കോവിഡു കാലത്തെ ബ്ലാക്ക്മാൻ എപ്പിഡെമിക് ഹിസ്റ്റീരിയയോ? ഒരു വൻ ദുരന്തത്തിന്റെ അവസരത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം താഴോട്ടു പോകുക സ്വാഭാവികം; 2010 നെൽസൺ മണ്ടേല ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം 1980ൽ ജയിലിൽവെച്ച് മരിച്ചുവെന്ന് കൂട്ട പ്രചാരണം വന്നു; ഇല്ലാത്ത വൈറസിന്റെ പേരിൽ തൊഴിലാളികൾ ആശുപത്രിയിലായ ജൂൺബക്ക് എപ്പിഡെമിക്കും പ്രതിഫലിപ്പിക്കുന്നത് സമാനമായ മാനസികാവസ്ഥ; ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് മറുനാടൻ മലയാളിയുമായി സംവദിക്കുന്നു
ജാസിം മൊയ്തീൻ
കോഴിക്കോട്: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ സാഹചര്യത്തിൽ ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്. മറ്റ് വിനോദങ്ങൾക്കൊന്നും സാഹചര്യമില്ലാതെ വീടുകളിൽ തന്നെ കഴിയുന്നവർ, ഏതെങ്കിലും തരത്തിൽ ക്വാറന്റെയിനിലിരിക്കുന്നവർ ഇവർക്കിടയിലൊക്കെ ഇപ്പോൾ വിവിധ തരത്തിൽ ഭീതിയുളവാക്കുന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ
ബ്ലാക്ക്മാൻ പ്രത്യക്ഷപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ. ഇതിന്റെ പിന്നിലെ മനഃശാസ്ത്രമെന്ത്, ചരിത്രത്തിലെ ഇത്തരം വാർത്തകൾ എന്തൊക്കെയാണ്, ജനങ്ങളിൽ ഇത് ഏത് തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് മറുനാടൻ മലയാളിയോട് വീശദീകരിക്കുകയാണ് ശാസ്ത്ര പ്രഭാഷകനും എഴുത്തകാരനും കൽപറ്റ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്.
മാസ്സ് ഹിസ്റ്റീരിയ/ എപ്പിഡെമിക് ഹിസ്റ്റീരിയ
ഒരു പകർച്ചവ്യാധിയുടെയോ, പ്രകൃതിദുരന്തത്തിന്റെയോ അവസരത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ ആളുകളിൽ പരിഭ്രാന്തി പരത്തുന്ന രീതിയിൽ തെറ്റായ വാർത്തകൾ പെട്ടെന്ന് പ്രചരിപ്പിക്കപ്പെടുക, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ വിചിത്രമായി പെരുമാറുക, അല്ലെങ്കിൽ ഇല്ലാത്ത ഒരസുഖം ഉണ്ടെന്ന് കുറെ ആളുകളെ വിശ്വസിപ്പിക്കുക എന്നിട്ട് അതിനനുസരിച്ച് പെരുമാറുകയോ ചെയ്യുന്ന ഈ അവസ്ഥയെ സൈക്യാട്രിയിൽ വിളിക്കുന്നത് മാസ്ഹിസ്റ്റീരിയ അല്ലെങ്കിൽ എപ്പിഡെമിക് ഹിസ്റ്റീരിയ എന്നാണ്. തെറ്റായ ധാരണകളോ മാനസിക വിഭ്രാന്തിയോ വലിയൊരു കൂട്ടം ആളുകളിലേക്ക് പെട്ടെന്ന് ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്നതാണിത്. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇതിനെ കുറിച്ചുള്ള വാർത്തകൾ ജനങ്ങളിൽ പെട്ടെന്ന് പടർന്ന് പിടിക്കും. ഇത് പകർച്ചവ്യാധിയുടെ സമയത്ത് മാത്രമല്ല മറ്റ് നിരവധി അവസരങ്ങളിലും ഇത്തരത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്ന കാലത്ത് ഇതുപോലുള്ള വാർത്തകളുണ്ടായിട്ടുണ്ട്.
ജനങ്ങളുടെ മാനസിക അവസ്ഥയെ മുതലെടുക്കുന്നു
ഒരു പ്രതിസന്ധിയിലകപ്പെട്ട ജനങ്ങൾക്ക് പ്രശ്നങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് വളരെ കുറവായിരിക്കും. അതുപോലെ തന്നെ വളരെ ശാന്തമായി ആ പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള കഴിവും കുറവായിരിക്കും. അത്തരത്തിലുള്ള ജനങ്ങൾക്ക് അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങൾ, വിഷാദം, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകും. അതുകൊണ്ട് തന്നെ പ്രതിസന്ധിയനുഭവിക്കുന്ന ആ സമൂഹത്തിന് ഒരു കാര്യത്തെ യാഥാർത്ഥ്യബോധത്തോടുകൂടി അഭിമുഖീകരിക്കാനുള്ള കഴിവ് പരിമിതമായിരിക്കും. ആ സമയത്താണ് ആളുകളിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ നിർമ്മിക്കുക, ഒരു കൂട്ടം ആളുകൾ വിചിത്രമായി പെരുമാറുക, പുതിയ തരം രോഗങ്ങളെ കുറിച്ച് പ്രചരിപ്പിക്കുക, നിലവിലുള്ള രോഗത്തിന് പുതിയ ലക്ഷണങ്ങളുണ്ടെന്നതുപോലെ പെരുമാറുകയും പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ യഥാർത്ഥ്യബോധത്തോടുകൂടി പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മനുഷ്യന്റെ പരിമിതമായ കഴിവിനെ മുതലെടുത്താണ് ഇത്തരം പ്രചരണങ്ങൾക്ക് വ്യാപ്തി ലഭിക്കുന്നത്.
ജൂൺബക്ക് എപ്പിഡെമിക് 1962, മണ്ടേല എഫക്ട്
ചരിത്രത്തിൽ മാസ്സ്ഹിസ്റ്റീരിയുടെ ഏറ്റവും വലിയൊരു ഉദാഹരണമാണ് 'ജൂൺബക്ക് എപ്പിഡെമിക് 1962ഉം, മണ്ടേല എഫക്ടും'. 1962ൽ അമേരിക്കയിലെ ഒരു വസ്ത്രശാലയിൽ നടന്ന സംഭവമാണ് ജൂൺബക്ക് എപ്പിഡെമിക് . ഈ ടെക്സ്റ്റൈൽ ഫാക്ടറിയിലെ 60 ജീവനക്കാർക്ക് ഒരു വൈറസ് രോഗം ബാധിച്ചതുപോലെ അവർ പെരുമാറാൻ തുടങ്ങി. ഇതിന്റെ ഭാഗമായി ഈ 60 പേർക്കും തലചുറ്റൽ, ഛർദ്ദി തുടങ്ങി നിരവധി ലക്ഷണങ്ങളും അവർ പ്രകടിപ്പിക്കാൻ തുടങ്ങി. അവിടെയുള്ള മൂട്ടകളിൽ നിന്ന് ഒരു വൈറസ് അവരിലേക്ക് പ്രവേശിച്ചതായിട്ടാണ് തൊഴിലാളികൾ പറഞ്ഞിരുന്നത്. പക്ഷെ നിരവധി ശാസ്ത്രജ്ഞന്മാരും ആരോഗ്യ വിദഗ്ധരും ഫാക്ടറിയിലെത്തി പരിശോധിച്ചിട്ടും അവിടെ അങ്ങനെയൊരു വൈറസ് വ്യാപനം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ തൊഴിലാളികളെല്ലാം ഈ ലക്ഷണങ്ങൾ ഉള്ളതുപോലെ പെരുമാറുകയും ചെയ്തു. എങ്ങനെയാണ് ഈ വൈറസ് മൂട്ടകളിൽ നിന്ന് വന്നതെന്ന് തൊഴിലാളികളിൽ ആർക്കും വിശദീകരിക്കാനും കഴിഞ്ഞില്ല. മൂട്ടകളിൽ നിന്നാണ് വൈറസ് വരുന്നതെന്ന് എന്നകാര്യം എങ്ങനെ മനസ്സിലായി എന്നതിനും അത് പറഞ്ഞ തൊഴിലാളികൾക്ക് അറിവുണ്ടായിരുന്നില്ല. പക്ഷെ കുറെ കാലം അവർ അത് തന്നെ വിശ്വസിച്ചു കൊണ്ടിരുന്നു.
മാസ്ഹിസ്റ്റീരിയയുടെ മറ്റൊരു ഉദാഹരണമാണ് മണ്ടേല എഫക്ട്. എൺപതുകളിൽ ജയിലിലടക്കപ്പെടുകയും പിന്നീട് തൊണ്ണൂറിൽ ജയിൽ മോചിതനാകുകയും 2013 വരെ ജീവിച്ചിരിക്കുകയും ചെയ്ത ലോക നേതാവാണ് നെൽസൺ മണ്ടേല. എന്നാൽ അദ്ദേഹത്തെ കുറിച്ച് 2010ൽ ലോകമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഒരു വലിയ വാർത്ത പ്രചരിച്ചു. അദ്ദേഹം 1980ൽ ജയിലിൽ വെച്ച് തന്നെ മരണപ്പെട്ടിരുന്നു എന്നും ജയിലിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ ശവസംസ്കാരം നടത്തിയിരുന്നു എന്നുമായിരുന്ന ആ വാർത്ത. അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന്റെ ചിത്രങ്ങൾ അന്ന് തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു എന്നും വാർത്തകൾ പ്രചരിച്ചു. ഇപ്പോഴുള്ളത് യഥാർത്ഥ മണ്ടേലയല്ലെന്നും വാർത്തകൾ വന്നു. നിരവധിയാളുകൾ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകൾ ടിവിയിലൂടെ കണ്ടിരുന്നതായി മൊഴികൊടുക്കാനും തുടങ്ങി. പത്രങ്ങളിൽ അതിന്റെ വാർത്തകൾ വായിച്ചിരുന്നതായി നിരവധിയാളുകൾ പറഞ്ഞുതുടങ്ങി. ആ വാർത്തകൾ പിന്നീട് മാധ്യമങ്ങൾ പൂഴ്ത്തിയതാണെന്നും നെൽസൺ മണ്ടേല യഥാർഥത്തിൽ എൺപതിൽ ജയിലിൽ വെച്ച് മരിച്ചിരുന്നതായും വലിയൊരു വിഭാഗം ആളുകൾ വിശ്വസിച്ചു. പക്ഷെ ഈ വാർത്തകൾ പുറത്ത് വന്ന 2010ൽ നെൽസൺ മണ്ടേല ജീവനോടെയുണ്ടായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ഒരു കൂട്ടം ആളുകൾ അദ്ദേഹം മരിച്ചതായി വിശ്വസിക്കുകയും ചെയ്തു. ഇതായിരുന്നു മണ്ടേല എഫക്ട്. പിന്നാട് 2013ലാണ് മണ്ടേല മരിക്കുന്നത്.
ഒരാളുടെ തെറ്റിദ്ധാരണ ഒരു കൂട്ടം ആളുകൾക്കിടയിൽ പ്രചാരം നേടുന്നത്
മണ്ടേല എഫക്ടിലും ജൂൺബക്ക് എപ്പിഡെമികിലും എല്ലാം സംഭവിച്ചിട്ടുള്ളതു തന്നെയാണ് ബ്ലാക്ക്മാൻ കഥകളിലും സംഭവിച്ചിട്ടുള്ളത്. ഒരു വ്യക്തിക്കുണ്ടായ തെറ്റിദ്ധാരണ കുറെയധികം ആളുകളിലേക്ക് പെട്ടെന്ന് പടരുകയാണ് ചെയ്തത്. ആളുകൾ അതിനനുസരിച്ച് പെരുമാറാനും തുടങ്ങി. നിലവിൽ ലോക്ഡൗൺ കാരണം എല്ലായിടത്തും നിശ്ശബ്ദതയാണ്. ഈ അവസരത്തിൽ ഏതെങ്കിലും തരത്തിൽ മാനസിക വിഭ്രാന്തിയുള്ള ഒരാളിന് തോന്നിയ മിഥ്യബോധം അയാൾ ഒരാളോട് പറയുകയും അതൊരു കൂട്ടം ആളുകളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ തന്നെ ഇതോടൊപ്പം വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. കുന്ദംകുളത്തെ സംഭവത്തിൽ ആ ചിത്രങ്ങളും വീഡിയോകളുമെല്ലാം വ്യാജമായിരുന്നു എന്ന് തെളിയിക്കപ്പെടുകയും ചെയ്തു.
എന്നാൽ അത് വ്യാജമാണ് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്ന ഒരു മാനസികാവസ്ഥ ജനങ്ങൾക്കുണ്ട്. തമാശക്ക് നമ്മൾ അത്തരക്കാരെ കേശവന്മാമൻ എന്നൊക്കെ വിളിക്കാറുണ്ട്. അവരെ സംബന്ധിച്ച് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ അവർക്കൊരു സ്വയം ഐഡന്റിറ്റി ലഭിക്കുന്നു എന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നവരാണ്. ഇതുപോലുള്ള പ്രതസന്ധി ഘട്ടങ്ങളിൽ ഇത്തരം മാനസികാവസ്ഥയുള്ളവർ വളരെ ആക്ടീവായി ഈ വാർത്തകൾ പ്രചരിപ്പിച്ച് അവർ തിരിച്ചറിയപ്പെടുന്നതിൽ ആനന്ദം കണ്ടെത്തും. ഇവർ തന്നെയാണ് മാസ്ഹിസ്റ്റീരയുടെ വ്യാപനത്തിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.
ആധികാരികമായതിനെ മാത്രം ആശ്രയിക്കുക, ടെൻഷൻ കുറക്കുക
ഇപ്പോൾ കൊവിഡ് 19നിന്റെ ഈ ഘട്ടത്തിൽ ആളുകൾ വളരെയേറെ ഭീതിയിലാണ്. പലരും ജന്മനാ തന്നെ അമിത ഉത്കണ്ഠയും വിഷാദവുമൊക്കെ ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഇതുപോലൊരു പ്രതിസന്ധി ഘട്ടം വരുമ്പോൾ ടെൻഷൻ കൂടാനുള്ള സാഹചര്യം കൂടുതലാണ്. ആ സമയത്ത് ഇത്തരം കിംവദന്തികൾ സമൂഹത്തിലേക്ക് പ്രചരിക്കപ്പെടുമ്പോൾ മാസ്ഹിസ്റ്റീരയുടെ വ്യാപനം വലിയതോതിൽ വർദ്ധിക്കും. ഇതോടെ കാര്യങ്ങൾ തിരിച്ചറിയാനും അനുഭവ
വേദ്യമാക്കാനുമുള്ള ഒരു വലിയ സമൂഹത്തിന്റെ കഴിവിനെ ഇത് പ്രതികൂലമായി ബാധിച്ചുതുടങ്ങും. ഇതോടെ ആ സമൂഹത്തിന് മുന്നിൽ ഇത്തരം കിംവദന്തികൾ ചിത്രങ്ങളായും വാർത്തകളായും കറങ്ങിത്തുടങ്ങും. ഇതിനെ മറികടക്കാൻ നമ്മൾ ചെയ്യേണ്ടത് കൃത്യമായി ആധികാരകമായ സോഴ്സുകളിൽ നിന്ന് വരുന്ന വാർത്തകൾക്ക് മാത്രം ചെവികൊടുക്കുക. ലോകാരോഗ്യ സംഘടനയുടെയും സർക്കാറുകളുടെയും അറിയിപ്പുകളെ മാത്രം ആശ്രയിക്കുക. അതുപോലെ തന്നെ ആധികാരികമല്ലാത്ത വാർത്തകൾ സോഷ്യൽമീഡിയ വഴി നമ്മൾ പ്രചരിപ്പിക്കുകയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
അതുപോലെ തന്നെ ലോക്ഡൗൺ കാരണം വീട്ടിലിരിക്കുന്ന ആളുകളും ക്വാറന്റെയിനിലിരിക്കുന്ന ആളുകളും അവരുടെ മാനസിക സമ്മർദ്ദം കുറക്കാനുള്ള ജോലികളിൽ ഏർപ്പെടുക. അതിന് പ്രധാനമായും ചെയ്യേണ്ടത് തുടർച്ചയായി മാധ്യമങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ നിന്ന് അൽപം മാറി നിൽക്കുക. പകരം പുസ്തകം വായിക്കുക, ചെറിയ കരകൗശല വസ്തുക്കളുടെ നിർമ്മാണം നടത്തുകയും ചെയ്യുക. പരമാവധി ചെറിയ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക - ഡോ ജോസ്റ്റിൻ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്