സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്‍; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച 'ബ്രണ്ണൻ പോര്'; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചേകവന്മാരുടെ നാടാണ് കണ്ണൂർ ജില്ല. ഈ ജില്ലയിൽ രാഷ്ട്രീയ നേതാവായി ശോഭിക്കണമെങ്കിൽ അൽപ്പം വീരപരിവേഷമൊക്കെ വേണം. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ വേളയിൽ അദ്ദേഹം ആരാധകരെ ആവേശം കൊള്ളിച്ചതും കാർക്കശ്യമായ നിലപാടു കൊണ്ടും രാഷ്ട്രീയ എതിരാളികളെ വാക്കുകൾ കൊണ്ടും നേരിട്ടതിന് കാരണവും കണ്ണൂരിന്റെ മനസ്സറിഞ്ഞുള്ള ശൈലി കൊണ്ടായിരുന്നു. അതേ കളരിയിൽ അഭ്യസിച്ച കെ സുധാകരനും അറിയാം എങ്ങനെയാണ് സിപിഎമ്മിനെ ഒതുക്കേണ്ടതെന്ന്. അതുകൊണ്ട് തന്നെ ബ്രണ്ണൻ കഥകൾ പറഞ്ഞ് ഇപ്പോൾ ഇരു നേതാക്കളും ഏറ്റുമുട്ടിയപ്പോൾ അൽപ്പം മൈലേജുണ്ടാക്കിയത് സുധാകരൻ തന്നെയാണ്.
വികസന കാര്യത്തിലും കരുതലിന്റെ കാര്യത്തിലും വാഴ്ത്തപ്പെട്ട മുഖ്യമന്ത്രി ആകട്ടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു പിണറായി എന്ന് കെപിസിസി അധ്യക്ഷൻ എഫ്ഐആർ ഉയർത്തിക്കാട്ടി ആരോപണം ഉന്നയിച്ചപ്പോൾ ഇക്കാര്യം മാധ്യമങ്ങളിൽ അധികം ചർച്ചയാകാതിരിക്കാനാണ് സിപിഎം ശ്രമിച്ചത്. മറിച്ച് കെ സുധാകരന്റെ നാവിൽ നിന്നും വീണ ചില കൊലപാതക വിവരങ്ങൾ പ്രധാനമായും ഉയർത്തിക്കാണിക്കാനും പറഞ്ഞു. സേവറി നാണു വധക്കേസിൽ മാത്രമാണ് കോൺഗ്രസ് പ്രതിസ്ഥാനത്തുള്ളത് മറ്റെല്ലാ കൊലപാതകങ്ങളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത് എന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതാണ് ഇപ്പോൾ വിവാദമായി കുത്തിപ്പൊക്കുന്നതും.
പിണറായി വിജയന്റെ ബന്ധു കൂടിയായ അംഗരക്ഷകന്റെ കൊലപാതകവും സുധാകരൻ ചർച്ചയാക്കിയിരുന്നു. ഇപ്പോഴത്തെ നിലയിൽ വാക്പോര് തുടർന്നാൽ അത് മുഖ്യമന്ത്രിയുടെ ഇമേജിനെ ബാധിക്കും എന്നതിനാൽ പിണറായി ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താനുള്ള സാധ്യത കുറവാണ്. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതി നൽ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന തീരുമാനം. അതേസമയം സുധാകരനെ സിപിഎം നേതാക്കൾ വഴി ആക്രമിക്കാനും കേസെടുക്കാനും ഉദ്ദേശിക്കുന്നുമുണ്ട്.
സുധാകരന് എതിരായ വിഷയത്തിൽ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിർന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതിൽ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.
അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവചർച്ചയാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിമാരായ എ.കെ. ബാലൻ, എം.എ. ബേബി, ഇ.പി. ജയരാജൻ തുടങ്ങിയവർ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങൾ സജീവ ചർച്ചയാക്കി സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള തീരുമാനം എടുത്തിരുന്നു.
എന്നാൽ, തനിക്കെതിരായ ആക്രമണം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ സുധാകരൻ ആക്രമണത്തിന്റെ മൂഡിൽ തന്നെയാണ്. ഇതാണ് അദ്ദേഹം പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുമെന്ന് ആവർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. കോൺഗ്രസ് അണികളുടെ ആവശ്യപ്രകാരം കെപിസിസി അധ്യക്ഷനായ നേതാവാണ് കെ സുധാകരൻ. കോൺഗ്രസിന്റെ സിപിഎം വിരോധം ഊതിക്കാച്ചിയെടുക്കാൻ ബ്രണ്ണൻ വിവാദത്തിലൂടെ സുധാകരന് സാധിച്ചു. കേരളത്തിലെ മുഖ്യഎതിരാളി ആരാണെന്ന് കോൺഗ്രസ് അണികളെയും ബോധ്യപ്പെടുത്താൻ ഈ വിവാദം കൊണ്ട് സുധാകരന് സാധിച്ചു. അദ്ദേഹം കോൺഗ്രസ് അണികൾക്കിടയിൽ സ്വീകാര്യത നേടിയെന്ന് തന്നെ ചുരുക്കം.
കണ്ണൂരിലെ നേതാക്കൾ ഏറിയകാലവും അമരത്തിരുന്നത് സിപിഎമ്മിലാണ്. അതിനാൽ, കണ്ണൂർ ലോബിയുടെ ശൈലിയെല്ലാം ആ നേതാക്കളിലാണ് ചാർത്തപ്പെട്ടത്. ഇപ്പോൾ ഈ ശൈലിയിൽ കോൺഗ്രസിൽ നിന്നും ഒരു സംസ്ഥാന നേതാവ് ഉണ്ടാകുകയാണ്. പാർട്ടിസെക്രട്ടറിയായി സിപിഎമ്മിലും മുഖ്യമന്ത്രിയായി കേരളജനതയിലും സ്വീകാര്യമുണ്ടാക്കിയത് പിണറായി വിജയന്റെ കാർക്കശ്യ ശൈലിയാണെന്നാണ് പൊതുവിലയിരുത്തൽ. മുഖ്യമന്ത്രിയുടെ 'ഇരട്ടച്ചങ്കൻ' പരിവേഷം ഇടതുപക്ഷ രാഷ്ട്രീയ ഹീറോയിസമായി മാറിയ ഘട്ടമാണിത്.
ഈ ഘട്ടത്തിലാണ് എതിർപാളയത്തിൽ അതേ വീര്യത്തോടെ പോര് നയിക്കാൻ സുധാകരനെത്തുന്നത്. സെമികേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന സുധാകരന്റെ പ്രഖ്യാപനം സുധാകര ശൈലിയിലേക്ക് കോൺഗ്രസിനെ കൊണ്ടുവരുമെന്ന സൂചനയായാണ് സിപിഎം. കണക്കാക്കിയത്. എന്നാലിത് കോൺഗ്രസ് നേതാക്കൾക്ക് അത്ര സ്വീകാര്യമായ രീതിയാവില്ലെന്ന് സിപിഎമ്മിന് അറിയാം. ആ നീക്കം തകർക്കാനാണ് സുധാകരനെ ഉന്നം വെച്ചുള്ള വിമർശനം സിപിഎം ശക്തമാക്കിയത്.
എന്നാൽ, സുധാകര ശൈലിയെ സിപിഎം ഭയപ്പെട്ടുതുടങ്ങിയെന്ന തെളിവാണ് ഇതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിന് കാരണം, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പിണറായിയെ നേരാടാൻ ഒരു നേതാവെത്തി എന്ന പ്രതീതി ഉണ്ടാക്കി എന്നു തന്നെയാണ്. പഠനകാലത്തെ പരസ്പര കലഹത്തെക്കുറിച്ചുള്ള സുധാകരന്റെ പരാമർശം വേണ്ടായിരുന്നുവെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും നിലപാട്. എന്നാൽ, സുധാകരന്റെ പ്രതികരണം വന്നതോടെ ഈ നിലപാടിൽ മാറ്റം വന്നു.
ബ്രണ്ണൻ വീരകഥകളിൽ ഊന്നാതെ രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമർശത്തെ നേരിട്ടതാണ് ഇതിന് കാരണമായത്. ഒരു ആരോപണമോ വിമർശനമോ ഉണ്ടായാൽ ഉടനെ എതിർ പ്രസ്താവന എന്ന കോൺഗ്രസ് രീതി സുധാകരൻ സ്വീകരിച്ചില്ല. പറയാനുള്ളത് ആലോചിച്ച് ഉറപ്പിച്ച് മറുപടി എന്നതായിരുന്നു തീരുമാനം. പിണറായി വിജയന്റെ രണ്ടാം അധ്യായം തുറക്കാൻ ഞങ്ങളെക്കൊണ്ട് നിർബന്ധിക്കരുതെന്ന പ്രസ്താവന കൂടിയായപ്പോൾ ആദ്യ ഇന്നിങ്സിൽ യു.ഡി.എഫ്. പാളയത്തിന് ഊർജം നൽകാനും സുധാകരനായി. ഇനിയും തുടർ വിമർശനവുമായി രംഗത്തെത്തിയാൽ പിണറായി വിജയന്റെ ആ പഴയഭൂതകാലവും കൂടുതൽ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകര പക്ഷവും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍