കുടുംബത്തിലേക്ക് അഴിമതി ആരോപണം എത്തിയതോടെ വാർത്താസമ്മേളനം ഉപേക്ഷിച്ചു മുഖ്യമന്ത്രി; സർക്കാറിന്റെ അഴിമതികൾ എണ്ണിപ്പറഞ്ഞു 'കമ്മീഷൻ സർക്കാർ' മുദ്രാവാക്യം വ്യാപകമാക്കാൻ പ്രതിപക്ഷ തന്ത്രവും; കർണാടകയിലെ വിജയം നൽകിയ ആവേശത്തിൽ യോജിപ്പോടെ യുഡിഎഫ്; സെക്രട്ടറിയേറ്റ് വളയൽ സമരവും വിജയമെന്ന് വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷമാണ് ഇന്നലെ ആഘോഷപൂർവ്വം കടന്നുപോയത്. രണ്ട് വർഷം കൊണ്ട് എന്തു നേട്ടം എന്നു ചോദിച്ചാൽ എടുത്തുപറയാൻ ഒന്നും സർക്കാറിന്റെ അക്കൗണ്ടിലില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടപ്പിലാക്കുമെന്ന് പറഞ്ഞ കെ ഫോണിനെ വീണ്ടും പൊടിതട്ടി ആഘോഷമാക്കുന്ന കാഴ്ച്ചയാണ് കണ്ടതും. അതേസമയം പ്രതിപക്ഷം സർക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം നീണ്ടതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഈ പ്രതിരോധം വ്യക്തമാകുന്നത് മുഖ്യമന്ത്രിയുടെ മൗനത്തിലൂടെയാണ്. നൂറ് ദിവസത്തിലേറെയായി മാധ്യമങ്ങളെ കാണാതിരിക്കുകയാണ് പിണറായി വിജയൻ. മുമ്പെല്ലാം പതിവു വാർത്താസമ്മേളനങ്ങളിലൂടെ താരമായ പിണറായി, ഇപ്പോൾ സർക്കാറിന്റെ രണ്ടാം വാർഷികത്തിൽ പോലും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.
എഐ ക്യാമറാ വിവാദത്തിൽ അടക്കം ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്നതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സർക്കാറിനെതിരായ ആരോപണങ്ങളിൽ ചോദ്യങ്ങൾ നേരിടാൻ പിണറായി തയ്യാറല്ല. മോദി മോദിൽ ചോദ്യങ്ങൾക്ക് സ്വീകരിക്കാതെ റേഡിയോ മാർഗ്ഗമാണ് പിണറായി സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
മറുവശത്ത് പിണറായി സർക്കാറിന്റെ അഴിമതിമകൾ എണ്ണിപ്പറഞ്ഞു കൊണ്ട് കോൺഗ്രസ് കേരളത്തിൽ തെരഞ്ഞെടുപ്പിനു അടുപ്പു കൂട്ടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പാണ് യുഡിഎഫിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇന്നലെ നടന്ന യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം വിരൽ ചൂണ്ടുന്നതും സർക്കാറിനെതിരായി പോരാട്ടം കടുപ്പിക്കനാണ്. ഇന്നലത്തെ സമരം വിജയമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.
കർണ്ണാടകയിൽ കോൺഗ്രസ് നേടിയ വിജയാവേശത്തിൽ യുഡിഎഫും യോജിപ്പോടെ കേരളത്തിൽ അണിനിരക്കുകയാണ്. പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ മുദ്രാവാക്യത്തിലൂന്നിയായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. കൂടാതെ കർണാടകത്തിൽ 40 ശതമാനം കമ്മീഷൻ സർക്കാരായിരുന്നുവെങ്കിൽ കേരളത്തിൽ 80 ശതമാനം കമ്മീഷൻ സർക്കാരാണ് ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
എന്തായാലും രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് തീർത്തത് വൻ പ്രതിരോധം തന്നെയാണ്. ഐഎഎസ് ഉദ്യോഗസ്ഥനെയടക്കം പ്രതിഷേധക്കാർ തടഞ്ഞു. അതേസമയം പിണറായി സർക്കാരിന് പാസ് മാർക്ക് പോലും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമെന്ന പോലെ കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരിഹസിച്ചു.
ഒരു വശത്ത് പ്രോഗ്രസ് കാർഡുമായി സർക്കാറിന്റെ വലിയ ആഘോഷം, മറുവശത്ത് കുറ്റപത്രകവുമായി സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം. സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയലിന് അതിരാവിലെ മുതൽ പ്രവർത്തകരെത്തി. കന്റോൺമെന്റ് ഗേറ്റൊഴികെയുള്ള ഗേറ്റുകൾ രാവിലെ മുതൽ വിവിധ ജില്ലകളിലെ പ്രവർത്തകർ വളഞ്ഞു. സംസ്ഥാനത്തെ എല്ലാ നേതാക്കളും ഒുമിച്ചു കൊണ്ടായിരുന്നു യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം. ഈ സമരം വിജയമായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
അതേസമയം സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. പ്രതിസന്ധികളും കേന്ദ്ര അവഗണനയും അതിജീവിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചു. 900 വാഗ്ദാനങ്ങൾ നൽകിയതിൽ രണ്ട് വർഷത്തിനിടെ 809 ഉം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്തിയും തൊഴിലവസരം പരമാവധി സൃഷ്ടിച്ചും വയോജനങ്ങളെ ചേർത്തുപിടിച്ചും ഭക്ഷ്യ- ആരോഗ്യ രംഗത്ത് ഏറ്റവും സാധാരണക്കാരെ കരുതിയുമാണ് സമഗ്രമായ നയപരിപാടി നടപ്പാക്കുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി.
പ്രത്യക്ഷത്തിൽ എടുത്തു പറയാൻ സാധിക്കുന്ന പദ്ധതികളൊന്നും പ്രോഗ്രസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞവർഷം നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി 90 അധ്യായങ്ങളിലായി 300 പേജുള്ളതാണ് പ്രോഗ്രസ് റിപ്പോർട്ട്. സാമ്പത്തിക അച്ചടക്കം കർശനമായി പാലിച്ചാണ് ധനകാര്യത്തിൽ നേട്ടം കൊയ്തത്. പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നതവിദ്യാഭ്യാസംവരെ ചെലവ് കുറച്ചും മികച്ച നിലവാരത്തിലുമാണ് നൽകുന്നത്. അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ തടഞ്ഞതുമൂലമുള്ള പ്രതിസന്ധികളുണ്ടായിട്ടും ക്ഷേമ പെൻഷനുകളെയോ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളെയോ ബാധിച്ചില്ലെന്നാണ് അവകാശവാദം.
അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് ഡിജിറ്റൽ രംഗത്ത് തൊഴിലെന്ന വാഗ്ദാനം നടപ്പാക്കുന്നത് മികച്ചനിലയിലാണ് മുന്നേറുന്നത്. നോളജ് ഇക്കണോമിയിൽ ഇതിനകം 13.58 ലക്ഷംപേർ രജിസ്റ്റർ ചെയ്തു. പങ്കാളികളുമായി സഹകരിച്ച് നേടിയതുൾപ്പെടെ 5.18 ലക്ഷം പേർക്ക് തൊഴിൽ സമാഹരിക്കാൻ കഴിഞ്ഞുവെന്ന് അഴകാശപ്പെടുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടപ്പാക്കുമെന്ന് പറഞ്ഞ കെ ഫോൺ ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്നകാണ് ഒരു നേട്ടമായി അവകാശപ്പെടുന്നത്.
അതേസമയം എഐ ക്യാമറാ വിവാദത്തിൽ അടക്കം പിണറായിയും സർക്കാറും പ്രതിരോധത്തിലാണ്. വ്യവസായ വകുപ്പിൽനിന്നും മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നൽകിയത് അടക്കം വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. റോഡ് ക്യാമറാ വിവാദത്തിൽ സർക്കാറിന് ക്ലീൻചിറ്റ് നല്കി റിപ്പോർട്ടു നൽകിയതിന് പിന്നാലെയാണ് ഹനീഷ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇത് മുഖ്യമന്ത്രിയുടെ കുടുംബതാൽപ്പര്യം സംരക്ഷിച്ചതു കൊണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം റോഡ് ക്യാമറ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഹനീഷ് സർക്കാരിനു കൈമാറിയിരുന്നു. ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശങ്ങൾ കെൽട്രോൺ പാലിച്ചതായാണ് ഹനീഷിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. റോഡ് ക്യാമറ വിവാദം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനമാറ്റം.
എ.ഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശിയാണ് വ്യവസായ വകുപ്പിന്റെ റിപ്പോർട്ട്. നടപടികൾ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനമുടനീളം എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ റിപ്പോർട്ട് കൈമാറുകയും ചെയതിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്