സർക്കാരിന്റെ വലം കൈയായി വനിതാ മതിലിനൊപ്പം നിന്ന പുന്നല ശ്രീകുമാറിനേയും വെള്ളാപ്പള്ളി നടേശനേയും ഞെട്ടിച്ചു കൊണ്ട് സിപിഎം സാമ്പത്തിക സംരണത്തിനൊപ്പം ഉറച്ചു നിൽക്കുന്നു; ഈ നിലപാട് കൊണ്ട് ഒപ്പം എത്തേണ്ട എൻ എസ് എസ് അമ്പിനും വില്ലിനും അടുക്കുന്നില്ല; നവോത്ഥാന വനിതാ മതിലു തീർത്ത നേട്ടം കണ്ണടച്ച് തുറക്കും മുമ്പ് മോദി മാജിക്കിൽ ഒലിച്ചു പോവുമോ എന്ന് ഭയന്ന് സിപിഎം; പിണറായിയുടെ ഇടതും വലതും നിന്ന വെള്ളാപ്പള്ളിയും പുന്നലയും സംവരണ പ്രശ്നത്തിൽ മതിലു ചാടുമെന്ന ആശങ്കയിൽ സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിൽ നവോത്ഥാനത്തിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടത് പിന്നോക്ക വോട്ടുകളായിരുന്നു. ഇതിന് വേണ്ടായിണ് വനിതാ മതിൽ തീർത്തതും. ശബരിമലയിലെ വിശ്വാസ സമൂഹം എതിരാകുമ്പോൾ ന്യൂനപക്ഷങ്ങളിലൂടേയും പിന്നോക്കക്കാരിലൂടേയും വോട്ടുറപ്പിച്ച് ലോക് സഭയിൽ നേട്ടമുണ്ടാക്കാനുള്ള ഇടത് തന്ത്രം. എന്നാൽ മതിൽ കെട്ടി ഏഴാം ദിനം പിണറായി സർക്കാരിനെ കുഴക്കാൻ മോദി മാജിക്കെത്തി. ഭൂരിപക്ഷത്തെ ചേർത്ത് നിർത്താൻ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് വേണ്ടി സംവരണമെത്തി. ഈ സംവരണത്തിന് വേണ്ടി ആദ്യം വാദിച്ചത് പിണറായി വിജയനും ഇടതുപക്ഷവുമായിരുന്നു. അതുകൊണ്ട് തന്നെ മുന്നോക്ക സംവരണത്തിൽ പിണറായിക്ക് മോദിയെ അംഗീകരിക്കേണ്ട അവസ്ഥയെത്തി. ഇതാണ് നവോത്ഥാന വനിതാ മതിലിൽ വിള്ളലുണ്ടാക്കുന്നത്.
വനിതാ മതിലിലെ 'ചതി'യും ഇതിനോടകം ചർച്ചയായിരുന്നു. ശബരിമലയ്ക്ക് വേണ്ടിയല്ല മതിലെന്ന് പറഞ്ഞ് വനിതകളെ അണിനിരത്തിയ ശേഷം അടുത്ത ദിവസം തന്നെ യുവതികളെ പിണറായി സർക്കാർ സന്നിധാനത്ത് എത്തിച്ചു. ഇതോടെ മതിലിൽ പങ്കെടുത്ത വിശ്വാസികളുടെ വികാരം വൃണപ്പെട്ടു. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ തന്നെ ചതിയെ കുറിച്ച് തുറന്നു. ശബരിമലയിലെ വിശ്വാസങ്ങൾക്കാണ് ഈഴവ സമൂഹത്തിന് പ്രധാനമെന്നും വ്യക്തമാക്കി. ഇതോടെ വനിതാ മതിലിലെ ആദ്യ കട്ട ഇളകിയതായി വിലയിരുത്തലെത്തി. എന്നാൽ വെള്ളാപ്പള്ളി പിണറായിയ്ക്കൊപ്പം ചേർന്നാണ് ഈ ഘട്ടത്തിൽ പറഞ്ഞത്. പ്രീതിയുടെ വാക്കുകളെ തള്ളി പറയുകയും ചെയ്തു. അങ്ങനെ ആടിയുലയുമ്പോഴാണ് സംവരണത്തിലെ മോദി ഇടപെടലും പിണറായിയുടെ പിന്തുണയും എത്തുന്നത്. ജാതി സംവരണത്തെ അട്ടിമറിക്കാൻ പിണറായിയും കൂട്ടു നിൽക്കുന്നുവെന്ന് വെള്ളാപ്പള്ളിയും തിരിച്ചറിയുന്നു. ഇതിനെ അംഗീകരിക്കാൻ എസ് എൻ ഡി പിക്ക് കഴിയില്ല. ഇത് തന്നെയാണ് കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറിന്റേയും അവസ്ഥ. ജാതി സംവരണത്തോടെ പുന്നലയും സിപിഎമ്മുമായി അകലും.
ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയത് സിപിഎമ്മാണ്. എൻ എസ് എസ് നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഈ സംവരണം പോലും എസ് എൻ ഡി പിയുടെ എതിർപ്പിന് കാരണമായി. അതുകൊണ്ട് തന്നെ സിപിഎം സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോൾ എൻ എസ് എസ് പിണറായിക്ക് അനുകൂലമാകേണ്ടതാണ്. അത് ഇവിടെ സംഭവിക്കില്ല. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി എൻ എസ് എസ് പൂർണ്ണമായും തെറ്റിക്കഴിഞ്ഞു. ബിജെപിക്ക് അനുകൂലമാണ് എൻ എസ് എസിന്റെ പല നിലപാടുകളും. അതുകൊണ്ട് തന്നെ സംവരണ ചർച്ച ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഉയർത്തുന്നത് കേരളത്തിൽ സിപിഎമ്മിന് വലിയ വെല്ലുവിളിയായി മാറും.
ശബരിമലയിലെ കുറവുകൾ പരിഹരിക്കാൻ സിപിഎം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് പുന്നല ശ്രീകുമാറിന്റെ നേതൃമികവുകളിലൂടെ മുന്നേറ്റം സാധ്യമാക്കിയായിരുന്നു. മാവേലിക്കരയിൽ ഇടത് സ്ഥാനാർത്ഥിയായി പുന്നലയെ മത്സരിപ്പിക്കാനും ആലോചിച്ചു. വനിതാ മതിലിൽ ഇടതു വശത്ത് വെള്ളാപ്പള്ളി നിൽക്കുമ്പോൾ വലതു ഭാഗത്ത് പുന്നലയെ ആയിരുന്നു പിണറായി ചേർത്ത് നിർത്തിയത്. ശബരിമലയിലും ഇടതുപക്ഷത്തോട് ചേർന്ന സമീപനമായിരുന്നു പുന്നലയുടേത്. യുവതി പ്രവേശനത്തെ അനുകൂലിക്കുകയും ചെയ്തു. ഇതോടെ എല്ലാ അർത്ഥത്തിലും സർക്കാരിന് പ്രിയങ്കരനായി മാറിയ നേതാവായിരുന്നു പുന്നല. സംവരണത്തിലെ സിപിഎം നയത്തോടെ ഒട്ടും അനുകൂലിക്കാൻ പുന്നലയ്ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ സംവരണത്തെ അനുകൂലിക്കുന്നവരിൽ നിന്ന് കൃത്യമായ അകലം കെപിഎംഎസ് നേതാവ് സ്വീകിരക്കും. ഇതോടെ നവോത്ഥാന വനിതാ മതിൽ ഇടതും വലതും പിളരുകയാണ്.
ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഭാര്യ പ്രീതി നടേശനും യോഗം വൈസ് പ്രസിഡന്റുകൂടിയായ മകൻ തുഷാർ വെള്ളാപ്പള്ളിയും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വന്നതാണു പാർട്ടിക്കും സർക്കാരിനും തലവേദനയുണ്ടാക്കുന്നത്. വനിതാമതിൽ പുലരിയിൽ തന്നെ 2 യുവതികളെ ശബരിമലയിലെത്തിച്ചതു യോഗത്തെ ചൊടിപ്പിച്ചു. വനിതാമതിലിനായി രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർ പ്രവർത്തനങ്ങളിലൂടെ സാമുദായിക സംഘടനകളെ എൽഡിഎഫിനോടു ചേർത്തുനിർത്താനാണു സിപിഎം തീരുമാനം. മതിലിനു ശേഷം വെള്ളാപ്പള്ളിയുമായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമായും സംസാരിച്ചു മുഖ്യമന്ത്രി തുടർസഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി 'മനോരമ'യോട് പ്രതികരിച്ചു: ''മതിലിന്റെ കാര്യത്തിൽ വഞ്ചിക്കപ്പെട്ടതു കൊണ്ട് തുടർസഹകരണത്തിന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം യോഗം നേതൃസമിതികൾ കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കും. ജനറൽ സെക്രട്ടറിക്കു മാത്രമായി തീരുമാനിക്കാൻ കഴിയില്ല.'. എസ് എൻ ഡി പിക്ക് ശബരിമലയിലുള്ള അതൃപ്തിയാണ് ഈ വാക്കുകളിൽ ഉള്ളത്. സംവരണത്തെ പിണറായി അനുകൂലിക്കുന്നതോടെ എസ് എൻ ഡി പി പൂർണ്ണമായും സർക്കാരിൽ നിന്നും അകലും.
ശബരിമലയിൽ എൻഎസ്എസ് പൂർണമായും അപ്പുറത്തായതോടെ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിനു പ്രധാനമാണ്. ശബരിമലയുടെ കാര്യത്തിലെടുത്ത കടുത്ത നിലപാട് വിശ്വാസികളെ ശത്രുപക്ഷത്താക്കിയ സാഹചര്യത്തിൽ ചെറുതും വലുതുമായ ഈ ഹൈന്ദവ സംഘടനകളുടെ പിന്തുണ നിർണായകമാണ്. എൻഎസ്എസ് വോട്ടുകൾ യുഡിഎഫിനും ബിജെപിക്കുമായി ചിതറുകയും എൽഡിഎഫിനു മറ്റു വിഭാഗങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്താൽ ക്ഷീണമുണ്ടാകില്ലെന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിന്. എന്നാൽ സംവരണത്തിലെ നിലപാടിലൂടെ ഈ ചെറു കക്ഷികളും എൽഡിഎഫിൽ നിന്നും അകലും. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് ഇടതുപക്ഷം നീങ്ങും.
സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണെന്നും വെള്ളാപ്പള്ളി പറയുന്നു. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്ക് മുന്നോക്ക സംവരണത്തെ അനുകൂലിക്കുന്ന പിണറായിയെ ഇനി ഉയർത്തിക്കാട്ടാൻ കഴിയില്ല. എൻ എസ് എസ് മുന്നോക്ക് സംവരണത്തെ അനുകൂലിച്ചതു കൊണ്ട് മാത്രമാണ് ഇതിനെ എതിർത്തെന്ന് പോലും വിമർശനം ഉയരും. അതിനാൽ മുന്നോക്ക സംവരണത്തിലെ ചതിക്കുഴികൾ ഉയർത്തി പുതിയൊരു സമരമുഖം തുറക്കാൻ വെള്ളാപ്പല്ളിയെത്തും.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്മാറണം. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീംകോടതി പല വട്ടം വിധിച്ചതാണ്. പിന്നാക്ക വർഗങ്ങൾക്കാണു ഭരണഘടന സംവരണം നൽകിയിട്ടുള്ളത്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രം. സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാവുന്നതാണെന്നും വെള്ളാപ്പള്ളി പറയുന്നു.
അതേസമയം, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഇത് തന്നെയാണ് പിണറായിയുടെ വാക്കുകളിലും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പുന്നലയ്ക്കും വെള്ളാപ്പള്ളിക്കും ഇനി ഇടത് സർക്കാരിനൊപ്പം നിൽക്കാൻ കഴിയില്ലെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്