'ഞാൻ എന്റെ മാതൃക കാണിച്ചു..ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കട്ടെ': ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ പദവി ഒഴിഞ്ഞതിന് പിന്നാലെ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം കെ.മുരളീധരൻ രാജി വച്ചത് കോൺഗ്രസിലെ ഇരട്ടപ്പദവി പ്രശ്നം ചൂടാക്കാൻ; കെ.സുധാകരനെയും കൊടിക്കുന്നിലിനെയും ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ഒരമ്പ് മുല്ലപ്പള്ളിക്ക് നേരേയും; അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന മത്സരവും മുറുകിയതോടെ എ-ഐ ഗ്രൂപ്പുകൾ പൊരിഞ്ഞ യുദ്ധത്തിൽ; കോൺഗ്രസിൽ വീണ്ടും കലഹകാലം
എം മനോജ് കുമാർ
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുമുള്ള ബെന്നി ബഹന്നാന്റെ രാജി കോൺഗ്രസിൽ വൻ പ്രകമ്പനങ്ങൾക്ക് തുടക്കമിട്ടേക്കും. ഈ പ്രകമ്പനങ്ങളുടെ ഭാഗമായി ആദ്യമായി സ്ഥാനനഷ്ടം സംഭവിക്കുക കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനുമാകും. ബെഹന്നാന്റെ രാജി പ്രശ്നത്തിൽ ഉത്ഭവിച്ച ഇരട്ട പദവി പ്രശ്നമാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് പദവികൾ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും നഷ്ടമായേക്കാൻ സാധ്യതകൾ വർദ്ധിക്കുന്നത്. കൊടിക്കുന്നിലിനെയും, സുധാകരനെയും സമ്മർദ്ദത്തിലാക്കാൻ കൂടി വേണ്ടിയാണ് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും ഇന്നലെ കെ.മുരളീധരൻ രാജിവെച്ചത്. ആലങ്കാരിക പദവി തനിക്ക് അവശ്യമില്ലെന്ന് അടുപ്പക്കാരോടു പറഞ്ഞു കെ.മുരളീധരൻ രാജി വയ്ക്കുന്നത് രണ്ടു കാര്യങ്ങൾ മനസ്സിൽ കണ്ടു കൊണ്ടാണ്. ബെന്നി ബഹന്നാന്റെ രാജിയോടെ ഉയർന്നുവന്ന ഇരട്ടപ്പദവി പ്രശ്നത്തിൽ കുരുക്കി കെ.സുധാകരന്റെയും കൊടിക്കുന്നിലിന്റെയും കെപിസിസി വർക്കിങ് പ്രസിഡന്റ് ചെയർമാൻ സ്ഥാനം
തെറിപ്പിക്കുക, രണ്ടാമത് കെപിസിസി പുനഃസംഘടനയിൽ താൻ ആവശ്യപ്പെട്ട പദവികൾ ഒന്നും പോലും നൽകാതെ തന്നെ മൂലക്കിരുത്തിയ മുല്ലപ്പള്ളിക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കുക.
തനിക്ക് താത്പര്യമുള്ള കോഴിക്കോട്ടുകാരായ ചിലരെ കെപിസിസി ഭാരവാഹികൾ ആക്കാൻ മുരളീധരൻ ശഠിച്ചിരുന്നു. പക്ഷെ ഇവരൊന്നും ലിസ്റ്റിൽ വന്നില്ല. ഇത് മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ബെഹന്നാന്റെ രാജി പ്രശ്നത്തോടെ വന്ന ഇരട്ടപ്പദവി പ്രശനം കെ.മുരളീധരൻ സമർഥമായി ഉപയോഗിക്കുകയാണ് ചെയ്തത്. ഞാൻ എന്റെ മാതൃക കാണിച്ചു. ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കണം എന്നാണ് രാജിവെച്ചപ്പോൾ മുരളീധരൻ പറഞ്ഞത്. മുരളീധരന്റെ രാജിയുടെ ഇരട്ടപദവി പ്രശ്നത്തിൽ സുധാകരനും കൊടിക്കുന്നിലിനും മുന്നിൽ സമ്മർദ്ദം ശക്തമാവുകയാണ്.
എംപിമാർ എന്ന നിലയിൽ സുധാകരനും കൊടിക്കുന്നിലും കെപിസിസി വർക്കിങ് പ്രസിഡന്റ് ആയി തുടരുന്നതും കെ.മുരളീധരൻ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം വഹിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ട് പോലും ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാതിരുന്നത്. എന്നാൽ എ ഗ്രൂപ്പിൽ നിന്നും സമ്മർദ്ദം ശക്തമായപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെപോലും അറിയിക്കാതെ ബഹന്നാൻ തന്റെ രാജി നേരിട്ട് ഹൈക്കമാൻഡിനു നൽകുകയായിരുന്നു. യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ ബെന്നി ബഹന്നാൻ സ്വീകരിച്ച വഴികൾ എ ഗ്രൂപ്പിൽ കടുത്ത ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തനാണ് കൺവീനർ സ്ഥാന പ്രശ്നത്തിൽ ഇടഞ്ഞത്. ഉമ്മൻ ചാണ്ടിയോ എ ഗ്രൂപ്പോ കണക്കുകൂട്ടാത്ത തരത്തിലാണ് ബെഹന്നാൻ തന്റെ രാജിക്കത്ത് ഹൈക്കമാൻഡിനു നേരിട്ട് നൽകിയത്. ഇതിനു ചെന്നിത്തലയുടെ ആശീർവാദമുണ്ടെന്ന പ്രശ്നമാണ് എ ഗ്രൂപ്പ് കണക്കിലെടുത്തിരിക്കുന്നത്.
കെ.മുരളീധരനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുകൊണ്ടുവരാനാണ് ഉമ്മൻ ചാണ്ടി തയ്യാറെടുത്തത്. ഈ നീക്കമാണ് അന്ന് ചെന്നിത്തല വെട്ടിയത്. മുരളീധരന്റെ പേര് വന്നപ്പോൾ ചെന്നിത്തല ബഹന്നാന്റെ പേരുകൂടി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് താൻ തുടരുമ്പോൾ മുരളീധരൻ കൺവീനർ സ്ഥാനത്ത് വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് മനസിലാക്കിയാണ് ചെന്നിത്തല ഈ നീക്കം നടത്തിയത്. പി.പി.തങ്കച്ചൻ ക്രിസ്ത്യൻ ആയതിനാൽ യുഡിഎഫ് കൺവീനർ സ്ഥാനത്ത് മറ്റൊരു ക്രിസ്ത്യൻ എന്ന ഫോർമുലയാണ് ചെന്നിത്തല മുന്നോട്ടു വെച്ചത്. ഈ ഫോർമുല ഉമ്മൻ ചാണ്ടിക്കും വെട്ടാൻ പ്രയാസമായിരുന്നു. തന്നെ നിയമിച്ചത് ഹൈക്കമാൻഡ് ആണെന്ന് പറഞ്ഞാണ് ബെഹന്നാൻ രാജിക്കത്ത് ഹൈക്കമാൻഡിനു കൈമാറിയത്. പക്ഷെ തീരുമാനം എടുത്തത് ഹൈക്കമാൻഡ് ആണെങ്കിലും തീരുമാനം പോയത് കേരളത്തിൽ നിന്നും തന്നെയാണ്. ഈ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയാണ് ചെയ്തത്. അപ്പോൾ ബഹന്നാൻ പറയുന്നതിലും തെറ്റുണ്ട്. കേരളത്തിൽ നിന്നും പോയ തീരുമാനമാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. തീരുമാനം ഹൈക്കമാൻഡിന്റെത് അല്ല. കേരളത്തിലെയാണ്. ഇതറിയാവുന്ന നേതാവ് തന്നെയാണ് ബെന്നി ബഹന്നാൻ. പക്ഷെ പറഞ്ഞത് തന്നെ തിരഞ്ഞെടുത്ത ഹൈക്കമാൻഡിനു തന്നെ രാജി നൽകി എന്നും.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായിരിക്കെയാണ് കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധത്തിനു തുടക്കമാകുന്നത്. ഈ യുദ്ധത്തിന്റെ ഭാഗമായാണ് യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ബെഹന്നാന്റെ രാജിയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിനിന്നും കെ.മുരളീധരന്റെ രാജിയും വന്നിരിക്കുന്നത്. അതേസമയം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദവിക്ക് എ ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കും. ഉമ്മൻ ചാണ്ടി തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് എ ഗ്രൂപ്പിൽ നിന്നും തത്വത്തിൽ വന്ന തീരുമാനം. പക്ഷെ ഇടത് ഭരണത്തിന്റെ അടിത്തറയിളക്കിയ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് നൽകണം എന്ന് ഗ്രൂപ്പ് ഭേദമന്യേ കോൺഗ്രസിൽ നിന്നും ആവശ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ, ലീഗ് അടക്കമുള്ള പാർട്ടികളുടെ പിന്തുണ പോലുമില്ലാതെ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് വിജയവഴിയിലേക്ക് കോൺഗ്രസിനെ നയിച്ചത് എന്ന വിലയിരുത്തൽ ആണ് കോൺഗ്രസിൽ ശക്തമാകുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് രണ്ടര വർഷം നൽകി ബാക്കിയുള്ള രണ്ടര വർഷം ചെന്നിത്തലയ്ക്ക് നൽകണം എന്ന ഫോർമുലയും എ ഗ്രൂപ്പിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. എന്തായാലും മുഖ്യമന്ത്രി പദവിക്ക് നീക്കങ്ങൾ ശക്തമാക്കാനാണ് എ ഗ്രൂപ്പിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. അതേസമയം എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുത് എന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. എംപിമാർക്ക് രാജി വയ്ക്കാൻ അവസരം നൽകിയാൽ മണ്ഡലം തന്നെ കോൺഗ്രസിന് നഷ്ടമാകുമെന്നാണ് ഗ്രൂപ്പ് ഭേദമന്യേയുള്ള ചൂണ്ടിക്കാട്ടൽ വരുന്നത്. അതിനാൽ എംപിമാർക്ക് ഒരു തരത്തിലും രാജി വയ്ക്കാനുള്ള അവസരം നൽകരുതെന്ന തീരുമാനം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന സൂചനകളാണ് എംപിമാരെ രാജി വയ്ക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ എംപിമാർക്ക് രാജി വയ്ക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയേക്കില്ല.
അതേസമയം കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് അഞ്ച് എംപിമാർ കോൺഗ്രസ് ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവരാണ് പരാതി അറിയിച്ച് കത്ത് നൽകിയത്. തങ്ങൾ നൽകിയ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും പരാതിയിലുണ്ട്. ടി.എൻ. പ്രതാപൻ, ആന്റോ ആന്റണി, എം കെ രാഘവൻ എന്നിവരും ഹൈക്കമാൻഡിനെ പരാതി അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിർവ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേൾക്കുന്നു എന്നും എംപിമാർ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, കോൺഗ്രസ് പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്നാണ് കെ മുരളീധരൻ നിലപാട്. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നാണ് മുരളീധരൻ പറഞ്ഞത്. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന ഇല്ല. പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്