂപ്പിലെ തന്നെ കെ മുരളീധരൻ എത്തിയാൽ ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥ വരും.
അതേസമയം ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ള സുധാകരനും സതീശനുമുള്ളത്. അതുകൊണ്ട് തന്നെ പൊതു രാഷ്ട്രീയത്തിൽ ഇവർക്ക് തിളക്കം കൂടുകയും ചെയ്യും. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ എ ഗ്രൂപ്പിനെ തീർത്തും ഛിന്നഭിന്നമാക്കിയിരുന്നു. ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടി ശ്രമം നടത്തി. ഇവിടെ മുതലാണ് ഉമ്മൻ ചാണ്ടിക്ക് കളി പിഴച്ചത്. എ ഗ്രൂപ്പിലെ തന്നെ പ്രമുഖരായ യുവ നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യത്തിനും വിരുദ്ധമായി സതീശൻ മതിയെന്ന നിലപാട് എടുത്തു. മുതിർന്ന നേതാക്കളായ തിരുവഞ്ചൂരും ബാബുവും പി ടി തോമസും അടക്കമുള്ളവർക്ക് അവരെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി പിന്തുണക്കാത്തതിന്റെ പരിഭവവുമായിരുന്നു.
ഇതിനിടെയാണ് മുമ്പ് തന്നെ സതീശനുമായി ബന്ധം പുലർത്തിയിരുന്ന ഷാഫി പറമ്പിലും സിദ്ധിഖും അടക്കമുള്ളവർ സതീശനോട് എതിർപ്പില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇത് ഗ്രൂപ്പിന്റെ കെട്ടുറപ്പിനെ ബാധിച്ചതിന് പിന്നാലെയാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷനാകുന്നതും. ഭൂരിപക്ഷത്തിന്റെ പിന്തുണയോടും ഹൈക്കമാൻഡിന്റെ താൽപ്പര്യവുമാണ് സുധാകരനെ നേതാവാക്കിയത്. ചെന്നിത്തല ഇന്നലെ പൊട്ടിത്തെറിച്ചത് അദ്ദേഹത്തിന് മാന്യമായ പദവി ലഭിക്കാൻ വേണ്ടി കൂടിയാണ്. അധികം താമസിയാതെ എ കെ ആന്റണി ഡൽഹി രാഷ്ട്രീയം മതിയാക്കി കേരളത്തിലേക്ക് മടങ്ങും. അപ്പോൾ വർക്കിങ് കമ്മറ്റിയിലേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാനും സംഘടനാ ചുമതല നൽകാനും രാഹുൽ ഗാന്ധി തന്നെ ശ്രമിക്കുന്നുണ്ട്. ഇതോടെ ഐ ഗ്രൂപ്പിലെ പ്രശ്നങ്ങൾ തീരും.
അതേസമയം മറുവശച്ച് ഉമ്മൻ ചാണ്ടിക്ക് ശരിക്കും മുറിവേറ്റിരിക്കയാണ്. അദ്ദേഹം എന്തു തീരുമാനം കൈക്കൊള്ളുമെന്ന സംശയം കോൺഗ്രസിന്റെ ഇരു നേതാക്കൾക്കുമുണ്ട്. ഇപ്പോൾ ഉമ്മൻ ചാണ്ടിയുമായി ചേർന്നു പോകാനാണ് സുധാകരനും തീരുമാനിക്കുന്നത്. വർക്കിങ് പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിൽ നിന്നും രണ്ട് നേതാക്കളുണ്ട്. ടി സിദ്ദിഖും പി ടി തോമസും. മലബാറിൽ നിന്നുള്ള ന്യൂനപക്ഷ പ്രതിനിധിയും യുവ സാന്നിധ്യവും എന്ന നിലയിൽ ടി. സിദ്ദിഖിനും നറുക്കുവീണു. അതായത് എ ഗ്രൂപ്പിന്റെ നോമിനി ആയല്ല, കെ സി വേണുഗോപാൽ കൂടി താൽപ്പര്യമെടുത്താണ് സിദ്ദിഖിനെ നിയമിച്ചത്. ഇതോടെ സിദ്ദിഖ് മറുകണ്ടം ചാടിയെന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.
മുമ്പ് സതീശൻ പാച്ചേനി എ ഗ്രൂപ്പ് വിട്ടപ്പോഴും ഉമ്മൻ ചാണ്ടി പൊറുത്തിരുന്നില്ല. ഇതാണ് രണ്ട് തവണ കണ്ണൂരിൽ തോൽക്കാൻ ഇടയാക്കിയതെന്നും കോൺ്ഗ്രസുകാർ അടക്കം പറയുന്നുണ്ട്. ഈ പാതയിലാണ് ഷാഫിയും സിദ്ധിഖുമെന്ന അടക്കം പറച്ചിലുണ്ട്. അതേസമയം എ ഗ്രൂപ്പ് ചിഹ്നഭിന്നമാകുമ്പോഴും ഐ ഗ്രൂപ്പ് കെ സി വേണുഗോപാലിന്റെ തണലിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം ഉമ്മൻ ചാണ്ടിയുടെ നീക്കം എന്താകുമെന്ന ആശങ്ക കെ സുധാകരന് ഉണ്ടുതാനും.
3 വർക്കിങ് പ്രസിഡന്റുമാരെ നിശ്ചയിച്ചതും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിപ്രായം ചോദിച്ചപ്പോൾ നേതാക്കൾ സഹകരിക്കാത്തതിൽ ഹൈക്കമാൻഡിന് ഉമ്മൻ ചാണ്ടിയോടുള്ള കടുത്ത നിലപാടിനും കാരണമായത്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വർക്കിങ് പ്രസിഡന്റുമാരെ ഒപ്പം നിയോഗിക്കുമെന്ന് ഈ ഉന്നത നേതാക്കളെ അറിയിച്ചിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയെ വരെ ഇരുട്ടിൽ നിർത്തി കേരളത്തിലെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയോടുള്ള അനിഷ്ടം ചെന്നിത്തലയും മുല്ലപ്പള്ളിയും നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
സുധാകരന്റെയും 3 വർക്കിങ് പ്രസിഡന്റുമാരുടെയും നിയമനം സംബന്ധിച്ച കത്തിൽ മെയ് 8 എന്ന തീയതി കണ്ടതും ചർച്ചാവിഷയമായി. ഇത് നേരത്തെ എടുത്ത തീരുമാനമായിരുന്നു എന്നായിരുന്നു ഉയർന്ന വികാരം. അതേസമയം മുറിവേറ്റ നേതാക്കളെ കണ്ട് സഹകരണം തേടിയാണ് സുധാകരൻ മുന്നോട്ടു പോകുന്നത്. ഇനി ഡിസിസി അധ്യക്ഷന്മാരുടെ നിയമനമാണ്. ഇത് ഗ്രൂപ്പു വടംവലിയിൽ കുരുങ്ങനാണ് സാധ്യത കൂടുതൽ. ഉമ്മൻ ചാണ്ടി അടക്കം കരുത്തുകാട്ടുക ഈ ഘട്ടത്തിലാകുമെന്ന വികാരം ശക്തമായി ഉയർന്നിട്ടുണ്ട്.
ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി ഇക്കുറി വേണ്ടെന്നു രാഹുൽ നിർദ്ദേശിച്ചിരുന്നു. തീരുമാനം അടിച്ചേൽപിക്കുന്നത് ഒഴിവാക്കാനും താൽപര്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെയും ജനപ്രതിനിധികളെയും ഭാരവാഹികളെയും ഫോണിൽ വിളിച്ച് അഭിപ്രായം തേടിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേരു നിർദ്ദേശിച്ചില്ല. സുധാകരനെ എതിർക്കാത്തത് സമ്മതം മൂളലായി ഹൈക്കമാണ്ട് വിലയിരുത്തി. അപ്പോഴും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം ആരും പ്രതീക്ഷിച്ചില്ല.
വർക്കിങ് പ്രസിഡന്റുമാരിൽ പി ടി തോമസിന് ഗ്രൂപ്പില്ലെന്നാണ് വയ്പ്. എന്നാൽ ഉമ്മൻ ചാണ്ടിയോടായിരുന്നു എന്നും രാഷ്ട്രീയ അടുപ്പം. അതുകൊണ്ട് തോമസിന് ചാർത്തിക്കൊടുക്കുന്ന എ ഗ്രപ്പിന്റെ പരിവേഷമാണ്. കൊടിക്കുന്നിലിന് എകെ ആന്റണിയോടാണ് താൽപ്പര്യം. അതിനാൽ കൊടിക്കുന്നിലിനേയും എ ഗ്രൂപ്പിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. വയനാട് ലോക്സഭാ സീറ്റ് രാഹുലിന് വേണ്ടി മത്സരിക്കാൻ വിട്ടുകൊടുത്ത നേതാവാണ് സിദ്ദിഖ്. കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ജയിച്ച് എംഎൽഎയുമായി. ഈ നേതാവിനെ ചേർത്തു നിർത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ ചിറകിൽ നിന്നും സിദ്ധിഖും പതിയെ വഴിമാറുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്