പാർട്ടിയെന്ന വീടിനു മുകളിൽ ചാഞ്ഞ പൊന്നു കായ്ക്കുന്ന മരങ്ങളാണ് അർജുനും ആകാശുമെല്ലാം; നേതാക്കളുടെ തലയ്ക്കു മുകളിൽ ഇവരുടെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ പിന്നെ അതിന് ന്യായീകരണ ക്യാപ്സൂൾ ഒരുക്കുക ഏറെ പ്രയാസകരം; മനു തോമസ് കാരണഭൂതനാകുമോ? ചെന്താരകം ത്രിശങ്കുവിൽ
അനീഷ് കുമാർ
കണ്ണൂർ: ചെറിയൊരു ഇടവേളയ്ക്കു ശേഷം അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയുമായി ഏറ്റുമുട്ടൽ തുടങ്ങിയതോടെ ത്രിശങ്കുവിലായത് കണ്ണൂരിലെ ചെന്താരകമായ പി.ജയരാജൻ . കണ്ണൂരിലെ പാർട്ടി അണികളുടെ ചെഗുവേരയായ പി.ജയരാജനെ അതിരറ്റ് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് ഈ സൈബർ സഖാക്കൾ.
ഇതിനെക്കാൾ കടുത്ത പി.ജെ ആരാധകനായ അമ്പാടിമുക്ക് സഖാവ് എൻ. ധീരജ് കുമാറിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിൽ ജയരാജന് മത്സരിക്കാൻ സീറ്റു നിഷേധിച്ചതിന്റെ പേരിൽ മണിക്കൂറുകൾ കൊണ്ടു പള്ളിക്കുന്ന് ബ്രാഞ്ചിൽ നിന്നും പുറത്താക്കിയ സിപിഎമ്മിന് വെറും അനുഭാവികൾ മാത്രമായ അർജുനെയും ആകാശിനെയും പുറത്താക്കാൻ കഴിയില്ല.
അനുഭാവി ഗ്രൂപ്പിൽ പോലും അംഗമല്ലാത്ത ഇവരെ സ്വർണക്കടത്ത് - ക്വട്ടേഷൻ അധോലോക ബന്ധങ്ങളുടെ പേരിൽ അകറ്റി നിർത്തി കൊണ്ടു മുൻപോട്ടു പോവലല്ലാതെ മറ്റു വഴിയില്ലെന്നാണ് നേതൃത്വം പറയുന്നത്.
കാരണഭൂതൻ പി.ജെയോ?
സൈബർ സഖാക്കളുടെ വളർച്ചയ്ക്ക് വെള്ളവും വളവും ഇട്ടു കൊടുത്ത് അവരെ പന പോലെ വളർത്തിയത് പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലത്തായിരുന്നുവെന്ന വിമർശനമാണ് പാർട്ടിയിലെ പിണറായി പക്ഷക്കാർ ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുക്കുന്നത്. നേരത്തെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിഐ.ടി.യു നേതാവ് കെ.പി സഹദേവനും - പി.ജെയും തമ്മിൽ ഈ കാര്യത്തിൽ വാക്കേറ്റം വരെ നടന്നു.
സംസ്ഥാന കമ്മിറ്റിയെ പ്രതിനീധീകരിച്ചു യോഗത്തിൽ പങ്കെടുത്ത എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ഈ ഏറ്റുമുട്ടൽ. ഈ സംഭവം സംസ്ഥാന സെക്രട്ടറിയേറ്റിൽ എം.വി ഗോവിന്ദൻ അറിയിക്കുകയും അച്ചടക്ക ലംഘനം നടത്തിയ ഇരുവരെയും പാർട്ടി നേതൃത്വം ശാസിക്കുകയും ചെയ്തു. അർജുൻ ആയങ്കിയെ പോലുള്ള സൈബർ സഖാക്കളെ വളർത്തിയത് പി.ജയരാജനാണെന്നായിരുന്നു മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കൂടിയായ കെ.പി സഹദേവന്റെ ആരോപണം.
ഇന്ന് നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വീണ്ടും ആയങ്കി വിഷയം ചർച്ചയായിട്ടുണ്ടെന്നാണ് സൂചന. ഇതോടെ പാർട്ടിയിൽ കഴിഞ്ഞ കുറെ കാലമായി ഒതുക്കലിനെ നേരിടുന്ന പി.ജെ യുടെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് സൂചന.
കൊല്ലാനും ചാവാനും നടന്ന കോടാലി കൈകൾ
അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പി.ജയരാജൻ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തെ തുടർന്ന് തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്ത് പാർട്ടിക്കായി എന്തിനും തയ്യാറായി നടന്നവർ ഇപ്പോൾ ഇച്ഛാഭംഗത്തോടെ ജയരാജൻ ഒഴികെയുള്ള നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ വെടിയുതിർക്കുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.
എന്നാൽ സിപിഎം സൈബർ പോരാളികളായി അറിയപ്പെടുന്ന ഇവരും ഡിവൈഎഫ്ഐ നേതൃത്വവും തമ്മിലുള്ള പോരിൽ വിയർക്കുന്നത് പി.ജെയല്ല മറ്റു പല നേതാക്കളുമാണ്. പാർട്ടിക്ക് വേണ്ടി ഒരു കാലഘട്ടത്തിൽ കൊല്ലാനും ചാവാനും നടന്നവർ ഇപ്പോൾ എതിരാളികളായി മുൻപിൽ നിൽക്കുമ്പോൾ തള്ളണോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ് ഔദ്യോഗിക നേതൃത്വം.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി പ്രതിയായതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ വർഷം ആയങ്കിയെ തള്ളി പറയുകയും ഡിവൈഎഫ്ഐ സ്വർണക്കടത്ത് മാഫിയക്കെതിരെ പാർട്ടി പദയാത്രകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിലും സിപിഎമ്മുമായുള്ള അടിവേര് ഇതുവരെ സൈബർ പോരാളികൾ മുറിച്ചു മാറ്റിയിരുന്നില്ല.
ഏശാതെ ന്യായീകരണ ക്യാപ്സൂളുകൾ
പാർട്ടിയെന്ന വീടിനു മുകളിൽ ചാഞ്ഞ പൊന്നു കായ്ക്കുന്ന മരങ്ങളാണ് അർജുനും ആകാശുമെല്ലാം. നേതാക്കളുടെ തലയ്ക്കു മുകളിൽ ഇവരുടെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ പിന്നെ അതിന് ന്യായീകരണ ക്യാപ്സൂൾ ഒരുക്കുക ഏറെ പ്രയാസകരമാണ്.
സോഷ്യൽ മീഡിയയിൽ സിപിഎം സൈബർ പോരാളികളായി സ്വയം പ്രഖ്യാപിത വിപ്ളവകാരികളായി പ്രഖ്യാപിക്കുകയും ഒടുവിൽ സ്വർണക്കടത്ത് - ക്വട്ടേഷൻ കടത്തിന്റെ പേരിൽ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്ത അർജുൻ ആയങ്കിയുൾപ്പെടെയുള്ളവരാണ് സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. പാർട്ടി രഹസ്യങ്ങൾ വിളിച്ചു പറയുമെന്ന ഭീഷണി മുഴക്കുന്ന ഇവർ എന്തെല്ലാമാണ് വെളിപ്പെടുത്തുകയെന്ന അങ്കലാപ്പിലാണ് നേതൃത്വം.
ഗത്യന്തരമില്ലാതെ അർജുൻ ആയങ്കിയെ അതിൽ നിന്നും പിൻതിരിപ്പിക്കുന്നതിനായി ഇപ്പോഴും ആയങ്കിയുമായി അടുപ്പം പുലർത്തുന്ന ചില നേതാക്കൾക്ക് ഇടപെടേണ്ടി വന്നുവെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ളോക്ക് നേതാവ് ഷുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയാണ് അർജുന് പുറകെ പാർട്ടിയുമായി ഇടഞ്ഞ മറ്റൊരാൾ. അർജുൻ ആയങ്കിയുടെ രാഷ്ടീയ ഗുരുവും ഹീറോയുമാണ് ചെറുപ്രായത്തിലെ കൊല കേസ് പ്രതിയായ ആകാശ്. സിപിഎം സൈബർ പോരാളിയായി അറിയപ്പെടുന്ന ആകാശ് തില്ലങ്കേരി ഏറെക്കാലമായി പാർട്ടിയുമായി അകന്ന് കഴിയുകയാണ്.
കരിപ്പൂർസ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി ചേർക്കാൻ തെളിവില്ലാത്തതിനാൽ ആകാശിനെ കസ്റ്റംസ് വെറുതെ വിടുകയായിരുന്നു സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനും വിപ്ളവബോധത്തിന്റെയും പ്രതീകമായി വിശേഷിപ്പിക്കപെടുന്ന പി.ജയരാജനെ ചെ ഗുവേരയെപ്പോലെ വിപ്ളവ നേതാവായി ആരാധിക്കുകയും സോഷ്യൽ മീഡിയയിൽ പി.ജെ ആർമിയുടെ വക്താക്കളായി അറിയപ്പെടുകയും ചെയ്യുന്നവരാണ് ഇരുവരും . കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘം സംഘടനയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടുന്നതിനെ തിരെ ചൂടേറിയ ചർച്ചയാണ് നടന്നത്.
ഇതോടെ അർജുൻ -ആയങ്കി - ആകാശ് തില്ലങ്കേരി സംഘം പ്രകോപിതരാവുകയായിരുന്നു. ഇതോടെയാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവായ മനു തോമസിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്. ഇതോടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യക്തിഗതമായി അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സിപിഎം സൈബർ പോരാളികളായ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയുമായ അർജുൻ ആയങ്കി ക്കും എടയന്നൂർ ഷുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരി ക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു പി തോമസ് രംഗത്തുവരികയായിരുന്നു.
കണ്ണൂരിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനു പി.തോമസ് ആഞ്ഞടിച്ചത്. സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് മനു പി.തോമസ് ആരോപിച്ചു.
പാർട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ല
സിപിഎമ്മിൽ പി. ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നുമാണ് ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു തോമസ് പറയുന്നത്. ആയങ്കിയെയും ആകാശിനെയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആർഎസ്എസ് ക്രിമിനൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.
എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് വാർത്താ സമ്മേളനം വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും ഇതിനായി വാർത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു ആയങ്കിയുടെ ഭീഷണി.
ഇതിനിടെ മനു തോമസിനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയത് വാർത്ത ചോർത്തി നൽകിയതിനാണെന്നു സൂചിപിക്കുന്ന തരത്തിൽ മനു പി തോമസിന്റെ കോൾ ലിസ്റ്റ് പരിശോധിക്കണമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുമുണ്ടായി. സി.പിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് മനു പി തോമസ് . ഡിവൈഎഫ്ഐക്കെതിരെ അർജുൻ ആയ ങ്കി വ്യാജ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ജില്ലാ സെക്രട്ടറി എം.ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
പി.ജെ ആരാധന സ്വർണകടത്തിന് മറയോ?
സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ ആരോപണമാണ് ആയങ്കിയെ ചൊടിപ്പിച്ചത്.
പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനുവിന്റെ കുറ്റപ്പെടുത്തൽ. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.
എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്