കൊറോണ കാലത്ത് ബസ് കൂലി കൂട്ടിയതോടെ കടുംവെട്ട് നടത്തുന്നത് ടൂവീലർ ഇല്ലാത്ത പാവങ്ങളെ; ദൂരപരിധി കുറച്ച് നിരക്ക് ഉയർത്തിയത് മറ്റൊരു സംസ്ഥാനത്തും കൂലി കൂട്ടാത്തപ്പോൾ; പുതിയ തീരുമാനം രോഗഭീതിയിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കെ; അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ബസിൽ കയറാൻ ആളെ കിട്ടാനില്ല; ഉടുതുണിക്ക് മറുതുണിയില്ലാത്ത കെഎസ്ആർടിസിക്ക് ഇനി രക്ഷ മത്സരഓട്ടം അവസാനിപ്പിക്കൽ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണമെന്നും വിദഗ്ദ്ധർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാർജ് കൂട്ടിയിരിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞുവെങ്കിലും വിഷമമാകുമെന്ന കാര്യത്തിൽ സംശയമില്ല. ബസിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി അഞ്ച് കിലോമീറ്റർ എന്നത് രണ്ടര കിലോമീറ്ററാക്കിയാണ് ചുരുക്കിയത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാർജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നേരത്തെ എട്ട് രൂപ നിരക്കിൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കാമായിരുന്നു. ഇതാണ് രണ്ടര കിലോമീറ്റർ ആയി കുറച്ചത്. കൊറോണയുടെ പേരിൽ രാജ്യത്തൊരിടത്തും ബസുകൂലി കൂട്ടാത്ത സാഹചര്യത്തിലാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ മാത്രം ഈ കടുംകൈ ചെയ്തത്. സർക്കാരിനെതിരെ പല ആരോപണങ്ങളും ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബസ് ചാർജ് കൂട്ടിയതിൽ പ്രതികരിച്ചിട്ടില്ല.
കൊറോണ കാലത്തും കടുംവെട്ട്
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏതൊക്കെ സംസ്ഥാനങ്ങൾ പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ ഓർഡിനറി ബസുകളുടെ കൂലി കൂട്ടി എന്ന് മുഖ്യമന്ത്രിക്കറിയാൻ വിഷമമില്ല. പൊതു ഭരണ വകുപ്പ് സെക്രട്ടറികൂടിയായ ഗതാഗത സെക്രട്ടറി ജ്യോതിലാൽ അയൽ സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാർക്ക് ഒരു ഇമെയിൽ അയച്ചാൽ അപ്പോൾ കിട്ടും മറുപടി. തമിഴ്നാട്ടിലെയും, കർണാടകത്തിലെയും യാത്രാ നിരക്കുകൾ കൂട്ടുന്ന അന്നു തന്നെ കേരളാ ആർടിസിയിലെത്തും. കാരണം അന്തർ സംസ്ഥാന സർവീസുകളിൽ യാത്രാക്കൂലി നിശ്ചയിക്കാനായി അത്തരം ഫെയർ റിവിഷൻ നോട്ടിഫിക്കേഷനുകൾ നേരത്തെ തന്നെ കെഎസ്ആർടിയിലെത്തും. അതുകൊണ്ട് തന്നെ വേറെ എവിടെയും കൂലി കൂട്ടിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം
ഉന്നത ഉദ്യോഗസ്ഥരുടെ കളികൾ
കൊറോണ കാലത്ത് തിരുവനന്തപുരം സിറ്റിയിൽ സിറ്റി/ടൗൺ ബസിന് പകരം സൂപ്പർ ഡീലക്സ് ബസ് വേണമെങ്കിലും ഓടിക്കാമെന്നും സംസ്ഥാനത്തെ പകർച്ചവ്യാധി നിയമം അതിനനുവദിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ നിർദ്ദേശം. സർവീസിൽ നിന്നും ലീവെടുക്കാതെ രണ്ട് വർഷം റഗുലർ കോളജിൽ പോയി എംബിഎ ബിരുദം സ്വന്തമാക്കിയെന്നു നുണ പറഞ്ഞ അനിൽ കുമാർ എന്ന ഉദ്യോഗസ്ഥനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഈ ഉദ്യോഗസ്ഥൻ കള്ള സർട്ടിഫിക്കറ്റ് നൽകി കെഎസ്ആർടിസിയിലെ സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുകയാണെന്നും ആരോപണമുണ്ട്. പത്തനംതിട്ടയിലെ ഇല്ലാത്ത ഒരു കോളജിൽ നിന്നും വ്യാജ എംബിഎ സർട്ടഫിക്കറ്റുമായി എത്തിയ (അന്വേഷണം വന്നപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയി എന്നു കോടതിയിൽ സത്യവാങ്മൂലം) ഷറഫ് മുഹമ്മദ് എന്ന ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് മറ്റൊരാൾ. ഈ ഉദ്യോഗസ്ഥൻ കൊറോണക്കാലത്തും അതിന് ശേഷവും ഓർഡിനറിയോ, സിറ്റി ബസോ ഓടിക്കേണ്ട, പകരം മുഴുവൻ ഇരട്ടി ബസുകൂലി ഈടാക്കാവുന്ന ഫാസ്റ്റ് മതിയെന്ന ഉപദേശകനാണ്. ഇത്തരം ഉപദേശകരാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നത്.
ടൂവീലർ ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ കൊള്ളയടി
ടൂവീലർ ഇല്ലാത്ത പട്ടിണിപാവങ്ങളാണ് ഓർഡിനറി കെഎസ്ആർടിസിയിൽ കയറുന്നത്. അവരെ കൊള്ളയടിക്കുക എന്നതാണ് കെഎസ്ആർടിസി ഉന്നതരുടെ നയം. ആരും ചോദിക്കാനും പറയാനുമില്ല എന്ന സൗകര്യവുമുണ്ട്. മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കിയാലും കിലോമീറ്റർ യാത്രാക്കൂലി 90 പൈസാ അല്ല, മൂന്നര രൂപാ ആക്കിയാലും ബസ് വ്യവസായം ലാഭകരമാകില്ല. കാരണം ഓർഡിനറി ബസിൽ കയറുന്നതിനേക്കാൾ ലാഭകരമാണ് ടു വീലർ യാത്ര.
അതിഥി തൊഴിലാളികൾ സംസ്ഥാനം വിട്ടതോടെ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഓർഡിനറി ബസുകളിലെ 30% യാത്രക്കാർ ഈ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. കൂടാതെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ച് പോകാതെ കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികളും സെക്കന്റ്ഹാൻഡ് ടൂ വീലർ സ്വന്തമാക്കി കൊണ്ടിരിക്കുന്നു.
കൊറോണ ഭീതിയിൽ യാത്രക്കാർ കുറഞ്ഞു
കൊറോണഭീതി തീർച്ചയായും ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചു. കെഎസ്ആർടിസി ബസിൽ സ്ഥിരം ജോലിക്കാരായ അന്തർ ജില്ലാ ബസ് യാത്രക്കാരും ബസുകളെ ഉപേക്ഷിച്ച് കഴിഞ്ഞു. കാരണം ഏത് യാത്രക്കാരനാണ് കൊറോണ ഉള്ളതെന്ന് അറിയില്ലല്ലോ. അഞ്ച് പേർ ഒത്തുകൂടി ഒരു റൂട്ടിൽ ആഴ്ചയിൽ ഒരിക്കൽ ഒരാൾ സ്വന്തം കാർ എടുക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. അന്തർജില്ലാ സ്ഥിരം ജീവനക്കാരും ബസുകൾ ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
അയൽ സംസ്ഥാനങ്ങളിലെ നിരക്കുകൾ കണ്ടുപഠിക്കട്ടെ
അയർ സംസ്ഥാനങ്ങളിലെ സിറ്റി ഓർഡിനറി ബസുകളിലെ മിനിമം യാത്രാക്കൂലിയും മിനിമം യാത്രാക്കൂലിക്ക് യാത്ര ചെയ്യാവുന്ന ദൂരവും മുഖ്യമന്ത്രിയും, ഗതാഗതമന്ത്രിയും മാത്രമല്ല ബസുടമകൾ തന്നെ പഠിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഗതാഗത രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
നിലവിലുണ്ടായിരുന്ന വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുന്ന സാഹചര്യത്തിൽ, മിനിമം ചാർജ് കൂട്ടിയാൽ ഉള്ള യാത്രക്കാർ കൂടി കുറയും എന്നതാണ് സത്യം. കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ലാഭകരമായ യാത്ര അവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുക എന്നതാണ് വേണ്ടത്.
സ്വകാര്യ ബസുടമകൾ എന്തുചെയ്യും?
ഗതാഗത മേഖലയെ കുറിച്ച് വ്യക്തമായ പിടിപാടുള്ള വിദഗ്ധരുടെ അസാന്നിധ്യമാണ് വലിയൊരു ശാപം. കെഎസ്ആർടിസിയെയും സ്വകാര്യബസുകളെയും സമഗ്രമായി കണ്ടുള്ള പരിഹാരമാണ് വേണ്ടത്. ബസ് വ്യവസാസത്തെ കുറിച്ച് ക്യത്യമായി പഠിക്കാത്ത ജസ്റ്റീസ് രാമചന്ദ്രനോ, ഗതാഗത വിദഗ്ധനെന്നവകാശപ്പെടുന്ന ഇളങ്കോവനോ ഒന്നും സ്വകാര്യ ബസ് ഗതാഗതത്തെ രക്ഷിക്കാനാവില്ലെന്ന് പറയുന്നു ഗതാഗത മേഖലയിലെ വിദഗ്ധനും സംസ്ഥാന പ്ലാനിങ് ബോർഡിലെ ഗതാഗത സർക്കിൾ ഗ്രൂപ്പ് അംഗവുമായ ജയിംസ് വടക്കൻ. '30 മുതൽ 35 ലക്ഷം വരെ മുതൽ മുടക്കിയിരിക്കുന്ന സ്വകാര്യ ബസുടമകൾ തന്നെ അവർക്ക് രക്ഷപെടാനുള്ള മാർഗം ആരായുക 30 ലക്ഷം മുടക്കി പുത്തൻ ബസിറക്കിയ ആയിരക്കണക്കിന് ബുസടുമകൾ വഴിയാധാരമാകും. അടുത്തനാളിൽ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്ററും ബസുടമാ സംഘം നേതാവുമായി സത്യൻ പറഞ്ഞതാണ് സത്യം. 'യാത്രക്കാരുള്ളിടത്ത് ആവശ്യാനുസരണം ബസോടിച്ചാൽ മതി' കൊറോണക്കാലത്തിനും മുൻപ് തന്നെ ആവശ്യത്തിന്റെ ഇരട്ടിയിലധികം ബസുകൾ കേരളത്തിലുണ്ട്. കൊറോണ ഭയത്തെത്തുടർന്ന് യാത്രക്കാർ വീണ്ടും പകുതിയായി.'
ഗതാഗത മേഖലയിലെ വിദഗ്ധൻ ജയിംസ് വടക്കന്റെ നിർദ്ദേശങ്ങൾ
കെഎസ്ആർടിസി ബസ് മത്സര ഓട്ടം അവസാനിപ്പിക്കണം
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണം. ഇനി ഒറ്റ പുതിയ ബസുകൾ കെഎസ്ആർടിസി വാങ്ങരുത്. ഇലക്ട്രിക് ബസാണെങ്കിലും. അടിയന്തരമായി കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ അടക്കം 1200 സൂപ്പർ ഫാസ്റ്റ് ബസുകൾ ആവശ്യമുണ്ട്. കെഎസ്ആർടിസിയുടെ കൈയിലുള്ളത് പഴക്കം ചെന്ന് നിയമാനുസൃതം ഓടിക്കാനാവാത്തതാണ്. 2 വർഷത്തിൽ താഴെ പഴക്കമില്ലാത്ത പുതിയ ഗ്ലാസ് ബോഡികളെ 1200 സ്വകാര്യ ബസുകൾ ഡ്രൈവറെ സഹിതം കെഎസ്ആർടിസിയിലേയ്ക്ക് വാടകയ്ക്ക് എടുക്കുക.
കിലോമീറ്റർ വാടക രാമചന്ദ്രൻ കമ്മിഷൻ തീരുമാനിക്കട്ടെ. ഓടുന്ന കിലോമീറ്റർ തുക അതാത് ദിവസം കളക്ഷനിൽ നിന്നും സ്വകാര്യ ബസുടമകൾക്ക് കൊടുക്കുക. അടുത്തഘട്ടമായി സ്വകാര്യ റൂട്ടുകളിൽ അവരുമായി മത്സരിച്ചോടുന്ന കെഎസ്ആർടിസി ബസുകൾ റദ്ദാക്കുക. പൊതു ഗതാഗതമെന്നാൽ കെഎസ്ആർടിസി എന്നല്ല. റൂട്ട് ബസ് എന്നാണ് മനസിലാക്കേണ്ടത്. ഏറ്റവും മിനിമം ഇതെങ്കിലും ചെയ്താൽ കേരളത്തിൽ പൊതുബസ് ഗതാഗതം നിലനിൽക്കും. അല്ലെങ്കിൽ സ്വന്തമായി വണ്ടിയില്ലാത്തവർ ഓട്ടോയിൽ പോകേണ്ടിവരും.
(സ്വകാര്യ / കെഎസ്ആർടിസി ചാർജ് വർധനവടക്കം പൊതു ഗതാഗത മേഖലയെ സംബന്ധിച്ചു 1928 മുതൽ 30 ൽ പരം കേസുകൾ ഹൈക്കോടതിയിൽ നടത്തി അനുകൂല വിധികൾ സമ്പാദിച്ച കേരളത്തിലെ തന്നെ ഏറ്റവും പ്രബലമായ ഉപഭോക്തൃസംഘടനയായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ് ജയിംസ് വടക്കൻ).
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്