സർവ്വകലാശാല ബില്ലിലും സർക്കാർ നടത്തിയത് ലീഗിനെ പുകഴ്ത്തി വരുതിയിലാക്കൽ തന്ത്രം; പ്രതിപക്ഷം മുന്നോട്ടു വെച്ച ബദൽ നിർദ്ദേശത്തിൽ തന്ത്രം പൊളിഞ്ഞു; ലീഗിനെ ചേർത്തു പിടിച്ച് യുഡിഎഫിനെ ഒറ്റക്കെട്ടാക്കി ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ; പ്രതിപക്ഷ പിന്തുണ പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടൽ തെറ്റി പിണറായിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർവകലാശയിലെ ചാൻസർ പദവിയിൽ നിന്നും ഗവർണറെ നീക്കാൻ ലക്ഷ്യം വെച്ചുള്ള ബിൽ പാസാക്കുക എന്നതായിരുന്നു ഈ സഭാ സമ്മേളനത്തിൽ ഭരണപക്ഷം പ്രധാനമായും ലക്ഷ്യമിട്ട കാര്യം. ഇക്കാര്യത്തിൽ പ്രതിക്ഷത്തിനെ കൂടി മുതലെടുക്കുക എന്ന തന്ത്രം തുടക്കത്തിൽ തന്നെ ഭരണകക്ഷി പയറ്റിയിരുന്നു. കാരണം ഗവർണരെ പിന്തുണക്കുന്ന വിധത്തിലാകരുത് പ്രതിപക്ഷ നിലപാട് എന്ന് ലീഗും നിലപാട് സ്വീകരിച്ചതോടെ സഭയ്ക്കുള്ളിൽ ലീഗിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന തന്ത്രമായിരുന്നു സർക്കാർ പയറ്റിയത്.
എന്നാൽ, ഇതിനെ സമർത്ഥമായി തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറികടന്നു. ബില്ലിൽ യുഡിഎഫ് മുന്നോട്ടു വെച്ച ബദലിൽ തട്ടിയാണ് ഭരണപക്ഷ തന്ത്രം പൊളിഞ്ഞത്. ഇതോടെ ഈ സമ്മേളനത്തിന്റെ ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ. ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച പ്രതിപക്ഷം അവസാന നിമിഷം കുതിച്ചു കയറി ഗോളടിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാനുള്ള പിണറായിയുടെ ശ്രമവും വൃഥാവിലായി.
സർക്കാരും ഗവർണറും ഒന്നിച്ച് തെറ്റ് ചെയ്തെന്ന ആരോപണമാണ് തുടക്കം മുതൽക്കെ പ്രതിപക്ഷം ഉന്നയിച്ചത്. ഇവർ ഒന്നിച്ച് ചേർന്നാണ് യുജിസി നോട്ടിഫിക്കേഷന്‍ വിരുദ്ധമായി വൈസ് ചാൻസലർമാരെ നിയമിച്ചത്. എല്ലാ വൈസ് ചാൻസലർമാരുടെ നിയമനങ്ങളും ചട്ടങ്ങൾക്ക് അനുസൃതമാണെന്ന സർവകലാശാലയുടെ അതേ നിലപാടാണ് സുപ്രീം കോടതിയിൽ ഗവർണറും സ്വീകരിച്ചത്. വി സിമാരുടെ നിയമനം തെറ്റാണെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ പരാജയപ്പെട്ടത് സർക്കാരും ഗവർണറുമായിരുന്നു.
അവിടെ പ്രതിപക്ഷ നിലപാടാണ് കോടതിയും അംഗീകരിച്ചത്. ഇക്കാര്യം വി ഡി സതീശൻ സഭയിൽ ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. സർവകലാശാലകളിൽ സർക്കാരും ഗവർണറും ചേർന്ന് നടപ്പാക്കിയ അനധികൃത നിയമനങ്ങളും ചട്ടവിരുദ്ധമായ നടപടികളുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത്. സർക്കാരും ഗവർണറും തമ്മിലുള്ള ധാരണ തെറ്റിയപ്പോഴാണ് ചാൻസലറെ മാറ്റാനുള്ള നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ടുവന്നത്.
ഗവർണറെയല്ല, സുപ്രീം കോടതി വിധിയെയാണ് പ്രതിപക്ഷവും യു.ഡി.എഫും അനുകൂലിച്ചത്. അതേ നിലപാട് തന്നെയാണ് അന്നും ഇന്നും. ഗവർണറോടുള്ള വിരോധം കൊണ്ട് സർവകലാശാലകളിൽ മാർക്സിസ്റ്റുവത്ക്കരിക്കാനുള്ള നീക്കമാണ് സർക്കാർ ഈ ബില്ലിലൂടെ നടത്തുന്നത്. ഇഷ്ടക്കാരെ ചാൻസലർമാരാക്കാൻ വേണ്ടി പാകപ്പെടുത്തിയെടുത്തതാണ് ഈ നിയമം. കേന്ദ്ര സർക്കാർ നടത്തുന്ന സംഘിവത്ക്കണത്തെ പോലെ തന്നെ മാർക്സിസ്റ്റ് വൽക്കരണ നീക്കത്തോടും യോജിക്കാനാകില്ലെന്നും വിയോജന കുറിപ്പിൽ സതീശൻ വ്യക്തമാക്കി.
നേരത്തെ സബ്ജക്ട് കമ്മറ്റിക്ക് വിട്ട ബിൽ ഇന്ന് വീണ്ടും ചർച്ചക്കെടുത്തപ്പോൾ പ്രതിപക്ഷം നിർദ്ദേശിച്ച ബദലാണ് സർക്കാറിനെ വെട്ടിലാക്കിയത്. പതിനാല് സർവകലാശാലകളിലേക്കും ഒരു ചാൻസലർ മതി, വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാൻസലറാക്കണം, ഇതിലൂടെ പ്രോട്ടോകോൾ ലംഘനം ഒഴിവാക്കാം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ചാൻസലറെ തെരഞ്ഞെടുക്കണം എന്നീ നിർദ്ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വെച്ചത്. ഈ നിർദ്ദേശം സർക്കാറിന്റെ താൽപ്പര്യത്തിന് അനുസൃതമായിരുന്നില്ല. അതുകൊണ്ട് തന്നെ അംഗീകരിച്ചുമില്ല.
എന്തുകൊണ്ടാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചതെന്ന് സതീശൻ വിശദീകരിക്കുകയും ചെയ്തു. വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാൻസലറാക്കണമെന്ന ഭേദഗതിയാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ ആ സ്ഥാനത്തേക്ക് അതുപോലെ പ്രധാനപ്പെട്ട ആളുകളാണ് വരേണ്ടത്. സർവകലാശാലകളുടെ സ്വയംഭരണാവകാശവും സംരക്ഷിക്കപ്പെടുകയും സർക്കാർ ഇടപെടലുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യണം. എന്നാൽ പ്രതിപക്ഷ ഭേദഗതി തള്ളി സർക്കാരിന് ഇഷ്ടമുള്ളവരെ ചാൻസലർമാരാക്കുന്നതോടെ കേരളത്തിലെ സർവകലാശാലകളുടെ ചരിത്രവും പാരമ്പര്യവും കളങ്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗിനെ പുകഴ്ത്തിക്കൊണ്ട് പിന്തുണ തേടാനുള്ള ശ്രമവും ബിൽ അവതരിപ്പിക്കവേ പി രാജീവ് നടത്തിയിരുന്നു. എന്നാൽ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്നെ ഇതിനെ തള്ളിക്കളഞ്ഞു. സർക്കാരിന് ഇഷ്ടമുള്ളവരെ ചാൻസലറാക്കുമ്പോൾ സർവകലാശാലകളിൽ മാർക്സിസ്റ്റുവത്ക്കരണം നടക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് യു.ഡി.എഫ് ബദൽ നിർദ്ദേശം മുന്നോട്ടുവച്ചതെന്നാണ് സതീശൻ പറഞ്ഞത്. നിയമസർവകലാശാല ഒഴിച്ചുള്ള മറ്റെല്ലാ സർവകലാശാലകൾക്കും ഓരോ ചാൻസലറെ നിയമിക്കുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടാണ് 14 സർവകലാശലകൾക്കും ഒരു ചാൻസലർ മതിയെന്ന് പ്രതിപക്ഷം നിർദ്ദേശിച്ചത്. ഇഷ്ടക്കാരെ നിയമിച്ച് സർവകലാശാലകളെ സർക്കാർ ഡിപ്പാർട്ട്മെന്റുകളാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കോൺഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗിനെ കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. അവാസനം അത് സിപിഎമ്മിന് തന്നെ ബൂമറാങായായെന്നാണ് സതീശൻ വിലയിരുത്തുന്നത്. ഇപ്പോൾ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചകൾ നടത്തേണ്ട അവസ്ഥയിലാണ് സിപിഎമ്മെന്നും സതീശൻ കുറ്റപ്പെടുത്തുകയുണ്ടായി.
യു.ഡി.എഫിലെ എല്ലാ കക്ഷികളും ചേർന്ന് കൂടിയാലോചന നടത്തിയാണ് ചാൻസലർ നിയമനം സംബന്ധിച്ച ബദൽ നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ നിർദ്ദേശം യു.ഡി.എഫ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് ഘടകകക്ഷികളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് നിയമസഭയിൽ അവതരിപ്പിച്ചത്. യു.ഡി.എഫ് നിയമസഭയിൽ ഒറ്റ അഭിപ്രായമാണ് പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നം സതീശൻ വ്യക്തമാക്കി.
ലീഗിനെ ഉന്നമുട്ടുള്ള നീക്കങ്ങൾ പൊളിക്കുന്ന വിധത്തിലാണ് ഇന്നുണ്ടായ സഭയിലെ രാഷ്ട്രീയ നീക്കങ്ങൾ. സഭ പാസാക്കിയ ബിൽ ഇനി ഗവർണറുടെ കോർട്ടിലാണ്. ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പുവെക്കുമോ എന്ന ആകാംക്ഷ അവശേഷിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ബില്ലിൽ ഒപ്പുവെക്കാനുള്ള സാധ്യത വളരെ കുറവാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍