പരിവാറുകാരെ തകർക്കാൻ കേരളത്തിൽ കോൺഗ്രസുകാരെ ചാക്കിട്ട് പിടിച്ച് പിണറായി; ബംഗാളിൽ മമതയെ പാഠം പഠിപ്പിക്കാൻ സഖാക്കൾ ചേരിമാറുന്നത് ബിജെപിയിലേക്കും; ഭവാനിപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിത്വം കോൺഗ്രസ് ചർച്ചയാക്കുന്നതും മമതാ ഫാക്ടറിൽ പിടിവള്ളിക്കായി; സിപിഎം കേരളത്തിലേക്ക് മാത്രം ചുരുങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: കേരളത്തിൽ ബിജെപിക്ക് ശക്തി കുറവാണ്. സിപിഎമ്മിന്റെ കേരളത്തിലെ പ്രഖ്യാപിത ശക്തിയും ബിജെപി ആണത്രേ. കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിലേക്ക് പോകാതെ സിപിഎമ്മിലേക്ക് വരുന്നതിനെ പ്രതീക്ഷയോടെ കാണുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും. കേരളത്തിലും ബംഗാളിലും ത്രിപുരയിലും വേരുറപ്പിച്ച പാർട്ടിയായിരുന്നു സിപിഎം. എന്നാൽ ഇന്ന് ബംഗാളിലും ത്രിപുരയിലും നാമാവിശേഷമായി. ഇതിന് കാരണം ആർക്കും അറിയില്ലെന്നതാണ് വസ്തുത. ബിജെപി ഇടപെടലാണ് അവിടെ സിപിഎമ്മിനെ തകർത്തത്.
കേരളത്തിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിൽ ചേരുമ്പോൾ ബംഗാളിൽ സിപിഎം നേതാക്കൾ ഒഴുകുന്നത് ബിജെപിയിലേക്ക് ആണെന്നതാണ് വസ്തുത. മമതാ ബാനർജിയെ ഭയന്നാണ് ഈ മാറ്റം. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തെ ചെറുക്കാൻ സഖാക്കൾ കാണുന്ന പ്രതീക്ഷ. ബംഗാളിലെ പ്രധാന പ്രതിപക്ഷമാക്കി ബിജെപിയെ മാറ്റിയതും സിപിഎമ്മിലെ നേതാക്കളുടെ സാന്നിധ്യമാണ്. അര ഡസനോളം മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. പാർട്ടി ഓഫീസുകൾ പോലും ബിജെപിയുടെ കാര്യാലയങ്ങളായി. ഇതിനിടെയാണ് കേരളത്തിലെ കോൺഗ്രസിനെ പിളർത്തി സിപിഎമ്മിനെ പിണറായി വളർത്തുന്നത്.
എന്നാൽ കോൺഗ്രസിനെ തകർക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് പറയുന്നു. ബംഗാളിനെ ഉയർത്തി തന്നെയാണ് കേരളത്തിലെ നേതാക്കൾ ഇതിന് വിശദീകരണം നൽകുന്നതും. ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയത് ബിജെപിയെ സഹായിക്കാനല്ലെങ്കിൽ മറ്റെന്തിനാണെന്ന ചോദ്യം ബെന്നി ബഹനാൻ എംപി കഴിഞ്ഞ ദിവസം ചോദിച്ചതും ഈ രാഷ്ട്രീയം ചർച്ചയാക്കാനാണ്. ബിജെപിയെ അതിശക്തമായി എതിർക്കുന്ന മമതാ ബാനർജി മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന അതിനിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നേതൃത്വം നൽകുന്ന പ്രമുഖ നേതാക്കളിൽ ഒരാൾ മമതയാണ്. ഇത്രയും നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ അവർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നത്. മമതാ ബാനർജിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണെന്നും ആരോപണം ഉയരുന്നുണ്ട്.
ഏതായാലും ബിജെപിയുടെ ബംഗാൾ വളർച്ചയിൽ താങ്ങും തണലുമാകുന്നത് പഴയ സഖാക്കളാണ് എന്നത് വസ്തുതയാണ്. ബംഗാളിൽ സിപിഎമ്മിന്റെ മുൻ മന്ത്രി ബങ്കിം ഘോഷ്, എംഎൽഎമാരായിരുന്ന ദീപാലി ബിശ്വാസ് (ഗാജോൽ), തപസി മണ്ഡൽ (ഹൽദിയ), നേതാക്കളായ ശങ്കർ ഘോഷ്, അന്തര ഘോഷ് തുടങ്ങിയവർ ബിജെപിയിലെത്തിയ പ്രമുഖരാണ്. മറ്റ് ഇടതു പാർട്ടികളിൽ നിന്ന് കാഗൻ മുർമു, സുനിൽ മണ്ഡൽ, ദസ്രത് ടിർകി എന്നീ നേതാക്കളും ബിജെപിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 6 സ്ഥാനാർത്ഥികൾ മുൻ സിപിഎമ്മുകാരായിരുന്നു. നേതാക്കളേക്കാൾ അണികളാണ് സിപിഎമ്മിനെ കൈവിട്ട് പരിവാർ പ്രസ്ഥാനത്തിനൊപ്പം ചേർന്നത്. ത്രിപുരയിലും ഇത് സംഭവിക്കുന്നു.
ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം അണികളും ചേക്കേറിയത് ബിജെപിയിലാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും പാർട്ടി ജയിച്ചില്ല. മത്സരിച്ച 177 സീറ്റിൽ 158ലും കെട്ടിവച്ച കാശുപോയി. 2011 ൽ അധികാരത്തിൽ നിന്ന് പുറത്തായി 10 വർഷത്തിനുള്ളിലാണ് സിപിഎം സമ്പൂർണ പരാജയത്തിലേക്ക് എത്തിയത്. മമതയുടെ തൃണമൂലിനെ തളർത്താൻ ബിജെപിക്കേ കഴിയൂവെന്ന വിലയിരുത്തലിലാണ് ഇത്. അങ്ങനെ പിണറായി കേരളത്തിൽ ബിജെപി തളർത്തുമ്പോൾ ബംഗാളിലെ സഖാക്കളുടെ കരുത്തിൽ ബിജെപി പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായി.
ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയിൽ മൽസരിക്കുന്നുണ്ടെന്ന് ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം 2018ൽ സമ്മതിച്ചിരുന്നു. നാദിയ- കരിംപുർ മേഖലയിൽ പലയിടത്തും സീറ്റുധാരണയുണ്ടായി. ഔപചാരിക സഖ്യമല്ലെങ്കിലും ചില സീറ്റുകളിൽ ധാരണയുണ്ടെന്നു സിപിഎം സമ്മതിക്കുമ്പോൾ ബിജെപിയും ഇതു നിഷേധിച്ചരുന്നില്ല. തങ്ങൾക്കു സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്ത ചിലയിടങ്ങളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ടെന്നും ഈ സ്വതന്ത്രരിൽ മിക്കവരും സിപിഎം പ്രവർത്തകരാണെന്നും ബിജെപി പ്രതികരിച്ചിരുന്നു. പിന്നീട് ഈ ബന്ധം കൂടുതൽ ഊഷ്മളമായി.
നാദിയ ജില്ലയിലെ കരിംപുർ- റാണാഘട്ട് മേഖലയിൽ തൃണമൂൽ അതിക്രമങ്ങൾക്കെതിരെ ബിജെപിയും സിപിഎമ്മും സംയുക്ത പ്രതിഷേധ റാലി നടത്തിയിരുന്നു. ഇരുപാർട്ടികളുടെയും അണികൾ അവരവരുടെ പതാകകളേന്തി പ്രകടനത്തിൽ പങ്കെടുത്തു. ഇതോടെയാണ് ബദ്ധവൈരികളുടെ 'സൗഹൃദം' ചർച്ചയാവുകയും ചെയ്തു. മുതിർന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസും ഈ റാലിയിൽ പങ്കെടുത്തിരുന്നു. തൃണമൂലിനെതിരെ ഗ്രാമവാസികൾ നടത്തിയ റാലി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെയും സിപിഎമ്മിന്റെയും അണികൾ റാലിയിൽ പങ്കെടുത്തുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും സമ്മതിച്ചു.
സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികൾക്ക് ഒറ്റയ്ക്കൊറ്റയ്ക്കു പിടിച്ചുനിൽക്കാനുള്ള സാഹചര്യമില്ലെന്നാണു സഖാക്കളുടെ വിലയിരുത്തൽ. അങ്ങനെയാണ് പതിയെ ബിജെപിയുമായി സഖാക്കൾ അടുക്കുന്നത്. ഇത് കേരളത്തിൽ കോൺഗ്രസ് ചർച്ചയാക്കും. ഭവാനിപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്ഥാനാർത്ഥി പോലുമില്ലാതിരുന്ന സിപിഎം ഇത്തവണ മമതക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെയും മോദി-അമിത്ഷാ കൂട്ടുകെട്ടിനെയും സഹായിക്കാൻ വേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണെന്ന് കേരളത്തിലെ കോൺഗ്രസുകാർ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കെതിരെ നന്ദിഗ്രാമിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 6267 വോട്ടാണ്. കേവലം 1956 വോട്ടുകൾക്കാണ് ഇവിടെ മമതാ ബാനർജി ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുവേന്ദു അധികാരിയോട് തോറ്റതെന്നതും ശ്രദ്ധേയമാണ്. മോദിയും അമിത്ഷായും മണ്ഡലത്തിൽ ക്യാമ്പ് ചെയ്തായിരുന്നു മമതക്കെതിരെ പ്രചാരണം നയിച്ചതും. അന്നും ബിജെപിക്ക് അനുകൂലമായ നിലപാടാണ് മണ്ഡലത്തിൽ സിപിഎം സ്വീകരിച്ചത്. കേരളത്തിലെ പോലെ തന്നെ ബംഗാളിലും ബിജെപിയെയും സംഘപരിവാർ ശക്തികളെയും സഹായിക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നത്-ഇതാണ് കണക്കുകൾ സഹിതം ഇന്നലെ ബെന്നി ബെഹന്നാൻ ഉയർത്തിയത്.
കേരളത്തിൽ രഹസ്യമായി നൽകുന്ന സഹായം ബംഗാളിൽ പരസ്യമായി എന്ന് മാത്രം. ഇത്രയും പരസ്യമായി സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ് മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനം. ബിജെപിയോടുള്ള കൂറ് ആവർത്തിച്ചു തെളിയിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. പുറമെ ആർഎസ് എസ് , സംഘപരിവാർ വിരുദ്ധത പ്രസംഗിക്കുകയും ഒളിഞ്ഞും തെളിഞ്ഞും അവരെ സഹായിക്കുകയും ചെയ്യുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍