അധികാരത്തിന്റെ ഇടനാഴികളിൽ ശിവശങ്കർ അറിയപ്പെട്ടിരുന്നത് 'രണ്ടാം മുഖ്യമന്ത്രി'യെന്ന്; അതിരപ്പിള്ളി വീണ്ടും പൊങ്ങിയതിലും ഇദ്ദേഹത്തിന്റെ താൽപ്പര്യം; മുൻ വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനും സംസ്ഥാന ഭരണ തലപ്പത്തു വന്നപ്പോൾ കരുതിയത് ആരെയും പേടിക്കാനില്ലെന്ന്; സ്വപ്ന സുരേഷിലൂടെ സ്വർണ്ണക്കള്ളക്കട്ട് കേസിൽ ശിവശങ്കരൻ കുടുങ്ങിയപ്പോൾ ആകെ പുലിവാലു പിടിച്ചു സിപിഎം; ഉദ്യോഗസ്ഥരെ അന്ധമായി വിശ്വസിക്കുന്ന പിണറായി ശൈലിക്കെതിരെ സിപിഎമ്മും ഇനി വടിയെടുക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡിൽ കേരള സംസ്ഥാനം തീച്ചൂളയിൽ എന്നപോലെ ഉരുകുമ്പോൾ വാഴ വെട്ടാൻ പറ്റിയ സമയം എന്ന നിലയിലാണ് പണ്ടേ ഉപേക്ഷിക്കപ്പെട്ട ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി വീണ്ടും വാർത്തകളിൽ എത്തുന്നത്. പദ്ധതിയുടെ എൻഒസി സംബന്ധിച്ച വിവരമാണ് വാർത്തയിൽ എത്തിയതും വിവാദമായതും . ഒരുപക്ഷെ കോവിഡ് ആശങ്കകളിൽ ഭരണകക്ഷിയിലെ പ്രമുഖരായ സിപിഐ യും പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും കണ്ണടച്ചിരുന്നു എങ്കിൽ എല്ലാം മാറിമറിയുമായിരുന്നു.
ഇപ്പോൾ വിവാദ നായകനായി നിറഞ്ഞു നിൽക്കുന്ന സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കണ്ണ് തറച്ച പദ്ധതികളിൽ ഒന്നായിരുന്നു ആതിരപ്പള്ളി എന്ന സത്യം വിവാദ കാലത്തും ആരും ശ്രദ്ധിച്ചില്ല . പ്രതിപക്ഷം പോലും ഈ പദ്ധതി അനാവശ്യ സമയത്തു വീണ്ടും പൊങ്ങി വന്നതിന്റെ കാണാച്ചരടുകൾ തപ്പി പോയില്ല. പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കാൻ ആദ്യകാലത്തു സജീവമായി നിന്നിരുന്ന ശിവശങ്കറിന്റെ അദൃശ്യ കരങ്ങൾ സഹായമായിരുന്നുവെന്നായിയിരുന്നു ഇപ്പോൾ പുറത്തുവരുന്നു വിവരങ്ങൾ. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ആയ എം എം മണി വകുപ്പ് മന്ത്രി ആയതോടെ തന്റെ പഴയ ലാവണത്തിൽ നടക്കുന്ന പല തീരുമാനങ്ങളിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈകടത്തൽ ഉണ്ടായി എന്ന സംശയവും പല കോണുകളിലും ഉയരുന്നു .
പിണറായി വിജയൻ സർക്കാരിനെതിരെ ഉണ്ടായ പ്രധാന അഴിമതി ആരോപണങ്ങളിൽ ഒന്നായ ട്രാൻസ് ഗ്രിഡ് സംബന്ധിച്ച ആക്ഷേപവും വൈദ്യുതി വകുപ്പിനെ ചുറ്റിപ്പറ്റി ആയിരുന്നു. വി ഡി സതീശൻ എംഎൽഎ നിയമസഭയിൽ ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയെങ്കിലും സർക്കാർ അതിനെ പുച്ഛിച്ചു തള്ളുക ആയിരുന്നു . പ്രത്യക്ഷ സമര രംഗത്ത് ഇറങ്ങാൻ പ്രതിപക്ഷവും തയാറാകാതിരുന്നതോടെ 250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച് ആരും പിന്നീട് കേൾക്കാതായി . മുൻ കെഎസ്ഇബി ചെയർമാന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ഇരിക്കുന്നതോടെ വൈദ്യുതി വകുപ്പിൽ നേരിട്ടു തീരുമാനം എടുക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കൈകടത്തൽ ഉണ്ടായിരുന്നു എന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന . കാരണം ഇത്തരം പദ്ധതികൾ ഏതു വകുപ്പിൽ ഉണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫീസോ പ്രിൻസിപ്പൽ സെക്രട്ടറിയോ കാണാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കില്ല എന്നതാണ് വസ്തുത .
രാഷ്ട്രീയമായി മുഖ്യമന്ത്രി പദവി അധികാര കേന്ദ്രമായി നിൽക്കുമ്പോഴും ഭരണ തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പോസ്റ്റിനു ''രണ്ടാം മുഖ്യമന്ത്രി'' എന്ന വിശേഷണമാണ് നിലനിൽക്കുന്നത് . അതായതു മറ്റെല്ലാ വകുപ്പിലെയും സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരോട് ചോദ്യം ചോദിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു കഴിയും . ഇത്രയും ഉന്നതമായ പദവി ആയതിനാൽ മിക്കപ്പോഴും കേന്ദ്ര ഡെപ്യുട്ടേഷനിൽ കഴിയുന്നവരാണ് പ്രിൻസിപ്പൽ സെക്രട്ടറി ആയി എത്താറ്. ഉദ്യോഗസ്ഥ ലോബിയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും ഈ പതിവ് ആവർത്തിക്കാറുണ്ട് . എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയി എത്തിയപ്പോൾ ഈ പോസ്റ്റിൽ കണ്ണ് ഉണ്ടായിരുന്ന പലരെയും തട്ടിമാറ്റിയാണ് പഴയ കെഎസ്ഇബി ബോർഡ് ചെയർമാൻ് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര സ്വന്തമാക്കിയത് . എന്നെങ്കിലും ലാവ്ലിൻ കേസ് വീണ്ടും ഉയർന്നാൽ പഴയ ബോർഡ് ചെയർമാന്് കൂടെ നിൽക്കുന്നതായിരുക്കും നല്ലതായിരിക്കും എന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധി ഇപ്പോൾ അദ്ദേഹത്തിന് തന്നെ ചീത്തപ്പേരായി മാറുന്ന സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് എന്നതാണ് കൗതുകം .
കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ആയിരുന്നിട്ടുള്ള ആരും തന്നെ കള്ളക്കടത്തു കേസിൽ ആരോപണം നേരിട്ടിട്ടില്ല എന്നതാണ് വസ്തുത . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സുബാത്ര ബിശ്വാസ് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് ഉണ്ടായപ്പോൾ പോലും അതിൽ തന്റെ പേര് ഒരിടത്തും വരാതെ സംരക്ഷിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. ഉമ്മൻ ചാണ്ടിക്ക് മുൻപ് വി എസ അച്യുതാന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഷീല തോമസ് ഏറ്റവും പ്രഗൽഭരായ ഉദ്യോഗസ്ഥ എന്ന പേരിലാണ് തന്റെ സ്ഥാനം നിലനിർത്തിയിരുന്നത് . തീരുമാനങ്ങൾ എടുക്കുന്നതിലെ കണിശത അവർ എല്ലായിപ്പോഴും വി എസിനെ പോലെ തന്നെ നിലനിർത്തിയിരുന്നു. എന്നാൽ പിണറായി വിജയൻ എത്തിയപ്പോൾ അവരെ നോർക്കയിലേക്കു തട്ടുകയാണ് ആദ്യം ചെയ്ത നടപടി.
പ്രവാസികളുടെ മൃതതേഹം നാട്ടിൽ എത്തിക്കുന്ന ഫണ്ട് കൃത്യ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പാസായി വരാൻ ഉള്ള കാലതാമസം വളരെ വിഷമത്തോടെ ഷീല തോമസ് പലപ്പോഴും പ്രവാസി സംഘടനകളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് . ഒരുതരം വൈരാഗ്യ ബുദ്ധിയോടെയാണ് ഷീല തോമസിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് പെരുമാറിയിരുന്നത് എന്നതും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരാതിയായി ചർച്ച ചെയ്യപ്പെട്ടിരുന്നു . എന്നാൽ വി എസിനോട് മികച്ച അടുപ്പം കാട്ടിയിരുന്ന ഷീല തോമസിനെ ഒരു കാരണവശാലും പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു പുതിയ സർക്കാർ എത്തിയപ്പോൾ ഉണ്ടായ പൊളിറ്റിക്കൽ ലൈൻ .
ഉമ്മൻ ചാണ്ടിയുടെ ആദ്യ അവസരത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയി തിളങ്ങിയത് ദിനേശ് ശർമ്മ ആയിരുന്നു . അതിനു മുൻപ് എ കെ ആന്റണി ഇരുന്നപ്പോൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ജി കെ പിള്ള വലംകൈ ആയി എത്തി. നായനാർ സർക്കാരിൽ സി രാമചന്ദ്രനും ഈ റോൾ മികച്ച നിലയിൽ പൂർത്തിയാക്കിയതാണ് . ഇവരൊക്കെ തങ്ങളുടെ മുഖ്യമന്ത്രിയെ കണ്ണിലെ കൃഷ്ണ മണി പോലെ അഴിമതികളിൽ നിന്നും ആരോപണങ്ങളിൽ നിന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നതും വാസ്തവം . എന്നാൽ ഇതിൽ നിന്നൊക്കെ വത്യസ്തമാകുകയാണ് ഇപ്പോൾ ശിവശങ്കറിന്റെ നിലപാട്.
ശിവശങ്കറിനെ പോലെ മുഖ്യമന്ത്രി ആയിരുന്ന നായനാരെ ഒരിക്കൽ വെള്ളം കുടിപ്പിച്ച പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഉദ്യോഗസ്ഥൻ അല്ലാതിരുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ ശിവശങ്കറിൽ നിന്നും വത്യസ്തനാകുകയാണ്. ഈ അനുഭവം മുൻനിർത്തി പിന്നീട ആന്റണി പൊളിറ്റിക്കൽ സെക്രട്ടറിയെ നിയമിക്കുകയും ചെയ്തില്ല . എന്നാൽ തുടർന്ന് ഉമ്മൻ ചാണ്ടി വിശ്വസ്തനായ വാസുദേവ ശർമയെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയെങ്കിലും അദ്ദേഹം മറ്റൊരു അധികാര കേന്ദ്രമാകാതെ നിഴൽ പോലെ ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുക ആയിരുന്നു . ഇതേ നിലയിൽ തന്നെയാണ് വിഎസിനൊപ്പം പൊളിറ്റിക്കൽ സെക്രട്ടറി ആയി പ്രവർത്തിച്ച കെ എൻ ബാലഗോപാൽ പെരുമാറിയതും.
ബാലഗോപാൽ രാജ്യസഭാ എംപി ആയി പോയപ്പോൾ പകരം വന്ന സിപി നാരായണനും മുഖ്യമന്ത്രിയെ രാഷ്ട്രീയ വിവാദത്തിൽ അകപ്പെടാതെ സൂക്ഷിക്കുന്നതിൽ പ്രാഗൽഭ്യം കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ അവസരം മുഖ്യമന്ത്രിയിൽ ഉള്ള അമിത സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തിന് വരെ സ്വാധീനമാക്കി ശിവശങ്കർ മാറ്റിയപ്പോൾ രാഷ്ട്രീയ യുദ്ധക്കളത്തിൽ ആയുധം നഷ്ടമായ പടയാളികളെ പോലെ തരിച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാരും ഭരണകക്ഷിയായ സിപിഎമ്മും . സർക്കാരിനെ തുറന്നെതിർക്കാണ് കരുത്തു കിട്ടിയിട്ടുള്ള സിപിഐ അടക്കമുള്ള കക്ഷികളുടെ ചോദ്യങ്ങൾക്കു അൽപ്പം മനഃസാന്നിധ്യം നഷ്ടമായ വിധത്തിൽ മാത്രമേ ശിവശങ്കർ മൂലം സിപിഎം നേതാക്കൾക്ക് സംസാരിക്കാൻ സാധിക്കൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ വിവാദത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പിണറായി സർക്കാറിന്റെ തുടർഭരണ സാധ്യതകളും.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്