വെടിനിർത്തലിന് പിന്നിൽ തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലി; കരുണാകരന് ശേഷം കണ്ണൂരിൽ നിന്നുദിച്ച ലീഡർ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കേണ്ട ഉത്തരവാദിത്തം വിഡിക്ക് നൽകിയതും 'ലീഡർ'
അനീഷ് കുമാർ
കണ്ണുർ: ഡി.സി സി അധ്യക്ഷ പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിനുള്ളിൽ സംസ്ഥാന വ്യാപകമായി ആളിക്കത്തിയ ഗ്രൂപ്പ് പോരിന്റെ പ്രതിഫലനം കണ്ണുർ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിലും പ്രതിഫലിച്ചതായുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നു. കണ്ണുർ ജില്ലാ കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പരിപാടിക്ക് ആശംസ നേരാൻ ഓൺലൈനായി വന്നപ്പോൾ മുൻ മന്ത്രി കെ.സി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ അസാന്നിധ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
കോവിഡ് പ്രതിസന്ധിക്കിടെയിലും ആവേശത്തോടെ നടത്തിയ ഉദ്ഘാടന പരിപാടിയിൽ മുൻ കെപിസിസി അധ്യക്ഷൻ മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധിരൻ കെ.മുരളീധരൻ എന്നിവർ പങ്കെടുക്കാത്തത് കോൺഗ്രസിലെ ഗ്രൂപ്പുപോരിനെ തുടർന്നാണെന്ന ആരോപണമാണ് രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ഇതിൽ കാൽ നൂറ്റാണ്ടിലേറെ കണ്ണുർ ജില്ലയിൽ നിന്നും എംഎൽഎയായി മത്സരിച്ചു വിജയിച്ച കെ.സി ജോസഫിന്റെ അസാന്നിധ്യം കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണെന്നാണ് നേതൃത്വം നൽകുന്ന സൂചന.
ഒരു കാലത്ത് ജില്ലയിലെ എ ഗ്രൂപ്പിനെ നയിച്ച ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരായ യു.ഡി.എഫ് കൺ എം.എം ഹസൻ, കെപിസിസി സെക്രട്ടറി സോണി സെബാസ്റ്റ്യൻ ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി ഫിലോമിന, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ .കെ .സുധാകരന്റെ കടുത്ത വിമർശകനായ ഒരു ഉന്നത നേതാവും കോൺഗ്രസ് ഭവൻ ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിന്നതായി സൂചനയുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് ഉന്നത നേതാക്കൾപരിപാടിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പറയുന്നതെങ്കിലും പാർട്ടിയിൽ ഉരുണ്ടുകൂടിയ ഗ്രൂപ്പ് പോരും കാരണമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ നേതാക്കൾ വിട്ടുനിന്നത് കോവിഡ് നിയന്ത്രണങ്ങളുള്ളതുകൊണ്ടാണെന്നാണ് ഡി.സി.സി നേതാക്കൾ നൽകുന്ന വിശദീകരണം. ഉദ്ഘാടന പരിപാടിയിൽ നെറ്റ് വർക്ക് സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗവും അൽപ്പനേരം തടസപ്പെട്ടിരുന്നു. ഇതു കൂടാതെ ഇടയ്ക്കിടെ യുണ്ടായ വൈദ്യുതി തടസവും കല്ലുകടിയായി.
എന്നാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊടിക്കുന്നിൽ സുരേഷ് എം.എം ഹസൻ, ടി.സിദ്ദിഖ് തുടങ്ങിയ നേതാക്കൾ ഏറെക്കാലത്തിനു ശേഷം ഒരേ വേദിയിൽ അണിനിരന്നത് പ്രവർത്തകരിൽ ആവേശമുണർത്തിയിരുന്നു. കെ.സുധാകരൻ പാർട്ടിക്കുള്ളിൽ സർവാധിപതിയാകുന്നതിന്റെ തെളിവുകൾ ബാക്കിവെച്ചുകൊണ്ടാണ് കണ്ണൂർ കോൺഗ്രസ് ഭവൻ ഉദ്്ഘാടനം സമാപിച്ചത്.
ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.കരുണാകരന് ശേഷം കണ്ണുർ രാഷ്ട്രീയത്തിന്റെ ശക്തി വിളംബരമോതി മറ്റൊരു നേതാവ് കൂടി പവർ പോയന്റായി മാറുകയാണ്. സിപിഎമ്മിനെതിരെ നടത്തിയ ഇഞ്ചോടിഞ്ച് രാഷ്ടീയ പോരാട്ടത്തിലുടെ പ്രവർത്തകരുടെ ആവേശമായ കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതിനു ശേഷം ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതിയ ശേഷം തന്റെ ഇരിപ്പിടവും സ്ഥാനവും ഉറപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ണുരിൽ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ഭവന്റെ ഉദ്ഘാടനത്തോടെ ദൃശ്യമായത്.
'തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലിയിലൂടെ തന്നെയാണ് സുധാകരന്റെ പ്രയാണം'-അച്ചടക്കവും ആത്മസമർപ്പണവും നിറഞ്ഞ പ്രവർത്തകരുള്ള സെമി കാഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് ഗ്രൂപ്പിനതീതമായി ചിന്തിക്കുന്ന നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്.എന്നാൽ ഗ്രൂപ്പുകൾ ഒരു സജീവ സാന്നിധ്യമായ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശീലങ്ങളിലൊന്നായ ഗ്രൂപ്പുകളെ വെട്ടിമാറ്റാനുള്ള സുധാകരന്റെ ശ്രമങ്ങളിൽ മുറിവേറ്റ ഉന്നത നേതാക്കളടക്കം കടുത്ത അതൃപ്തിയിലാണിപ്പോഴും. ഇതുവരും ദിനങ്ങളിലും സുധാകരന് കടമ്പകൾ സൃഷ്ടിച്ചേക്കാം.
പാർട്ടിയിൽ സുധാകരൻ നടത്തുന്ന ശുദ്ധീകരണങ്ങൾക്ക് പുർണ പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തു വന്നതാണ് സുധാകരന് ലഭിച്ച ഏറ്റവും വലിയ പ്ളസ് പോയന്റുകളിലൊന്ന്. ഇതിനോടൊപ്പം ഇനി ഗ്രൂപ്പ് കളി അംഗീകരിക്കില്ലെന്ന മുതിർന്ന നേതാക്കൾക്കുള്ള ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും സുധാകരന്റെ നീക്കങ്ങൾക്ക് ശക്തി പകരുന്നുണ്ട്. രമേശ് ചെന്നിത്തലയെ വിഡി വിളിച്ചതും സുധാകരന്റെ ഇടപെടലിലാണ്. ഉമ്മൻ ചാണ്ടിയേയും വിഡി തന്നെ അനുനയിപ്പിക്കും.
നേരത്തെ സുധാകരന്റെ അപ്രമാദിത്വം അംഗീകരിച്ചു കൊടുക്കാത്ത കെ.സി വേണുഗോപാൽനിലപാട് മാറ്റിയത് കെ.സുധാകരനെ സംബന്ധിച്ച് കരുത്ത് പകരുന്ന ഘടകമാണ്. എഐ.സി.സി ജനറൽ സെക്രട്ടറി കൂടിയ കെ.സി പാർട്ടിയിൽ ഗ്രൂപ്പുകൾ വേണ്ടെന്ന ഹൈക്കമാൻഡ് നിർദ്ദേശമാണ് പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സുധീരന്റെയും മുല്ലപ്പള്ളിയുടെമെക്കെ അനുഭവ പരിചയം ഉൾകൊണ്ടു വേണം പാർട്ടിയെ ശക്തമാക്കാനെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. ഒരേ ചരടിൽ കോർത്ത മുത്തുമണികൾ പോലെ ഐക്യത്തോടെ പാർട്ടിയും പ്രവർത്തകരും മുൻപോട്ടു പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നേരത്തെ നേരെ കണ്ടാൽ പോലും മിണ്ടാതിരുന്ന കെ.സിയും സുധാകരനും അടുത്തു ഇടപെഴുകുന്നതും പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും കോൺഗ്രസിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളെയാണ് വ്യക്തമാക്കിയത്. കീറാമുട്ടിയായിരുന്നകണ്ണൂർ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തതോടെ പാർട്ടിക്കുള്ളിൽ ഹെവി മൈലേജാണ് സുധാകരൻ നേടിയെടുത്തത്.
കെ.സുധാകരന് പാർട്ടിക്കുള്ളിലും പുറത്തും ഏറെ പഴി കേൾക്കേണ്ടി വന്ന കാര്യങ്ങളിലൊന്നായിരുന്നു പത്തു വർഷം തട്ടിയും മുട്ടിയും ഇഴഞ്ഞു നീങ്ങിയിരുന്ന ഡി.സിസി ഓഫിസ് ഉദ്ഘാടനം പാർട്ടിക്കുള്ളിൽ നിന്നു പോലും സാമ്പത്തിക ആരോപണങ്ങൾ ഉയർന്നു വന്നു. ഏറ്റവും ഒടുവിൽ ബ്രണ്ണൻ കോളേജ് വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും സുധാകരനെതിരെ ആഞ്ഞടിച്ചത് പണ്ട് ഡി.സി.സി ഓഫിസ് നിർമ്മാണത്തിനായി സുധാകരൻ ഗൾഫിൽ നിന്നും നടത്തിയ പണപ്പിരിവിനെ കുറിച്ച് പി.രാമകൃഷ്ണൻ ഉന്നയിച്ച ആരോപണം ചുണ്ടിക്കാട്ടിയാണ്. എന്നാൽ പത്തു വർഷത്തിനിപ്പുറം കണ്ണൂരിൽ കോൺഗ്രസ് ഭവനിൽ ഉദ്ഘാടന കൊടിയേറിയപ്പോൾ അതു സുധാകരന്റെ മഹത്തായ ിജയങ്ങളിലൊന്നായും വാഴ്ത്തപ്പെട്ടു.
Stories you may Like
- വി പ്രതാപചന്ദ്രന് പാർട്ടിക്കാരിൽ നിന്ന് മാനസിക സമ്മർദ്ദം ഉണ്ടായിട്ടില്ല;
- പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം
- പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുക
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്