ലിംഗ സമത്വ യൂണിഫോമിൽ ലീഗിനോട് കാന്തപുരം അടുക്കുന്നു; കരുതലോടെ സി പി എമ്മും ഇടതുപക്ഷവും; കാന്തപുരത്തിന് അനുകൂലമായി ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടും ഗുണമായില്ലെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; യൂണിഫോം വിഷയം ലീഗിനൊപ്പം സമസ്തക്കും ജമാഅത്തെ ഇസ് ലാമിക്കും എസ് ഡി പി ഐക്കുമെല്ലാം നിലനിൽപ്പിന്റെ വിഷയമാകുമ്പോൾ
എം എ എ റഹ്മാൻ
കോഴിക്കോട്: ദീർഘകാലമായി വേദി പങ്കിടുന്നതിൽപോലും പരമാവധി അകലം പാലിച്ചുനിൽക്കുന്ന ഇ കെ വിഭാഗം സുന്നികളായ സമസ്തയും എ പി അബൂബക്കർ മുസ് ലിയാർ നേതൃത്വം നൽകുന്ന എ പി വിഭാഗവും ലിംഗ സമത്വ യൂണിഫോമിന്റെ കാര്യത്തിൽ എല്ലാ അഭിപ്രായഭിന്നതയും മാറ്റിവച്ച് മുസ് ലിം ലീഗിന്റെ കുടക്കീഴിൽ ഒന്നിച്ചുപോകാൻ തീരുമാനിച്ചെന്ന് സൂചന. ഇതിനെ ഏറെ കരുതലോടെയാണ് സി പി എം കാണുന്നത്.
മലബാറിൽ എ പി വിഭാഗം തങ്ങളോട് ചേർന്നു നിൽക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമാണെന്ന് ഇടതുപക്ഷത്തിന് അറിയാവുന്ന കാര്യമാണ്. ആ തിരിച്ചറിവ് തന്നെയായിരുന്നു സിറാജ് ലേഖകൻ കെ എം ബഷീറിന്റെ മരണത്തിൽ പങ്കാളിയാണെന്നു ആരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കി ദിവസങ്ങൾക്കകം കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി പിൻവലിപ്പിക്കുന്നതിലേക്ക് എത്തിയത്.
കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ഭൂരിപക്ഷം നേടി ഭരണത്തിൽ എത്തിയിട്ടും സി പി എംപോലുള്ള സർവസന്നാഹങ്ങളുള്ളതും സംഘടനാ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതുമായ എൽ ഡി എഫിലെ വല്ല്യേട്ടന്റെ നേതൃത്വത്തിൽ കാന്തപുരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന പല കോണുകളിൽനിന്നുമുള്ള ആരോപണങ്ങൾ ഉയർന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം ഏറെ ഗൗരവത്തോടയാണ് നോക്കികാണുന്നത്.
സി പി എം പോലുള്ള ഒരു പാർട്ടി ഒരിക്കലും ഒരു സമുദായ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി കുറ്റവാളിയാവാൻ സാധ്യതയുണ്ടെന്ന കാരണത്താലാണെങ്കിൽ കൂടി സ്ഥാനത്തുനിന്നു മാറ്റരുതെന്നായിരുന്നുവെന്നാണ് സി പി എമ്മിലെയും എൽ ഡി എഫിലെയും ഒരു വിഭാഗത്തിന്റെ അഭിപ്രായപ്പെടുന്നത്. ഇതിൽ കാര്യമുണ്ട്. ഇതുപോലുള്ള നിർണായക ഘട്ടങ്ങളിൽ മത സംഘടനകൾക്കും അവയുടെ നേതൃത്വത്തിനും വഴങ്ങി തീരുമാനം കൈക്കൊള്ളുന്നത് ആത്മഹത്യാപരമാണ്.
ശ്രീറാം എന്ന കലക്ടർ കൊലപാതകിയാണെന്നു കേരള പൊതുസമൂഹം വിലയിരുത്തുമ്പോഴും എന്നും പിന്തിരിപ്പൻ നിലപാടുമായി യാതൊരു അനുരഞ്ജനങ്ങൾക്കും നിൽക്കാത്ത കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർക്ക് വഴങ്ങിയത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ഈ വിഭാഗം വിലയിരുത്തിയിരുന്നു. നാളെ ഇതിലും ഗൗരവകരമായ ഏതെങ്കിലും വിഷയത്തിലും സർ്്ക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇക്കൂട്ടർ തുനിയുന്നത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അഭിലഷണീയമായ കാര്യമല്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ മുസ് ലിംകൾക്കിടയിൽ പ്രത്യേകിച്ചും മലബാറിലെ മുസ് ലിം സംഘടനകൾക്കിടയിൽ ഇപ്പോഴത്തെ ചൂടുള്ള ചർച്ചാ വിഷയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമെല്ലാം ഒരുപോലെ ബാധകമാക്കാൻ ഒരുങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷേർട്ടുമാണ്. സംസ്ഥാനം ഉന്നവയക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ യൂണിഫോം. മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈജിപ്ത്, മൊറോക്കോ, തുർക്കി, ലബനോൺ, ജോർദാൻ, യു എ ഇ തുടങ്ങിയ നാടുകളിലെല്ലാം ബിസിനസ് എക്സിക്യൂട്ടീവുകളും കോർപറേറ്റ് കമ്പനി ജീവനക്കാരുമെല്ലാം ബഹൂഭൂരിപക്ഷവും ധരിക്കുന്ന വേഷമാണ് പാന്റ്സും ഷേർട്ടും.
ഈ നാടുകളിലെ വിദ്യാലയങ്ങളിലും ഈ വേഷം സാർവത്രികമായി അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ യുക്തിഹീനമെന്നും മതവിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിൽ കൈകടത്തലെന്നുമെല്ലാം ആരോപിച്ച് ഇപ്പോൾ എല്ലാവരും ഏക മനസ്സോടെ അണിനിരന്നിരിക്കുന്ന വിഷയമാണ് ലിംഗ സമത്വ യൂണിഫോമിനെതിരായ ആകമണങ്ങൾ. മുത്തലാഖ് വിഷയത്തിലും ശരീഅത്ത് വിവാദത്തിലുമെല്ലാം തോളോടു തോൾചേർന്നുനിന്നു പ്രവർത്തിച്ചവരാണ് ഇവിടെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേ മതമെന്ന വികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന ആഹ്വാനവുമായി ഒന്നിക്കാൻ തുനിഞ്ഞിരിക്കുന്നത്.
സുന്നികളും മുജാഹിദുകളും മതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും രണ്ടു ധ്രുവങ്ങളിലാണെങ്കിലും ചില അവശ്യഘട്ടങ്ങളിൽ ഒന്നിച്ചുനിൽക്കാറുണ്ട്. അതുവരെ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെല്ലാം അവധി നൽകുന്ന കാലംകൂടിയാണിത്. ഇവരുടെ അണികളെല്ലാം താത്വികമായ ചർച്ചകളിൽനിന്നും പരസ്പരമുള്ള വെറുപ്പിന്റെ മേലാപ്പിൽനിന്നുമെല്ലാം ചെറുതായി മോചിപ്പിക്കപ്പെടുന്ന ഒരു കാലം. എന്നാൽ മുസ് ലിം സംഘടനകൾ മിക്കപ്പോഴും തീവ്രവാദ സംഘടനയെന്നു മുഖമുദ്രയുള്ള ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും പോപ്പുലർ ഫ്രണ്ടിനെയുമൊന്നും അത്തരം കൂട്ടായ്മകളിൽ ഉൾക്കൊള്ളിക്കാറില്ല.
കേരളമെന്ന പൊതുസമൂഹം മുസ് ലിം സമുദായം മാത്രമല്ലെന്ന തിരിച്ചറിവിനാലാണ് എല്ലാവരാലും മാറ്റിനിർത്തപ്പെടുന്ന ഈ സംഘടനകളെ അകറ്റിനിർത്തുന്നത്. എന്നാൽ ബദ്ധവൈരികളായ ഇ കെ വിഭാഗം സുന്നികളും എ പി വിഭാഗം സുന്നികളും ഒന്നിക്കുന്നതിനൊപ്പം ഇവിടെ സംഭവിച്ചിരിക്കുന്നത് തങ്ങളുടെ ആവശ്യത്തിന് വേണ്ടത്ര ശക്തി പകരാനായി തീർത്തും വ്യത്യസ്തമായതും പലപ്പോഴും രാജ്യദ്രോഹപരമായതുമായ നിലപാടുകളുള്ള സംഘടനകളെക്കൂടി ഒപ്പം കൂട്ടിയിരിക്കുന്നൂവെന്നതാണ്. ഇതും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. പ്ര്ത്യേകിച്ച അവർ ഭരണത്തിലിരിക്കുമ്പോൾ.
ലീഗാണ് എല്ലാറ്റിനും ചുക്കാൻപിടിക്കുന്നത്. തങ്ങളുടെ വോട്ട് ബാങ്ക് ചിന്നിച്ചിതറിപോകാതെ കാക്കേണ്ടത് ലീഗിന്റെ ഉത്തരവാദിത്വമാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ മുസ് ലിം ലീഗ് നേതാക്കൾ ഇടപെട്ട് എൻ ഡി എഫിന്റെയും എസ് ഡി പി ഐയുടെയും പോപുലർ ഫ്രണ്ടിന്റെയുമെല്ലാം എത്രയോ കേസുകൾ തേച്ചുമാച്ചു കളഞ്ഞതും ചരിത്രം. യു ഡി എഫിലെ രണ്ടാമത്തെ ഏറ്റവും കരുത്തനായ നേതാവായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു അന്ന് അവയെല്ലാം കഴുകിവൃത്തിയാക്കിയതെന്ന ആരോപണവും കേരളത്തിൽ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ മുസ് ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു ലീഗിനോട് എല്ലായിപ്പോഴും അകലം പാലിക്കുകയും സി പി എമ്മുമായി ഒട്ടിനിൽക്കുകയും ചെയ്യുന്ന എ പി വിഭാഗം സുന്നികളും പങ്കെടുത്തത്. മുൻകാല ചരിത്രം പരിശോധിച്ചാൽ എപ്പോഴും ലീഗ് നേതൃത്വം നൽകുന്ന ഇത്തരം യോഗങ്ങളിൽനിന്നെല്ലാം വിട്ടുനിൽക്കാറാണ് ചെങ്കൊടിയോട് ഒട്ടിനിന്ന് അരിവാൾ സുന്നികളെന്ന പഴികേട്ടുകൊണ്ടിരിക്കുന്ന കാന്തപുരം വിഭാഗം ചെയ്യാറ്.
വഖഫ് ബോർഡ് നിയമന വിഷയത്തിലുൾപ്പെടെ കാന്തപുരം സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അനുകൂലിക്കുന്ന നിലപാടെടുത്ത കാന്തപുരം വിഭാഗം മറുകണ്ടം ചാടാൻ തുനിയുമോയെന്നാണ് ഇപ്പോൾ സി പി എം നേതൃത്വത്തിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ മലബാർ മേഖലയിൽ പ്ര്ത്യേകിച്ചും മുസ് ലിം വോട്ടുകൾ നിർണായകമായ ഇടങ്ങളിൽ അതുണ്ടാക്കുന്ന പരുക്ക് ചെറുതാവില്ലെന്നും സി പി എമ്മിനും ഇടതുമുന്നണിക്കുമറിയാം. വരും നാളുകളിൽ ഇതിനെ ഏതു രീതിയിൽ പ്രതിരോധിക്കാനാവുമെന്ന ചർച്ചകൾക്കാവും മുന്നണി നേതൃത്വം സമയം കണ്ടെത്തുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍