കോലീബി സഖ്യകാലത്ത് വോട്ട് കച്ചവടത്തിന് മൂകസാക്ഷികളായിരുന്ന സി പി എമ്മും ഇടതുപക്ഷവും ഇന്ന് കളിക്കുന്നത് കളം മാറ്റി; ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നതിൽ അടക്കം രഹസ്യവിനിമയങ്ങൾ തകൃതി; ഇടത്തുനിന്നാണോ, വലത്തുനിന്നാണോ ബിജെപിയിലേക്കുള്ള കുറഞ്ഞദൂരം?
എം എ എ റഹ്മാൻ
കോഴിക്കോട്: മുന്നണികൾ തമ്മിൽ ഇടതായാലും വലതായാലും നയസമീപനങ്ങളിൽ കാര്യമായ വ്യത്യാസമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നത്. നയങ്ങൾ നോക്കി ഇടതുപക്ഷമാണോ, വലതുപക്ഷമാണോ ഭരിക്കുന്നതെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസം. മുന്നണിയിൽ ആരെല്ലാമാണ് നിലയുറപ്പിച്ചിരിക്കുന്നത്, അവരുടെയെല്ലാം സാമുദായിക സമവാക്യങ്ങൾ ഏതുവിധമാണ് ഇതൊന്നും തിരിച്ചറിയാൻ നന്നേ വിയർക്കേണ്ടുന്ന സ്ഥിതിയായിരിക്കുന്നു.
ദിനേന വരുന്ന പത്രവാർത്തകളിലും ചാനലുകൾ നൽകുന്ന ന്യൂസുകളിലും ശ്രദ്ധിച്ചാൽ ഇടത്തുനിന്നാണോ, വലത്തുനിന്നാണോ ബിജെപിയിലേക്കു ദൂരം കുറവെന്നത് ഇപ്പോൾ അറിയാൻ സാധിക്കാത്ത നിലയിലേക്കു എത്തിയിരിക്കുന്നു. ബിജെപി വോട്ടു വാങ്ങി ജയിക്കുകയെന്നത് ഒരുകാലത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായിരുന്നു. അന്ന് ബിജെപിയെന്ന ഒരു പാർട്ടി രാജ്യം ഭരിക്കുമെന്നൊന്നും ആരും കരുതിയിരിക്കില്ല.
അക്കാലത്ത് മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുമായി കോൺഗ്രസും മുസ് ലിം ലീഗും വോട്ടു കച്ചവടം നടത്തി വിജയം ഉറപ്പാക്കുകയോ, പരാജയത്തിന്റെ ആഘാതം കുറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ നിന്നായിരുന്നല്ലോ കോലീബി (കോൺഗ്രസ്, ലീഗ് ബിജെപി) സഖ്യമെന്ന അപഖ്യാതി ജന്മമെടുത്തത്.
എന്നാൽ ഇന്ന് സ്ഥിതിയെല്ലാം ഏറെ മാറി. വോട്ട് കച്ചവടത്തിന് മൂകസാക്ഷികളായി കാലംകഴിച്ച സി പി എമ്മും ഇടതുപക്ഷവും കളം മാറി കളിക്കുന്നതാണ് കണുന്നത്. വോട്ട് ആരുടേതായാലും ഞങ്ങൾ വേണ്ടെന്നു പറയില്ലെന്നു അവർ എന്നോ വ്യക്തമാക്കിയതാണ്. എസ് ഡി പി ഐയും ജമാഅത്തെ ഇസ് ലാമിയും ആർ എസ് എസുമെല്ലാം എന്താണ് സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ. പ്രത്യേകിച്ചും സി പി എമ്മുകാർ. എന്നാൽ സി പി എം ഉന്നത നേതാക്കൾ വരെ പരസ്യമായി വോട്ടുവേണ്ടെന്നു പറയാറില്ല. വോട്ട് ആരുടേതായാലും അത് തങ്ങൾക്ക് പഥ്യമല്ലെന്നു നിലപാടെടുക്കാനും അവരും ഒരുക്കമല്ല.
ഇ എം എസും ചടയൻ ഗോവിന്ദനും നായനാരുമെല്ലാം അരങ്ങൊഴിഞ്ഞ് വി എസ് അച്യുതാനന്ദനെയും പിന്നിട്ട് അധികാരം പിണറായിയിലും കോടിയേരിയിലുമെല്ല്ാം കേന്ദ്രീകരിച്ച് ഒടുവിൽ പിണറായി വിജയനിലേക്കു മാത്രം കേന്ദ്രീകൃതമായിരിക്കുന്ന വർത്തമാനകാലത്ത് സി പി എമ്മിനും ബിജെപിക്കുമിടയിൽ മുൻപെങ്ങുമില്ലാത്ത വിധം അടവുനയങ്ങളും രഹസ്യമായ വിനിമയങ്ങളും വർധിച്ചതാണ് ഇപ്പോൾ ഇടതുനിന്നാണോ, വലതുനിന്നാണോ ബി ജെ യിലേക്കുള്ള ദൂരം കുറവെന്ന ചോദ്യത്തിലേക്കു എത്തിയിരിക്കുന്നത്.
ബിജെപിയുമായി യു ഡി എഫ് പിന്തുടർന്നിരുന്ന അതേ രീതിയിലുള്ള നയം തന്നെയാണ് ഇപ്പോൾ എൽ ഡി എഫിനുമുള്ളത്. കേന്ദ്ര സർക്കാർ ബിജെപി ഇതര സംസ്ഥാനങ്ങളെ ഇ ഡിയെയും സി ബി ഐയെയുമെല്ലാം ഉപയോഗപ്പെടുത്തി പിടിച്ചുകെട്ടാനും തകർക്കാനും ആഞ്ഞുശ്രമിക്കുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജൻ പ്രതിയായ ലാവ്ലിൻ കേസ് 27 തവണയാണ് കോടതി മാറ്റിവച്ചത്. ബിജെപി -ആർഎസ്എസ് പ്രവർത്തകരും നേതാക്കളും പ്രതിപട്ടികയിൽ വരുന്ന പല കേസുകളും സി പി എമ്മിന്റെ നേതൃത്വത്തിൽ കുറച്ചുകാലമായി തേച്ചുമായിച്ചു കളയുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ബിജെപി ഇതര സർക്കാരുകൾക്കെതിരേ അരയും തലയും മുറുക്കി അമിത് ഷായും നരേന്ദ്ര മോദിയും കളിക്കുമ്പോൾ അത്തരം കളികളൊന്നും കേരളത്തിലേക്കു എത്താതെ പോകുന്നത് ഇരു പാർട്ടികളിലെയും ഉന്നതർ തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നാണ് പ്രതിപക്ഷവും രാഷ്ട്രീയം സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നവരുടെ അഭിപ്രായം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും പുതിയ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമെല്ലാം ബിജെപിയെയും ആർഎസ്എസ് ഉൾപ്പെട്ട പരിവാര സംഘനടകളെയും കടന്നാക്രമിക്കുകയും അവർക്കെതിരേ അവസരം ഒത്തുവരുമ്പോഴെല്ലാം പോർവിളി മുഴക്കുകയും ചെയ്യും. പക്ഷേ ആവശ്യം വരുമ്പോൾ എല്ലാവരും ഒന്നാവുന്നതാണ് അണിയറയിലെ കാഴ്ചകൾ.
ഏറ്റവും ഒടുവിൽ നെഹ് റു ട്രോഫി വെള്ളംകളി കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി നേരിട്ടു ക്ഷണിച്ചതോടെയാണ് ഇരു പാർട്ടികൾക്കുമിടിയിലെ അകലം മുമ്പെങ്ങുമില്ലാത്ത വിധം കുറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ അനുഭവിച്ചറിയുന്നത്. പാർട്ടിക്കും പിണറായിക്കുമെതിരേ അമിത് ഷായെ ക്ഷണിച്ചെന്ന വാർത്ത ബ്രേക്കായ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളുടെ വെടിക്കെട്ട് തുടങ്ങിയിരുന്നു.
ചാനലുകളിൽ വരുംവരായ്കകൾ ഉൾപ്പെടുത്തി ചർച്ചകളും നിറഞ്ഞു. എന്തും ഏതും തങ്ങളുടേതായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കുന്നതിൽ മിടുക്കന്മാരായ സി പി എമ്മുകാർക്ക് പക്ഷേ ഇതിനെ പ്രതിരോധിക്കാൻ കൈയിൽ ആയുധമില്ലെന്ന ഗതിയായിരിക്കയാണ്.
ത്രിപുരയിൽ 1978 മുതൽ 1988 വരെയും പിന്നീട് 1993 മുതൽ 2018 വരെയും 35 വർഷം ഭരണത്തിലിരുന്നു സി പി എം നേതൃത്വം. തുർച്ചയായി 34 വർഷം പശ്ചിമ ബംഗാളിലും ഭരണം കൈയാളി. ആ കാലഘട്ടത്തിൽ കാര്യമായ വികസനമൊന്നും ആ സംസ്ഥാനങ്ങളിൽ ഉണ്ടായില്ലെന്നതാണ് ചരിത്രം.
എന്തുകൊണ്ട് പാർട്ടി തകർന്നു തരിപ്പണമായി, എന്തുകൊണ്ട് അവർ ജനങ്ങളിൽ നിന്ന് അകന്നു. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ആരും പഠിക്കുന്നതിലും വസ്തുതാപരമായി പഠിച്ച് റിപ്പോർട്ടുണ്ടാക്കി അട്ടത്തുവെച്ചിരിക്കുന്ന പാർട്ടിയാണ് സി പി എം. അവരെ അക്കാര്യങ്ങളൊന്നും ആരും പഠിപ്പിക്കേണ്ട കാര്യവുമില്ല. എന്നിട്ടും പിണറായിയും കൂട്ടരും എന്തിനാണ് സ്വന്തം കുഴിതോണ്ടുന്നതെന്നാണ് പാർട്ടി അണികൾക്കുപോലും മനസിലാവാത്തത്. ഫ്രഞ്ച് ചക്രവർത്തി ലൂയി പതിനഞ്ചാമൻ പറഞ്ഞപോലെ തനിക്കു ശേഷം പ്രളയം മാത്രം മതിയെന്നാണോ പിണറായിയുടെയും ഒപ്പം നിൽക്കുന്ന ഉപദേശക വൃന്തത്തിന്റെയും കണക്കുകൂട്ടൽ എന്നതാണ് ഇനി അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍