വർഗീയ ധ്രുവീകരണം നടത്തി നേട്ടം കൊയ്യുന്ന കമ്യൂണിസ്റ്റ് തന്ത്രം ആദ്യം പരീക്ഷിച്ചത് ഇ എം എസ് സർക്കാർ; കത്തോലിക്കരെ നേരിടാൻ ശബരിമല തീവെപ്പ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് മന്നത്തിനെ പാട്ടിലാക്കാൻ നോക്കി; ലൗ ജിഹാദ് വിവാദത്തിന് പിന്നിൽ തൃക്കാക്കരയിലെ ക്രിസ്ത്യൻ വോട്ട് തട്ടൽ
എം എസ് സനിൽ കുമാർ
തിരുവനന്തപുരം: തരാതരം പോലെ വർഗീയത എടുത്ത് വിളമ്പുന്ന കൂട്ടരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് കാർ, പ്രത്യേകിച്ചും ഇടത് കമ്യൂണിസ്റ്റ്കൾ എന്നവകാശപ്പെടുന്ന സി പി എം. കോടഞ്ചേരിയിലെ പ്രണയ വിവാഹം ലൗ ജിഹാദാണെന്നാരോപിച്ച് മുതലെടുപ്പിന് ശ്രമിച്ച സി പി എമ്മിന്റെ മുൻ എം എൽ എ ജോർജ് എം തോമസിന്റെ നടപടി ഇത്തരമൊരു വർഗീയ മുതലെടുപ്പിനായിരുന്നുവെന്ന് വ്യക്തം. രാഷ്ടീയ പ്രതിസന്ധി വരുമ്പോൾ, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് സി പി എം മിക്കപ്പോഴും വർഗീയ ധൃവീകരണത്തിന് ശ്രമിക്കുന്നത്.
ഇത്തരം ചേരിതിരിവിന് മിക്കപ്പോഴും തിരികൊളുത്തുന്നതും, വഴിമരുന്നിടുന്നതും മുൻകാലങ്ങളിൽ പാർട്ടിയുടെ താത്വികാചാര്യനായ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. ഇറാക്ക് യുദ്ധകാലത്ത് ഞങ്ങൾ ഇറാക്കിനൊപ്പം, നിങ്ങൾ ആർക്കൊപ്പം എന്നൊക്കെയുള്ള പ്രചാരണം ന്യൂനപക്ഷ വോട്ട് തട്ടാനായിരുന്നു. അതിന് മുന്നേ ശരി അത്തിനെതിരെയുള്ള വർഗീയ കുത്തിത്തിരുപ്പു ഭുരിപക്ഷ വോട്ട് തേടാനായിരുന്നു.ഇ എം എസിന് ശേഷം അതേ വർഗീയ ചേരിതിരിവിനുള്ള കുതന്ത്രങ്ങൾ സിപിഎം ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. മുസ്ലിം യുവാക്കൾ സംഘടിതമായി മറ്റ് മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുന്നു എന്ന മുൻ മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രസിദ്ധമായ ഡയലോഗാണ് ലൗ ജിഹാദ് എന്ന സംഘപരിവാറിന്റെ പ്രചരണത്തിന് തുടക്കമിട്ടത്.
അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എടുത്തുയർത്തിയത് സാക്ഷാൽ വി എസ് അച്യുതാനന്ദനായിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കവേയാണ് വി എസ് അച്യുതാനന്ദൻ വിഷയത്തിൽ നിലപാട് പറഞ്ഞത്. ഇതിന് ശേഷമാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ദേശീയതലത്തിൽ ഇതൊരു പ്രചരണ വിഷയമാക്കി മാറ്റിയത്.
'20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്ലീമാക്കുക, മുസ്ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക,ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി''- ഇതായിരുന്നു വിഎസിന്റെ വാക്കുകൾ.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിൽ വച്ചുനടന്ന മീറ്റിങ്ങിനിടെയിലാണ് ലൗജിഹാദിനെക്കുറിച്ച് വി എസ് അച്യുതാനന്ദൻ വാചാലനായത്. കൃത്യമായി പറഞ്ഞാൽ 2010 ഒക്ടോബർ 24-ാം തീയതി ആയിരുന്നു വെളിപ്പെടുത്തൽ നടത്തിയത്.' ഹിന്ദു പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ കല്യാണം കഴിച്ച്, 20 വർഷം കൊണ്ട് കേരളത്തെ ഒരു മുസ്ലിം പ്രദേശമാക്കി മാറ്റും എന്നായിരുന്നു അച്യുതാനന്ദൻ പറഞ്ഞത്.
അച്യുതാനന്ദന്റെ ഈ പ്രസ്താവനയെ അന്ന് സിപിഎം ഒരു ഘട്ടത്തിൽ പോലും എതിർക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരപ്പരീക്ഷകളിൽ മുന്നിലെത്തുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതും ഇതേ വി എസ് തന്നെയാണ്. മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പിയടിച്ചാണ് പരീക്ഷയിലും എൻട്രൻസിലും മറ്റും വിജയിക്കുന്നതെന്ന ആക്ഷേപമായിരുന്നു വി എസ് ഉന്നയിച്ചത്. ഈ ആരോപണവും പാർട്ടി നിഷേധിച്ചിരുന്നില്ല.
ഇങ്ങനെ വളരെ തന്ത്രപൂർവ്വം വോട്ട് ബാങ്കുകളെ തങ്ങൾക്കൊപ്പം ചേർത്തു നിർത്തുന്ന ശകുനിയൻ സിദ്ധാന്തമാണ് എപ്പോഴും സി പി എം വിതച്ച് കൊയ്യുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ വർഗീയ ചേരിതിരിവിന് ഇ എം എസും അദ്ദേഹത്തിന്റെ പാർട്ടിയും വിത്ത് വിതച്ചതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ എഴുതിയിട്ടുണ്ട്.
വിമോചന സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ്കാർ ശബരിമല അയ്യപ്പനെ ഉപയോഗിച്ച് രാഷ്ടീയ നേട്ടം കൊയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ജയശങ്കർ എഴുതിയ 'കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പനെ ഉപയോഗിച്ച് ഭുരിപക്ഷ സമുദായത്തിൽ ധ്രുവീകരണത്തിനാണ് നമ്പൂതിരിപ്പാടിന്റെ ആദ്യ സർക്കാർ ശ്രമിച്ചത്.
വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ സമരം കത്തിച്ചു നിർത്തിയിരിക്കുന്നതിനിടയിൽ ഹിന്ദുക്കളുടെ പിന്തുണ നേടുക എന്ന ഗൂഢോദ്ദേശത്തോടെ ശബരിമല തീവെപ്പു കേസിലെ അമ്പേഷണ റിപ്പോർട്ട് ഇ എം എസ് സർക്കാർ 1957 ഡിസംബർ 12 ന് പ്രസിദ്ധീകരിച്ചു.
1950 ലെ പറവൂർ ടി.കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രി യായിരുന്ന കാലത്താ യിരുന്നു ശബരിമല അമ്പലം കത്തി നശിച്ചത്. ക്രിസ്ത്യാനികളാണ് ക്ഷേത്രം തീവെച്ച് നശിപ്പിച്ചതെന്ന് അക്കാലത്ത് വ്യാപക പ്രചരണമുണ്ടായിരുന്നു.
മന്നത്ത് പത്മനാഭനും കൂട്ടരും കോൺഗ്രസിനെതിരെ ഈ വിഷയം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് ഡി ഐ ജി കേശവമേനോനെ ടി കെ മന്ത്രിസഭ നിയമിച്ചു. അദ്ദേഹം കൃത്യ സമയ പരിധിക്കുള്ളിൽ റിപ്പോർട്ടും സമർപ്പിച്ചു. പക്ഷേ അന്നത്തെ മന്ത്രിസഭ റിപ്പോർട്ടിൽ നടപടിയൊന്നും എടുത്തില്ല. പിന്നീട് വന്ന മുഖ്യമന്ത്രി സി കേശവനോ, എ ജെ ജോണോ, പട്ടമോ, പനമ്പള്ളിയോ റിപ്പോർട്ട് പൊടി തട്ടി എടുത്തില്ല.
പക്ഷേ, ഏഴ് വർഷത്തിന് ശേഷം അധികാര ത്തിലെത്തിയ ഇ എം എസിന്റെ കമ്യൂണിസ്റ്റ് സർക്കാർ നിലയില്ലാ ക്കയത്തിൽ മുങ്ങിത്താഴുന്ന സന്ദർഭത്തിൽ ശബരിമല ക്ഷേത്രം തീവെപ്പ് റിപ്പോർട്ട് എടുത്ത് പുറത്തിടാൻ തീരുമാനിച്ചു.
ഈ റിപ്പോർട്ടിൽ ക്ഷേത്രത്തിന് തീവെച്ചതാരെന്ന കാര്യത്തിൽ ഖണ്ഡിതമായ നിഗമന ങ്ങളോ കണ്ടെത്തു ലുകളോ ഒന്നുമുണ്ടാ യിരുന്നില്ല. ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന് നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേർന്നിരുന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരവും റിപ്പോർട്ടിലുണ്ടായിരുന്നു. വെറുതെ ഇത് പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തുന്ന കത്തോ ലിക്കരെ നിശബ്ദരാക്കുക, ഒപ്പം സർക്കാരിനെതിരെ തിരിഞ്ഞു നില്ക്കുന്ന ഹിന്ദുക്കളെ, പ്രത്യേകിച്ച് മന്നത്തിനേയും ശങ്കറിനേയും കത്തോലിക്കർക്കെതിരെ തിരിച്ചുവിടുക എന്നതായിരുന്നു നമ്പൂതിരിപ്പാടിന്റെ ഗുഢ ലക്ഷ്യം. രാഷ്ടീയ ലാഭത്തിനായി നമ്പൂതിരിപ്പാടും കൂട്ടരും .ഹീനമായ ജാതിക്കളി നടത്തിയെന്നർത്ഥം.
കാർഷികബന്ധ ബില്ല് അവതരിപ്പിക്കുമ്പോൾ മന്നത്തിനെ നിശബ്ദനാ ക്കാനായിരുന്നു അയ്യപ്പനെ കൂട്ടുപിടിച്ചത്. മന്നം പക്ഷേ, നമ്പൂതിരിപ്പാടിന്റെ ചൂണ്ടയിൽ കൊത്തിയില്ല. കാർഷിക ബന്ധ ബില്ലിനെതിരെ മന്നം സജീവമായി രംഗത്തിറങ്ങി. വിമോചന സമരത്തിന്റെ നായകസ്ഥാനം അദ്ദേഹം ഏറ്റെടുത്തു. വിമോചന സമരം സംസ്ഥാന വ്യാപകമായി പടർന്നു, സർക്കാരിനെതിരെ എല്ലാ സമുദായ ശക്തികളും ഒരുമിച്ചു. ഒടുക്കം നെഹ്റു സർക്കാർ ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ടു.
കമ്യൂണിസ്റ്റ്കാർ വർഗീയ കാർഡും ജാതിക്കാർഡും തരാതരം പോലെ കളിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണീ സംഭവം. കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദവും അത്തരമൊരു വർഗീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യത്തിൽ തർക്കം വേണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ക്രൈസ്തവ വർഗീയതയെ പ്രോത്സാഹിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ജോർജ് തോമസിനെ കൊണ്ട് സ്വന്തം സഖാവിനെതിരെ ലൗ ജിഹാദ് ആരോപണം ഉന്നയിപ്പിച്ചത്. വ്യത്യസ്ത മത- ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നിലനിർത്തുന്ന ക്രൂര ജനാധിപത്യ ശൈലിയാണ് സി പി എം അവലംബിക്കുന്നത്. സംഘ പരിവാറിനേക്കാൾ തീവ്രതയോടെ ഇത്തരം അജണ്ടകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
Stories you may Like
- ഇസ്ലാമിക ജിഹാദ് നേതാക്കളെ തെരഞ്ഞുപിടിച്ചു കൊന്നൊടുക്കി ഇസ്രയേൽ
- ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്; വി ഡി സതീശൻ
- ലൗവ് ജിഹാദിനെ ലൗ ട്രാപ്പ് ജിഹാദ് എന്നാണ് വിളിക്കേണ്ടത്
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പറഞ്ഞത് യാഥാർത്ഥ്യമെന്ന് എൻ ഇ സുധീർ; കാലം എംടിയോട് കടപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്